Tuesday, March 24, 2020

കനിക കപൂർ വീട്ടിലിരുത്തിയ പ്രമുഖർ.


രാജസ്ഥാനിൽ വസുന്ധര രാജ്യയും മകൻ ദുഷ്യൻ സിങ്ങും കനിക കപൂറിന്റെ സംഗീത നിശയിൽ പങ്കെടുത്തതിനെ തുടർന്ന് സ്വയം ക്വോറന്റിൻ തിരഞ്ഞെടുത്തു ദുഷ്യൻ സിങ്ങ് എം.പിയാണ്.

തൃണമൂൽ കൊണ്ഗ്രെസ്സ് എം.പി. ടെറീക്ക് ഓ ബ്രീൻ ക്വോറന്റീനിൽ ആയി. ദുഷ്യൻ എം.പി പങ്കെടുത്ത സ്റ്റാൻഡിങ് കമ്മിറ്റി മീറ്റിങ്ങിൽ പങ്കെടുത്തതാണ് ടെറിക്കിനെ പെടുത്തിയത്.

കൊണ്ഗ്രെസ്സ് . നേതാവ് ജിതിൻ പ്രസാദും അദ്ദേഹത്തിന്റെ ഭാര്യയും ക്വറന്റീനിൽ ആയി. കനിക കപൂർ ആണ് ജിതിനെയും പെടുത്തിയത്. അവരുടെ സംഗീത നിശയിൽ  പ്രസാദും ഭാര്യയും സജീവം ആയി പങ്കെടുത്തിരുന്നു.

ഉത്തർ പ്രദേശ് ആരോഗ്യ മന്ത്രി ജയ് പ്രതാപ് സിങ്ങ് ക്വറന്റീനിൽ ആയി. കനിക കപൂർ തന്നെയാണ് ആരോഗ്യമന്ത്രിയുടെ ആരോഗ്യം കുഴപ്പത്തിൽ ആണോ എന്ന സംശയത്തിന് കാരണം. പ്രതാപ് സിങ്ങ് ഗോമൂത്ര പ്രതിരോധത്തിന്റെ പ്രചാരകൻ കൂടി ആണ്.

കൊണ്ഗ്രെസ്സ് നേതാവ് ദീപേന്ദർ ഹൂഡയും സ്വയം ക്വറന്റിന് സ്വീകരിച്ചു. കനിക കപൂറിന്റെ സംഗീത നിശയിൽ ആർമ്മാദിച്ച ദുഷ്യൻ സിംങ്ങും ആയുള്ള സമ്പർക്കം ആണ് ദീപേന്ദർ ഹൂഡയെ വീട്ടിലിരുത്തിയത്.

അപ്ന ദാൽ  പ്രസിഡന്റ് അനുപ്രിയയെയും കനിക കപൂർ വീട്ടിലിരുത്തി.


കൊറോണയെ മറികടന്ന മുതുമുത്തശ്ശി.

കദേശം അറുപതിനായിരം ആളുകൾക്ക് കൊറോണ ബാധ ഏൽക്കുകയും ആറായിരത്തോളം ആളുകൾ കൊറോണയ്ക്ക് കീഴടങ്ങി മരണം വരിക്കുകയും ചെയ്ത ഇറ്റയിലിലെ ദുരന്ത കാഴ്ചകളുടെയും കേൾവികളുടെയും ഇടയിൽ  നിന്നും ഒരു മനോഹര കാഴ്ചയും വാർത്തയും വരുന്നുണ്ട്. ലോകത്തിൽ കൊറോണ ബാധിച്ചിട്ട് രോഗം ഭേദം ആയ ഏറ്റവും പ്രായം കൂടിയ വനിതയുടെ പുഞ്ചിരിക്കുന്ന മുഖം ആരോഗ്യ പ്രവർത്തകർ പുറത്ത്‌ വിട്ടു.

"ഞാൻ സുഖമായിരിക്കുന്നു... പരിപൂർണമായും!.  അത്ഭുതം ഞാൻ അല്ല. എന്നെ ചികിൽസിച്ചവരും പരിചരിച്ചവരും ആണ്."
ഹോസ്പിറ്റൽ അധികൃതരുടെ ക്ഷണം സ്വീകരിച്ച് മുത്തശ്ശിയെ കാണാൻ ഹോസ്പിറ്റലിൽ എത്തിയ മാധ്യമ പ്രവർത്തകരോട് അത്യധികമായ ആത്മ വിശ്വാസത്തോടെ ക്ലാരമ്മ പറഞ്ഞു.

ചിത്രത്തിന് കടപ്പാട് : The Telegraph.

മാർച്ച് അഞ്ചാം തീയതിയാണ് അവശതയോടെ അംല ക്ലാര കോർസിനി എന്ന 95 വയസുള്ള ഗ്രാൻഡ് മായെ   ഇറ്റലിയിലെ മോഡേണ പ്രോവിന്സിലെ   ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. മോഡേണായിലെ ഫാനാന പട്ടണത്തിൽ ആണ് ക്ലാരമ്മ താമസിക്കുന്നത്. പ്രതിരോധ മരുന്നുകളുടെ സഹായം ഇല്ലാതെ ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കപ്പെട്ടാണ് ക്ളാരാമ്മ കൊറോണയെ അതിജീവിച്ചത്. ഈ അതിജീവനത്തിലൂടെ ക്ലാരമ്മ സൃഷ്ടിച്ചത് ഒരു ലോക റിക്കോർഡ് കൂടിയാണ്. ലോകത്തിൽ കൊറോണയെ അതിജീവിച്ച ഏറ്റവും പ്രായം കൂടിയ വനിത എന്ന റിക്കോർഡ്.

ലോകം ആകമാനം കൊറോണയ്ക്ക് എതിരേ പോരാടുന്ന ആരോഗ്യ പ്രവർത്തകർക്ക് ആത്മവിശ്വാസവും ആത്മവീര്യവും നൽകുന്ന വാർത്തയാണ് ക്ലാര മുത്തശ്ശി നൽകിയത്. രോഗാതുരമായ ലോകത്തിനു നേരിയ ആശ്വാസവും.

ക്ലാരമ്മയ്ക്ക് ഭാവുകങ്ങൾ. ആരോഗ്യ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ. ഇറ്റലിയ്ക്ക് ഐക്യദാർഢ്യം.

Monday, March 23, 2020

ദുരന്തങ്ങൾ മഹാ ദുരന്തങ്ങൾക്ക് വഴി തെളിക്കുമ്പോൾ.

ന്ന് പഞ്ചാബിൽ നിന്നും വന്ന ഒരു വാർത്ത അങ്ങേയറ്റം ദുഃഖകരവും അതേസമയം ഭീതി ഉളവാക്കുന്നതും ആണ്. "കൊറോണ" എത്രമേൽ ലളിതമായി നമ്മളിലേക്ക് എത്തിച്ചേരാം എന്നതിന് പ്രത്യക്ഷ ഉദാഹരണം തന്നെയാണ് പഞ്ചാബിലെ ശഹീദ് ഭഗത് സിംഗ് നഗർ ജില്ലയിലെ നവൻഷഹർ പട്ടണത്തിൽ നിന്നും കേൾക്കേണ്ടി വന്നത്. രാജ്യത്തിന്റെ പല ഭാഗത്ത് നിന്നും വന്നു കൊണ്ടിരിക്കുന്ന വാർത്തകൾ ഓരോന്നും നമ്മുടെ ഉദാസീനത എത്ര മേൽ അപകടം നിറഞ്ഞത് ആണ് എന്ന് നമ്മെ പഠിപ്പിക്കുന്നു.

.
മാർച്ച് അഞ്ചാം തീയതി 70 വയസുള്ള ബൽദേവ് സിംഗ് എന്ന   മുത്തശ്ചൻ  ജർമനിയിൽ നിന്നും ഇറ്റലി വഴി  അദ്ദേഹത്തിന്റെ മാതൃസ്ഥലമായ പത്ലാവ ഗ്രാമത്തിൽ    എത്തുന്നു. വന്നതിന്റെ അടൂത്ത ദിവസം ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ബംഗാ സിവിൽ  ഹോസ്പിറ്റലിലേക്ക് എത്തിക്കുന്നു. പ്രാഥമിക പരിശോധനകൾക്ക് ശേഷം അദ്ദേഹത്തെ അഡ്മിറ്റ് ചെയ്യുന്നു. മാർച്ച് അഞ്ച് എന്നത് പഞ്ചാബിൽ കൊറോണയുടെ സാന്നിധ്യം അത്രമേൽ ഉണ്ടായിട്ടില്ല എന്നത് കൊണ്ട് തന്നെ കൊറോണ ടെസ്റ്റ് ഒന്നും നടക്കുന്നില്ല. ദിവസങ്ങളോളം അദ്ദേഹം ഹോസ്പിറ്റലിൽ കിടക്കുന്നു . മാർച്ച് പന്ത്രണ്ടാം തീയതിയോടെ അദ്ദേഹത്തിന്റെ ആരോഗ്യ നില കൂടുതൽ തകരാറിൽ ആകുന്നു. ശക്തമായ ചുമയും ശ്വാസം മുട്ടലും കൊണ്ട് അദ്ദേഹം അനുദിനം അവശനാകുന്നു. അപ്പോഴേക്കും കൊറോണ വ്യാപകമായ അവസ്ഥയായതു കൊണ്ട് കൊറോണ ടെസ്റ്റിന് സാമ്പിൾ അയക്കുന്നു.
.
കഴിഞ്ഞ ബുധനാഴ്ച് ആ മുത്തശ്ചൻ ഹോസ്പിറ്റലിൽ വെച്ച് ഹൃദയാഘാതം മൂലം മരണം അടഞ്ഞു. മരിക്കുമ്പോഴും അദ്ദേഹത്തിന്റെ കൊറോണ ടെസ്റ്റിന്റെ റിസൾട്ട് വന്നിട്ടില്ലായിരുന്നു. പതിനെട്ടാം തീയതി  അദ്ദേഹത്തിന്റെ കോവിഡ് - 19 ടെസ്റ്റ് റിസൾട്ട് വന്നു. ദൗർഭാഗ്യകരം എന്ന് പറയട്ടെ, ടെസ്റ്റ് റിസൾട്ട് പോസിറ്റീവ്. അതേ തുടർന്ന് ബൽദേവ് സിംഗിന്റെ വീടിനു മൂന്നു കിലോമീറ്റർ ചുറ്റളവിൽ ഉള്ള പ്രദേശം സർക്കാർ സീൽ ചെയ്തു. അദ്ദേഹത്തിന്റെ ബന്ധു മിത്രാദികളെയും ശുശ്രൂഷിച്ചവരെയും സന്ദർശിച്ചവരെയും ഒക്കെയും ക്വറന്റൈൻ ചെയ്തു.

ഒരു ദുരന്തത്തിന്റെ ആദ്യ ഘട്ടം ആയിരുന്നു അത്.  ക്വറന്റൈൻ ചെയ്ത ആളുകളുടെ ടെസ്റ്റ് റിപ്പോർട്ട് വന്നപ്പോൾ അദ്ദേഹത്തിന്റെ കുടുംബത്തിലെ പതിനൊന്നു പേർക്ക് കോവിഡ്-19 ടെസ്റ്റ് പോസിറ്റീവ്. അതിൽ രണ്ടു വയസുള്ള ഒരു കുഞ്ഞും ഉണ്ട്. ഇപ്പോൾ ആരോഗ്യ പ്രവർത്തകർക്ക് അദ്ദേഹത്തിന്റെ റൂട്ട് മാപ്പ് ഉണ്ടാക്കാൻ ആകുന്നില്ല. അത് വെളിപ്പെടുത്താൻ ബൽദേവ് സിങ്ങ് ഇന്ന് ജീവിച്ചിരിപ്പില്ല.

ഇങ്ങിനെ ദുരന്തങ്ങൾ വൻ ദുരന്തങ്ങളിലേക്ക് വഴി തെളിക്കുന്ന സംഭവങ്ങൾ ഓരോ ദിവസവും നമ്മുടെ മുന്നിലൂടെ കടന്നു പോകുന്നു. പക്ഷേ ഇപ്പോഴും കൊറോണ എന്ന മഹാ ദുരന്തത്തെ നാം എത്രേമേൽ ആണ് ലാഘവത്തോടെ കണക്കാക്കുന്നത്. സർക്കാരിനും ആരോഗ്യ പ്രവർത്തകർക്കും  മാത്രം ഈ മഹാമാരിയെ തടഞ്ഞു നിർത്താൻ ആകില്ല. അകന്ന് നിന്ന് അകത്തിരുന്ന അപകടത്തെ നാം അകറ്റിയേ മതിയാകുള്ളൂ.

Friday, March 20, 2020

"കൊറോണ" : ചേരികളിലേക്ക് പകർന്നാടിയാൽ !

പ്രജാപതിയുടെ പതിവ് തള്ള് ഉയർത്തി വിടുന്ന ട്രോളുകൾക്കും കോമഡിക്കും അപ്പുറം അലട്ടുന്ന ചില കാര്യങ്ങൾ ഉണ്ട്.
.
മുംബയിലെ ധാരാവിയും അന്തേരിയും, ദില്ലിയിലെ ഭൽസ്വ, കൽക്കട്ടയിലെ ബസന്തി, ചെന്നൈയിലെ നോച്ചിക്കൊപ്പം, ബംഗളൂരുവിലെ രാജേന്ദ്ര നഗർ, ഹൈദരാബാദിലെ ഇന്ദ്രമ്മ നഗർ, അഹമ്മദാബാദിലെ പരിവർത്തൻ നഗർ, ലക്‌നോവിലെ മെഹബുല്ലപ്പൂർ, ഭോപ്പാലിലെ സത്നാമി നഗർ, നാഗ്പൂരിലെ സരോജ്‌നഗർ, തുടങ്ങി രാജ്യത്തിന്റെ പ്രധാന പട്ടണങ്ങളോട് ചേർന്ന് കിടക്കുന്ന ചേരിപ്രദേശങ്ങളിൽ കൊറോണ എത്തിപ്പെട്ടാൽ എന്താകും അവസ്ഥ?.
ലോകത്തിലെ ഏറ്റവും ജനസാന്ദ്രത ഏറിയ പ്രദേശം ആണ് ധാരാവി. ഏകദേശം രണ്ടു  ചതുരശ്ര കിലോമീറ്ററിൽ എട്ട് ലക്ഷത്തോളം ആളുകളാണ് തിങ്ങി പാർക്കുന്നത്. മറ്റു പട്ടണങ്ങളിലെ ചേരികളുടെ സ്ഥിതിയും വ്യത്യസ്തമല്ല. ഇവിടങ്ങളിൽ ഒക്കെ എന്ത് തരം ബോധവൽക്കരണം ആണ് നടത്താൻ ആവുക? എന്ത് നിയന്ത്രണങ്ങൾ ആകും അവിടെങ്ങളിൽ കൊണ്ടുവരാൻ ആവുക? മഹാമാരിക്ക് എതിരെ പ്രതിരോധം തീർക്കാൻ ആരോഗ്യ പ്രവർത്തകർക്ക് ഇവിടങ്ങളിൽ ആകുമോ? ഇപ്പോൾ അവിടുത്തെ അവസ്ഥ എന്തായിരിക്കും എന്ന് ആർക്കറിയാം?
.
ഓരോ ചേരിയും പട്ടണത്തെ കൊണ്ടാണ് അതി ജീവിക്കുന്നത്. അല്ലെങ്കിൽ ഓരോ പട്ടണവും ചേരികളുടെ സേവനം കൊണ്ടാണ് മുന്നോട്ട് നീങ്ങുന്നത്. ചേരിയും പട്ടണവും പരസ്പരാശ്രയത്തിൽ ആണ് ജീവിക്കുന്നത്. അന്തിയുറങ്ങാൻ ചേരികളിൽ എത്തുവോളം ചേരിയിലെ ജീവിതങ്ങൾ പട്ടണത്തിന്റെ ഭാഗം തന്നെയാണ്. പട്ടണത്തിലെ ആർഭാട ഭവനങ്ങളിൽ മിക്കതിലും രണ്ടോ അതിലധികമോ ജോലിക്കാർ ചേരികളിൽ നിന്നും ഉണ്ടാകും. "കൊറോണ" പട്ടണത്തിൽ നിന്നും ചേരിയിലേക്കും ചേരിയിൽ നിന്നും പട്ടണത്തിലേക്കും പടർന്നു പിടിക്കാം.

ഓർക്കുമ്പോൾ തന്നെ പേടിയാകുന്നു. എന്താണ് പ്രതിവിധി?.

Happy Cat