Thursday, August 17, 2006

“ആ മഴനാളില്‍..”

കൊച്ചിയിലാണ്
കുറച്ചും കൂടി കൃത്യമാക്കിയാല്‍ തമ്മനത്ത്.
ഞാനും ജയകുമാറും മാത്രമേ ആ വീട്ടില്‍ താമസമുള്ളൂ.... അടച്ചു പൂട്ടുള്ള വീടാണ്. പക്ഷേ ഭാര്‍ഗവീനിലയമല്ല.എങ്കിലും താരതമ്മ്യാന പഴക്കമുള്ള പഴമയുടെ ഗന്ധം സ്പുരിക്കുന്ന വീടാണ്.
താമസം തുടങ്ങിയിട്ട് ഇന്ന് മൂന്നാം നാള്‍
പുറത്ത് കോരിച്ചോരിയുന്ന മഴ. ഏകദേശം പത്ത് മണിയോടെ പതിവുള്ള ചാറ്റിംങ്ങുമെല്ലാം കഴിഞ്ഞു ഞങ്ങള്‍ ഉറങ്ങാന്‍ കിടന്നു.ചന്നം പിന്നം മഴയുടെ ആലസ്യത്തില്‍ സുഖ നിദ്രയിലേക്ക്...
എന്റെ പുതപ്പ് പെട്ടെന്ന് ആരോ വലിച്ച് മാറ്റിയതു പോലെ...ഞെട്ടിയുണര്‍ന്നു...ശരിയാണ്..പുതപ്പ് അങ്ങ് മുറിയുടെ മൂലയില്‍....
ജയകുമാര്‍ നല്ല ഉറക്കത്തില്‍ തന്നെ...പിന്നെയും സംശയം..അവന്‍ ഉറങ്ങുകയാണോ...അതോ ഉറക്കം നടിക്കുകയാണോ...
‘ജയാ..’
അവനൊന്ന് തിരിഞ്ഞു കിടന്നു. അത്ര തന്നെ...
ക്ലോക്കില്‍ ഒരു മണി കഴിഞ്ഞിരിക്കുന്നു...
ഒരു ചെറുഭയം അരിച്ചു കയറിയെങ്കിലും വെള്ളം കുടിച്ചു വീണ്ടും കിടന്നു....
എപ്പോഴാണ് ഉറങ്ങിയതെന്നറിയില്ല...
ഔരു അലര്‍ച്ച...ഞെട്ടി പിടഞ്ഞ് സ്വിച്ചിടുമ്പോള്‍..കറണ്ടില്ല...എന്തൊക്കെയോ തട്ടിമറിച്ചിടുന്ന ശബ്ദം...ഇടക്ക് ജയകുമാറിന്റെ അലറി വിളിക്കലും...
വല്ലവിധേനയും മെഴുകുതിരി തപ്പിപ്പിടിച്ച് വെളിച്ചം പരന്നപ്പോള്‍ കണ്ട കാഴ്ച...
മുതുക് ഭാഗത്ത് നിന്ന് രക്തം ഒലിപ്പിച്ച് ഭ്രാന്തമായി നില്‍ക്കുന്ന ജയകുമാര്‍...ഷര്‍ട് വലിച്ച് കീറിയിട്ടുണ്ട്...പുതപ്പും പിച്ചിപറിച്ചിട്ടിരിക്കുന്നു.
“എന്താ പറ്റിയേ ജയാ...” ഭയപ്പാടോടെ ഞാന്‍ വിളിച്ചു ചോദിച്ചു...
അവന് നാക്കു വഴങ്ങുന്നില്ല....
കൈയുക്കും പുറത്തിനുമെല്ലാം ശവത്തിന്റെ തണുപ്പ്...
ഒരു വിധത്തില്‍ അവനെ ഓര്‍മ്മയിലേക്ക് തിരിച്ചു കൊണ്ടു വന്നപ്പോള്‍-
“എന്നെ ആരോ മാന്തി പറിച്ചു..”
അത് മാത്രമേ അന്നും ഇന്നും ഞങ്ങള്‍ക്കറിയുള്ളു.
രാവിലെ എന്റെ പുതപ്പ് പറന്ന് റൂമിന്റെ മൂലയിലേക്ക് പോയതും ഞാന്‍ അവനെ ഹൊസ്പിറ്റലില്‍ കൊണ്ടു പോയിട്ട് വരുമ്പോള്‍ പറഞ്ഞു.
അത് ആ വീട്ടിലെ ഞങ്ങളുടെ അവസാന ദിവസമായിരുന്നു.
പ്രിയരേ...ഞങ്ങള്‍ രണ്ടു പേരും മാത്രം താമസിച്ചിരുന്ന ആ വീട്ടില്‍ ആ ദിവസം എന്താണ് സംഭവിച്ചത്.

ആമുഖം..

പ്രപഞ്ചോല്പത്തിയും നിര്‍ദ്ധാരണവും പരിണാമസിദ്ധാന്തത്തിനതിഷ്ഠിതമാണെന്ന് ധരിച്ചവശായിരിക്കുന്നവരേ....
ദൈവവും പിശാചും മനുഷ്യന്റെ വിഭ്രാന്തി മാത്ര മാണെന്നഹങ്കരിക്കുന്നവരേ....
മസ്തിഷ്കത്തിനുള്‍ക്കൊള്ളാന്‍ കഴിയാത്തതെല്ലാം മാനസിക വൈകല്ല്യമാണെന്നെഴുതി തള്ളുന്ന ബുദ്ധി രാക്ഷസന്മാരേ...
യുക്തിഭദ്രതയെ ചോദ്യം ചെയ്യുന്ന ഈ കുറിപ്പുകള്‍ക്ക് ഉത്തരം കണ്ടെത്തൂ‌‌......

Tuesday, August 15, 2006

ബൂമറംങ്...

അച്ചായന്‍ അവസാനം എന്നെയും കെട്ടിപ്പിടിച്ച് ഉമ്മവെച്ചു.
“പോന്ന് മോനെ....ഞാന്‍ പോട്ടെടാ”
മുപ്പത് വര്‍ഷക്കാല‍ത്തെ അദ്ധ്വാനത്തിന് പരിസമാപ്തി.
ദുബൈ എയര്‍‌പോര്‍ട്ടില്‍ വച്ച് അച്ചായന്‍ അത്യാഹ്ലാദത്തോടെയാണ് ഞങ്ങളോട് യാത്ര പറഞ്ഞത്.
ഭാഗ്യവാന്‍. ലോഞ്ചില്‍ വന്നയാളാണ്. എല്ലാം കരക്കടിപ്പിച്ചിരിക്കുന്നു. മക്കളും കൊച്ചു മക്കളും എല്ലാം നല്ലനിലയില്‍.
ശിഷ്ടകാലത്തെ വിശ്ര‌മജീവിതത്തെ കുറിച്ചുള്ള അച്ചായന്റെ വിചാരങ്ങള്‍ ഞങ്ങളില്‍ അസൂയ പടര്‍ത്തുമായിരുന്നു.
അച്ചായന്‍ പോയി...അച്ചായന്റെ സന്തോഷത്തോടെയുള്ള മടക്കയാത്ര ഞങ്ങളിലും പുത്തനുണര്‍വുണ്ടാക്കി...
മാസം ഒന്ന്....രണ്ട്.....മൂന്ന്.....
നായിഫ് സര്‍വ്വാനി പള്ളിക്കരികെ ബസ് കാത്തു നില്‍ക്കുന്നവര്‍ക്കിടയില്‍ പരിചയമുള്ളൊരു മുഖം പോലെ....ഒന്നുകൂടി ......
അതെ അത് തന്നെ അച്ചായന്റെ പ്രേതം..


“മോനെ വിസിറ്റ് വിസയിലാണ്....നിങ്ങളെ അറിയിക്കണ്ട എന്ന് വിചാരിച്ചാണ് റൂമിലേക്ക് വരാഞ്ഞത്...പഴയശമ്പളമൊന്നും വേണ്ട...ഒരു ജോലി....”


പിന്നെ അച്ചായന് പറയാനുണ്ടായിരുന്നത് കൊച്ചു വാവയുടെ “വൃദ്ധ സദനത്തിന്റെ” പുതിയൊരദ്ധ്യായമായിരുന്നു.

Sunday, August 13, 2006

റോംങ് നമ്പര്‍....

“ഹലോ.....”
“ഹലോ....”
“22335561...അല്ലേ?”
“അതേ...“
“സൂസിയുടെ വീടല്ലെ?...”
“അതെ.”
“സൂസിയാണോ...”
“അല്ല അവളുടെ അമ്മയാണ്..”
“സോറി....റോംങ് നമ്പര്‍....”

Saturday, August 12, 2006

അരിയെത്ര പയറഞ്ഞാഴി....

ഇന്നലെ ഏഷ്യനെറ്റില്‍ കണ്ടത്....
ടോം വടക്കനോട് പ്രശാന്ത് ര‍ഘുവംശം:

“വിഴിഞ്ഞം തുറമുഖത്തിന് അവസരം നിഷേധിക്കുന്ന കേന്ദ്ര നയത്തെ കുറിച്ചു അങ്ങയുടെ അഭിപ്രയം എന്താണ്?”

ടോം വടക്കന്‍:

“U SEE...EXPRESS HIGHWAY മാറ്റി NORTH SOUTH ZONE ആക്കണമെന്ന് പറയുന്നു. THIS IS DEPENDS UPON THE IDIOLOGY യുമായി ബന്ധപ്പെട്ട DISPUTE (ഞരങ്ങുന്നു...) തര്‍ക്കം (മൂളുന്നു....) SOLVE (ഉം‌.......)പരിഹരിക്കാന്‍ WE SHOULD TAKE INITIATIVE നമ്മള്‍ അങ്ങിനെ TO BE DONE അതാണ് KEY PROBLEM."

എന്ത് മനസ്സിലായി സര്‍വ്വ ലോക പുലികളേ?