Friday, February 15, 2013

ബാലവേശ്യയായി വാഴ്ത്തപ്പെട്ടവൾ!


പതിനാറു വയസ്സ്!
നാല്‍പ്പതു ദിവസം!!
നാല്‍പ്പത്തി രണ്ടോ അതില്‍ അധികമോ മാന്യന്മാര്‍!!!
അവള്‍ പറഞ്ഞത് എല്ലാം   ശരിയായിരുന്നു....

അന്ന് വരെ...

കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ സ്വന്തം മന്ത്രിയും "ബാജിയായി" തന്‍റെ മേല്‍ അന്നൊരു നാൾ പടര്‍ന്നു കയറി എന്നു അവള്‍ പറയുന്നത് വരെ. ബാജി പിന്നെ പീജേ ആണെന്ന് തിരിച്ചറിഞ്ഞ നിമിഷം മുതല്‍ സൂര്യനെല്ലി  പെൺകുട്ടിയിൽ നിന്നും  അവള്‍ ബാല വേശ്യ ആയി ഉയര്‍ത്തപ്പെട്ടു!

അപ്പാപ്പം കാണുന്നന്നവരെ ഒക്കെയും  അപ്പന്മാരാക്കി  മാറ്റുന്ന  ചീഫ് വിപ്പ് അപ്പാപ്പന്‍ കഴിഞ്ഞൊരു ദിനം ടീവിയില്‍ തുണിയുരിഞ്ഞ നാവു കൊണ്ട് അലക്കിയതും മുഖ്യ മന്ത്രിയും ഭരണ കൂടവും അനു നിമിഷം പുലയാട്ടുന്നതും അത് തന്നെ.   


സൂര്യനെല്ലിയിലെ ഹതഭാഗ്യയായവളുടെ വാക്കുകൾക്ക് ഇന്നും വയസ്സു പതിനാറ് തന്നെ! അനു നിമിഷം മൊഴികൾ മാറ്റപ്പെടുന്ന പെൺ വാണിഭ കേസുകളിൽ നിന്നും വ്യത്യസ്തം അയി സൂര്യനെല്ലിയിലെ മൊഴികൾ പതിനാറു കടക്കാത്തതു മൊഴികളിലെ സത്യസന്ധത ഒന്നു കൊണ്ടു മാത്രം ആണു. പീ.ജെ. കുര്യന്റെ നാമം കേസിൽ ഉയർന്നു വന്നില്ലായിരുന്നു എങ്കില്‍  ഈ കേസിന്റെ വിധി തന്നെ മറ്റു ഒന്ന്  ആകും ആയിരുന്നു.

എന്തു കൊണ്ടു കുട്ടി അന്ന്   രക്ഷപെടാൻ ശ്രമിച്ചില്ല എന്നതാണു വകതിരുവുണ്ടു എന്ന് നടിക്കുന്ന സമൂഹത്തിന്റെ ഇപ്പൊഴത്തെ ചോദ്യം. അപരിചരോടൊപ്പം ഒറ്റപ്പെട്ടു പൊകുന്ന വകതിരിവില്ലാത്ത പ്രായത്തിലെ പെൺകുട്ടിഎങ്ങിനെ വകതിരിവോടെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യും? വാണിഭം നടന്ന ലോഡ്ജിന്റെ മുന്നിൽ പോലീസ് സ്റ്റേഷൻ ഉണ്ടായിരുന്നു... എന്നിട്ടും കുട്ടി രക്ഷപെടാൻ വേണ്ടി പോലീസ് സ്റ്റേഷനിൽ അഭയം പ്രാപിക്കാഞ്ഞതു ഉഭയകക്ഷി സമ്മത പ്രകാരം ഉള്ള ലൈംഗിക വേഴ്ചയാണു നടന്നതു എന്നതിനു തെളിവാണു പോലും!

പഷ്ട്!
ബലേ ഭേഷ്!!

ബോധവും വിവരവും പക്വതയും ഉള്ളവർ വരെ ഇങ്ങേ അറ്റം പരാതി   കൊടുക്കാൻ പോലും പോലീസ് സ്റെഷനില്‍ കയറാൻ ഇന്നും പരിചയക്കാരെ തിരയുന്ന നാട്ടിൽ ആണു വില്പനക്കു വെക്കപ്പെട്ടു പോയ ഒരു പതിനാറുകാരി പോലീസിലേക്കു അക്കാലത്ത് ഒറ്റക്കു ചെന്നു കയറാൻ ധൈര്യപ്പെടേണ്ടതു!. പോലീസ് എന്നു കേട്ടാൽ പോലും ഭയപ്പെടുന്ന പ്രായത്തിൽ ആയിരുന്നു ആ കുട്ടി എന്നു സാമാന്യേന ചിന്തിക്കാൻ പൊലും ഈ സാമാനങ്ങൾക്കു കഴിയുന്നില്ലല്ലോ അപ്പാപ്പന്മാരെ?

ആണായാലും പെണ്ണായാലും നിയമ പ്രകാരം പ്രായ പൂർത്തി ആകുന്നത് പതിനെട്ടു തികയുമ്പോൾ ആണു. പതിനെട്ടിന്റെ താഴെ ഉള്ളവർ മൈനർ ആണു. അതായതു മാതാപിതാക്കളുടേയോ നിയമ പ്രകാരം ഉത്തരവാദപ്പെട്ട രക്ഷാകർത്താക്കളുടേയോ അറിവോ സമ്മതമോ ഇല്ലാതെ ഒന്നും ചെയ്യാൻ അനുവാദം ഇല്ലാത്തവർ. ലൈംഗികത ആകുമ്പോൾ രക്ഷാകർത്താക്കളുടെ അറിവും സമ്മതവും ഉണ്ടെങ്കില്‍  പോലും പതിനെട്ടിൽ താഴെ ഉള്ള പെൺകുഞ്ഞുങ്ങളെ ലൈംഗികതക്കു ഉപയോഗിക്കുന്നതു പീഡനം തന്നെ. അവിടെയാണു സൂര്യനെല്ലിയിലെ ഹതഭാഗ്യയായവൾ ബാലവേശ്യ ആകുന്നത്. കേട്ടാൽ തോന്നും ബാലവേശ്യാ വ്രിത്തി ഭാരതത്തിൽ നിയമ വിധേയം ആണു എന്നു! വേശ്യാ വ്രിത്തി തന്നെ നിയമം മൂലം നിരോധിക്കപ്പെട്ട ഒരിടത്തു പിന്നെ ഈ  പറയുന്ന മണുകൊണാപ്പന്മാർ എന്ത് കൊണ്ടു ബാല വേശ്യാവ്രിത്തിയിൽ എർപ്പെട്ടതിനു ഈസാധു പെൺകുട്ടിക്ക് എതിരേ കേസ് എടുത്തില്ല? കൊഞ്ഞാണന്മാർ നാടും കോടതിയും ഭരിക്കുന്നതു കൊണ്ടാണു സൂര്യനെല്ലിക്കു ശേഷവും പെൺ വാണിഭങ്ങൾക്ക് സാത്താന്റെ സ്വന്തം നാട്ടിൽ പഞ്ഞമേതും ഇല്ലാത്തതു!

അന്നു കേന്ദ്ര മന്ത്രിയായിരുന്ന പീ.ജേ. കുര്യന്റെ കേസിലെ പങ്കു  തെളിയിക്കപ്പെടണം. പങ്ക് ഇല്ലാ എങ്കില്‍  അതും. ക്രിത്രിമം ആയി പടച്ചു എടുക്കപ്പെട്ട  തെളിവുകൾക്ക് അപ്പുറം സ്വാഭാവികം ആയ  തെളിവുകൾ ഒരു പരിധിവരെ കുര്യൻ സാറിനു എതിരാണു. എറ്റവും ഒടുവിൽ ധർമ്മരാജന്റെ വെളിപ്പെടുത്തലും ആ വഴിക്കാണു. കുറ്റവാളിയുടെ വെളിപ്പെടുത്തലിനു നിയമ സാധുത ഇല്ലാ എന്നാണു ഇതിനു മറുപടിയായി കുര്യനും കൂട്ടാളികളും പറയുന്ന ഞായം. അങ്ങിനെ എങ്കില്‍  ഒരു കേസിലും ആരെയും ശിക്ഷിക്കാൻ കഴിയില്ലല്ലോ? തടിയന്റവിട നസീർ എന്ന ആഗോള ക്രിമിനലിന്റെ മൊഴിയല്ലെ അബ്ദുൽ നാസർ മദനിക്കു കുരുക്ക് ആയതു? ഉദാഹരണങ്ങൾ എത്ര അങ്ങിനെ ബാക്കിയുണ്ട്?

പതിനാറു വയസ്സിൽ കഷണം കഷണം ആയി  വില്പനക്കു വെക്കപ്പെട്ടവൾ സ്വഭാവ ഹത്യക്കും ചിത്രവധത്തിനും ഇരയായി പതിറ്റാണ്ടുൾക്കു ഇപ്പുറവും ബാലവേശ്യ ആയി ചിത്രീകരിക്കപ്പെടുമ്പോൾ ഒരു ഇരുപത്തി മൂന്നു വയസ്സു കാരിയെ നിന്ദ്യം  ആയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ ദില്ലിയിലെ പതിനാറുകാരൻ മൈനർ എന്ന പരിഗണനക്കു  അർഹൻ  അകുന്നു! വയസ്സു പതിനാറിൽ പെൺകുട്ടി ചെയ്യുന്ന പിഴവേ പിഴവ് ആകുള്ളു. ആണിന്റെ തെറ്റു വകതിരിവില്ലാത്ത പ്രായത്തിന്റെ ചാപല്യം!

ഒരു പുരുഷ പക്ഷ സമൂഹത്തിന്റെ എല്ലാ തിന്മകളും എറ്റുവാങ്ങാൻ വിധിക്കപ്പെട്ടവർ ആണു പീഡനത്തിനു വിധേയം ആകേണ്ടി വരുന്ന എല്ലാ പെൺകുഞ്ഞുങ്ങളും. ഭരണ കൂടത്തിന്റേയോ കോടതിയുടയോ പൊതു സമൂഹത്തിന്റേയോ ഒരു സഹതാപവും സഹായവും അവർക്കു ലഭിക്കില്ല. കുടുംബം ഒന്നടങ്കം  കൂട്ട ആത്മഹത്യ ചെയ്യുക എന്നതിനു അപ്പുറം  മറ്റൊരു സാധ്യതയും അവർക്കു മുന്നിൽ ഉണ്ടാകില്ല. കാരണം, ഭരണ കൂടത്തിന്റെ ബന്ധുക്കൾ ഉൾപ്പെട്ട ഒരു കേസിലും ഒരു ഇരക്കും ഒരിക്കലും നീതി കിട്ടിയിട്ടില്ല. എല്ലാ പെണവാണിഭ കേസിലും ഭരണകൂട ബന്ധുക്കൾ എപ്പോഴും ഉൾപെട്ടിട്ടും ഉണ്ടാകും.

ഉദ്ദാരണം ബാധിച്ച പുരുഷ പക്ഷപാത സമൂഹത്തിൽ ജനിച്ച് വളരേണ്ടി വരുന്ന പെൺകുഞ്ഞുങ്ങളെ ഒർത്തു നെടുവീർപ്പിടാം......

അല്ലാതെന്തു ചെയ്യാൻ?