Friday, March 20, 2020
Monday, March 16, 2020
അഞ്ചാം പാതിര : നട്ടപ്പാതിരയിലെ കൊള്ള.
പ്രേക്ഷക ശ്രദ്ധ നേടിയ സസ്പെൻസ് ത്രില്ലർ നിരൂപകരുടെയും കയ്യടി നേടിയാണ് തീയേറ്ററുകൾ വിടുന്നത്. പക്ഷേ സിനിമ തുടങ്ങിയിടത്ത് നിന്നും മുന്നോട്ട് പോയി ഒടുങ്ങിയത് ഒരുപാട് സംശയങ്ങളും ചോദ്യങ്ങളും അവശേഷിപ്പിച്ച് കൊണ്ടാണ്. സിനിമകളെ സംബന്ധിച്ചിടത്തോളം കഥയിൽ ചോദ്യമേ ഇല്ല എന്ന പ്രമാണത്തെ അംഗീകരിച്ച് കൊണ്ട് തന്നെ പക്ഷേ ചിലത് പറയാതെ വയ്യ.
സ്പോയിലർ അലർട്ട്:
"അഞ്ചാം പാതിര" എന്ന സിനിമ കാണാത്ത എന്നാൽ കാണണം എന്ന് ആഗ്രഹിക്കുന്നവർ തുടർന്ന് വായിക്കരുത്.
ദുരൂഹ സാഹചര്യത്തിൽ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥന്മാർ അപ്രത്യക്ഷമാകുന്നു. രണ്ടാം പക്കം ചങ്ക് പറിച്ചെടുത്ത നിലയിൽ അവരുടെ മൃതശരീരങ്ങൾ വിവിധയിടങ്ങളിൽ നിന്നുമായി കണ്ടെടുക്കുന്നു. കൊല്ലപ്പെടും മുന്നേ ക്രൂരം ആയി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് എന്ന് മൃതശരീരങ്ങൾ സൂചിപ്പിക്കുന്നു. ഇരകൾ പോലീസ് ആണെന്ന് മാത്രം അല്ല അന്വഷിക്കുന്ന പോലീസും ഇരയാക്കപ്പെടുന്നു. അപ്രത്യക്ഷമായ ഒരു പോലീസ് കാരന്റെ ബോഡി രണ്ടാം പക്കം അതീവ സുരക്ഷാ മാനദണ്ഡങ്ങൾ ഉള്ള പോലീസ് ആസ്ഥാനത്തിന്റെ തിരുമുറ്റത്ത് തന്നെ ചങ്കില്ലാതെ വികൃതമാക്കപ്പെട്ട് കിടക്കുന്നു. ഒരു പോലീസ് കാരന്റെ ബോഡി അന്വഷണത്തെ സഹായിക്കുന്ന ആളുടെ വീട്ടിൽ തന്നെ പാഴ്‌സൽ ആയി എത്തുന്നു. പ്രതിയെ കുറിച്ച് ഒരു തുമ്പും വാലും ഇല്ലാതെ പോലീസ് പമ്പരം കറങ്ങും പോലെ വട്ടം കറങ്ങുമ്പോഴും കൊലകൾ നിർബാധം നടക്കുന്നു.
കണ്ണ് തുറന്ന നീതി ദേവതയുടെ ശില്പത്തിന്റെ സാന്നിദ്ധ്യമാണ് പോലീസ് കാരാണ് കൊല്ലപ്പെടുന്നത് എന്നതിനപ്പുറം കൊലപാതകങ്ങളെ കൂട്ടി യോജിപ്പിക്കുന്ന ഏക ഘടകം. (പോലീസ് ചെയ്ത തെറ്റിന് നീതി ദേവതയുടെ കണ്ണ് തുറക്കപ്പെട്ടത് എന്തിന് എന്ന് മിഥുൻ മാന്വലിനോട് തന്നെ ചോദിക്കണം). പോലീസ് വാ പൊളിച്ച് നിൽക്കുന്നിടത്തേക്ക് ക്രിമിനോളജിസ്റ്റ് കടന്നു വരുന്നു. കുഞ്ചാക്കോ ബോബൻറെ അൻവർ ഹുസ്സൈൻ പക്ഷേ വേട്ടയിലെ അദ്ദേഹത്തിന്റെ തന്നെ വേട്ടക്കാരന്റെ ഭാവവും ശരീരഭാഷയും ആണ് ഓർമിപ്പിക്കുന്നത്.
അൻവർ ഹുസൈന്റെ നിഗമനങ്ങൾക്ക് ഒപ്പിച്ച് നീങ്ങുന്ന സിനിമ കൊലപാതകങ്ങളും ആയി പുരോഗമിക്കുമ്പോൾ അന്വഷണ ഉദ്യോഗസ്ഥരിൽ ആരോ ഒരാളാണ് കൊലപാതകങ്ങൾക്കും ചുക്കാൻ പിടിക്കുന്നത് എന്ന തോന്നൽ പ്രേക്ഷകന് ഉണ്ടാകുന്നു. പക്ഷേ സിനിമ അവസാനിക്കുന്നത് പ്രേക്ഷകരെ മുഴുവനും എന്ന് മാത്രമല്ല നിരൂപകരെയും വിഡ്‌ഢി വേഷം കെട്ടിച്ചു കൊണ്ടാണ്.
കൊലയാളിയെ സീരിയൽ കൊലയ്ക്ക് പ്രേരിപ്പിക്കുന്ന ഘടകം എന്തും ആകാം. മധ്യകേരളത്തിൽ നടന്ന ഹീനമായ ഒരു ക്രൈമിനെ പാതിരാ കൊലപാതകത്തിലേക്ക് കൊണ്ട് വന്നു എന്നുള്ളതിന് പകരം എന്ത് കൊണ്ട് വന്നാലും അന്വഷണവും അതിന്റെ പുരോഗതിയും ഇത് പോലെ ഒക്കെ തന്നെ ആകും. കാരണം അഞ്ച് ദുരൂഹ മരണങ്ങളുടെ കഥ പറഞ്ഞു പോയ ഗ്രീക്ക് ചിത്രം ആയ "ദി അദർ മി" യിൽ സീരിയൽ കൊലയ്ക്ക് ഹേതുവാകുന്നത് ഒരു കാർ ആക്സിഡന്റ് ആണ്. ആ കാർ ആക്സിഡന്റ് ആണ് പാതിരാ കൊലകൾ ആയി മിഥുന്റെ തലയിൽ ഉദിച്ചതും.
അവിടെ ഹോസ്പിറ്റൽ... ഇവിടെ പോലീസ് ആസ്ഥാനം.
അത്ര വ്യത്യാസമേ ഉള്ളൂ.
ഇനി നമുക്ക് "റബേക്കാ" എന്ന വിളിയിൽ അവസാനിക്കുന്ന ആറാം പാതിരയിൽ അവശേഷിക്കുന്ന ചോദ്യങ്ങളിലേക്ക് പോകാം.
ഒന്ന്:
പോലീസ് ആസ്ഥാനത്തിലെ അതീവ സുരക്ഷ സെക്യൂരിറ്റി സിസ്റ്റം പുഷ്‌പം പോലെ ഹാക്ക് ചെയ്‌യുന്ന കൊലപാതകി:
സീ സീ ടി വിയുടെ പാസ്സ് വേഡ് ഹാക്ക് ചെയ്‌താൽ വിഷ്വൽസ് കാണാം എന്നതിനപ്പുറം സീ സീ ടീ വി അപ്പാടെ അട്ടിമറിക്കാം എന്നത് ഒക്കെ എത്രമേൽ വിശ്വാസ യോഗ്യമാണ്?, അപ്പോൾ പോലീസ് ആസ്ഥാനത്ത് സെക്യൂരിറ്റി സിസ്റ്റം അപ്പാടെ നിയന്ത്രിക്കാൻ ആകുന്ന ഒരു സഹായി കൊലയാളിക്ക് ഉണ്ടാകണം. അത് ആരാണ്? അത് ഒപ്പിച്ച് തന്നെയാണ് സിനിമ തുടങ്ങിയത്. സിനിമ അങ്ങിനെ പുരോഗമിച്ചിരുന്നു എങ്കിൽ "ദി അദർ മീ" മിഥുന്റെ കോളറിന് പിടിക്കും ആയിരുന്നു.
രണ്ട്:
അത്യാവശ്യ ഘട്ടത്തിൽ പോലീസ് ആസ്ഥാനത്തെ വൈദ്യുതി ബന്ധം വിശ്ചേച്ചിക്കൽ:
കൊലപാതകിയുടെ പോലീസ് ആസ്ഥാനത്തെ സഹായിയുടെ സാന്നിധ്യം വീണ്ടും ഉറപ്പിക്കുന്നു. അങ്ങിനെ ഒരു സഹായിയും ആയി മുന്നോട്ട് പോയാൽ വീണ്ടും "ദി അദർ മി" അഞ്ചാം പാതിരയെ ചുറ്റി വളയും.
മൂന്ന്:
കൊലപാതകിയെ സൈക്കോ ആക്കുന്നതിൽ പ്രധാന പങ്കു വഹിച്ച ആൾ കൊല്ലപ്പെടുകയും അയാളെ സെൻട്രൽ ജയിലിൽ നടക്കുന്ന ഒരു തീപിടുത്തത്തിൽ ദഹിപ്പിക്കപ്പെടുകയും ചെയ്യുന്നത്:
കൊല്ലപ്പെടുന്നത് ഒരു ഹാക്കർ ആണ് എന്ന് വരുത്തി തീർക്കുകയും അയാളെ ജയിലിൽ നിന്നും രക്ഷപ്പെടുത്തുകയും പകരം ബോഡി മാറ്റുകയും ചെയ്യുന്നത് അത്രമേൽ സുരക്ഷയുള്ള ജയിലിൽ അകത്ത് നിന്നും സഹായം ലഭിക്കാതെ എങ്ങിനെ സംഭവിക്കാൻ ആണ്?. ഒരു ജയിലിൽ അങ്ങിനെ ഒരു സംഭവം നടക്കണം എങ്കിൽ പോലീസിലോ ജയിലിലോ സൈക്കോക്ക് ഒരു സഹായി വേണം. സഹായിയോ മറ്റു ബന്ധങ്ങളോ ഇല്ലാതെ അങ്ങിനെ ഒരു സംഭവം എങ്ങിനെ വിജയകരം ആയി നടപ്പാക്കി എന്ന് സിനിമ പറയുന്നില്ല.
നാല്:
കൊല്ലപ്പെടുന്ന പോലീസ് എല്ലാം കെണിയിൽ പെടും മുന്നേ ഹിപ്‌നോട്ടൈസ് ചെയ്യപ്പെട്ടിട്ടുണ്ട് എന്നും, അതിനാലാണ് ഒരു എതിർപ്പും കൂടാതെ അവർ കൊലപാതകിയ്ക്ക് ഒപ്പം പോകുന്നത് എന്നും കഥ പറഞ്ഞു വെക്കുന്നു. അപ്രത്യക്ഷമാകുന്ന ദിനങ്ങളിൽ ഇരകൾക്ക് ഹിപ്‌നോട്ടൈസ് ചെയ്യപ്പെടാൻ പാകത്തിൽ ഉള്ള മരുന്ന് ഭക്ഷണത്തിലൂടെയോ മറ്റോ നൽകുന്നു. പെട്ടെന്ന് ഭയപ്പെടുമ്പോൾ ആ മയക്ക് മരുന്ന് പ്രവർത്തിക്കുകയും മനഃശാസ്ത്രജ്ഞൻ ആയ കൊലപാതകി അവരെ നിമിഷങ്ങൾ കൊണ്ട് വരുതിയിൽ ആക്കുകയും ചെയ്യുന്നു. പോലീസ് ആസ്ഥാനത്ത് അങ്ങിനെ ഭക്ഷണം വിളമ്പാൻ ഒരു സഹായി കൊലപാതകിക്ക് വേണ്ടേ? അത് ആരാണ്?
ഇനി നമുക്ക് തിരികെ പോകാം:
പോലീസിന്റെ അന്വഷണത്തിന്റെ ഇടയിലേക്ക് കടന്നു വരുന്ന അൻവർ ഹുസൈൻ തന്നെയാണ് കൊലപാതകി എന്ന് കരുതുക. അദ്ദേഹത്തിന്റെ സഹോദരി റബേക്ക അന്വഷണ ഉദ്യോഗസ്ഥയായ ഉണ്ണിമായയും. കഥാപാത്രങ്ങളെ അങ്ങിനെ പുനഃസൃഷ്ടിച്ചു കൊണ്ട് വീണ്ടും സിനിമ ആദ്യം മുതൽ കാണൂ. എല്ലാ ചോദ്യത്തിനും ഉത്തരം കിട്ടും. മിഥുൻ സിനിമ തുടങ്ങിയത് അങ്ങിനെ പുരോഗമിക്കണം എന്ന് നിലയിൽ തന്നെയാകണം. തുടക്കത്തിലെ സൂചനകൾ അങ്ങിനെ തന്നെയാണ്. പക്ഷെ ക്ളൈമാക്സ് "റബേക്ക" എന്ന വിളിയിൽ കൊണ്ട് ഒടിച്ച് കോട്ടി വെക്കാൻ അദ്ദേഹം നിര്ബന്ധിക്കപ്പെട്ടതാണ്. അല്ലെങ്കിൽ "സോഫിയ" എന്ന വിളിയിൽ മനോഹരമായ ക്ളൈമാക്സ് സംവേദിപ്പിച്ച് അവസാനിക്കുന്ന "ദി അദർ മി" ക്ക് ഒരു ക്രെഡിറ്റ് പോലും വെക്കാതെ പ്രദർശന വിജയം നേടിയ "പാതിരാ കൊള്ള" ആദ്യ ദിവസം തന്നെ പിടിക്കപ്പെടും ആയിരുന്നു.
സിനിമ തുടക്കം മുതൽ മെമ്മറീസും, വേട്ടയും, ദി ഗ്രെറ്റ് ഫാദറും ഒക്കെ ഓർമ്മിപ്പിച്ചു കൊണ്ടേയിരുന്നു. എത്ര ആലോചിച്ചിട്ടും എന്ത് കൊണ്ട് നിരൂപകരുടെ ശ്രദ്ധയിൽ സിനിമയിലെ ഉത്തരം ലഭിക്കാത്ത ചോദ്യങ്ങൾ പെട്ടില്ല എന്ന് മനസിലാകുന്നില്ല.
സിനിമ കണ്ടിറങ്ങുമ്പോൾ അവശേഷിക്കുന്ന ചോദ്യങ്ങൾക്ക് ഒപ്പം തിയറ്റിറിന് പുറത്തേക്ക് കൂടെ പോരുന്നത് മൂന്നു സീനിൽ മാത്രം ഉണ്ടായിരുന്ന ഇന്ദ്രൻസും നാലു സീനിൽ വന്നു പോയ ജാഫർ ഇടുക്കിയും ആണ്. ചോദ്യങ്ങൾക്ക് ഉത്തരം നൽകിയത് അഞ്ചാം പാതിരയ്ക്ക് ശേഷം കണ്ട ദി അദർ മിയും
സ്പോയിലർ അലർട്ട്:
"അഞ്ചാം പാതിര" എന്ന സിനിമ കാണാത്ത എന്നാൽ കാണണം എന്ന് ആഗ്രഹിക്കുന്നവർ തുടർന്ന് വായിക്കരുത്.
ദുരൂഹ സാഹചര്യത്തിൽ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥന്മാർ അപ്രത്യക്ഷമാകുന്നു. രണ്ടാം പക്കം ചങ്ക് പറിച്ചെടുത്ത നിലയിൽ അവരുടെ മൃതശരീരങ്ങൾ വിവിധയിടങ്ങളിൽ നിന്നുമായി കണ്ടെടുക്കുന്നു. കൊല്ലപ്പെടും മുന്നേ ക്രൂരം ആയി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് എന്ന് മൃതശരീരങ്ങൾ സൂചിപ്പിക്കുന്നു. ഇരകൾ പോലീസ് ആണെന്ന് മാത്രം അല്ല അന്വഷിക്കുന്ന പോലീസും ഇരയാക്കപ്പെടുന്നു. അപ്രത്യക്ഷമായ ഒരു പോലീസ് കാരന്റെ ബോഡി രണ്ടാം പക്കം അതീവ സുരക്ഷാ മാനദണ്ഡങ്ങൾ ഉള്ള പോലീസ് ആസ്ഥാനത്തിന്റെ തിരുമുറ്റത്ത് തന്നെ ചങ്കില്ലാതെ വികൃതമാക്കപ്പെട്ട് കിടക്കുന്നു. ഒരു പോലീസ് കാരന്റെ ബോഡി അന്വഷണത്തെ സഹായിക്കുന്ന ആളുടെ വീട്ടിൽ തന്നെ പാഴ്‌സൽ ആയി എത്തുന്നു. പ്രതിയെ കുറിച്ച് ഒരു തുമ്പും വാലും ഇല്ലാതെ പോലീസ് പമ്പരം കറങ്ങും പോലെ വട്ടം കറങ്ങുമ്പോഴും കൊലകൾ നിർബാധം നടക്കുന്നു.
കണ്ണ് തുറന്ന നീതി ദേവതയുടെ ശില്പത്തിന്റെ സാന്നിദ്ധ്യമാണ് പോലീസ് കാരാണ് കൊല്ലപ്പെടുന്നത് എന്നതിനപ്പുറം കൊലപാതകങ്ങളെ കൂട്ടി യോജിപ്പിക്കുന്ന ഏക ഘടകം. (പോലീസ് ചെയ്ത തെറ്റിന് നീതി ദേവതയുടെ കണ്ണ് തുറക്കപ്പെട്ടത് എന്തിന് എന്ന് മിഥുൻ മാന്വലിനോട് തന്നെ ചോദിക്കണം). പോലീസ് വാ പൊളിച്ച് നിൽക്കുന്നിടത്തേക്ക് ക്രിമിനോളജിസ്റ്റ് കടന്നു വരുന്നു. കുഞ്ചാക്കോ ബോബൻറെ അൻവർ ഹുസ്സൈൻ പക്ഷേ വേട്ടയിലെ അദ്ദേഹത്തിന്റെ തന്നെ വേട്ടക്കാരന്റെ ഭാവവും ശരീരഭാഷയും ആണ് ഓർമിപ്പിക്കുന്നത്.
അൻവർ ഹുസൈന്റെ നിഗമനങ്ങൾക്ക് ഒപ്പിച്ച് നീങ്ങുന്ന സിനിമ കൊലപാതകങ്ങളും ആയി പുരോഗമിക്കുമ്പോൾ അന്വഷണ ഉദ്യോഗസ്ഥരിൽ ആരോ ഒരാളാണ് കൊലപാതകങ്ങൾക്കും ചുക്കാൻ പിടിക്കുന്നത് എന്ന തോന്നൽ പ്രേക്ഷകന് ഉണ്ടാകുന്നു. പക്ഷേ സിനിമ അവസാനിക്കുന്നത് പ്രേക്ഷകരെ മുഴുവനും എന്ന് മാത്രമല്ല നിരൂപകരെയും വിഡ്‌ഢി വേഷം കെട്ടിച്ചു കൊണ്ടാണ്.
കൊലയാളിയെ സീരിയൽ കൊലയ്ക്ക് പ്രേരിപ്പിക്കുന്ന ഘടകം എന്തും ആകാം. മധ്യകേരളത്തിൽ നടന്ന ഹീനമായ ഒരു ക്രൈമിനെ പാതിരാ കൊലപാതകത്തിലേക്ക് കൊണ്ട് വന്നു എന്നുള്ളതിന് പകരം എന്ത് കൊണ്ട് വന്നാലും അന്വഷണവും അതിന്റെ പുരോഗതിയും ഇത് പോലെ ഒക്കെ തന്നെ ആകും. കാരണം അഞ്ച് ദുരൂഹ മരണങ്ങളുടെ കഥ പറഞ്ഞു പോയ ഗ്രീക്ക് ചിത്രം ആയ "ദി അദർ മി" യിൽ സീരിയൽ കൊലയ്ക്ക് ഹേതുവാകുന്നത് ഒരു കാർ ആക്സിഡന്റ് ആണ്. ആ കാർ ആക്സിഡന്റ് ആണ് പാതിരാ കൊലകൾ ആയി മിഥുന്റെ തലയിൽ ഉദിച്ചതും.
അവിടെ ഹോസ്പിറ്റൽ... ഇവിടെ പോലീസ് ആസ്ഥാനം.
അത്ര വ്യത്യാസമേ ഉള്ളൂ.
ഇനി നമുക്ക് "റബേക്കാ" എന്ന വിളിയിൽ അവസാനിക്കുന്ന ആറാം പാതിരയിൽ അവശേഷിക്കുന്ന ചോദ്യങ്ങളിലേക്ക് പോകാം.
ഒന്ന്:
പോലീസ് ആസ്ഥാനത്തിലെ അതീവ സുരക്ഷ സെക്യൂരിറ്റി സിസ്റ്റം പുഷ്‌പം പോലെ ഹാക്ക് ചെയ്‌യുന്ന കൊലപാതകി:
സീ സീ ടി വിയുടെ പാസ്സ് വേഡ് ഹാക്ക് ചെയ്‌താൽ വിഷ്വൽസ് കാണാം എന്നതിനപ്പുറം സീ സീ ടീ വി അപ്പാടെ അട്ടിമറിക്കാം എന്നത് ഒക്കെ എത്രമേൽ വിശ്വാസ യോഗ്യമാണ്?, അപ്പോൾ പോലീസ് ആസ്ഥാനത്ത് സെക്യൂരിറ്റി സിസ്റ്റം അപ്പാടെ നിയന്ത്രിക്കാൻ ആകുന്ന ഒരു സഹായി കൊലയാളിക്ക് ഉണ്ടാകണം. അത് ആരാണ്? അത് ഒപ്പിച്ച് തന്നെയാണ് സിനിമ തുടങ്ങിയത്. സിനിമ അങ്ങിനെ പുരോഗമിച്ചിരുന്നു എങ്കിൽ "ദി അദർ മീ" മിഥുന്റെ കോളറിന് പിടിക്കും ആയിരുന്നു.
രണ്ട്:
അത്യാവശ്യ ഘട്ടത്തിൽ പോലീസ് ആസ്ഥാനത്തെ വൈദ്യുതി ബന്ധം വിശ്ചേച്ചിക്കൽ:
കൊലപാതകിയുടെ പോലീസ് ആസ്ഥാനത്തെ സഹായിയുടെ സാന്നിധ്യം വീണ്ടും ഉറപ്പിക്കുന്നു. അങ്ങിനെ ഒരു സഹായിയും ആയി മുന്നോട്ട് പോയാൽ വീണ്ടും "ദി അദർ മി" അഞ്ചാം പാതിരയെ ചുറ്റി വളയും.
മൂന്ന്:
കൊലപാതകിയെ സൈക്കോ ആക്കുന്നതിൽ പ്രധാന പങ്കു വഹിച്ച ആൾ കൊല്ലപ്പെടുകയും അയാളെ സെൻട്രൽ ജയിലിൽ നടക്കുന്ന ഒരു തീപിടുത്തത്തിൽ ദഹിപ്പിക്കപ്പെടുകയും ചെയ്യുന്നത്:
കൊല്ലപ്പെടുന്നത് ഒരു ഹാക്കർ ആണ് എന്ന് വരുത്തി തീർക്കുകയും അയാളെ ജയിലിൽ നിന്നും രക്ഷപ്പെടുത്തുകയും പകരം ബോഡി മാറ്റുകയും ചെയ്യുന്നത് അത്രമേൽ സുരക്ഷയുള്ള ജയിലിൽ അകത്ത് നിന്നും സഹായം ലഭിക്കാതെ എങ്ങിനെ സംഭവിക്കാൻ ആണ്?. ഒരു ജയിലിൽ അങ്ങിനെ ഒരു സംഭവം നടക്കണം എങ്കിൽ പോലീസിലോ ജയിലിലോ സൈക്കോക്ക് ഒരു സഹായി വേണം. സഹായിയോ മറ്റു ബന്ധങ്ങളോ ഇല്ലാതെ അങ്ങിനെ ഒരു സംഭവം എങ്ങിനെ വിജയകരം ആയി നടപ്പാക്കി എന്ന് സിനിമ പറയുന്നില്ല.
നാല്:
കൊല്ലപ്പെടുന്ന പോലീസ് എല്ലാം കെണിയിൽ പെടും മുന്നേ ഹിപ്‌നോട്ടൈസ് ചെയ്യപ്പെട്ടിട്ടുണ്ട് എന്നും, അതിനാലാണ് ഒരു എതിർപ്പും കൂടാതെ അവർ കൊലപാതകിയ്ക്ക് ഒപ്പം പോകുന്നത് എന്നും കഥ പറഞ്ഞു വെക്കുന്നു. അപ്രത്യക്ഷമാകുന്ന ദിനങ്ങളിൽ ഇരകൾക്ക് ഹിപ്‌നോട്ടൈസ് ചെയ്യപ്പെടാൻ പാകത്തിൽ ഉള്ള മരുന്ന് ഭക്ഷണത്തിലൂടെയോ മറ്റോ നൽകുന്നു. പെട്ടെന്ന് ഭയപ്പെടുമ്പോൾ ആ മയക്ക് മരുന്ന് പ്രവർത്തിക്കുകയും മനഃശാസ്ത്രജ്ഞൻ ആയ കൊലപാതകി അവരെ നിമിഷങ്ങൾ കൊണ്ട് വരുതിയിൽ ആക്കുകയും ചെയ്യുന്നു. പോലീസ് ആസ്ഥാനത്ത് അങ്ങിനെ ഭക്ഷണം വിളമ്പാൻ ഒരു സഹായി കൊലപാതകിക്ക് വേണ്ടേ? അത് ആരാണ്?
ഇനി നമുക്ക് തിരികെ പോകാം:
പോലീസിന്റെ അന്വഷണത്തിന്റെ ഇടയിലേക്ക് കടന്നു വരുന്ന അൻവർ ഹുസൈൻ തന്നെയാണ് കൊലപാതകി എന്ന് കരുതുക. അദ്ദേഹത്തിന്റെ സഹോദരി റബേക്ക അന്വഷണ ഉദ്യോഗസ്ഥയായ ഉണ്ണിമായയും. കഥാപാത്രങ്ങളെ അങ്ങിനെ പുനഃസൃഷ്ടിച്ചു കൊണ്ട് വീണ്ടും സിനിമ ആദ്യം മുതൽ കാണൂ. എല്ലാ ചോദ്യത്തിനും ഉത്തരം കിട്ടും. മിഥുൻ സിനിമ തുടങ്ങിയത് അങ്ങിനെ പുരോഗമിക്കണം എന്ന് നിലയിൽ തന്നെയാകണം. തുടക്കത്തിലെ സൂചനകൾ അങ്ങിനെ തന്നെയാണ്. പക്ഷെ ക്ളൈമാക്സ് "റബേക്ക" എന്ന വിളിയിൽ കൊണ്ട് ഒടിച്ച് കോട്ടി വെക്കാൻ അദ്ദേഹം നിര്ബന്ധിക്കപ്പെട്ടതാണ്. അല്ലെങ്കിൽ "സോഫിയ" എന്ന വിളിയിൽ മനോഹരമായ ക്ളൈമാക്സ് സംവേദിപ്പിച്ച് അവസാനിക്കുന്ന "ദി അദർ മി" ക്ക് ഒരു ക്രെഡിറ്റ് പോലും വെക്കാതെ പ്രദർശന വിജയം നേടിയ "പാതിരാ കൊള്ള" ആദ്യ ദിവസം തന്നെ പിടിക്കപ്പെടും ആയിരുന്നു.
സിനിമ തുടക്കം മുതൽ മെമ്മറീസും, വേട്ടയും, ദി ഗ്രെറ്റ് ഫാദറും ഒക്കെ ഓർമ്മിപ്പിച്ചു കൊണ്ടേയിരുന്നു. എത്ര ആലോചിച്ചിട്ടും എന്ത് കൊണ്ട് നിരൂപകരുടെ ശ്രദ്ധയിൽ സിനിമയിലെ ഉത്തരം ലഭിക്കാത്ത ചോദ്യങ്ങൾ പെട്ടില്ല എന്ന് മനസിലാകുന്നില്ല.
സിനിമ കണ്ടിറങ്ങുമ്പോൾ അവശേഷിക്കുന്ന ചോദ്യങ്ങൾക്ക് ഒപ്പം തിയറ്റിറിന് പുറത്തേക്ക് കൂടെ പോരുന്നത് മൂന്നു സീനിൽ മാത്രം ഉണ്ടായിരുന്ന ഇന്ദ്രൻസും നാലു സീനിൽ വന്നു പോയ ജാഫർ ഇടുക്കിയും ആണ്. ചോദ്യങ്ങൾക്ക് ഉത്തരം നൽകിയത് അഞ്ചാം പാതിരയ്ക്ക് ശേഷം കണ്ട ദി അദർ മിയും
Labels:
Anjaam Pathira,
movie,
Thriller. The Other Me
Sunday, December 30, 2018
സുപ്രീം കോടതിയുടെ ഉണർത്ത് പാട്ട്.
ശബരിമല യുവതീപ്രവേശന സുപ്രീം കോടതി വിധി:
എല്ലാം തികഞ്ഞ സ്ത്രീ സമൂഹം ആണ് പ്രബുദ്ധ കേരളത്തിലേത് എന്ന മിഥ്യാ ധാരണ അടപടലം പൊളിച്ച സംഭവം. അബലയും അശുദ്ധയും ആയി പുരുഷാധിപത്യത്തിന്റെ പാരതന്ത്ര്യം പേറി ആലസ്യത്തിൽ ആണ്ട പെൺ സമൂഹത്തെ അടിച്ചുണർത്തി യാഥാർഥ്യ ബോധത്തിലേക്ക് മടക്കി കൊണ്ട് വരാൻ സഹായിച്ചു എന്നിടത്താണ് സുപ്രീം കോടതി വിധി പ്രസക്തമാകുന്നത്. ഇങ്ങിനെ ഒരു കോടതി വിധിയും അതേകുറിച്ചുള്ള ചർച്ചയും ആണ് എല്ലാം തികഞ്ഞത് എന്നിടത്ത് നിന്നും ഒന്നും ഇല്ലായ്മയെ നാം തിരിച്ചറിയുന്നത്. നടകയറുക എന്നതിനും അപ്പുറം നാടിനൊപ്പം ആയിരിക്കാൻ പോരടിക്കുക എന്നതാണ് അനിവാര്യം ആയതു എന്ന് പെണ്ണ് തിരിച്ചറിയുന്ന ദിവസങ്ങളിലൂടെ ആണ് നാം കടന്നു പോകുന്നത്.
വനിതാ മതിൽ:
എല്ലാം തികഞ്ഞു എന്ന് അഹങ്കരിച്ചിരുന്ന നാം ഒന്നും ആയിട്ടില്ല എന്നിടത്ത് എത്തി നിൽക്കുമ്പോൾ എന്തെങ്കിലും ആകാൻ ഉള്ള പ്രതിരോധം. നടകയറുക എന്നതിനും അപ്പുറം നാടിനൊപ്പം ജീവിക്കാൻ പെണ്ണിന് ഒരു ഐക്യദാർഢ്യം.
നമ്മുടെ പെൺ സമൂഹം നാം അറിയാത്ത പാരതന്ത്ര്യത്തിൽ ആണ്. അറിഞ്ഞോ അറിയാതെയോ നമ്മൾ സ്നേഹപൂർവ്വം ഒരുക്കിയ പാരതന്ത്ര്യത്തിൽ. അത് തിരിച്ചറിയാൻ നമുക്ക് ഒരു സുപ്രീം കോടതി വിധി വേണ്ടി വന്നു.
പോരാടുക പെണ്ണെ... നിനക്ക് തുണ നീ മാത്രം എന്നറിയുക.
എല്ലാം തികഞ്ഞ സ്ത്രീ സമൂഹം ആണ് പ്രബുദ്ധ കേരളത്തിലേത് എന്ന മിഥ്യാ ധാരണ അടപടലം പൊളിച്ച സംഭവം. അബലയും അശുദ്ധയും ആയി പുരുഷാധിപത്യത്തിന്റെ പാരതന്ത്ര്യം പേറി ആലസ്യത്തിൽ ആണ്ട പെൺ സമൂഹത്തെ അടിച്ചുണർത്തി യാഥാർഥ്യ ബോധത്തിലേക്ക് മടക്കി കൊണ്ട് വരാൻ സഹായിച്ചു എന്നിടത്താണ് സുപ്രീം കോടതി വിധി പ്രസക്തമാകുന്നത്. ഇങ്ങിനെ ഒരു കോടതി വിധിയും അതേകുറിച്ചുള്ള ചർച്ചയും ആണ് എല്ലാം തികഞ്ഞത് എന്നിടത്ത് നിന്നും ഒന്നും ഇല്ലായ്മയെ നാം തിരിച്ചറിയുന്നത്. നടകയറുക എന്നതിനും അപ്പുറം നാടിനൊപ്പം ആയിരിക്കാൻ പോരടിക്കുക എന്നതാണ് അനിവാര്യം ആയതു എന്ന് പെണ്ണ് തിരിച്ചറിയുന്ന ദിവസങ്ങളിലൂടെ ആണ് നാം കടന്നു പോകുന്നത്.
വനിതാ മതിൽ:
എല്ലാം തികഞ്ഞു എന്ന് അഹങ്കരിച്ചിരുന്ന നാം ഒന്നും ആയിട്ടില്ല എന്നിടത്ത് എത്തി നിൽക്കുമ്പോൾ എന്തെങ്കിലും ആകാൻ ഉള്ള പ്രതിരോധം. നടകയറുക എന്നതിനും അപ്പുറം നാടിനൊപ്പം ജീവിക്കാൻ പെണ്ണിന് ഒരു ഐക്യദാർഢ്യം.
നമ്മുടെ പെൺ സമൂഹം നാം അറിയാത്ത പാരതന്ത്ര്യത്തിൽ ആണ്. അറിഞ്ഞോ അറിയാതെയോ നമ്മൾ സ്നേഹപൂർവ്വം ഒരുക്കിയ പാരതന്ത്ര്യത്തിൽ. അത് തിരിച്ചറിയാൻ നമുക്ക് ഒരു സുപ്രീം കോടതി വിധി വേണ്ടി വന്നു.
പോരാടുക പെണ്ണെ... നിനക്ക് തുണ നീ മാത്രം എന്നറിയുക.
Friday, March 16, 2018
വയൽക്കിളികൾ.
ഒരു ശതമാനം മാത്രം ആണ് ശൈശവ മരണം എന്ന ഒരു സ്റ്റാറ്റിസ്റ്റിക്‌സ് വന്നു എന്നിരിക്കട്ടെ. പഠനം നടത്തുന്നവർക്ക് തൊണ്ണൂറ്റി ഒമ്പതു ശതമാനം ശിശുക്കളും രക്ഷപെടുന്നു എന്ന കണക്ക് കൂട്ടി എല്ലാം ശെരിയാണ് എന്ന് കുറിപ്പെഴുതി പുസ്തകം അടയ്ക്കാം. പക്ഷേ മരണപ്പെടുന്ന ആ ഒരു ശിശുവിന്റെ മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം മരണനിരക്ക് നൂറു ശതമാനം ആണ്.
.
ഭൂരിപക്ഷവും അനുകൂലിക്കുമ്പോഴും അഞ്ചു കുടുംബങ്ങൾക്ക് എതിർപ്പുണ്ടു എങ്കിൽ ആ അഞ്ചു പേരെയും അനുഭാവ പൂർവം കേൾക്കാൻ സർക്കാരും അധികാരികളും തയ്യാറാകണം. അവസാനത്തെ ആളെയും അനുരഞ്ജനത്തിലേക്ക് എത്തിക്കുമ്പോൾ മാത്രമേ രാജ്യനീതി പൂർണം ആകുള്ളൂ.
.
ഭൂരിപക്ഷത്തിന്റെ അടിച്ചേൽപ്പിക്കപ്പെടുന്ന തീരുമാനം ശിരസ്സാ വഹിച്ചുകൊള്ളണം എന്ന് വാശിപിടിക്കുമ്പോൾ പശുവിനെ മാതാവായും ബീഫ് ഹറാം ആയും കാണേണ്ടി വരും.
.
അസതൃപ്തരെ സൃഷ്ടിക്കാൻ ഭരണകൂടത്തിന് എളുപ്പം ആണ്. കർഷകരെ അസംതൃപ്തരാക്കി ഒരു ഭരണകൂടത്തിനും മുന്നോട്ടു പോകാൻ കഴിയില്ല. ആ അഞ്ചു കുടുംബങ്ങൾ അനേകരെ അസംതൃപ്തരാക്കും. ജാഗ്രത വേണം.
തെലുങ്ക് ദേശം പാർട്ടി ദേശീയ ജനാധിപത്യ സഖ്യം വിടുമ്പോൾ...
"എൻ ഡി ഏയിൽ നിന്നും ടീ ഡി പി വിട്ടു. മോഡി സർക്കാരിന് എതിരെ അവിശ്വാസ പ്രമേയം വരും" : വാർത്ത.
.
ആദ്യത്തെ വാർത്ത ആഘോഷിക്കണം. രണ്ടാമത്തെ സൂചന അബദ്ധം ആകും.
.
എൻ ഡി എയ്ക്ക് ഇപ്പോൾ സ്പീക്കർ ഉൾപ്പടെ 330 പേരുടെ പിന്തുണ ഉണ്ട്. തെലുങ്ക് ദേശത്തിന്റെ 16 എം പി മാർ പോയാലും പിന്നെയും 314 പേരുടെ പിന്തുണ സർക്കാരിന് ഉണ്ടാകും. ഇടഞ്ഞു നിൽക്കുന്ന ശിവസേനയുടെ 18 എംപി മാരും കൂടി സർക്കാരിന് എതിരെ തിരിഞ്ഞാലും സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെടില്ല. പിന്നെയും 25 അംഗങ്ങളുടെ ഭൂരിപക്ഷം ഫാസിസ്റ്റ് സർക്കാരിന് ഉണ്ടാകും.
.
ആകെ മൊത്തം വിയർത്തു പൊരിഞ്ഞു കുഴഞ്ഞു നിൽക്കുന്ന സർക്കാരിനെതിരെ വെറുതെ കൊണ്ട് വരുന്ന അവിശ്വാസ പ്രമേയത്തിന്റെ പരാജയം അവർക്ക് പുതുജീവൻ നൽകും. അവിശ്വാസത്തെ അതിജീവിച്ച മോദിക്ക് അഗ്നിശുദ്ധി വരുത്തിയ പ്രതിശ്ചായ ഉണ്ടാക്കും. സംഘ പരിവാർ ഐറ്റി സെൽ അവിശ്വാസ പ്രമേയത്തിന്റെ പരാജയത്തെ യുഗപുരുഷൻ മോദിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ മറ്റൊന്ന് കൂടി എന്ന രീതിയിൽ പ്രചണ്ഡ പ്രചാരണം നടത്തും.
.
എൻ ഡി ഏ ഉലഞ്ഞു തുടങ്ങി. വെറും വെറുതെ ഒരു അവിശ്വാസ പ്രമേയം കൊണ്ട് വന്നു ആ ഉലച്ചിലിനെ ഉറപ്പിക്കരുത്. പ്രതിപക്ഷ നിര എപ്പോഴും കാട്ടുന്ന അബദ്ധം ഇപ്പോഴും തുടരരുത്.
.
റ്റീ ഡീ പിയുടെ നിലപാട് പക്ഷേ കൂടുതൽ ആഹ്ലാദം പകരുന്നത് രാജ്യസഭയിലെ അവരുടെ 6 എംപി മാരുടെ സാനിദ്ധ്യം കൊണ്ട് ആണ്. രാജ്യസഭയിൽ കേവല ഭൂരിപക്ഷത്തിലേക്ക് നീങ്ങുന്ന എൻ ഡി ഏ യ്ക്ക് ഇനി ഈ സർക്കാർ കാലാവധിയിൽ ഭൂരിപക്ഷം തികയ്ക്കാൻ കഴിയില്ല. ഫാസിസം ചുട്ടെടുക്കാൻ ശ്രമിക്കുന്ന സാമൂഹ്യ വിരുദ്ധ, ജനവിരുദ്ധ, മാനവ വിരുദ്ധ നിയമ നിർമ്മാണങ്ങൾ രാജ്യസഭയുടെ കാവൽ ഉണ്ടായത് കൊണ്ടാണ് നിയമം ആകാതെ പോകുന്നത്. രാജ്യത്തെ രക്ഷപെടുത്തി നിലനിർത്തുന്നത് രാജ്യസഭയിലെ എൻ ഡി ഏ വിരുദ്ധ പ്രതിരോധ നിരയാണ്. ആ ആറു പേരും കൂടി പ്രതിപക്ഷത്തേക്ക് എത്തുമ്പോൾ രാജ്യസഭയിലെ കേവല ഭൂരിപക്ഷം എന്ന സംഘീ സ്വപ്നം ആണ് അസ്തമിക്കുന്നത്.
.
ജനാധിപത്യത്തിലെ ഏറ്റവും മനോഹരം ആയ നിമിഷങ്ങളും കാഴ്ചകളും ചലനങ്ങളും ആയിട്ടാണ് ഈ വാരം കടന്നു പോകുന്നത്. ജനാധിപത്യം ജനതയെ ചതിക്കില്ല. പ്രകാശം അകലെയല്ല. പ്രതീക്ഷകൾ ബാക്കി ആവുന്നു.
Subscribe to:
Posts (Atom)


