വേദി : ഏ.കേ.ജി. സെന്റര്‍
പരിപാടി : സി.പി.എം. സെക്രട്ടറി പിണറായി വിജയന്റെ പത്രസമ്മേളനം.
തീയതി : ഇന്നോ, നാളെയോ അല്ലെങ്കില്‍ മറ്റന്നാളോ.
കേരളാ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സി.പി.എം സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കാന്‍ വേണ്ടി സഖാവ് പിണറായി അടുത്ത ഏതാനും മണിക്കൂറുകളീലോ ഏറ്റവും അടുത്ത ദിവസങ്ങളിലോ വിളിക്കാന്‍ പോകുന്ന പത്ര സമ്മേളനത്തിന്റെ പൂര കാഴ്ച!
പിണറായി സ്വതസിദ്ധമായ കമ്മ്യൂണിസ്റ്റ് ശൈലിയില്‍ പാറശ്ശാല മുതലുള്ള നിയമസഭാ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു തുടങ്ങുന്നു. അതിനും മുന്നേ സ്ഥാനാര്‍ത്ഥികളുടെ പേരും ഉള്‍പ്പെടുത്തിയ പത്രക്കുറിപ്പ് പത്രക്കാര്‍ക്കു നല്കുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ ദൃശ്യമാധ്യമങ്ങളില്‍ "ഫ്ലാഷ്" പ്രളയം....
"വി.എസ്സ്. മത്സരിക്കും"
പത്രസമ്മേളനത്തില്‍ പിണറായി രണ്ടുരൂപാ അരിയും കുഞ്ഞാലികുട്ടിയും വിക്കിലീക്സും എല്ലാം വിശകലനം ചെയ്യുകയാണ്. കൂട്ടത്തില്‍ സ്ഥാനാര്‍ത്ഥികളെ കുറിച്ചുള്ള കാര്യങ്ങളും.
എല്ലാം വിവരിച്ചു കഴിഞ്ഞു ഇന്നി നിങ്ങള്‍ക്ക് ചോദ്യങ്ങള്‍ വല്ലതും ഉണ്ടോ എന്നര്‍ത്ഥത്തില്‍ പത്രക്കാര്‍ക്ക് നേരെ ഒരു നോട്ടത്തോടെ പിണറായി...
പത്രക്കാരില്‍ നിന്നും ഒരു മനോരമാ ശബ്ദം:
"പാര്‍ട്ടിയുടെ സംസ്ഥാന സമിതിയുടെ തീരുമാനത്തിനു വിപരീതമായി വി.എസ്സിന്റെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത് ജനരോഷം ഭയന്നാണോ?..."
പിണാറിയിയുടെ മുഖത്ത് ഒരു ചതഞ്ഞ ചിരി.
"സംസ്ഥാന കമ്മിറ്റിയുടെ തീരുമാനമാണ് ഞാനിപ്പോള്‍ പറഞ്ഞത്. നിങ്ങളോട് ആരാണ് പറഞ്ഞത് സംസ്ഥാന കമ്മിറ്റി വി.എസ്സിനു സീറ്റ് നിഷേധിച്ചത് എന്ന്. നിങ്ങള്‍ തന്നെ ഉണ്ടാക്കുന്ന വാര്‍ത്തകള്‍ നിങ്ങള്‍ക്ക് തന്നെ വിഴുങ്ങേണ്ടി വരുന്ന വിഷമം എനിക്കു മനസ്സിലാകും."
പത്രക്കാരില്‍ നിന്നും ഒരു ഏഷ്യാനെറ്റ് ന്യൂസ് ശബ്ദം:
"വി.എസ്സ്. അനാരോഗ്യം കാരണം മാറി നില്‍ക്കുകയാണ് എന്ന് അദ്ദേഹം പറഞ്ഞല്ലോ? അത് പാര്‍ട്ടിയുടെ തീരുമാനം ആയിരുന്നില്ലേ?"
പിണറായി: "അദ്ദേഹം അങ്ങിനെ പറഞ്ഞോ? അതും നിങ്ങളുടെ ഭാവനയാണ്. അദ്ദേഹം പൂര്‍ണ്ണ ആരോഗ്യവാനാണ്. അദ്ദേഹത്തിനു പ്രായാധിക്യം മൂലമുള്ള അസ്വസ്ഥതകള്‍ ഉണ്ട് എന്ന് അദ്ദേഹത്തിനോ സഹപ്രവര്‍ത്തകരായ ഞങ്ങള്‍ക്കോ തോന്നിയിട്ടില്ല. ഇതെല്ലാം നിങ്ങളുടെ ഭാവനയ്ക്ക് ഒപ്പിച്ച് നിങ്ങള്‍ എഴുതി കൂട്ടുന്ന കാര്യങ്ങള്‍. അതില്‍ ഞങ്ങള്‍ക്ക് എന്തു കാര്യം. സംസ്ഥാന കമ്മിറ്റിയുടെ ചര്‍ച്ചകള്‍ക്കും പോളിറ്റ് ബ്യൂറോയുടെ തീരുമാനങ്ങള്‍ക്കും അധിഷ്ഠിതമായാണ് ഞങ്ങള്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത്. അല്ലാതെ പത്രവാര്‍ത്ത നോക്കിയല്ല."
പത്രക്കാരില്‍ നിന്നും ഒരു ജയ്ഹിന്ദ് ശബ്ദം:
"സി.പി.എമ്മിലെ വിഭാഗീയതയല്ലേ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നും ആദ്യം വി.എസ്സ്. ഒഴിവാക്കപ്പെടാന്‍ കാരണം?."
പിണറായിയുടെ പരിഹാസ ചിരി!.
"സി.പി.എമ്മില്‍ ഒരു വിഭാഗീയതയും ഇല്ല. സഖാവ് വി.എസ്സ്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ സ്വത്താണ്. ഞങ്ങളുടെ എല്ലാം അനിഷേധ്യ നേതാവാണ് അദ്ദേഹം. സഖാവ് വി.എസ്സിനെ മാറ്റി നിര്‍ത്തി കൊണ്ടുള്ള ഒരു തീരുമാനവും ഞങ്ങളുടെ പാര്‍ട്ടി എടുത്തിട്ടില്ല. ഇതെല്ലാം പറയുന്നത് നിങ്ങള്‍ പത്രക്കാര് മാത്രമാണ്...."
അപ്പോഴാണ് ഇന്ഡ്യാവിഷന് ശബ്ദം...
"പി.ശശിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാതെ തരം താഴ്ത്തുക മാത്രം ചെയ്തത് പെണ്‍വാണിഭക്കാര്‍ക്ക് എതിരല്ല പാര്‍ട്ടി എന്ന സൂചനയല്ലേ നല്‍കുന്നത്?"
പിണറായി : "അത്... ആ സഖാവിനു പ്രത്യേയ ശാസ്ത്രാധിഷ്ടിതമായ ചില വീഴ്ചകള്‍ പറ്റി എന്നു പാര്‍ട്ടി മനസ്സിലാക്കുന്നു. അതു തിരുത്താനുള്ള അവസരമാണ് ഇപ്പോള്‍ അദ്ദേഹത്തിനു നല്‍കിയിരിക്കുന്നത്. അദ്ദേഹം അതു തിരുത്തും എന്നാണ് പാര്‍ട്ടി കരുതുന്നത്. അദ്ദേഹം പെണ്‍വാണിഭക്കാരന്‍ ആണെന്നു നിങ്ങളോട് ആരാണ് പറഞ്ഞത്. ആ സഖാവ് പാര്‍ട്ടി സെക്രട്ടറിക്കു നല്കിയ ഒരു കത്ത് പത്രക്കാര്‍ക്ക് ചോര്‍ന്നു കിട്ടിയതിന്റെ പേരിലാണ് അദ്ദേഹത്തെ തരംതാഴ്ത്തിയത്. നിങ്ങള്‍ക്ക് ഈ പാര്‍ട്ടിയെ കുറിച്ച് എന്തറിയാം..."
പത്രസമ്മേളനം കഴിഞ്ഞു. പിണറായി പോയി. ലൈവായി പത്രസമ്മേളനം കണ്ടും കേട്ടും കൊണ്ടിരുന്ന ജനം വീണ്ടും പഴയ ആ ജീവി തന്നെ എന്ന് ഒന്നു കൂടി ഉറപ്പിച്ചു. മലയാളികളെ ചേര്‍ത്ത് ആ നാല്ക്കാലിയുടെ പേരു പറയുന്നില്ല. പേരു പറഞ്ഞാല്‍ ആ ജീവിയ്ക്കത് കുറച്ചിലാകും. കഴുതകള്‍ക്കും ഇല്ലേ മാനം!
പരിപാടി : സി.പി.എം. സെക്രട്ടറി പിണറായി വിജയന്റെ പത്രസമ്മേളനം.
തീയതി : ഇന്നോ, നാളെയോ അല്ലെങ്കില്‍ മറ്റന്നാളോ.
കേരളാ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സി.പി.എം സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കാന്‍ വേണ്ടി സഖാവ് പിണറായി അടുത്ത ഏതാനും മണിക്കൂറുകളീലോ ഏറ്റവും അടുത്ത ദിവസങ്ങളിലോ വിളിക്കാന്‍ പോകുന്ന പത്ര സമ്മേളനത്തിന്റെ പൂര കാഴ്ച!
പിണറായി സ്വതസിദ്ധമായ കമ്മ്യൂണിസ്റ്റ് ശൈലിയില്‍ പാറശ്ശാല മുതലുള്ള നിയമസഭാ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു തുടങ്ങുന്നു. അതിനും മുന്നേ സ്ഥാനാര്‍ത്ഥികളുടെ പേരും ഉള്‍പ്പെടുത്തിയ പത്രക്കുറിപ്പ് പത്രക്കാര്‍ക്കു നല്കുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ ദൃശ്യമാധ്യമങ്ങളില്‍ "ഫ്ലാഷ്" പ്രളയം....
"വി.എസ്സ്. മത്സരിക്കും"
പത്രസമ്മേളനത്തില്‍ പിണറായി രണ്ടുരൂപാ അരിയും കുഞ്ഞാലികുട്ടിയും വിക്കിലീക്സും എല്ലാം വിശകലനം ചെയ്യുകയാണ്. കൂട്ടത്തില്‍ സ്ഥാനാര്‍ത്ഥികളെ കുറിച്ചുള്ള കാര്യങ്ങളും.
എല്ലാം വിവരിച്ചു കഴിഞ്ഞു ഇന്നി നിങ്ങള്‍ക്ക് ചോദ്യങ്ങള്‍ വല്ലതും ഉണ്ടോ എന്നര്‍ത്ഥത്തില്‍ പത്രക്കാര്‍ക്ക് നേരെ ഒരു നോട്ടത്തോടെ പിണറായി...
പത്രക്കാരില്‍ നിന്നും ഒരു മനോരമാ ശബ്ദം:
"പാര്‍ട്ടിയുടെ സംസ്ഥാന സമിതിയുടെ തീരുമാനത്തിനു വിപരീതമായി വി.എസ്സിന്റെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത് ജനരോഷം ഭയന്നാണോ?..."
പിണാറിയിയുടെ മുഖത്ത് ഒരു ചതഞ്ഞ ചിരി.
"സംസ്ഥാന കമ്മിറ്റിയുടെ തീരുമാനമാണ് ഞാനിപ്പോള്‍ പറഞ്ഞത്. നിങ്ങളോട് ആരാണ് പറഞ്ഞത് സംസ്ഥാന കമ്മിറ്റി വി.എസ്സിനു സീറ്റ് നിഷേധിച്ചത് എന്ന്. നിങ്ങള്‍ തന്നെ ഉണ്ടാക്കുന്ന വാര്‍ത്തകള്‍ നിങ്ങള്‍ക്ക് തന്നെ വിഴുങ്ങേണ്ടി വരുന്ന വിഷമം എനിക്കു മനസ്സിലാകും."
പത്രക്കാരില്‍ നിന്നും ഒരു ഏഷ്യാനെറ്റ് ന്യൂസ് ശബ്ദം:
"വി.എസ്സ്. അനാരോഗ്യം കാരണം മാറി നില്‍ക്കുകയാണ് എന്ന് അദ്ദേഹം പറഞ്ഞല്ലോ? അത് പാര്‍ട്ടിയുടെ തീരുമാനം ആയിരുന്നില്ലേ?"
പിണറായി: "അദ്ദേഹം അങ്ങിനെ പറഞ്ഞോ? അതും നിങ്ങളുടെ ഭാവനയാണ്. അദ്ദേഹം പൂര്‍ണ്ണ ആരോഗ്യവാനാണ്. അദ്ദേഹത്തിനു പ്രായാധിക്യം മൂലമുള്ള അസ്വസ്ഥതകള്‍ ഉണ്ട് എന്ന് അദ്ദേഹത്തിനോ സഹപ്രവര്‍ത്തകരായ ഞങ്ങള്‍ക്കോ തോന്നിയിട്ടില്ല. ഇതെല്ലാം നിങ്ങളുടെ ഭാവനയ്ക്ക് ഒപ്പിച്ച് നിങ്ങള്‍ എഴുതി കൂട്ടുന്ന കാര്യങ്ങള്‍. അതില്‍ ഞങ്ങള്‍ക്ക് എന്തു കാര്യം. സംസ്ഥാന കമ്മിറ്റിയുടെ ചര്‍ച്ചകള്‍ക്കും പോളിറ്റ് ബ്യൂറോയുടെ തീരുമാനങ്ങള്‍ക്കും അധിഷ്ഠിതമായാണ് ഞങ്ങള്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത്. അല്ലാതെ പത്രവാര്‍ത്ത നോക്കിയല്ല."
പത്രക്കാരില്‍ നിന്നും ഒരു ജയ്ഹിന്ദ് ശബ്ദം:
"സി.പി.എമ്മിലെ വിഭാഗീയതയല്ലേ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നും ആദ്യം വി.എസ്സ്. ഒഴിവാക്കപ്പെടാന്‍ കാരണം?."
പിണറായിയുടെ പരിഹാസ ചിരി!.
"സി.പി.എമ്മില്‍ ഒരു വിഭാഗീയതയും ഇല്ല. സഖാവ് വി.എസ്സ്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ സ്വത്താണ്. ഞങ്ങളുടെ എല്ലാം അനിഷേധ്യ നേതാവാണ് അദ്ദേഹം. സഖാവ് വി.എസ്സിനെ മാറ്റി നിര്‍ത്തി കൊണ്ടുള്ള ഒരു തീരുമാനവും ഞങ്ങളുടെ പാര്‍ട്ടി എടുത്തിട്ടില്ല. ഇതെല്ലാം പറയുന്നത് നിങ്ങള്‍ പത്രക്കാര് മാത്രമാണ്...."
അപ്പോഴാണ് ഇന്ഡ്യാവിഷന് ശബ്ദം...
"പി.ശശിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാതെ തരം താഴ്ത്തുക മാത്രം ചെയ്തത് പെണ്‍വാണിഭക്കാര്‍ക്ക് എതിരല്ല പാര്‍ട്ടി എന്ന സൂചനയല്ലേ നല്‍കുന്നത്?"
പിണറായി : "അത്... ആ സഖാവിനു പ്രത്യേയ ശാസ്ത്രാധിഷ്ടിതമായ ചില വീഴ്ചകള്‍ പറ്റി എന്നു പാര്‍ട്ടി മനസ്സിലാക്കുന്നു. അതു തിരുത്താനുള്ള അവസരമാണ് ഇപ്പോള്‍ അദ്ദേഹത്തിനു നല്‍കിയിരിക്കുന്നത്. അദ്ദേഹം അതു തിരുത്തും എന്നാണ് പാര്‍ട്ടി കരുതുന്നത്. അദ്ദേഹം പെണ്‍വാണിഭക്കാരന്‍ ആണെന്നു നിങ്ങളോട് ആരാണ് പറഞ്ഞത്. ആ സഖാവ് പാര്‍ട്ടി സെക്രട്ടറിക്കു നല്കിയ ഒരു കത്ത് പത്രക്കാര്‍ക്ക് ചോര്‍ന്നു കിട്ടിയതിന്റെ പേരിലാണ് അദ്ദേഹത്തെ തരംതാഴ്ത്തിയത്. നിങ്ങള്‍ക്ക് ഈ പാര്‍ട്ടിയെ കുറിച്ച് എന്തറിയാം..."
പത്രസമ്മേളനം കഴിഞ്ഞു. പിണറായി പോയി. ലൈവായി പത്രസമ്മേളനം കണ്ടും കേട്ടും കൊണ്ടിരുന്ന ജനം വീണ്ടും പഴയ ആ ജീവി തന്നെ എന്ന് ഒന്നു കൂടി ഉറപ്പിച്ചു. മലയാളികളെ ചേര്‍ത്ത് ആ നാല്ക്കാലിയുടെ പേരു പറയുന്നില്ല. പേരു പറഞ്ഞാല്‍ ആ ജീവിയ്ക്കത് കുറച്ചിലാകും. കഴുതകള്‍ക്കും ഇല്ലേ മാനം!
3 comments:
2006ന്റെ തനിയാവർത്തനമോ അതോ മാധ്യമ സിന്റിക്കേറ്റിന്റെ വെറും ഊഹങ്ങളോ?
ആര്‍ക്കും വേണ്ടാത്ത വി എസ്സിനെ ജനങ്ങള്‍ക്കും വേണ്ട.
ഇയാള എന്ത് ചെയ്തെന്നാ.
രണ്ടു രൂപയ്ക്കു അരി കൊടുതെന്നോ?
ആര്‍ക്കു.
ഉമ്മന്‍ ചാണ്ടി മൂന്നു രൂപക്ക് അരി കൊടുത്തിട്ടാണ്
ഇറങ്ങി പോയത് .
പിന്നെയും അഞ്ചു വര്‍ഷം കഴിയേണ്ടി വന്നു
ഇങ്ങേര്‍ക്ക് അതിനെക്കുറിച്ച് ചിന്തിക്കാന്‍ തന്നെ.
അഞ്ചു വര്‍ഷം മുന്‍പ് കടയില്‍ നിന്നും മുപ്പതു രൂപയ്ക്കു
വാങ്ങിയിരുന്ന അരിക്ക് ഇപ്പോള്‍ അറുപതു
രൂപ ആയെന്നു ഇന്നലെ ടിവിയില്‍ പറയുന്ന കേട്ട്.
നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കൂടുംബോഴെല്ലാം
കേന്ദ്രത്തെ പഴിച്ചു സമയം കളയുക അല്ലാതെ എന്തെങ്കിലും
ചെയ്യാന്‍ ഇയാള്‍ക്ക് കഴിഞ്ഞോ?
തൊട്ടടുത്ത തമിഴ് നാട് നികുതി ഒഴിവാക്കി പെട്രോള്‍ വില
കുറച്ചപ്പോള്‍ കേരളം എന്ത് ചെയ്തു.
മലപ്പുറത്തെ കുട്ടികള്‍ പഠിച്ചല്ല പരീക്ഷ പാസ്സാവുന്നത്
എന്ന് പറഞ്ഞത് ഈ വി എസ് തന്നെയല്ലേ?
ശാരിയുടെ അഭിമാനത്തില്‍ കയറി നിന്ന്
മന്ത്രിക്കസേരയില്‍ കയറിയ വി എസ്
അധികാരത്തില്‍ കയറിയ ഉടനെ
ശാരിയുടെ അച്ഛനെ അറസ്റ്റ് ചെയ്യുക അല്ലെ ചെയ്തത്.
ആ കൊച്ചു കുട്ടിയെക്കൂടി അയാള്‍ അന്ന് അറസ്റ്റ് ചെയ്യിചില്ലേ?
ശാരിയുടെ അച്ഛനും വീട്ടുകാരും കാണാന്‍ ചെന്നിട്ട് കണ്ടോ?
അതും ഈ വി എസ് തന്നയല്ലേ?
അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും വി ഐ പി യെ പുറത്തു
വിട്ടോ?
ഇത്തിരിയെങ്കിലും അധികാര മോഹം ഇല്ലാത്ത ആള് ആയിരുന്നെങ്കില്‍
ആദ്യം ഈ വി ഐ പി കള്‍ ആരെന്നു പറയുക ഇല്ലായിരുന്നോ?
ആ കേസ് ഒരു ചുവടു എങ്കിലും മുന്നോട്ട് നടത്തിയോ?
അഞ്ചു വര്‍ഷം വേണ്ടി വന്നു സ്മാര്‍ട്ട് സിറ്റി കരാര്‍ ഒന്ന്
ഒപ്പിടാന്‍.
അഞ്ചു വര്‍ഷം മുന്‍പ് പറഞ്ഞതിനേക്കാള്‍
എന്തെങ്കിലും വ്യത്യാസം കരാറില്‍ ഉണ്ടായിരുന്നോ?
സ്മാര്‍ട്ട് സിറ്റി കരാര്‍ ഒപ്പിട്ടവരെ ജയിലില്‍ കെട്ടുമെന്ന് പറഞ്ഞ
ആളും ഈ വി എസ്സല്ലേ?
ഇരുപതിനായിരം കോടി രൂപയുടെ വികസന കരാറുകള്‍
പൂഴ്ത്തി വച്ച് നാടിന്റെ വികസനത്തെ മുരടിപ്പിച്ചതും
ഈ വി എസ് തന്നെയല്ലേ?
തൊഴിലിനു തെണ്ടുന്ന യുവജനങ്ങളെ വഞ്ചിച്ചു കൊണ്ട്
പിന് വാതില്‍ നിയമനം അനവധി നടത്തിയതും ഈ വി എസ്സിന്റെ
മന്ത്രി സഭ അല്ലെ?
പി എസ് സി യുടെ വിശ്വാസ്യത തകര്‍ത്തതും ഈ വി എസ്സിന്റെ
മന്ത്രി സഭ അല്ലെ?
കല്ല് വാതില്ക്കല് മദ്യ ദുരന്ത കേസ് അട്ടിമറിച്ചതും ഈ വി എസ്സല്ലേ?
ചന്ദന മാഫിയക്ക് ഓശാന പാടിയത് ഈ വി എസ്സല്ലേ?
ലോട്ടെരി ഇടപാടിലെ അഴിമതി എന്തെ വി എസ് പുറത്തു കൊണ്ട് വന്നില്ല.
മൂന്നാറില്‍ ജെ സി ബി യും കൊണ്ട് പോയി ഷോ കാണിച്ചിട്ട്
എന്തായി?
സ്വന്തം പാര്‍ട്ടിക്കും നേതാക്കള്‍ക്കും എതിരെ എന്തെല്ലാം
പറഞ്ഞു നടന്നു ഈ വി എസ് .
ലാവലിന്‍ കേസില്‍ പിണറായിയെ കുടുക്കിയത് വി എസ് അല്ലെ?
കോടിയേരിയും മക്കളെയും സമൂഹത്തില്‍ താരടിച്ചതും ഈ വി എസ്സല്ലേ?
സ്വന്തം മകന് വഴി വിട്ടു സമ്പാദിക്കാന്‍ അവസരം ഉണ്ടാക്കിയതും
ഈ വി എസ്സല്ലേ?
ആദരണീയനായ ഇന്ത്യന്‍ പ്രസിടെന്റിനെ മേലോട്ട് വാണം
വിടുന്നയാള്‍ എന്ന് വിളിച്ചതും ഈ വി എസ് തന്നെയല്ലേ?
എത്രയെത്ര മാന്യ വ്യക്തികളെ ഇയാള സ്വന്തം നാവു
കൊണ്ട് വായില്‍ തോന്നിയത് പറഞ്ഞു?
കുറെ മാധ്യമങ്ങള്‍ ഇടതു പക്ഷത്തിനെതിരെ ഉള്ള ആയുധം
ആയി വി എസിനെ കരുതുകയും ഊതി പെരുപ്പിക്കുകയും
ചെയ്തു.
അറിഞ്ഞോ അറിയാതെയോ പലരും അയാലിനെ പെരുപ്പിച്ചു.
അവസാനം ആ ഊതി വീര്‍ത്ത ബലൂണ്‍ അങ്ങ് പൊട്ടി.
അഞ്ചു വര്‍ഷം മുന്‍പ് ആടിയ ആ പൊറാട്ട് നാടകം
കേരളത്തിലെ തെരുവുകളില്‍ വീണ്ടും നടക്കുന്നു.
റിലയന്‍സും ,ലോട്ടറി മാഫിയകളും
പതിനെട്ടു തികയാത്ത യുവാക്കളെ തെരുവിലിറക്കി
വി എസ്സിന് കീജയ് വിളിപ്പിക്കുന്നു.
നേരെ ചൊവ്വേ സംസാരിക്കാന്‍ അറിയാത്ത.
ചെറുപ്പക്കാരുടെ മനസ്സറിയാത്ത,
വികസനം തടഞ്ഞു വയ്ക്കുന്ന, പുരോഗമന
ആശയങ്ങളെ മുഴുവന്‍ കാറ്റില്‍ പരത്തുന്ന ഒരാളിന്
വേണ്ടി ഈ ചെറുപ്പക്കാര്‍ ഇങ്ങനെ ചെയ്യുമോ?
കുറച്ചു കുപ്പി കിട്ടിയാല്‍ കീ ജയ് വിളിക്കാന്‍ ആളിനെ കിട്ടുമായിരിക്കും.
അത് കണ്ടു സീറ്റ് കൊടുക്കാന്‍ സീ പീ എം തയാറാവും
പക്ഷേ അഞ്ചു വര്‍ഷം താങ്കളുടെ കൊപ്രായതരം കണ്ട
പാവം കഴുതകള്‍ കുത്തുമോ താങ്കള്‍ക്ക് .....
കേരള ദി പിറകോട്ടു വലിക്കാന്‍ ഈ കാരണവര്‍ വീണ്ടും
അവതരിച്ചല്ലോ ഈശ്വരാ ....
അവസാനമായി ജനങ്ങളേ ഓര്‍ക്കുക
നമ്മുടെ രാജ്യത്തിനു വേണ്ടി രക്ത സാക്ഷി ആയി ആയ
സന്ദീപിനെ ഓര്‍മ്മയുണ്ടോ?
പട്ടിപോലും സന്ദീപിന്റെ വീട്ടില്‍ പോകുമോ എന്ന്
ചോദിച്ച വി എസിന് അതെ മറുപടി ആണ് ഇപ്പോള്‍ ഉചിതം.
വോട്ടു ചെയ്യാന്‍ എന്റെ ട്ടി പോലും വരില്ല സഖാവേ
ആര്‍ക്കും വേണ്ടാത്ത വി എസ്സിനെ ജനങ്ങള്‍ക്കും വേണ്ട.
ഇയാള എന്ത് ചെയ്തെന്നാ.
രണ്ടു രൂപയ്ക്കു അരി കൊടുതെന്നോ?
ആര്‍ക്കു.
ഉമ്മന്‍ ചാണ്ടി മൂന്നു രൂപക്ക് അരി കൊടുത്തിട്ടാണ്
ഇറങ്ങി പോയത് .
പിന്നെയും അഞ്ചു വര്‍ഷം കഴിയേണ്ടി വന്നു
ഇങ്ങേര്‍ക്ക് അതിനെക്കുറിച്ച് ചിന്തിക്കാന്‍ തന്നെ.
അഞ്ചു വര്‍ഷം മുന്‍പ് കടയില്‍ നിന്നും മുപ്പതു രൂപയ്ക്കു
വാങ്ങിയിരുന്ന അരിക്ക് ഇപ്പോള്‍ അറുപതു
രൂപ ആയെന്നു ഇന്നലെ ടിവിയില്‍ പറയുന്ന കേട്ട്.
നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കൂടുംബോഴെല്ലാം
കേന്ദ്രത്തെ പഴിച്ചു സമയം കളയുക അല്ലാതെ എന്തെങ്കിലും
ചെയ്യാന്‍ ഇയാള്‍ക്ക് കഴിഞ്ഞോ?
തൊട്ടടുത്ത തമിഴ് നാട് നികുതി ഒഴിവാക്കി പെട്രോള്‍ വില
കുറച്ചപ്പോള്‍ കേരളം എന്ത് ചെയ്തു.
മലപ്പുറത്തെ കുട്ടികള്‍ പഠിച്ചല്ല പരീക്ഷ പാസ്സാവുന്നത്
എന്ന് പറഞ്ഞത് ഈ വി എസ് തന്നെയല്ലേ?
ശാരിയുടെ അഭിമാനത്തില്‍ കയറി നിന്ന്
മന്ത്രിക്കസേരയില്‍ കയറിയ വി എസ്
അധികാരത്തില്‍ കയറിയ ഉടനെ
ശാരിയുടെ അച്ഛനെ അറസ്റ്റ് ചെയ്യുക അല്ലെ ചെയ്തത്.
ആ കൊച്ചു കുട്ടിയെക്കൂടി അയാള്‍ അന്ന് അറസ്റ്റ് ചെയ്യിചില്ലേ?
ശാരിയുടെ അച്ഛനും വീട്ടുകാരും കാണാന്‍ ചെന്നിട്ട് കണ്ടോ?
അതും ഈ വി എസ് തന്നയല്ലേ?
അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും വി ഐ പി യെ പുറത്തു
വിട്ടോ?
ഇത്തിരിയെങ്കിലും അധികാര മോഹം ഇല്ലാത്ത ആള് ആയിരുന്നെങ്കില്‍
ആദ്യം ഈ വി ഐ പി കള്‍ ആരെന്നു പറയുക ഇല്ലായിരുന്നോ?
ആ കേസ് ഒരു ചുവടു എങ്കിലും മുന്നോട്ട് നടത്തിയോ?
അഞ്ചു വര്‍ഷം വേണ്ടി വന്നു സ്മാര്‍ട്ട് സിറ്റി കരാര്‍ ഒന്ന്
ഒപ്പിടാന്‍.
അഞ്ചു വര്‍ഷം മുന്‍പ് പറഞ്ഞതിനേക്കാള്‍
എന്തെങ്കിലും വ്യത്യാസം കരാറില്‍ ഉണ്ടായിരുന്നോ?
സ്മാര്‍ട്ട് സിറ്റി കരാര്‍ ഒപ്പിട്ടവരെ ജയിലില്‍ കെട്ടുമെന്ന് പറഞ്ഞ
ആളും ഈ വി എസ്സല്ലേ?
ഇരുപതിനായിരം കോടി രൂപയുടെ വികസന കരാറുകള്‍
പൂഴ്ത്തി വച്ച് നാടിന്റെ വികസനത്തെ മുരടിപ്പിച്ചതും
ഈ വി എസ് തന്നെയല്ലേ?
തൊഴിലിനു തെണ്ടുന്ന യുവജനങ്ങളെ വഞ്ചിച്ചു കൊണ്ട്
പിന് വാതില്‍ നിയമനം അനവധി നടത്തിയതും ഈ വി എസ്സിന്റെ
മന്ത്രി സഭ അല്ലെ?
പി എസ് സി യുടെ വിശ്വാസ്യത തകര്‍ത്തതും ഈ വി എസ്സിന്റെ
മന്ത്രി സഭ അല്ലെ?
കല്ല് വാതില്ക്കല് മദ്യ ദുരന്ത കേസ് അട്ടിമറിച്ചതും ഈ വി എസ്സല്ലേ?
ചന്ദന മാഫിയക്ക് ഓശാന പാടിയത് ഈ വി എസ്സല്ലേ?
ലോട്ടെരി ഇടപാടിലെ അഴിമതി എന്തെ വി എസ് പുറത്തു കൊണ്ട് വന്നില്ല.
മൂന്നാറില്‍ ജെ സി ബി യും കൊണ്ട് പോയി ഷോ കാണിച്ചിട്ട്
എന്തായി?
സ്വന്തം പാര്‍ട്ടിക്കും നേതാക്കള്‍ക്കും എതിരെ എന്തെല്ലാം
പറഞ്ഞു നടന്നു ഈ വി എസ് .
ലാവലിന്‍ കേസില്‍ പിണറായിയെ കുടുക്കിയത് വി എസ് അല്ലെ?
കോടിയേരിയും മക്കളെയും സമൂഹത്തില്‍ താരടിച്ചതും ഈ വി എസ്സല്ലേ?
സ്വന്തം മകന് വഴി വിട്ടു സമ്പാദിക്കാന്‍ അവസരം ഉണ്ടാക്കിയതും
ഈ വി എസ്സല്ലേ?
ആദരണീയനായ ഇന്ത്യന്‍ പ്രസിടെന്റിനെ മേലോട്ട് വാണം
വിടുന്നയാള്‍ എന്ന് വിളിച്ചതും ഈ വി എസ് തന്നെയല്ലേ?
എത്രയെത്ര മാന്യ വ്യക്തികളെ ഇയാള സ്വന്തം നാവു
കൊണ്ട് വായില്‍ തോന്നിയത് പറഞ്ഞു?
കുറെ മാധ്യമങ്ങള്‍ ഇടതു പക്ഷത്തിനെതിരെ ഉള്ള ആയുധം
ആയി വി എസിനെ കരുതുകയും ഊതി പെരുപ്പിക്കുകയും
ചെയ്തു.
അറിഞ്ഞോ അറിയാതെയോ പലരും അയാലിനെ പെരുപ്പിച്ചു.
അവസാനം ആ ഊതി വീര്‍ത്ത ബലൂണ്‍ അങ്ങ് പൊട്ടി.
അഞ്ചു വര്‍ഷം മുന്‍പ് ആടിയ ആ പൊറാട്ട് നാടകം
കേരളത്തിലെ തെരുവുകളില്‍ വീണ്ടും നടക്കുന്നു.
റിലയന്‍സും ,ലോട്ടറി മാഫിയകളും
പതിനെട്ടു തികയാത്ത യുവാക്കളെ തെരുവിലിറക്കി
വി എസ്സിന് കീജയ് വിളിപ്പിക്കുന്നു.
നേരെ ചൊവ്വേ സംസാരിക്കാന്‍ അറിയാത്ത.
ചെറുപ്പക്കാരുടെ മനസ്സറിയാത്ത,
വികസനം തടഞ്ഞു വയ്ക്കുന്ന, പുരോഗമന
ആശയങ്ങളെ മുഴുവന്‍ കാറ്റില്‍ പരത്തുന്ന ഒരാളിന്
വേണ്ടി ഈ ചെറുപ്പക്കാര്‍ ഇങ്ങനെ ചെയ്യുമോ?
കുറച്ചു കുപ്പി കിട്ടിയാല്‍ കീ ജയ് വിളിക്കാന്‍ ആളിനെ കിട്ടുമായിരിക്കും.
അത് കണ്ടു സീറ്റ് കൊടുക്കാന്‍ സീ പീ എം തയാറാവും
പക്ഷേ അഞ്ചു വര്‍ഷം താങ്കളുടെ കൊപ്രായതരം കണ്ട
പാവം കഴുതകള്‍ കുത്തുമോ താങ്കള്‍ക്ക് .....
കേരള ദി പിറകോട്ടു വലിക്കാന്‍ ഈ കാരണവര്‍ വീണ്ടും
അവതരിച്ചല്ലോ ഈശ്വരാ ....
അവസാനമായി ജനങ്ങളേ ഓര്‍ക്കുക
നമ്മുടെ രാജ്യത്തിനു വേണ്ടി രക്ത സാക്ഷി ആയി ആയ
സന്ദീപിനെ ഓര്‍മ്മയുണ്ടോ?
പട്ടിപോലും സന്ദീപിന്റെ വീട്ടില്‍ പോകുമോ എന്ന്
ചോദിച്ച വി എസിന് അതെ മറുപടി ആണ് ഇപ്പോള്‍ ഉചിതം.
വോട്ടു ചെയ്യാന്‍ എന്റെ @ട്ടി പോലും വരില്ല സഖാവേ
Post a Comment