Tuesday, May 30, 2017

സ്‌കൂൾ സമയ മാറ്റം : ഗുണപരം ആയ തീരുമാനം


"സ്‌കൂൾ സമയം നേരത്തെ ആക്കുന്നതിനു എതിരെ മുസ്‌ലിം സംഘടനകൾ" : വാർത്ത.

മുസ്‌ലിം സമുദായത്തിൽ പെട്ട കുട്ടികൾക്ക് രാവിലെ മദ്രസയിൽ പോകാൻ കഴിയില്ല എന്നതാണ് എതിർപ്പിന് കാരണം ആയി പറയുന്നത്. സ്‌കൂൾ സമയം നേരത്തെ ആക്കുക എന്നത് സമൂഹത്തിന്റെ മുഴുവൻ ആവശ്യമാണ്. നേരത്തെ ക്ലാസ്സ് തുടങ്ങിയാൽ നേരത്തെ ക്ലാസ്സ് തീരും. കുഞ്ഞുങ്ങൾക്ക് ഇരുട്ട് പരക്കും മുന്നേ വീട്ടിൽ എത്താം. ഓഫീസ് സമയവും സ്‌കൂൾ സമയവും തമ്മിൽ വിത്യാസം ഉണ്ടാക്കുന്നത് ഗതാഗത കുരുക്ക് കുറയ്ക്കും. നേരത്തെ ക്ലാസ്സ് തുടങ്ങിയാൽ കോളിറ്റി ടൈമിൽ കൂടുതൽ ഏകാഗ്രതയോടെ പഠിക്കാൻ കുഞ്ഞുങ്ങൾക്കു കഴിയും. അങ്ങിനെ ഒരു പിടി ഗുണങ്ങൾ മുന്നിൽ കണ്ടത് കൊണ്ടാണ് സ്‌കൂൾ സമയം നേരത്തെ ആക്കാൻ ഉള്ള പഠനങ്ങൾ വന്നത്.
.
ഭൗതിക വിദ്യാഭ്യാസത്തിനു ഊന്നൽ നൽകുന്ന ഒരു സമൂഹം ആണ് നമ്മുടേത്. ആത്മീയ വിദ്യാഭ്യാസം വേണ്ടുന്നവർക്കു അതിനും തടസം ഏതും ഇല്ല തന്നെ. എന്നാൽ ആത്മീയ വിദ്യാഭ്യാസത്തിനു പോകണം എന്നുള്ളത് കൊണ്ട് പൊതുവേ പൊതുസമൂഹത്തിനു ഗുണപരം ആകാവുന്ന ഒരു തീരുമാനം നടപ്പിലാക്കാൻ കഴിയില്ല എന്ന് പറയുമ്പോൾ സ്വതവേ ധ്രുവീകരിക്ക പെട്ട് കൊണ്ടിരിക്കുന്ന നമ്മുടെ പൊതു സമൂഹത്തെ കൂടുതൽ ആഴത്തിൽ പിളർത്താനും വർഗീയത വളർത്തുവാനും വളം വെച്ച് കൊടുക്കുകയാണ് മുശാവറയും സമസ്തയും ദക്ഷിണയും പിന്നെ ഒരുപിടി മുല്ലാ കമ്മിറ്റികളും ചെയ്യുന്നത്.
.
മത പഠനം നടത്തേണ്ടവർക്കു സ്‌കൂൾ സമയം കഴിഞ്ഞു അതാകാം. നേരത്തെ ക്ലാസ്സ് തുടങ്ങിയാൽ നേരത്തെ തീരും. അങ്ങിനെ ആകുമ്പോൾ വൈകിട്ടും മതപഠനം നടത്താം. അതും അല്ലാ എങ്കിൽ ഞായറാഴ്ചകളിൽ മുഴുവനും ആയും മതപഠനത്തിന് ആയി മാറ്റി വെക്കാം. ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല.
.
എല്ലാത്തിനും പ്രായോഗികവും ലളിതവും യുക്തിസഹവും ആയ പരിഹാരങ്ങൾ ഉണ്ട് എന്നിരിക്കെ മാർക്കട മുഷ്ടി ചുരുട്ടി പിടിച്ചു സമൂഹത്തിൽ കാലുഷ്യം വിതയ്ക്കരുതേ എന്നപേക്ഷിക്കുകയാണ് സർവ്വ മുസ്‌ലിം സംഘടനകളോടും.
.
വെറുതെ വെറുപ്പിക്കല്ലേന്നു....
 

ലിംഗ പരം.


പൂജനീയ ഗംഗേശാനന്ദ തീർത്ഥപാദർ (ഇവിടുന്നു അങ്ങോട്ട് എളുപ്പത്തിന് വേണ്ടി "ഗതി" എന്ന് ആവർത്തിക്കുന്നത് ആയിരിക്കും) അവർകളുടെ മുറിഞ്ഞു പോയ ലിംഗം ഭൂമിമലയാളത്തിൽ ഭൂകമ്പം ഉണ്ടാക്കിയതിന്റെ അനുരണങ്ങൾ സോഷ്യൽ മീഡിയയിലും കോളിളക്കം സൃഷ്ടിച്ചു കൊണ്ടിരിക്കുക ആണല്ലോ. ഒരു പക്ഷത്ത് കാഷായ വസ്ത്രധാരി ആയതു കൊണ്ടാകാം മറുപക്ഷത്ത് കൂടും കുടുക്കയും എടുത്ത് കൊണ്ട് മുസ്‌ലിം സോഷ്യൽ തൊഴിലാളികൾ ഗതിയുടെ മുറിഞ്ഞ ലിംഗത്തിൽ തൂങ്ങി ആഘോഷം തുടങ്ങിയത്. ഒരു വേള കഴിഞ്ഞപ്പോൾ തല്ലും കൊള്ളും മുറി ലിംഗങ്ങൾ സോഷ്യൽ മീഡിയയിൽ ഇടതടവ് ഇല്ലാതെ മിന്നി മറഞ്ഞു കൊണ്ടിരുന്നു.
.
ഗതിയുടെ മുറിലിംഗം എടുത്ത് വീശി മേപ്പടി മുസ്‌ലിം സോഷ്യൽ തൊഴിലാളികൾ ഒരു സമൂഹത്തെ ആകെ അവഹേളിക്കാൻ തുടങ്ങിയപ്പോൾ തലച്ചോറിലെ അണുബാധ ആർക്കാണ് എന്ന മത്സരത്തിൽ ആയിരിക്കുന്ന സംഘി സഹോദരങ്ങളും വിട്ടു കൊടുത്തില്ല. മറ്റവന്മാരെ തല്ലാൻ എവിടുന്നെങ്കിലും ഒരു മുറിലിംഗം വേണം. എന്നാലല്ലേ പകരത്തിനു പകരം ആകുള്ളൂ.... അങ്ങിനെ അവർ ഗവേഷണങ്ങളിൽ ഏർപ്പെട്ടു. ഒടുവിൽ അവർ കണ്ടെത്തുക തന്നെ ചെയ്തു.
.
മുറി ലിംഗം
.
"ഈ കുഞ്ഞുങ്ങൾ എന്ത് പിഴച്ചു... ഇവരോട് ക്രൂരത കാണിക്കുന്നതിനെ ആർക്കും എതിർക്കേണ്ടേ" ചോദ്യങ്ങളും ആയി സംഘി സഹോദരങ്ങൾ ഗോദയിൽ ചാടി വീണു. എന്താണ് എന്ന് ബെച്ചാൽ മുസ്‌ലിം സമുദായത്തിന്റെ സുന്നത്ത് കല്യാണത്തിന്റെ വിഷ്വലുകൾ എടുത്ത് ആക്രാന്തത്തോടെ അർമ്മാദം തുടങ്ങി.
.
മുസ്‌ലിം സമുദായാംഗം ആണോ? എപ്പോഴെങ്കിലും "രണ്ടേ മുക്കാലേ" എന്ന് വിളി കേൾക്കാതെ ഒരാൾക്കും ബാല്യം പിന്നിടാൻ കഴിയില്ല തന്നെ. സത്യത്തിൽ സുന്നത്ത് എന്താണ് എന്ന് കൃത്യം ആയി അറിയാതെ ആണ് ഈ വിളി ഞങ്ങൾ ഒക്കെ കേൾക്കേണ്ടി വന്നിട്ടുള്ളതു. എല്ലാം കൂടി കൂട്ടിയാൽ മൂന്നു തന്നെയാണ് നമ്മുക്കും ഉള്ളത്. പോകുന്നത് ലിംഗാഗ്രത്തിലെ ലേശം തൊലി മാത്രം ആണ്. ശതമാനക്കണക്കിൽ പറഞ്ഞാൽ തൊലി ഉൾപ്പടെ കൂട്ടായി എടുത്താൽ മൊത്തം ലിംഗത്തിന്റെ കാൽ ശതമാനത്തിൽ താഴെ മാത്രമേ ഞങ്ങൾക്ക് നഷ്ട പെടുന്നുള്ളൂ. അതും തൊലി മാത്രം. മാംസത്തിൽ നിന്നും ലവലേശം മുറിച്ചു മാറ്റുന്നില്ല. എന്നിട്ടും ഞങ്ങൾ രണ്ടേമുക്കാൽ. :(
.
പറഞ്ഞു വന്നത് എന്താണ് എന്ന് ബെച്ചാൽ സുന്നത്ത് കല്യാണം കഴിഞ്ഞു കിടക്കുന്ന കുഞ്ഞുങ്ങളുടെ പൂഞ്ഞാണിയുടെ ഫോട്ടോ കാട്ടി ഗതിയുടെ കുറ്റി പറ്റെ അറ്റു പോയ മുഴുത്ത ലിംഗവും ആയി കൂട്ടി കെട്ടിയതു മ്മിണി ബല്ല്യ ശെയ്ത്തായി പോയി എന്നാണു മൂന്നിൽ നിന്നും മ്മിണി കുറഞ്ഞതിന് രണ്ടേമുക്കാൽ വിളി നിസ്സഹായനായി കേൾക്കേണ്ടി ബന്നിട്ടുള്ള ഈ സാധുവിനു എല്ലാ സംഘി സഹോദരങ്ങളോടും ഉണർത്തിക്കാൻ ഉള്ളത്.
.
ഗതിയുടെ ഗതി അധോഗതി. വെച്ച് പിടിപ്പിക്കാനും പറ്റില്ല. മറ്റേതു പോട്ടെ. ഇനി പെടുക്കന്നത് എങ്ങിനെ ആണോ എന്തോ. മുറിച്ച് എങ്കിലും നമ്മ ഇപ്പോഴും നിർബാധം ഞാത്തി പിടിച്ചു കൊണ്ട് തന്നെ പെടുപ്പിക്കുന്നുണ്ട് എന്ന് തല്പര കക്ഷികളെ വിനീതമായി തര്യപ്പെടുത്തി കൊള്ളുന്നു.

ബ്രായും വിദേശിയും ആണ് ചേച്ചി.


"ശിരോ വസ്ത്രം ഭാരതീയ സംസ്കാരത്തിന് നിരക്കാത്തത്" : പീ. കെ. ശശികല. (എച്ച്. ഐ. വി.)
.
"ബ്രാ, പാന്റീസ്, സാനിറ്ററി നാപ്കിൻ എന്നിവയെല്ലാം വിദേശീയം ആണ്. അപ്പോൾ നിങ്ങൾ ചോദിക്കും ഞാൻ ഇതെല്ലാം ഉപയോഗിക്കുന്നില്ലേ എന്ന്. ശെരിയാണ്....നിങ്ങളുടെ മുന്നിൽ വെച്ച് ഇതൊരൊന്നു ഓരോന്ന് ആയി ഉപേക്ഷിക്കാൻ ഞാൻ പ്രതിജ്ഞാബത്തയാണ്. ഒറ്റയുടുത്ത് മാറ് മറക്കാതെ ഭാരത സംസ്കാരത്തിന് നിരക്കുന്ന വസ്ത്രം ധരിച്ചു നിങ്ങളുടെ മുന്നിൽ പച്ചയായ ഒരു ഭാരത സ്ത്രീയായി നിൽക്കാൻ ഞാൻ തയ്യാറാണ് സുഹൃത്തുക്കളെ ഞാൻ തയ്യാറാണ്."
.
വിവരക്കേടിനു കയ്യും കാലും നാവും വെച്ചാൽ അതിനു ശശികല എന്നും പേരിടാം.