Sunday, September 03, 2017

റോഹിങ്ക്യൻ മുസ്ലീമുകൾ ഓർമ്മപ്പെടുത്തുന്നത് എന്തെന്നാൽ...


 സഞ്ചാര സ്വാതന്ത്ര്യം നിയന്ത്രണ വിധേയം, വിവാഹം കഴിക്കാൻ സർക്കാറിന്റെ പ്രത്യേക അനുമതി വേണം, മതാധിഷ്ഠിതമായ വിവാഹം മരണശിക്ഷക്ക് വരെ കാരണം ആകും, കുട്ടികളെ സൃഷ്ടിച്ചാൽ തടവ് ശിക്ഷ, കുഞ്ഞുങ്ങൾക്ക് വിദ്യാഭ്യാസത്തിനു അവകാശം ഇല്ല, സർക്കാർ ജോലി സ്വപ്നം പോലും കാണണ്ട, സ്വന്തം പേരിൽ വസ്തു വകകൾ രെജിസ്റ്റർ ചെയ്യാൻ കഴിയില്ല, സ്വന്തം ആയിട്ടുള്ള കൃഷിയിടങ്ങളും വസ്തുക്കളും സർക്കാർ ഏറ്റെടുത്തു, കട്ട കെട്ടിയതോ കെട്ടുറപ്പുള്ളതോ ആയ വീടുകൾ വെക്കാൻ അനുവാദം കിട്ടില്ല, തമ്പ് പോലെയുള്ള വീടുകൾ ആണ് സർക്കാർ അനുവദിക്കുക, ഓരോ ഗ്രാമത്തിലും പുറത്ത് നിന്നും ഏതെങ്കിലും അഥിതി വരണം എങ്കിൽ പട്ടാളത്തിന്റെയോ സുരക്ഷാ ഏജൻസിയുടെയോ മുൻ‌കൂർ അനുവാദം വേണം, അതിഥികൾക്ക് അനുവദിക്കുന്ന സമയത്തിനപ്പുറം വീട്ടിൽ താങ്ങാൻ പറ്റില്ല. അതിഥി രാത്രി വീട്ടിൽ കഴിഞ്ഞു കൂടിയാൽ ഗൃഹനാഥന് വിചാരണ കൂടാതെ വധ ശിക്ഷ, വീടുകളിൽ മത ചിഹ്നങ്ങളോ ഗ്രന്ഥങ്ങളോ സൂക്ഷിക്കാൻ പാടില്ല, നമസ്കാരം അടക്കം ഒരുവിധ മതപരം ആയ ആരാധനകളും പാടില്ല, ആരാധനാലയങ്ങൾ അനധികൃത കെട്ടിടങ്ങൾ ആയി വിലയിരുത്തുന്നു, അങ്ങിനെ ഒരു രാജ്യത്ത് പൗരത്വം നിഷേധിക്കപ്പെട്ട ഒരു സമൂഹം.... മൂന്നിൽ രണ്ടു ഭൂരിപക്ഷം നേടിക്കഴിയുമ്പോൾ സംഘപരിവാർ ഭാരതത്തിൽ നടപ്പാക്കണം എന്ന് സ്വപ്നം കാണുന്നതെല്ലാം റോഹിങ്ക്യ മുസ്ലീമുകൾ മ്യാൻമറിൽ അനുഭവിക്കുന്നു. ഭരണഘടന തിരുത്തപ്പെടുമ്പോൾ നമ്മുടെ നാട്ടിലും ന്യൂനപക്ഷങ്ങൾ നേരിടാൻ പോകുന്നത് ഇതൊക്കെ തന്നെ. പൗരത്വം നഷ്ടപ്പെടുന്ന ന്യൂനപക്ഷങ്ങൾ.... അവർ എന്തൊക്കെ എങ്ങിനെ ഒക്കെ ജീവിക്കേണ്ടി വരും എന്ന് മ്യാൻമർ നമ്മെ പഠിപ്പിക്കുന്നു.

മ്യാന്മാറിന്റെ ചരിത്രം തുടങ്ങുന്നതിനും മുമ്പ് റോഹിങ്ക്യ മുസ്ലീമുകളുടെ ചരിത്രം തുടങ്ങുന്നു. ഇന്നത്തെ മ്യാന്മാറിന്റെ ഭാഗം ആയ അറാകാൻ പ്രവിശ്യ നൂറ്റാണ്ടുകൾക്ക് മുന്നേ ബർമ്മയുടെയും ബംഗ്ലാദേശിന്റെയും ഇടയിൽ സ്ഥിതി ചെയ്തിരുന്ന ഒരു മുസ്‌ലിം ഭൂരിപക്ഷം സ്വന്തന്ത്ര രാജ്യം ആയിരുന്നു. ആ രാജ്യത്തെ മുസ്ലീമുകൾ റോഹിങ്ക്യ എന്ന പേരിൽ അറിയപ്പെട്ടു. മുസ്‌ലിം ഭരണ ക്രമം ആയിരുന്നു അവിടെ നില നിന്നിരുന്നത്. ആയിരത്തി എഴുന്നൂറ്റി എൺപത്തി നാലിൽ ബർമ്മ രക്ത രൂക്ഷിതം ആയ ഒരു യുദ്ധത്തിൽ അറാകാൻ കീഴ്‌പ്പെടുത്തി. ബുദ്ധ ഭരണക്രമത്തിൽ ആയിരുന്ന ബർമ്മയുടെ കീഴിൽ ആയതോടെ റോഹിങ്ക്യ മുസ്ലീമുകളുടെ ദുരന്തവും ആരംഭിച്ചു. അറാകാനിലെ മുസ്‌ലിം സ്വത്വം അവസാനിപ്പിക്കാൻ ബർമ്മ വിവിധ ബുദ്ധ ഗോത്രങ്ങളെ ഉപയോഗിച്ച് റോഹിങ്ക്യ സമൂഹത്തെ ഉപദ്രവിച്ചു കൊണ്ടിരുന്നു. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പടയോട്ട കാലത്ത് ബർമ്മയും കമ്പനിയുടെ കോളനി ആയി. ബർമ്മ 1824-ൽ ബ്രിട്ടന്റെ അധിനിവേശത്തിൽ ആയി. അതോടെ ബുദ്ധഗോത്രങ്ങളുടെ ആധിപത്യം ബർമ്മയിൽ പൊതുവെ അസ്തമിച്ചു. കൂട്ടത്തിൽ അറാകാനിലും ബുദ്ധ ഗോത്രങ്ങളുടെ ആക്രമണത്തിന് ശമനം വന്നു. ബ്രിട്ടന്റെ ഭരണത്തിൻ കീഴിൽ റോഹിങ്ക്യൻ മുസ്ലീമുകൾ കുറെയൊക്കെ സുരക്ഷിതർ ആയിരുന്നു.   


റോഹിങ്ക്യൻ മുസ്‌ലിം വീണ്ടും ദുരന്തത്തിൽ ആകുന്നതു ബ്രിടീഷ്കാർ ബർമ്മ വിട്ടതോടെ ആണ്. 1948-ൽ ബ്രിട്ടണിൽ നിന്നും ബർമ്മ സ്വാതന്ത്ര്യം നേടി. ബുദ്ധ ഭൂരിപക്ഷ രാജ്യം ആയ ബർമ്മ വീണ്ടും ബുദ്ധ ഭരണക്രമത്തിൽ ആയി. ഗോത്ര വർഗ്ഗങ്ങൾ വീണ്ടും സജീവം ആയി. അതിൽ ഒരു പ്രമുഖ ഗോത്ര വർഗ്ഗം ആണ് "റാഖേൻ". ബർമ്മയിൽ "റാഖേൻ" ന്യൂന പക്ഷ ബുദ്ധ ഗോത്രം ആണ്. പക്ഷേ അറാകാനിൽ "റാഖേൻ" ഭൂരിപക്ഷ ബുദ്ധ ഗോത്രം ആണ്. അറാകാൻ പ്രവിശ്യയിൽ റോഹിങ്ക്യൻ മുസ്‌ലിം കഴിഞ്ഞാൽ പിന്നെ കൂടുതൽ ഉള്ളതും റാഖേൻ വംശം ആണ്. അവിടെയാണ് പ്രശ്നവും. സ്വാതന്ത്ര്യാനന്തരം അറാകാൻ പ്രവിശ്യയുടെ പേര് പോലും ഔദ്യോഗികം ആയി "റാഖേൻ" എന്നാക്കി മാറ്റി. അറാകാൻ തങ്ങൾക്ക് അവകാശപ്പെട്ടത് ആണ് എന്നും റോഹിങ്ക്യൻ മുസ്ലീമുകൾ ബംഗ്ലാദേശിൽ നിന്നും കുടിയേറിയവർ ആണ് എന്നും ആണ് റാഖേൻ ഗോത്രത്തിന്റെ വാദം. സത്യത്തോട്‌ പുലബന്ധം പോലും ഉള്ള വാദം അല്ല റാഖേൻറെതു. കാരണം ബർമ്മയുടെ ചരിത്രം തുടങ്ങുമ്പോൾ അറാകാൻ സ്വദേശി മുസ്ലീമുകളുടെ ഒരു സ്വതന്ത്ര രാജ്യം ആയിരുന്നു.   

  റാഖേൻ ഗോത്രം ക്രൂരം ആയ പീഡനങ്ങളും അക്രമങ്ങളും കൊണ്ട് അറാകാൻ മേഖലയിലെ മുസ്‌ലിം പ്രാതിനിധ്യം കുറയ്ക്കാൻ ശ്രമിച്ചു കൊണ്ടേ ഇരിക്കുന്നു. ഏറ്റവും ഭീകരം ആയ വംശീയ ആക്രമണം 1942-ലെ "കര്‍ബലാ അറാകാന്‍" എന്ന പേരിൽ അറിയപ്പെടുന്ന ആക്രമണം ആയിരുന്നു. ഒരു ലക്ഷത്തോളം മുസ്‌ലിമുകൾ കൊല്ലപ്പെട്ട ആക്രമണം. അന്നും ഇന്നും അതി നിഷ്ടൂരം ആയ കൊലപാതകങ്ങൾ ആണ് റാഖേൻ ഗോത്രം മുസ്ലീമുകൾക്ക് നേരെ നടപ്പാക്കപ്പെടുന്നത്. സർക്കാരിന്റെയും സൈന്യത്തിന്റെയും സർവ്വ പിന്തുണയും മുസ്ലീങ്ങളെ കൊന്നൊടുക്കാൻ ഈ ഗോത്ര വർഗ്ഗത്തിന് ലഭിക്കുന്നു.

1982-ൽ ബർമയിലെ സൈനിക ഭരണ കൂടം ബർമ്മയുടെ പൗരത്വാ നിയമത്തിൽ ഭേദഗതി വരുത്തി. പുതിയ നിയമത്തിൻ കീഴിൽ റോഹിങ്ക്യൻ മുസ്ലീമുകളുടെ പൗരത്വം സൈനിക ഭരണ കൂടം റദ്ദാക്കി. പൊതുവേ ദുരന്തത്തിൽ ആയിരുന്ന ഒരു ജന വിഭാഗം അതോടെ അക്ഷരാർത്ഥത്തിൽ നരകത്തിൽ ആയി. ബർമ്മയിലെ അനധികൃത കുടിയേറ്റക്കാർ ആയി റോഹിങ്ക്യൻ മുസ്‌ലിംങ്ങൾ മാറി.

ഇന്ന് യൂ എന്നിന്റെ കണക്ക് പുസ്തകത്തിൽ ഏറ്റവും കൂടുതൽ പീഡനം അനുഭവിക്കുന്ന ഒരു രാജ്യത്തെ ന്യൂനപക്ഷ ജനവിഭാഗം ഇന്ന് റോഹിങ്ക്യൻ മുസ്‌ലിം ആണ്. റാഖേൻ ഗോത്രത്തിലെ സന്യാസിമാർ മുസ്ലീമുകളുടെ വംശ ഹത്യ പുണ്യ കർമ്മം ആണ് എന്ന് ആഹ്വാനം ചെയ്യുന്നു. റോഹിങ്ക്യൻ മുലസീമങ്ങളുടെ ഉന്മൂലനം ലക്‌ഷ്യം ആക്കി വൻ പദ്ധതികൾ ഇവർ ആസൂത്രണം ചെയ്യുന്നുണ്ട്.  




ബർമ്മയിലെ തീവ്ര ബുദ്ധ ഗോത്രങ്ങളുടെ വംശ ശുദ്ധീകരണം മുസ്ളീംങ്ങൾക്ക് നേരെ മാത്രം ആണ് എന്ന് കരുതണ്ട. ന്യൂന പക്ഷം ആയ ക്രിസ്ത്യാനികളും ആക്രമണങ്ങൾ പെടുന്നുണ്ട്. മുസ്ലീമുകളെ അപേക്ഷിച്ച് താരതമ്യേന കുറവാണ് ബർമ്മയിലെ ക്രിസ്ത്യൻ ജനസംഖ്യ. കയ്യിങ് എന്ന പ്രവിശ്യയിലാണ് ക്രിസ്ത്യാനികൾ കൂടുതൽ. റോഹിങ്ക്യൻ മുസ്ലീമുകളും ബർമ്മയിലെ ക്രിസ്ത്യാനികളും തമ്മിലുള്ള നേരിട്ടുള്ള വ്യത്യാസം ക്രിസ്ത്യാനികൾക്ക് പൗരത്വം ഉണ്ട് എന്നുള്ളതാണ്.
.
ആദ്യം മുസ്ലീങ്ങൾ പിന്നെ ക്രിസ്ത്യാനികൾ... അങ്ങിനെ ആണല്ലോ കാര്യങ്ങൾ.
.
ബർമ്മയിൽ ഇന്ന് കാണുന്നത് ഒക്കെയും നാളെ ഭാരതത്തിലും അസംഭവ്യം അല്ല. മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ സംഘപരിവാർ അധികാരത്തിൽ എത്തിയാൽ ഈ പോസ്റ്റിലെ ബർമ്മ, മ്യാന്മാർ തുടങ്ങിയ പദങ്ങൾ ഒഴിവാക്കി നമ്മുടെ രാജ്യത്തിന്റെ പേര് ചേർത്താൽ മതിയാകും. ലോകത്തിലെ ഏറ്റവും ദുരന്തത്തിൽ ഉള്ള ഒരു രാജ്യത്തെ ന്യൂന പക്ഷം മ്യാൻമറിലെ റോഹിങ്ക്യൻ മുസ്‌ലിം എന്ന യൂ എന്നിന്റെ കണക്ക് പുസ്തകം തിരുത്തപ്പെടുന്ന ഒരു കാലം വിദൂരം അല്ല. അവിടെയും ആദ്യം മുസ്‌ലിം പിന്നെ ക്രിസ്ത്യൻ എന്ന കണക്കും ശെരിക്കും ശെരിയാകും.

Friday, September 01, 2017

പുലിവാൽ പിടിച്ച റിസർവ്വ് ബാങ്ക്.

 "നോട്ട് നിരോധനം വൻ വിജയം. മൂന്നു ലക്ഷം കോടി രൂപയുടെ കള്ളപ്പണം ബാങ്കിങ് സിസ്റ്റത്തിലേക്ക് തിരികെ വന്നു" : നരേന്ദ്രമോഡി സ്വാതന്ത്ര്യ ദിനത്തിന്റെ അന്ന് ചെങ്കോട്ടയിൽ നിന്നും പ്രസ്താവിച്ചത് ആണ് ഈ വരികൾ. അദ്ദേഹത്തിന്റെ തന്നെ വാക്കുകളിൽ പറഞ്ഞാൽ "According to the research conducted by outside experts, about Rs.3 lakh crores that had never come into the banking system before, has been brought into the system after the demonetization".

സത്യത്തിൽ ഈ മനുഷ്യൻ എന്താണ് ഉദ്ദേശിച്ചത്? അകൗണ്ടബിൾ അല്ലാത്ത പണം തിരികെ വരില്ലാ എന്നും ആ പണം രാജ്യത്തിന്റെ പൊതു സ്വത്ത് ആകും എന്നും ആണ് പണം നിരോധിക്കുമ്പോൾ പറഞ്ഞിരുന്നത്. അതും ഏകദേശം മൂന്നു ലക്ഷം കോടി മൂല്യം വരുന്ന കറൻസി തിരികെ വരില്ല എന്നതായിരുന്നു നിരോധിക്കുന്ന സമയത്ത് ഉള്ള അസ്സസ്സ്മെന്റ്. അന്ന് തിരികെ വരില്ല എന്ന് കിനാവ് കണ്ട അതെ തുക തിരികെ വന്നു എന്ന് കണ്ടു കഴിയുമ്പോൾ പണം തിരികെ വന്നതാണ് വിജയം എന്ന് ഉൽഘോഷിക്കുന്നവന്റെ തല കഴുകണ്ടേ?



ചെങ്കോട്ടയിൽ നിന്നും ഇത് വിളിച്ചു പറയുമ്പോൾ മൻമോഹൻ സിംഗ് അടക്കം ഉള്ള സാമ്പത്തിക ശാസ്ത്രജന്മാർ അവിടെ ഇരിപ്പുണ്ടായിരുന്നു. ഈ പ്രഖ്യാപനം ആഗസ്റ്റ് പതിനഞ്ചിനു കേട്ടപ്പോൾ ഒരു സാധാരണക്കാരൻ എന്ന നിലക്ക് മനസ്സിലായത് തിരികെ വന്ന നോരോധിക്കപെട്ട കറൻസികളിൽ ലക്ഷ്യം വെച്ചത് പോലെ തന്നെ മൂന്നു ലക്ഷം കോടിയുടെ കുറവ് ഉണ്ട് എന്നും, അത്രയും കുറവ് രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയുടെ അടിത്തറ ശക്തം ആക്കും എന്നും, ഇത്രയും തുക രാഷ്ട്രത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ആയി ഉപയോഗപ്പെടുത്താൻ കഴിയും എന്നും ആണ്. പക്ഷേ ആഗസ്റ്റ് മുപ്പതാം തീയതി അറിയുന്നു മൊത്തം വിനിമയത്തിൽ ഉണ്ടായിരുന്ന നിരോധിക്കപ്പെട്ട കറൻസിയുടെ തൊണ്ണൂറ്റി ഒമ്പത് ശതമാനവും റിസർവ് ബാങ്കിലേക്ക് തിരികെ വന്നു എന്ന്. ചെങ്കോട്ടയിൽ നിന്നും പ്രധാനമന്ത്രി സ്വാതന്ത്ര്യ ദിനത്തിന്റെ അന്ന് കളവ് പറഞ്ഞു എന്ന് അർത്ഥം ആക്കണോ? അതിനു പ്രധാനമന്ത്രി കളവ് പറഞ്ഞിട്ടില്ലല്ലോ? മൂന്നു ലക്ഷം കോടി തിരികെ വന്നു എന്നല്ലേ പറഞ്ഞത്? അത്രയും തുക വന്നല്ലോപിന്നെന്താ പ്രശ്നം? വടിവേലു പഴം തിന്ന പോലെ... മോഡി പറയേണ്ടി ഇരുന്നത് മൂന്നു ലക്ഷം കോടി എന്നല്ല. പതിനഞ്ചര കോടി തിരികെ വന്നു എന്നാണു. ആരും അറിയാത്ത ഏതോ ഒരു റിസർച്ചിന്റെ മേമ്പൊടിയോടെ ഇല്ലാത്ത ഒരു കാര്യം എന്തോ വലുതായി അവതരിപ്പിക്കുക. അത് മാത്രമേ അദ്ദേഹം ചെയ്തിട്ടുള്ളു. തന്റെ വളർച്ചയുടെ അടിസ്ഥാനം ഘടകം ആയ ഫോട്ടോ ഷോപ്പിന്റെ പ്രസംഗ രൂപം!

ഒരു സാധാരണക്കാരന് നരേന്ദ്ര മോദിയുടെ പ്രസംഗത്തിൽ മറച്ചു വെക്കപ്പെട്ട ഫോട്ടോ ഷോപ്പ് മനസിലാക്കാൻ കഴിയില്ല. വാക്കുകളിലെ വ്യാജനെ പക്ഷെ എന്ത് കൊണ്ട് രാജ്യത്തെ സാമ്പത്തിക ശാസ്ത്രജ്ഞന്മാർ കണ്ടെത്തിയില്ല. അൺ അക്കൗണ്ടബിൾ ആയിട്ടുള്ള മൂന്നു ലക്ഷം കോടിയിൽ അധികം രൂപയുടെ കുറവ് തേടി ഇറങ്ങിയവർ മൂന്നു ലക്ഷം കോടി രൂപ കണ്ടെത്തുക എന്ന് പറഞ്ഞാൽ പിന്നെ അതെങ്ങിനെ കള്ളപ്പണം ആകും? നെഗറ്റീവ് ആയ ഒരു റിസൾട്ടിനെ പോസിറ്റിവ് ആയി പ്രഖ്യാപിച്ചതിനെ കേട്ടിരുന്ന രാജ്യത്തെ ഒരു സാമ്പത്തിക ശാസ്ത്രജ്ഞനും അത് കയ്യോടെ പിടികൂടാൻ കഴിഞ്ഞില്ല എന്നതാണ് നരേന്ദ്ര മോഡി എന്ന അൽപ ബുദ്ധിക്ക് ഭാരതം ഭരിച്ച് തുലക്കാൻ ഉള്ള ഇന്ധനം പ്രദാനം ചെയ്യുന്നത്.

എല്ലാം കഴിഞ്ഞോ? ഇല്ല. ഒന്നും കഴിഞ്ഞിട്ടില്ല. എല്ലാം ആരംഭിക്കുന്നതെ ഉള്ളൂ.

ഇപ്പോൾ വന്നിരിക്കുന്നത് മാർച്ച് മാസം മുപ്പത്തി ഒന്നാം തീയതി വരെ തിരികെ എത്തിയ കറൻസിയുടെ കണക്ക് ആണ്. ജൂൺ മുപ്പത് ആയിരുന്നു പ്രവാസി ഭാരതീയന് പഴയ കറൻസി മാറ്റിയെടുക്കാൻ അനുവദിച്ചിരുന്ന സമയം. മറ്റു രാജ്യങ്ങളിൽ രാജ്യാന്തര കരാർ പ്രകാരം വിനിമയത്തിൽ ഉളള കറൻസികൾ ഇപ്പോഴും തിരികെ വന്നു കൊണ്ടിരിക്കുന്നു. അതിൽ തങ്ങളുടെ കറൻസിയോടൊപ്പം തന്നെ തുല്യ പ്രാധാന്യത്തോടെ ഭാരതത്തിന്റെ കറൻസി വിനിമയത്തിൽ ഉള്ള നേപ്പാൾ ഭൂട്ടാൻ തുടങ്ങിയ അയൽ രാജ്യങ്ങളിൽ നിന്നും കറൻസി ഇനിയും എത്താനുണ്ട്. രാജ്യത്തെ പൗരന്മാരോട് കണ്ണ് ഉരുട്ടിയതു പോലെ അയൽ രാജ്യങ്ങളിലെ ഗവൺമെന്റുകളോട് കണ്ണുരുട്ടാൻ റിസർവ്വ് ബാങ്കിന് കഴിയില്ല. അതെല്ലാം തിരികെ വരണം. ഇപ്പോൾ മാർച്ച് വരെ തൊണ്ണൂറ്റി ഒമ്പത് ശതമാനം തിരികെ എത്തി. അപ്പോൾ ബാക്കി കൂടി വന്നു അടുത്ത റിപ്പോർട്ട് ആകുമ്പോൾ എത്ര തിരികെ വരും. ഏറ്റവും കുറഞ്ഞത് നൂറ്റി പത്ത് ശതമാനത്തിൽ എത്തും എന്നാണു പണ വിപണി പ്രതീക്ഷയ്‌ക്കുന്നത്.

അതായത് മൂന്നു ലക്ഷം കോടി രൂപ തിരികെ വരില്ല എന്ന് കരുതിയിടത്ത് മൂന്നു ലക്ഷം കോടി അധികം എത്തുക!!! നല്ല ശേലായിരിക്കും അങ്ങിനെ ഒരു അവസ്ഥ സംജാതം ആയാൽ. രാജ്യാന്തര തലത്തിൽ ഇന്ത്യൻ രൂപയുടെ മൂല്യം കുത്തനെ ഇടിയുന്ന സാഹചര്യത്തെ പ്രതീക്ഷിക്കണം. അങ്ങിനെ ഉണ്ടായാൽ സർവ്വ നാശം ഫലം. രാജ്യത്തെ രക്ഷിക്കാൻ പിന്നെ ഒരു ഗോമാതാവിനും കഴിയില്ല. കാര്യങ്ങളുടെ പോക്ക് അങ്ങോട്ടേക്ക് ആണ്. ഈ തൊണ്ണൂറ്റി ഒമ്പത് ശതമാനം പോലും വിശ്വാസ യോഗ്യം അല്ല. ഒന്ന് തണുപ്പിക്കാൻ റിസർവ്വ് ബാങ്ക് മനഃപൂർവ്വം ശ്രമിച്ചതായിരിക്കാം ഈ ഒരു ശതമാനം ബാക്കി വെച്ചത്. യഥാര്ഥത്തില് ഇപ്പോൾ തന്നെ നൂറു ശതമാനം കടന്നിരിക്കാം.


മൂന്നു ലക്ഷം കോടി രൂപ അധികം ആയി റിസവ്വ് ബാങ്കിലേക്ക് വന്നാൽ അത്രയും കള്ള നോട്ടുകൾ റിസർവ്വ് ബാങ്കിലേക്ക് വന്നു എന്ന് നല്ല മലയാളം. അത്രയും കള്ള നോട്ടുകൾ റിസർവ്വ് ബാങ്ക് മാറ്റി കൊടുത്തു എന്നാൽ റിസർവ്വ് ബാങ്കിന് മൂന്നു ലക്ഷം കോടി നഷ്ട്ടം എന്ന് ആണ് അർത്ഥം. ഈ നഷ്ടം റിസർവ്വ് ബാങ്ക് എങ്ങിനെ നികത്തും എന്നാണു? ഭാരതത്തിന്റെ റിസർവ്വ് ബാങ്ക് പാപ്പർ സ്യൂട്ട് ആകുന്ന ഒരു സാഹചര്യം ആയിരിക്കില്ലേ അങ്ങിനെ ആണ് എങ്കിൽ ഉരുത്തിരിഞ്ഞു വരിക? ശെരിക്കും ഉള്ള റിപ്പോർട്ട് ഇനി റിസർവ്വ് ബാങ്ക് പ്രസിദ്ധീകരിക്കുമ്പോൾ രാഷ്ട്രത്തിന്റെ സാമ്പത്തിക മേഖല എങ്ങിനെ പ്രതികരിക്കും എന്ന് കണ്ടറിയണം. ശെരിക്കും റിസർവ്വ് ബാങ്ക് പുലിവാൽ പിടിച്ചിട്ട് ആണ് ഉള്ളത്.

നൂറു ശതമാനത്തിനു മുകളിൽ പണം തിരികെ വന്നു എന്ന് പറഞ്ഞാൽ കള്ള നോട്ടുകളും റിസർവ്വ് ബാങ്ക് മാറ്റി കൊടുത്തു എന്നാണു അർത്ഥം. അങ്ങിനെ വന്ന കള്ള നോട്ടുകൾ എത്ര എന്ന് കണക്കാക്കാൻ ഒരു ഓഡിറ്റിന് ഉള്ള അവസരം പോലും ഇപ്പോൾ ഇല്ല. തെളിവ് നശിപ്പിക്കാൻ ആദ്യം ചെയ്യുന്നത് മൃതദേഹം ദഹിപ്പിക്കുക എന്ന തന്ത്രം ആണ്. അത് പോലെ തിരികെ വന്ന പണം എണ്ണി തിട്ടപ്പെടുത്തി കഴിയുന്ന നിമിഷം നശിപ്പിച്ചു കളയുകയാണ് ചെയ്തത്. സാധാരണ സാഹചര്യത്തിൽ തിരികെ വന്ന പണം അല്ല ഈ കത്തിച്ചു കളഞ്ഞത്. നാളെ ചോദ്യം വന്നാൽ ഉത്തരം പറയേണ്ടി വരുന്ന കറൻസികൾ ആണ് കത്തിക്കുന്നത്. ഭാരതം പോലൊരു രാജ്യത്ത് ഈ നോട്ടുകളെ ഒരു പ്രത്യേക സമയം വരെ സൂക്ഷിച്ചു വെക്കാൻ കഴിയില്ലായിരുന്നോ? എന്താണ് ഈ കറൻസികൾ ദുരൂഹ സാഹചര്യത്തിൽ മരണം അടഞ്ഞ ആളുടെ ശരീരം ദഹിപ്പിക്കുന്ന ധൃതിയിൽ ദഹിപ്പിച്ചത്. ആർക്കോ എന്തൊക്കെയോ മറയ്ക്കാൻ ഉണ്ട് എന്നതല്ലേ ഈ തിരക്ക് കാണിക്കുന്നത്.?

രാജ്യത്തിന്റെ സാമ്പത്തിക അടിത്തറക്ക് തുരങ്കം വെക്കാൻ ആരൊരാൾ തുനിഞ്ഞിറങ്ങിയോ അവർക്ക് രാജ്യത്തെ കാഴ്ച വെക്കുന്ന സംഭവങ്ങൾ ആണ് രാജ്യസ്നേഹത്തിന്റെ മൊത്ത വ്യാപാരികൾ ലോകത്തിനു കാട്ടി കൊടുക്കുന്നത്. രാജ്യദ്രോഹികൾ അധികാര സ്ഥാനത്ത് ഇരുന്ന് രാജ്യത്തെ നശിപ്പിക്കുന്നതിനെ പ്രതിരോധിക്കാൻ ഒരു പ്രതിപക്ഷം പോലും ഇല്ലാ എന്നത് രാഷ്ട്രത്തിന്റെ ദൈന്യം. നാശത്തിലേക്ക് രാജ്യം കൂപ്പു കുത്തുന്നത് നിസ്സഹായതയോടെ വീക്ഷിക്കാനേ രാഷ്ട്ര നിർമാതാക്കൾക്കും കഴിയുള്ളു.

Thursday, August 31, 2017

വേണം എങ്കിൽ ഊമകത്തിലും...

ദേരാ സച്ചാ സൗദ തലവൻ ഗുർമീത് രാം റഹീം സിംഗിന്റെ സ്ത്രീ പീഢന കേസ് പ്രസക്തം ആകുന്നത് ആ കേസിൽ അധികം ആരും ചർച്ച ചെയ്യപ്പെടാതെ വിട്ടു കളഞ്ഞ കാതൽ ആയ ഒരു ഘടകത്തിന്റെ പ്രാധാന്യം കൊണ്ടാണ്. സാധാരണയിൽ നിന്നും വ്യത്യസ്തം ആയ ഒരു കേസും അതിന്റെ അന്വഷണവും പരിസമാപ്തിയും ആയിരുന്നു 32 സാധു ജീവനുകളെയും കൊണ്ട് കടന്നു പോയത്.
.
2002-ൽ സിർസയിലെ ദേര ആശ്രമത്തിൽ വെച്ച് തന്റെ ഭക്തയെ ഒന്നിലേറെ തവണ ബലാത്സംഗത്തിന് ഇരയാക്കി എന്നതായിരുന്നു കേസ്. ഇരയാക്കപ്പെട്ടവൾ പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസിന് അയച്ച ഒരു ഊമ കത്തിലൂടെ ആണ് കേട് ഉണ്ടാകുന്നത്. (ഊമ കത്ത് എന്ന മുദ്ര ശ്രദ്ധിക്കണം). സിർസയിലെ ദേര ആശ്രമത്തിൽ മൃഗീയം ആയ സ്ത്രീ പീഡനം നടക്കുന്നുണ്ട് എന്നതായിരുന്നു ഊമ കത്തിന്റെ ഉള്ളടക്കം. തന്നെ മാത്രം അല്ല ആശ്രമത്തിൽ ഉള്ള മുപ്പതോളം സ്ത്രീകൾ അനുദിനം പീഡിപ്പിക്കപ്പെടുന്നുണ്ട് എന്നും കത്ത് സൂചിപ്പിച്ചു. ഈ കത്തിനെ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഹർജി ആയി സ്വീകരിച്ച് സ്വമേധയാ കേസെടുത്തു. സീ.ബീ.ഐയെ അന്വഷണ ചുമതല ഏല്പിച്ചു. (വീണ്ടും മുദ്ര : ഹൈക്കോടതി സ്വമേധയാ കേസെടുത്ത് സീ.ബീ.ഐയെ ഏല്പിച്ചു.) വാജ്‌പേയി അന്ന് പ്രധാന മന്ത്രി ആയിരുന്നു എന്നത് കൊണ്ട് ആ കേസ് ഫയലിൽ സ്വീകരിച്ചത് വാജ്‌പേയി ആയിരുന്നു എന്നത് വെറും പ്രചരണം ആണ്.
.
ഊമക്കത്തുമായി അന്വഷണം തുടങ്ങിയ സീ.ബീ.ഐ നേരിട്ട ആദ്യത്തെ വെല്ലുവിളി പരാതികാരി ആരാണ് എന്ന് കണ്ടെത്തുക ആയിരുന്നു. കേസ് രെജിസ്റ്റർ ചെയ്തിട്ട് പരാതിക്കാരിയെ അന്വഷിക്കുക. അത് തന്നെയാണ് ഈ കേസിന്റെ ഹൈലൈറ്റും. വളരെ രഹസ്യം ആയി സീ.ബീ.ഐ പരാതിക്കാരിയെ തേടിയിറങ്ങി. അന്വഷണത്തിന്റെ ഓരോരോ ഘട്ടത്തിലും ആയി ഇരുപത് പേരെ രഹസ്യ അഭിമുഖത്തിന് വിധേയം ആക്കി. പതിനേഴ് പേരും പീഡനം നിഷേധിച്ചു. ഒരാൾ താൻ ബാബയാൽ പീഡിപ്പിക്കപ്പെട്ടതോടെ തന്റെ ശരീരം ശുദ്ധീകരിക്കപ്പെട്ടു എന്ന വിചിത്രം ആയ വാദം ഉന്നയിച്ച് പീഡനത്തെ സാധൂകരിച്ചു. രണ്ടു പേർ തങ്ങൾ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് എന്ന് സ്ഥിരീകരിച്ചു. പരാതിക്കാർ ഇല്ലാതെ തള്ളിപ്പോകും ആയിരുന്ന കേസ് അങ്ങിനെ ജീവൻ വെച്ചു. 2002-ലെ ഊമക്കത്ത് പരാതിക്കാർ ഉള്ള കേസ് ആയതു 2007-ൽ ആണ്.
.
പരാതിക്കാരികളെ അന്വഷിച്ച് കണ്ടെത്തി കേസെടുത്ത്, കേസ് നടത്തി, കുറ്റപത്രം സമർപ്പിച്ച്, കേസ് തീർപ്പാക്കി, ശിക്ഷ വാങ്ങി കൊടുത്ത് കേസ് അവസാനത്തിലേക്ക് എത്തുന്നു. ഒരു ഊമകത്തിൽ നിന്നും ഉത്ഭവിച്ച കേസിന്റെ വിധിയിൽ ഏറ്റവും കൂടുതൽ ആഘോഷം നടന്നത് ഒരു പക്ഷേ കേരളത്തിൽ ആയിരിക്കും. പക്ഷേ, ഈ കേസ് നമുക്ക് ചില ഓർമ്മപ്പെടുത്തലുകൾക്ക് കാരണം ആകുന്നു. ഒരിടത്ത് തങ്ങൾ അപമാനിക്കപ്പെട്ടു എന്ന ഒരു ഊമക്കത്ത് കേസിൽ എത്തി തീർപ്പാകുമ്പോൾ മറ്റൊരിടത്ത് സംഭവിച്ചത് എന്താണ്?

ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രസിദ്ധവും പ്രധാനവും ആയ അമൃത പുരിയിൽ വെച്ച് താൻ അവിടുത്തെ പ്രധാന കാര്യക്കാരനാൽ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് എന്ന് മാതാ അമൃദാനന്ദമയിയുടെ പ്രധാന ശിഷ്യ ആയിരുന്ന ഗെയിൽ ട്രെഡ്‌വെൽ തന്റെ ആത്മകഥയിലൂടെ വെളിപ്പെടുത്തുന്നു. താൻ ആശ്രമത്തിൽ വെച്ച് പീഡിപ്പിക്കപ്പെട്ടു എന്ന് ഊമ കത്ത് അല്ല ഗെയ്ൽ എഴുതുന്നത്. തന്റെ പുസ്തകത്തിൽ പേര് വെച്ച് പ്രസ്താവിക്കുക ആണ്. താൻ മാത്രം അല്ല, ആശ്രമത്തിൽ ബലാത്സംഗങ്ങൾ തുടർകഥയാണ് എന്നാണു ഗെയ്ൽ പറഞ്ഞത്. സാമ്പത്തിക തിരിമറികളും, ഭൂമി തട്ടിപ്പും, മയക്ക് മരുന്ന് വ്യാപനവും ഒക്കെ ആ പുസ്തകത്തിലൂടെ ഗെയ്ൽസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഒരുവൾ പീഡിപ്പിക്കപ്പെട്ടു എന്ന് പരാതിപ്പെട്ടാൽ ഏതു സാഹചര്യത്തിലും കേസ് എടുക്കണം എന്നിരിക്കെ ഇവിടെ കേസ് ഉണ്ടായില്ല. അമൃത പുരിയിലെ ഭക്തയായ ശ്രീമതി സന്ധ്യ തന്നെ പേരിനു ഒരന്വഷണം നടത്തി ഫയൽ ക്ളോസ് ചെയ്തു. ഒരിടത്ത് ഊമ കത്തിന്റെ പിറകെ പോയി പരാതിക്കാരിയെ കണ്ടെത്തി കേസ് നടത്തിയപ്പോൾ മറ്റൊരിടത്ത് പരാതിക്കാരി ഉണ്ടായിട്ടും കേസ് എങ്ങും എത്തിയില്ല. കേസ് കൊടുക്കുന്നവർ തന്നെ തെളിവും കൊടുക്കണം എന്ന നിലപാട് ആയിരുന്നു ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലക്കും അന്ന്. 


അതൊക്കെ ഗെയിൽ പറഞ്ഞ കാര്യങ്ങൾ. ഗെയിലിനു മുന്നേ ശ്രീനി പട്ടത്താനം ആശ്രമത്തിൽ ഭക്തനായി കയറി കൂടി അന്വഷിച്ച് കണ്ടെത്തി പ്രസിദ്ധീകരിച്ച "അമൃദാനന്ദമയി: ദിവ്യ കഥകളും യാഥാർഥ്യവും" എന്ന പുസ്തകത്തിൽ അമൃതപുരിയിലെ ദുരൂഹതകൾ വിശദം ആയി പ്രതിപാദിച്ചിട്ടുണ്ട്. പുസ്തകത്തിൽ പറഞ്ഞ കാര്യങ്ങളെ കുറിച്ച് പേരിനു വേണ്ടി എങ്കിലും ഒരു അന്വഷണം നടത്തിയില്ല എന്നതോ പോകട്ടെ, ഗ്രന്ഥകാരനെ പ്രോസിക്യൂട്ട് ചെയ്യാൻ ആണ് അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന ആന്റണി ശ്രമിച്ചത്. പൊതു ജനാഭിപ്രായം എതിരായതു ഒന്ന് കൊണ്ട് മാത്രം ആണ് ശ്രീനി പട്ടത്താനം അന്ന് രക്ഷപെട്ടത്.    

Sreeni Pattathanam


.ശ്രീനി പട്ടത്താനത്തിന്റെ ഭാഷയിൽ പറഞ്ഞാൽ 1978 ജൂൺ മാസം രണ്ടാം തീയതി സംഭവിച്ച സുധാമണിയുടെ സഹോദരൻ സുഭഗന്റെ ദുരൂഹ മരണം മുതൽ വള്ളിക്കാവിലെ ദുരൂഹ മരണങ്ങളുടെ ചരിത്രം ആരംഭിക്കുന്നു. സുഭഗന്റെ മരണം ആത്മഹത്യ ആയി എഴുതി തള്ളപ്പെട്ടു. സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇക്കോണമിക്സ് ഡിപ്പാർട്മെന്റിൽ ജീവനക്കാരൻ ആയിരുന്ന കൊടുങ്ങല്ലൂർ സ്വദേശി നാരായണൻ കുട്ടി 1990 ഏപ്രിലിൽ വള്ളിക്കാവിൽ നിന്നും മർദ്ദനം ഏറ്റു പതിവ് പോലെ പോലീസ് സ്റ്റേഷനിൽ ആക്കി മജിസ്‌ട്രേറ്റിന്റെ മുന്നിൽ എത്തിയപ്പോഴേക്കും കുഴഞ്ഞു വീണു മരിച്ചു. അന്വഷണം എങ്ങും എത്തിയില്ല. അമൃതപുരിയിലെ ഭാഗവത വായനക്കാരനായിരുന്ന പറയക്കടവ് ഭാസ്കരദാസ് അസാധാരണം ആയി ആശ്രമത്തിൽ നിന്നും ലഭിച്ച പാലും കുടിച്ച് വീട്ടിൽ എത്തിയപ്പോൾ കുഴഞ്ഞു വീണു മരിച്ചു.
Satnam Singh


സുധാമണിയുടെ ഇളയമ്മയുടെ മകൻ പ്രദീപ് കുമാർ, കണ്ണൂർ ചിറക്കൽ രാമവർമ്മ തമ്പുരാന്റെ മകൻ ധുരംധർ, ഫ്രാൻസ് സ്വദേശിനി എബിന്റ് ബെൻ കരോളിൻ, മുംബൈ സ്വദേശി രാമ നാഥ അയ്യർ, കർണാടകയിലെ ബസവനുബാഗവാഡി സ്വദേശി സിദ്ധരാമൻ, അമൃതശില്‍പകലാക്ഷേത്രത്തിലെ ബ്രഹ്മചാരി ആയിരുന്ന രാധാകൃഷ്ണ, ബീഹാർ സ്വദേശി സത്നാം സിംഗ്, പിന്നെ പേരും ഊരും അറിയാത്ത ഡസനോളം ഭക്തരോ, അമൃദാനന്ദ മയിയുടെ ആശ്രിതരോ, അങ്ങിനെ നിരവധി ദുരൂഹ മരണങ്ങൾ. ഒന്നും ഒരന്വഷണമോ ചിലതിൽ പോസ്റ്റ് മോർട്ടം പോലുമോ ഇല്ലാതെ ഫയലുകൾ ക്ളോസ് ചെയ്യപ്പെട്ടു. ഏറ്റവും ഒടുവിൽ ആയി ജപ്പാൻ സ്വദേശി ഔചി വിചി ദുരൂഹ മരണവും ഈ ഗണത്തിൽ പെടുന്നു. ആശ്രമത്തിൽ കാണാൻ പാടിലാത്തത് വല്ലതും കാണുന്നവർ പിന്നെ പുറം ലോകം കാണാറില്ല എന്നാണു ശ്രീനി പട്ടത്താനം പറഞ്ഞു വെച്ചിരുന്നത്.
.
വടക്കേ ഇന്ത്യയിൽ ഒരു ഊമ കത്തിന്റെ പിറകെ പോയി കുറ്റവാളിയെ കണ്ടെത്തി ശിക്ഷ വാങ്ങി കൊടുത്ത വാർത്ത കേട്ട് നാം ഉൾപുളകിതരാകുമ്പോൾ കൺവെട്ടത്ത് എന്നെ പീഡിപ്പിച്ചേ എന്ന് നേരിട്ട് അലമുറയിട്ടവരെ കാണാൻ നമുക്ക് കഴിയുന്നില്ല. ദുരൂഹം ആയത് എന്തൊക്കെയോ സംഭവിക്കുന്നയിടം എന്ന് സംശയിക്കുന്ന ഒരിടത്ത് ഒരു അന്വഷണ പ്രഹസനം പോലും നടത്താൻ നമുക്ക് കഴിയുന്നില്ല. പിന്നെന്തിനാണീ വടക്ക് നോക്കിയുള്ള ആത്മ രതി.
.
ഊരും പേരും പരാതിക്കാരും ഇല്ലാത്ത ഒരു കത്തിലൂടെ പ്രതിയിലേക്ക് എത്താൻ കഴിഞ്ഞിടത്ത് ദുരൂഹതകൾ ഉണ്ട് എന്ന് തോന്നുന്ന എവിടെയും അന്വഷണം നടത്താൻ അധികാരികൾക്ക് കഴിയണം. അതിനു കോടതി ഉത്തരവ് വരെ കാത്തിരിക്കുക ഒന്നും വേണ്ട.

Monday, August 28, 2017

കേരളത്തെ അപമാനപ്പെടുത്തരുത്.!

 കേരളം അപമാനിക്കപ്പെടുമ്പോൾ ഭാരതത്തിന്റെ ഒരു ഭാഗം തന്നെയാണ് അപമാനിക്കപ്പെടുന്നത്. അഥവാ കാശ്മീർ മുതൽ കന്യാകുമാരി വരെയുള്ള ഏതൊരിടവും അപമാനിക്കപ്പെടുന്നത് ഭാരതം അപമാനിക്കപ്പെടുന്നതിനു തുല്യം ആണ്. മാതൃഭൂവിന്റെ ആത്മാഭിമാനത്തെ കുറിച്ചും, ദേശ സ്നേഹത്തെ കുറിച്ചും നിമിഷത്തിൽ അറുപത് തവണ ഊറ്റം കൊള്ളുന്നവർ... പക്ഷേ അധിവസിക്കുന്നിടത്തെ അപമാനിക്കാൻ ഒരുമ്പിട്ടു ഇറങ്ങുമ്പോൾ ഹാ കഷ്ടം എന്നേ പറയാനുള്ളൂ...

ഭാരതത്തിന്റെ അഭിമാനം ആണ് കേരളവും കേരളത്തിന്റെ നേട്ടങ്ങളും ജനതയും. അഭിപ്രായവും അഭിപ്രായ വ്യത്യാസവും രാഷ്ട്രീയവും ഒക്കെ ഏതൊരു പ്രബുദ്ധ ജനതയിലും കാണുന്ന കാര്യങ്ങൾ ആണ്. കേരളത്തിലും അത് ഉണ്ടാകും. സ്വാന്തന്ത്ര്യ പൂർവ്വ കാലത്തിൽ തന്നെ കേരളം പുരോഗമനത്തിന്റെയും സമ്പത്സമൃദ്ധിയുടെയും പാതയിൽ ആയിരുന്നു. ലോകത്തിലെ ഏറ്റവും സമ്പന്നമായിരുന്ന നാട്ടു രാജ്യം കേരളത്തിൽ ആയിരുന്നു എന്നത് ഇന്ന് ഒരു ഐതിഹ്യം അല്ല. വർത്തമാന കാലത്തിലെ വസ്തുത ആണ്.

കേരളം ഭാരതത്തിനു അപമാനം ആണ് എന്ന രീതിയിൽ കൊണ്ട് പിടിച്ചുള്ള പ്രചാരണം നാടിന്റെ ആത്മാവിനെ നശിപ്പിക്കും. കേരളത്തിലെ രാഷ്ട്രീയ അഭിപ്രായ ഭിന്നത ആദർശം കൊണ്ടും പ്രത്യയ ശാസ്ത്രം കൊണ്ടും സംവാദങ്ങൾ കൊണ്ടും രാഷ്ട്രീയ പ്രസ്ഥാനങ്ങൾ പരസ്പരം പ്രതിരോധിക്കണം. ഇവർ പരസ്പരം പഴിചാരുന്നതും സ്വയം പ്രതിരോധിക്കുന്നതും അവരവർ പറയുന്ന കാര്യങ്ങൾ കേൾക്കാനും അതിനൊപ്പം തീരുമാനങ്ങൾ എടുക്കാനും ഞങ്ങൾ ഭൂമിമലയാളത്തിന്റെ പ്രജകൾ ഇപ്പോഴും തയ്യാറാണ്. ഒരു രാഷ്ട്രീയ പ്രസ്ഥാനവും അവർ പറയുന്ന കാര്യങ്ങളെ സാധൂകരിക്കാൻ ജനത അപ്പാടെ അക്രമ കാരികൾ ആണ് എന്ന നിലയ്ക്ക് പ്രചരിപ്പിക്കരുത്.

കേരളം ഭാരതത്തിൽ ഒരുപാട് കാര്യങ്ങളിൽ ഒന്നാമത് തന്നെയാണ്. ദേശീയ കണക്കുകളിൽ തന്നെ അത് പ്രകടം ആണ്. രാഷ്ട്രീയ കൊലപാതകങ്ങൾ പക്ഷെ അപമതിപ്പ് ഉണ്ടാക്കുന്നുണ്ട്. അത് ചെയ്യുന്നവർ പരസ്പരം സംയമനം പാലിക്കണമേ എന്ന് അപേക്ഷിക്കാനേ സമാധാനം കാംക്ഷിക്കുന്ന ഒരു ജനതയ്ക്കു കഴിയുള്ളൂ. അത് കേരളീയ പൊതു സമൂഹം എപ്പോഴും ചെയ്യുന്നും ഉണ്ട്.

ദേശീയ തലത്തിൽ കേരളത്തെ സംഘടിതം ആയി അപമാനിക്കാൻ ശ്രമങ്ങൾ നടക്കുന്നു. കേരളം കലാപഭൂമി ആണ്, തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു, പിശാചിന്റെ സ്വന്തം നാടാണ്, സൊമാലിയക്ക് തുല്യം ആണ്, പാകിസ്ഥാൻ ആണ്, അരക്ഷിതം ആണ് തുടങ്ങി അടിസ്ഥാന രഹിതം ആയ കാര്യങ്ങൾ ആരോപിച്ച് കേരളത്തിന്റെ ആത്മാഭിമാനത്തെ അടച്ച് ആക്ഷേപിക്കുന്ന തരത്തിൽ ഏതാനും ദൃശ്യ ശ്രവ്യ മാധ്യമങ്ങൾ പ്രചാരണം അഴിച്ചു വിടുന്നു. ഭാരതത്തിലെ ഓരോ ഇടവും പോലെ കേരളത്തിനും തനത് രീതികളും ജീവിതാവസ്ഥയും ഉണ്ട്. അത് വടക്കേ ഇന്ത്യയിൽ നിന്നും വ്യത്യസ്തം ആണ്. നാനാത്വത്തിൽ ഏകത്വം ഭാരതത്തിന്റെ സൗന്ദര്യം ആകുന്നതും അങ്ങിനെ ആണ്.

കേരളം ഒന്നാമത് ആണ് എന്ന് കേരളത്തെ അപമാനിക്കാൻ ഇറങ്ങി പുറപ്പെട്ടവരോട് ഭൂമി മലയാളം ഒരുമിച്ച് പറയണം. കേരളം ഒന്നാമത് ആകുന്നതു പിണറായി വിജയൻ ഇപ്പോൾ കേരളം ഭരിക്കുന്നത് കൊണ്ട് അല്ല. തിരുകൊച്ചി മലബാർ രാജവംശങ്ങളുടെ സംഭാവനകൾ മുതൽ അത് തുടങ്ങുന്നു. പട്ടം താണുപിള്ള, പാരൂർ നാരായണ പിള്ള, പനമ്പള്ളി ഗോവിന്ദ മേനോൻ, ടി.കെ. നായർ, ഇക്കണ്ട വാര്യർ, സീ. കേശവൻ, എ.ജെ. ജോൺ, ഈ.എം.എസ്, ആർ. ശങ്കർ, സീ. അച്യുതമേനോൻ, കെ.കരുണാകരൻ, പീ.കെ. വാസുദേവൻ നായർ, അമ്പത്തി ഒന്ന് ദിവസം ആണെങ്കിലും സീ.എച്ച്. മുഹമ്മദ് കോയ, ഈ.കെ. നായനാർ, ഏ.കെ. ആൻറണി, വീ.എസ്സ്‌.അച്യുതാനന്ദൻ, ഉമ്മൻചാണ്ടി, പിണറായി വിജയൻ തുടങ്ങിയ മുഖ്യമന്ത്രിമാരും പിന്നെ ജോസഫ് മുണ്ടശ്ശേരിയും ഈ.ചന്ദ്രശേഖരൻ നായരും ഉൾപ്പടെയുള്ള ഒരു പിടി ജനകീയ, ദീർഘ വീക്ഷണം ഉള്ള ജനപ്രതിനിധികളുടെയും പ്രവർത്തന ഫലം ആണ് ഇന്നിന്റെ കേരളം.

ശ്രീ നാരായണ ഗുരുവും, അയ്യങ്കാളിയും, ഡോക്ടർ പല്പുവും, ചട്ടമ്പി സ്വാമികളും, സഹോദരൻ അയ്യപ്പനും, ടീ.കെ. മാധവനും ഒക്കെ തെളിച്ചു തന്ന വഴിയിലൂടെ സഞ്ചരിക്കുന്ന അവനവനെ സ്നേഹിക്കുന്നതിലധികം അടുത്തുള്ളവനെ സ്നേഹിക്കാൻ ഉള്ള പാഠങ്ങൾ ഹൃദിസ്ഥം ആക്കിയ നന്മയുടെ സമൂഹം. ക്രിസ്ത്യൻ മിഷനറിമാരും മുസ്‌ലിം സമുദായ പരിഷ്കർത്താക്കളും വർഗീയതയ്ക്ക് അപ്പുറം മാനുഷിക മൂല്യങ്ങൾക്ക് വിലനൽകി തങ്ങളുടെ സമുദായങ്ങളെയും സഹോദര സമുദായങ്ങളെയും പരിഷ്കരിക്കാൻ ശ്രമിച്ച ഇടം. വർഗ്ഗീയതക്ക് ഇടം നൽകാത്ത ഹൃദയങ്ങൾ ഇടകലർന്ന ജീവിക്കുന്ന ഭൂമിയിലെ സ്വർഗം. വർഗീയ ധ്രുവീകരണം അസാധ്യം ആയ ഇടം. ആ ഇടത്തെ ആണ് കേവല രാഷ്ട്രീയ താല്പര്യങ്ങൾക്ക് ആയി ഒരു സംഘം അവമതിക്കാൻ ശ്രമിക്കുന്നത്.

കേരളത്തിന്റെ ആത്മാവ് മലയാളിയുടെ കയ്യിലാണ്. ആ ആത്മാവിനെ നശിപ്പിക്കാൻ ഒരുമ്പെട്ടിറങ്ങുന്ന കോർപ്പറേറ്റ് മാധ്യമങ്ങൾക്ക് ചൂട്ടു പിടിച്ചു കൊടുക്കരുത്. കോർപ്പറേറ്റുകൾ അവരുടെ ലാഭം മാത്രം ആണ് കാംക്ഷിക്കുന്നത്. രാജ്യ സ്നേഹം എന്നൊന്ന് അവർക്ക് ഉണ്ടാകില്ല. അപ്പാപ്പം കാണുന്നവർ അപ്പന്മാർ ആകും അവർക്ക്. ജനതയുടെ മൃദുല വികാരങ്ങളെ ചൂഷണം ചെയ്തു അവരെ വിവിധ തട്ടുകളിലാക്കി രാജ്യത്തിന്റെയും പ്രജകളുടെയും രക്തം ഊറ്റുക എന്നതല്ലാതെ രാജ്യത്തിനു വേണ്ടി നിലനിൽക്കുന്നവർ എന്ന ചിന്ത അയുക്തം ആണ്. ലാഭം... ലാഭം... അതിനപ്പുറം കോർപ്പറേറ്റുകൾക്ക് ഒന്നും ഇല്ല. മുഗളന്മാരും, പോർച്ചുഗീസും, ഈസ്ററ് ഇന്ത്യ കമ്പനിയും ഒക്കെ വീണ്ടും ഭാരതത്തിൽ അവതരിച്ചാൽ അവരുടെ ഒക്കെ കയ്യിൽ നിന്നും അച്ചാരം വാങ്ങി രാജ്യത്തെ ഒറ്റു കൊടുക്കാനും ലാഭം മാത്രം കാംഷിക്കുന്നവർ തമ്മിൽ മത്സരിക്കും.

കോർപ്പറേറ്റ് മാധ്യമങ്ങൾക്ക് ചൂട്ടു പിടിച്ച് കേരളത്തിന്റെ ആത്മാവിനെ ദഹിപ്പിക്കാൻ ശ്രമിക്കുന്നവർ ഒന്നോർക്കണം. ലാഭം നേടി കഴിഞ്ഞു അവർ അടുത്ത പ്രോജക്ടിലേക്ക് പോകും. പക്ഷെ ദഹിക്കപെട്ടു പോയ നാടിന്റെ ആത്മാവ് പിന്നെ നിങ്ങൾ വിചാരിച്ചാലും തിരികെ കൊണ്ട് വരാൻ കഴിയില്ല. നാടിനെ നശിപ്പിക്കരുത്. നാടിന്റെ ആത്മാവ് നശിച്ചാൽ ഒപ്പം നശിക്കുന്നത് നിങ്ങൾ കൂടിയാകും. ജാഗ്രത വേണം.

എന്റെ കേരളം ഒന്നാമത് ആണ്.
മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന കാര്യത്തിൽ, വർഗ്ഗീയത അകറ്റി നിർത്തുന്ന കാര്യത്തിൽ, സമാധാനത്തോടെയും ശാന്തിയുടെയും ജീവിക്കുന്ന കാര്യത്തിൽ, ആത്മാഭിമാനം സംരക്ഷിക്കുന്ന കാര്യത്തിൽ, തിന്മകളെ എതിർക്കുന്ന കാര്യത്തിൽ, ലോകം തന്നെയാണ് തറവാട് എന്ന് സ്വയം അറിയുന്ന കാര്യത്തിൽ....

എന്റെ കേരളം... എത്ര സുന്ദരം.

Sunday, August 27, 2017

ദുരന്തം വിതയ്ക്കുന്ന ആൾ ദൈവങ്ങൾ.

Jim Jones
ൾ ദൈവങ്ങൾ മാനവ രാശിക്ക് ഉണ്ടാക്കുന്ന ദുരന്തങ്ങളിൽ ഏറ്റവും ഭീകരം ആയി കണക്കാക്കുന്നത് പീപ്പിൾസ് ടെംപിൾ ദുരന്തം ആണ്. ജെയിംസ്‌ വാറന്‍ ജോണ്‍സ് എന്ന അരക്കിറുക്കൻ പാസ്റ്റർ ഒരു വെളിപാട് പോലെ സൃഷ്‌ടിച്ചെടുത്ത പീപ്പിൾസ് ടെംപിളിൽ ആകൃഷ്ടർ ആയതു പതിനായിരക്കണക്കിന് സാധുക്കൾ ആണ്. അമേരിക്കയിലെ ഇൻഡ്യാനയിൽ 1931-ൽ ഭൂജാതനായ ജെയിംസ്‌ വാറന്‍ ജോണ്‍സ് കൗമാരത്തിലും യവ്വനാരംഭത്തിലും കമ്യൂണിസത്തിൽ ആകൃഷ്ടൻ ആയിരുന്നു. അമേരിക്കയിൽ കമ്യൂണിസം വേട്ടയാടപ്പെട്ടപ്പോൾ ഇദ്ദേഹം കമ്യൂണിസം ഒക്കെ ഉപേക്ഷിച്ച് പെന്തകോസ്ത് ആയി. സെവൻത് ഡേ പാപ്സ്റ്റിക് ചർച്ചിന്റെ അത്ഭുത രോഗ ശാന്തി ശുശ്രൂഷകളിൽ തല്പരനായി അതിൽ എത്തി ചേർന്നു. പതുക്കെ അതിന്റെ പ്രചാരകനും ആയി. അതായിരുന്നു തുടക്കം. പിന്നെ എല്ലാം പെട്ടെന്ന് ആയിരുന്നു.

കമ്യൂണിസവും സോഷ്യലിസവും ക്രിസ്ത്യാനിസവും പെന്തകൊസ്തിസവും എല്ലാം കൂടി ചേരും പടി ചേർത്ത് കൂഴച്ചക്ക പോലെ കുഴച്ച് അവിയൽ പരുവത്തിൽ അദ്ദേഹം ഒരു മതം ഉണ്ടാക്കി. അതിനു പ്യൂപ്പിൾസ് ടെംപിൾ എന്ന് പേരും നൽകി. ജെയിംസ്‌ വാറന്‍ ജോണ്‍സ് എന്ന തന്റെ പേര് പരിഷ്കരിച്ച് ജിം ജോൺസ് എന്നാക്കി. 1956-ൽ പ്യൂപ്പിൾസ് ടെംപിൾ സ്വന്തം ആയി ചർച്ച് സ്ഥാപിച്ചു. ഇന്ന് ആൾ ദൈവങ്ങളുടെ തന്ത്രങ്ങൾ എല്ലാം അദ്ദേഹം അന്നേ കൃത്യം ആയി നടപ്പാക്കിയിരുന്നു. കുറഞ്ഞ നാൾ കൊണ്ട് പതിനായിരക്കണക്കിന് എന്തിനും പോന്ന അനുയായികൾ ഉണ്ടായി. സമൂഹത്തിന്റെ അടിത്തട്ടിൽ നരകിച്ചിരുന്ന കറുത്ത വർഗക്കാരെയും രോഗികളെയും ഒക്കെ ഒപ്പം ചേർത്ത് അവർക്ക് ആശ്വാസം നൽകി. പൂപ്പിൾസ് ടെംപിൾ അതിവേഗം വളർന്നു. സോഷ്യലിസവും കമ്യൂണിസവും മേമ്പൊടിക്ക് ഉണ്ടായിരുന്നത് കൊണ്ട് സോഷ്യലിസ്റ് ചേരിയുടെ മാനസപുത്രൻ ആയി ജിം ജോൺസ്. അമേരിക്കയിൽ കണ്ണ് ഉണ്ടായിരുന്ന സോവിയറ്റ് റഷ്യ ജിം ജോൺസിനെ കയ്യയച്ചു സഹായിച്ചു.

സോവിയറ്റ് യൂണിയന്റെ സഹായത്തോടെ അമേരിക്കയിൽ ഉടനീളം പൂപ്പിൾസ് ടെംപിൾ ചർച്ചുകൾ സ്ഥാപിക്കപ്പെട്ടു. 1970 ആയപ്പോഴേക്കും അമേരിക്കയിൽ ശക്തം ആയ സാമ്പത്തിക അടിത്തറയും അംഗബലവും ഉള്ള ഒരു സമാന്തര മതമോ പ്രസ്ഥാനമോ ഒക്കെയായി ജിം ജോൺസിന്റെ പൂപ്പിൾസ് ടെംപിൾ മാറിയിരുന്നു. മറ്റേതൊരു ആൾദൈവ സെറ്റപ്പുകളെയും പോലെ പൂപ്പിൾസ് ടെംപിൾസും മയക്കു മരുന്നിന്റെ വ്യാപനത്തിലേക്കും വഴിവിട്ട ലൈംഗികതയിലേക്ക് വളരെ പെട്ടെന്ന് വഴിമാറി. കമ്യൂണിസവും ക്രിസ്ത്യാനിസവും കൂടി ചേർന്നപ്പോൾ പൂപ്പിൾസ് ടെംപിളിന്റെ ചട്ടക്കൂടും അംഗങ്ങൾക്കിടയിലെ പെരുമാറ്റ ചട്ടങ്ങളും കർക്കശം ആയി. ചെറു തെറ്റുകൾക്ക് പോലും അംഗങ്ങൾ അതി ക്രൂരം ആയി പീഡിപ്പിക്കപ്പെട്ടു.

രാജ്യത്തിന്റെ സുരക്ഷയെ വെല്ലു വിളിച്ചു കൊണ്ട് സ്വകാര്യ സായുധ സേനയും ആയുധ പരിശീലനങ്ങൾക്കായി സർവീസിൽ നിന്നും പിരിഞ്ഞ പട്ടാളക്കാരെ റിക്രൂട്ട് ചെയ്യുകയും ചെയ്തു. അമേരിക്കൻ തിരഞ്ഞെടുപ്പിൽ പോലും ഇടപെടാൻ കഴിയുന്ന വിധത്തിലേക്ക് പൂപ്പിൾസ് ടെംപിൾ വളർന്നു പന്തലിച്ചു. രാഷ്ട്രീയത്തിൽ ഇടപെട്ടതോടെ മിത്രങ്ങൾക്ക് ഒപ്പം ശത്രുക്കളും പൂപ്പിൾസ്‌ ടെമ്പിളിന് ഉണ്ടായി. ജിം ജോൺസിന്റെ പീഡനങ്ങളിൽ മനം മടുത്ത് അവരുടെ ഇരുമ്പ് മറക്ക് ഉള്ളിൽ നിന്നും അത്ഭുതകരം ആയി രക്ഷപെട്ട എട്ടു അനുയായികൾ ജിം ജോൺസിന് എതിരായി പൂപ്പിൾസ് ടെംപിളിന്റെ മനുഷ്യാവകാശ ധ്വംസനത്തെ കുറിച്ച് തെളിവുകൾ നിരത്തി അധികാരികളെ സമീപിച്ചു. അതോടെ മാധ്യമങ്ങൾ പൂപ്പിൾസ് ടെമ്പിളിന് എതിരെ തിരിഞ്ഞു. പത്ര പ്രവർത്തകരുടെ ശല്യവും പോലീസ് അന്വഷണവും ചേർന്ന് വന്നപ്പോൾ നിൽക്ക കള്ളിയില്ലാതെ ജിം ജോൺസ് അനുയായികളെയും കൊണ്ട് തെക്കൻ അമേരിക്കൻ രാജ്യം ആയ ഗയാനയിലേക്ക് പാലായനം ചെയ്തു.


ഗയാന സർക്കാർ മൂവായിരം ഏക്കർ വനം പൂപ്പിൾസ് ടെമ്പിളിന് നൽകി. കൃഷിക്ക് എന്ന വ്യാജേന ആണ് ഗയാന സർക്കാരിൽ നിന്നും ഇത്രയും ഭൂമി ജിം തട്ടിയെടുത്തത്. ആ ഭൂമിയിൽ ജിം ജോൺസ് തന്റെ കമ്യൂണിസ്റ്റു സോഷ്യലിസ്റ് പെന്തകോസ്ത് പദ്ധതി നടപ്പിലാക്കി കൊണ്ട് പ്യൂപ്പിൾസ് ടെംപിൾ അഗ്രിക്കൾച്ചറൽ പ്രോജെക്ട ആരംഭിച്ചു. ഒരു സ്വാശ്രയ സോഷ്യലിസ്റ്റു ആശ്രമം. സ്വയം പര്യാപ്തം ആയ ഒരു കൊച്ചു ലോകം. പ്രോജക്ട് നടപ്പാക്കപ്പെട്ടപ്പോൾ അഗ്രിക്കൾച്ചർ മാറി ജോൺസ് ടൗൺ ആയി. കൃഷിയോടൊപ്പം കറുപ്പും കഞ്ചാവും ഒക്കെ കൃഷിയിറക്കി. സോവിയറ്റ് ചേരിയുടെ സാമ്പത്തിക സഹായം ഉണ്ടായിരുന്നത് കൊണ്ട് പണം ജിം ജോൺസിന് ഒരു പ്രശ്നം ആയിരുന്നില്ല. മയക്കു മരുന്നും ലഹരി വസ്തുക്കളും കൊണ്ട് ആറാട്ടായി. ആയുധങ്ങളും വാങ്ങി കൂട്ടി.

പുറം ലോകവും ആയി അന്തേവാസികൾക്ക് ഒരു ബന്ധവും ഉണ്ടായിരുന്നില്ല. കുട്ടികൾക്ക് ഉള്ള കളിസ്ഥലങ്ങൾ, ബാസ്കറ്റ് ബാൾ കോർട്ട്, സ്‌കൂൾ, തയ്യൽക്കട, ബാർബർഷാപ്പ്, പാസ്തറി, ചന്ത, എന്ന് വേണ്ട സമൂഹത്തിനു വേണ്ടതെല്ലാം അവിടെ ജോൺസ് ടൗണിൽ സൃഷ്ടിക്കപ്പെട്ടു. ഹോസ്പിറ്റൽ മാത്രം ഉണ്ടായിരുന്നില്ല. അത് പ്രാർത്ഥനയിലൂടെ ആയിരുന്നു രോഗ ശാന്തി. ജോൺസ് ടെംപിളിലെ അംഗങ്ങളുടെ "ഡാഡ്" ആയി ജിം ജോൺസ് സുഖലോലുപതിയിൽ രമിച്ചു.

വനത്തിനുള്ളിൽ തന്റെ സ്വർഗ്ഗരാജ്യം സൃഷ്ടിക്കാൻ ഇറങ്ങി പുറപ്പെട്ട ജിം ജോൺസിന് കൃഷി അത്ര സുഖകരം അല്ലാത്ത ഏർപ്പാട് ആണ് എന്ന് പതുക്കെ പതുക്കെ മനസിലായി തുടങ്ങി. കൃഷി നഷ്ടത്തിൽ ആയി. അമേരിക്കയിലെ റിബൽ ആയിരുന്നപ്പോൾ സഹായിച്ചത് പോലെ സോവിയറ്റ് ചേരി ജിമ്മിനെ സഹായിക്കാതെ വന്നു. പതുക്കെ ദാരിദ്യം പൂപ്പിൾസ് ടെംപിളിൽ പടർന്നു തുടങ്ങി. ദാരിദ്ര്യം എതിർ അഭിപ്രായങ്ങൾക്ക് കാരണം ആയി. എതിർ ചേരിയിൽ പതുക്കെ ജിമ്മിന്റെ സഹോദരൻ എത്തിപ്പെട്ടു. അതോടെ ഡാഡിക്ക് ആകെ മൊത്തം സംശയം ആയി. സംശയ രോഗം ജിമ്മിനെ അടിപ്പെടുത്താൻ തുടങ്ങി.

അന്തേവാസികളുടെ വിശ്വാസം അളക്കാൻ ജിം ജോൺസ് ചില രാത്രികളിൽ വൈറ്റ് നൈറ്റ് എന്ന പേരിട്ടു ഒരു തരം ആത്മഹത്യ ടെസ്റ്റ് നടത്താൻ തുടങ്ങി. അർദ്ധരാത്രിയിൽ ഒരു സൈറൺ മുഴക്കി സർവ്വ അന്തേവാസികളെയും വിളിച്ചു ഉണർത്തി വലിയ പാത്രങ്ങളിൽ കലക്കി വെച്ചിരിക്കുന്ന ഒരു ദ്രാവകം കുടിക്കാൻ കൊടുക്കും. അത് വിഷം ആണ് എന്ന് പറയും. എല്ലാവരും കുടിക്കണം എന്നാണു നിയമം. കുടിക്കാൻ മടിക്കുന്നവരെ മാനസികം ആയും ശാരീരികം ആയും ക്രൂരം ആയി പീഡിപ്പിക്കും. പക്ഷേ അത് വിഷം ആയിരിക്കില്ല. ഒരു പരീക്ഷണം മാത്രം. ഇടയ്ക്ക് ഇടയ്ക്ക് ഈ നാടകം ആവർത്തിക്കും. പതുക്കെ പതുക്കെ അന്തേവാസികൾക്ക് അത് വിഷം അല്ലാ വെറും നാടകം ആണ് എന്ന് ഉറപ്പായി. ഭയം ഇല്ലാതായി.

അന്തേവാസികൾ തമ്മിൽ സംസാരിക്കുന്നതിനു പോലും വിലക്കുകൾ ഉണ്ടായി. ആണും പെണ്ണും തമ്മിൽ സംസാരിക്കുന്നതു പൊതു സ്ഥലത്ത് വെച്ച് ആകണം എന്ന് നിയമം വന്നു. ഭാര്യക്കും ഭർത്താവിനും സ്വകാര്യത നിഷേധിച്ചു. ഡാഡിക്ക് ഏതു പെണ്ണുമായും ശയിക്കാം എന്ന നില വന്നു. ലഹരിക്ക് അടിപെട്ട ജിം ജോൺസ് ഭ്രാന്തമായ ഭോഗാസക്തി ഉള്ള ആളായി പരിണമിച്ചു. പൂപ്പിൾസ് ടൗണിൽ സ്ത്രീ ഡാഡിക്ക് മാത്രം അനുഭവിക്കാൻ ഉള്ള ഉപഭോഗ വസ്തുവായി. അതിൽ മാതാവും പുത്രിയും സഹോദരികളും എന്ന വ്യത്യാസങ്ങൾ ഒന്നും ഇല്ലാതായി. മാതാവിനെയും പുത്രിമാരെയും ഒരേ സമയം ലൈംഗിക വൈകൃതങ്ങൾക്ക് ജിം ജോൺസ് ഉപയോഗിച്ചു. അതിനായി പ്രത്യക അറകൾ തന്റെ ഭവനത്തിൽ സജ്ജീകരിച്ചു. എതിർക്കുന്നവരെ ക്രൂരം ആയി പീഡിപ്പിച്ചു. അസ്വാഭാവിക മരണങ്ങൾ പൂപ്പിൾസ് ടൗണിൽ തുടർക്കഥയായി. എല്ലാം ദൈവത്തിങ്കൽ ഉള്ള നിത്യ ശാന്തിയായി വാഴ്ത്തപ്പെട്ടു.

പതുക്കെ പൂപ്പിൾസ് ടൗൺ അരക്ഷിതാവസ്ഥയിൽ ആയി. എല്ലാം കണ്ടും കെട്ടും മനം മടുത്ത തന്റെ മനസാക്ഷി സൂക്ഷിപ്പ് കാരിയും ജോൺസ് ടൗണിന്റെ സാമ്പത്തിക കാര്യ സെക്രട്ടറിയും ആയിരുന്ന ഡബ്ബറ ഗയാനയിലെ അമേരിക്കൻ എമ്പസിയിൽ അഭയം തേടി. ജോൺസ് ടൗണിൽ നടക്കുന്ന കാര്യങ്ങളെ കുറിച്ച് പുറം ലോകത്തെ അറിയിച്ചു. ഗയാനയിൽ ആയിരുന്നത് കൊണ്ട് അമേരിക്കക്ക് നേരിട്ട് ജോൺസ് ടൗണിൽ ഇടപെടാൻ കഴിയും ആയിരുന്നില്ല. ഗയാനക്ക് അവരുടേതായ പ്രശ്നങ്ങൾ ഉണ്ടായിരുന്നത് കൊണ്ട് അവർ ഡബ്ബറയെ വേണ്ടത്ര ശ്രദ്ധിച്ചതും ഇല്ല. പക്ഷെ ജോൺസ് ടൗണിൽ പെട്ട് പോയ തങ്ങളുടെ ബന്ധുക്കളുടെ സുരക്ഷയിൽ ആശങ്കയിലായി അമേരിക്കയിലെ ബന്ധുക്കൾ പ്രക്ഷോഭം ആരംഭിച്ചു. പ്രക്ഷോഭം ശക്തം ആയി. കൊണ്ഗ്രെസ്സ് മെമ്പറും അമേരിക്കൻ പ്രവാസികാര്യ കമ്മറ്റിയുടെ ചെയർമാനും ആയിരുന്ന ലിയോ റയൻസ് ഒടുവിൽ ജോൺസ് ടൗൺ സന്ദർശിക്കാൻ തീരുമാനിച്ചു.

മാധ്യമ പ്രവർത്തകരും നയതന്ത്ര പ്രവർത്തകരും ഉൾപ്പെടെ പതിനഞ്ചു പേരും ആയി റയൻസ് 1978 നവമ്പർ പതിനേഴിന് ഗയാനയിലേക്ക് പുറപ്പെട്ടു. ജോൺസ് ടൗണിൽ സന്ധ്യയോടെ അവർ എത്തിച്ചേർന്നു. ജോൺസ് ടൗണിൽ എത്തിച്ചേർന്ന അവർ പ്രതീക്ഷിച്ചതിൽ നിന്നും വ്യത്യസ്ഥം ആയ ഒരു കാഴ്ച ആണ് കണ്ടത്. സർവത്ര സന്തോഷവും ആഹ്ലാദവും നിറഞ്ഞ ജീവസുറ്റ അന്തരീക്ഷം ആയിരുന്നു റയൻസിനെയും സംഘത്തെയും സ്വീകരിച്ചത്. സർവത്ര സൗഹാർദം ആയ അന്തരീക്ഷത്തിൽ മാധ്യമ പ്രവർത്തകർ അന്തേവാസികളുടെ അഭിമുഖങ്ങളും ജിം ജോൺസിന്റെ അഭിപ്രായങ്ങളും രേഖപ്പെടുത്തുകയും ചെയ്തു. സംഗതികൾ അങ്ങിനെ പുരോഗമിക്കേ പത്രപ്രവർത്തകരുടെ കയ്യിലേക്ക് ഒരു ഊമ കത്ത് എത്തി "ഞങ്ങൾ ദുരന്തത്തിൽ ആണ്. എപ്പോൾ വേണം എങ്കിലും എന്തും സംഭവിക്കാം. ഞങ്ങളുടെ ജീവൻ അപകടത്തിലാണ്. തടവിലാക്കപ്പെട്ട ഞങ്ങളെ രക്ഷിക്കണം." അതായിരുന്നു കുറിപ്പ്.


അങ്ങിനെ ഒരു കുറിപ്പ് കൈമാറ്റപ്പെട്ടു എന്ന് മനസിലാക്കിയ ജിം ജോൺസ് അതിനു പിന്നിൽ ഉണ്ടായിരുന്നവരെ കൂടെ കൊണ്ട് പോകാൻ ഒരു ഇഷ്ടക്കേടും ഇല്ലാതെ റയൻസിനെ അനുവദിച്ചു. പക്ഷെ പെട്ടെന്ന് ഒരു അനുയായി റയൻസിനെ കത്തി കൊണ്ട് കുത്തി പരിക്ക് ഏല്പിച്ചു. അന്തരീക്ഷം അതിവേഗം സംഘർഷ ഭരിതം ആയി. തുടർന്നു നടന്ന സംഘർഷത്തിൽ റയൻസ് കൊല്ലപ്പെട്ടു. 

താൻ പിടിക്കപ്പെട്ടു എന്ന് മനസിലാക്കിയ ജിം ജോൺസ് വൈറ്റ് നൈറ്റ് പ്രഖ്യാപിച്ചു. ആത്മഹത്യയിലൂടെ നാം ഒരു വിപ്ലവം സൃഷ്ടിക്കാൻ പോകുന്നു എന്ന് പറഞ്ഞു എല്ലാവരും വിഷം കുടിക്കാൻ പറഞ്ഞു. ആദ്യത്തെ ഊഴം കുട്ടികൾക്ക് ആയിരുന്നു. ഒരു സങ്കോചവും കൂടാതെ കുട്ടികളെ കൊണ്ട് മാതാപിതാക്കൾ സയനൈഡ് കുടിപ്പിച്ചു. പിന്നെ സ്ത്രീകളുടെ ഊഴം. തുടർന്ന് പുരുഷന്മാർ. എതിർത്തവരെ പിടിച്ചു കെട്ടി സയനൈഡ് കുത്തി വെച്ച് കൊന്നു. അഭിമാനത്തോട് കൂടി മരിക്കുക എന്ന നിർദ്ദേശം മൈക്കിലൂടെ തുടർച്ചയായി മുഴങ്ങി കൊണ്ടിരുന്നു. എല്ലാവരും ആത്മഹത്യ ചെയ്യുകയും കൊല്ലപ്പെടുകയും ചെയ്തു കഴിഞ്ഞപ്പോൾ ഡാഡി സ്വയം വെടി വെച്ചു മരിച്ചു.

തൊള്ളായിരത്തി ഒമ്പതു മനുഷ്യർ ആണ് ഒരു കിറുക്കന്റെ ക്രൂരം ആയ ഭ്രാന്തിൽ അവിടെ ഗയാനയുടെ വനാന്തർഭാഗത്ത് പുഴുക്കളെ പോലെ മരിച്ചു വീണത്. അതിൽ മുന്നൂറിൽ അധികം കുഞ്ഞുങ്ങൾ ആയിരുന്നു. തങ്ങളുടേത് അല്ലാത്ത കാരണത്താൽ കൊല്ലപ്പെട്ട കുഞ്ഞുങ്ങൾ. ആയിരത്തി തൊള്ളായിരത്തി എഴുപത്തി എട്ടു നവമ്പർ പതിനേഴ് അങ്ങിനെ മാനവ ചരിത്രത്തിലെ കറുത്ത ഏടായി മാറി.


Ram Rahim

ഒരു റാം റഹീം ഇന്ന് കോടിക്കണക്കിനു അനുയായികളും ആയി രാജ്യത്തെ ദുരന്ത വക്കിൽ എത്തിക്കുന്ന ഈ ദിവസങ്ങളിൽ ദേര സച്ചാ സൗദ പ്രസ്ഥാനത്തിന് ജിം ജോൺസിന്റെ പൂപ്പിൾസ് ടെംപിളിനും ജോൺസ് ടൗണിനും ആയി സാദൃശ്യം തോന്നുന്നത് യാദൃശ്ചികം അല്ല. എല്ലാ ആൾ ദൈവങ്ങളും മസ്തിഷ്ക്ക പ്രക്ഷാളനം ആണ് നടത്തുന്നത്. തങ്ങൾക്ക് വേണ്ടി ചാവാനും കൊല്ലാനും ഒരു മടിയും ഇലലാത്ത അനുയായികളെ സൃഷ്ടിക്കുക എന്നതാണ് ഓരോ ആൾ ദൈവവും ചെയ്യുന്നത്. ഒരിക്കൽ അമേരിക്കയിൽ ആയിരുന്നു ഇങ്ങിനെ ഉള്ള സാമൂഹ്യ ദ്രോഹികൾ വളർന്നു വന്നരിരുന്നത്. പക്ഷെ ഇന്ന് ആൾ ദൈവങ്ങളുടെ പറുദീസ ഭാരതം ആണ്. ലോകത്ത് എല്ലായിടത്തും ആൾ ദൈവങ്ങളെ എതിർക്കാൻ ആണ് ഉത്തരവാദിത്തം ഉള്ള സർക്കാരുകൾ ശ്രമിക്കുന്നത്. പക്ഷെ നിർഭാഗ്യ വശാൽ ഭാരതത്തിൽ അത് സർക്കാർ സ്പോൺസേഡ് പ്രോഗ്രാം ആണ്.




ഒരു ആൾ ദൈവവും മനുഷ്യ നന്മ അല്ല ലക്‌ഷ്യം വെക്കുന്നത്. ഈ ജന്തുക്കൾക്ക് ആതുര സേവനം എന്നത് ഒരു മറ മാത്രം ആണ്. അരക്കിറുക്കുകളുടെ തമ്പുരാക്കന്മാർ. എപ്പോൾ വേണം എങ്കിലും ഇവർ ദുരന്തം വിതച്ചേക്കാം.

Saturday, August 26, 2017

ബിറ്റ് കോയിൻ ലോകം കീഴടക്കാമോ?

സ്വയംഭൂവായ ഒരു നാണയം എന്ന് ബിറ്റ്കോയിനെ വിളിക്കാം. ജന്മം നൽകിയത് ആര്? പിറവി എവിടെ? എങ്ങിനെ വളർന്നു? ആര് വളർത്തി? അവകാശികൾ ആര്? തുടങ്ങിയ ചോദ്യങ്ങൾക്ക് ഒന്നും തന്നെ കൃത്യം ആയ ഉത്തരങ്ങൾ ഇല്ല. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ആയി കുറെ ഊഹാപോഹങ്ങൾ മാത്രം. പക്ഷേ ഒന്നുണ്ട്. നാണയ വിപണിയുടെ ചരിത്രത്തിൽ തന്നെ ബിറ്റ്കോയിന്റെ അത്രയും വേഗത്തിൽ വ്യാപകം ആയി പ്രചാരത്തിൽ എത്തിയ മറ്റൊരു നാണയവും ഭൂലോകത്ത് ഇല്ല തന്നെ. അതും ഭൗതിക രൂപം ഇല്ലാത്ത ഒരു നാണയം. ജന്മം കൊണ്ട ഒമ്പതാം വർഷത്തിൽ ലോകത്തിലെ ഏറ്റവും മൂല്യം ഉള്ള നാണയം ആയി ബിറ്റ്കോയിൻ മാറിയത് എങ്ങിനെ എന്ന് ചോദിച്ചാൽ അതിനും യുക്തിഭദ്രം ആയ ഉത്തരം ഇല്ല. ദുരൂഹതകളിൽ നിന്നും ദുരൂഹതകളിലേക്ക് ഉള്ള ക്രയവിക്രയം ആണ് ബിറ്റ്കോയിന്റെ ശക്തികയും ദൗർബല്യവും.


കോയിൻ (ചക്രം) എന്ന സങ്കല്പത്തെ കൃത്യം ആയി സാധൂകരിക്കുന്നതാണ് ബിറ്റ്കോയിന്റെ കൊടുക്കൽ വാങ്ങലുകൾ. രാഷ്ട്രങ്ങൾ, പ്രത്യായ ശാസ്ത്രങ്ങളുടെ വിധിവിലക്കുകൾ, ഉടമ്പടികൾ, സെൻട്രൽ ബാങ്കുകൾ, ഭരണഘടനകൾ, പണമിടപാട് നിയമങ്ങൾ, ലോക ബാങ്ക്, ഇമ്മാതിരി ഉള്ള അതിരുകളും നിബന്ധനകളും വാരികുഴികളും ഒന്നും ബിറ്റ്കോയിന്റെ മാർഗത്തിൽ തടസങ്ങൾ തീർക്കുന്നില്ല. അതങ്ങിനെ അനസ്യൂതം ഉടമകളിൽ നിന്നും ഉടമകളിലേക്ക് സ്വയം കറങ്ങി കൊണ്ടേ ഇരിക്കുന്നു. ഒരു ഉടമയിൽ നിന്നും നേരിട്ട് മറ്റൊരു ഉടമയിലേക്കു. ഇടനിലക്കാർ എന്നൊരു വർഗ്ഗമേ ഇല്ല.

രൂപം ഇല്ലാത്ത ഈ ചങ്ങാതിയെ എങ്ങിനെ സ്വന്തം ആക്കാം? മൂന്നു വിധത്തിൽ ബിറ്റ് കോയിൻ സ്വന്തം ആക്കാം. ഖനനം ചെയ്ത് എടുക്കാം, ബിറ്റ്കോയിന്റെ നാൾവഴി സൂക്ഷിക്കുന്നതിനും ക്രമപ്പെടുത്തുന്നതിനു കൂലിയായി നാണയം നേടാം. മറ്റു കറൻസികൾ കൊടുത്ത് ബിറ്റ്കോയിൻ ഓൺലൈൻ വഴി വാങ്ങാം. അതായത് ഒരാൾക്ക് തന്നെ തൊഴിലാളിയും കണക്കപിള്ളയും മുതലാളിയും ഒക്കെ ആകാം എന്ന്. ഒരു സാമ്പത്തിക ശാസ്ത്ര വിദ്യാർത്ഥി അവന്റെ പഠന കാലത്ത് സ്വായത്തം ആക്കിയ നാണയങ്ങളുടെ ചട്ടക്കൂടിന്റെ അടിസ്ഥാന പ്രമാണങ്ങൾ ഒക്കെയും തകിടം മറിക്കുന്ന സംവിധാനവും സാങ്കേതികത്വവും ആണ് ഈ പണത്തിന്റെ പ്രത്യാകത. ചിലർ വരുമ്പോൾ വഴിമാറേണ്ടി വരും എന്ന് കേട്ടിട്ടില്ലേ? അത് അക്ഷരം പ്രതി ശെരിയാവുക ബിറ്റ്കോയിന്റെ പണവിപണിയിലെ വരവ് ആണ്. പരമ്പരാഗത നാണയങ്ങൾ നിബന്ധനകളുടെ ചട്ടക്കൂട്ടിൽ കിടന്നു ഞെളിപിരി കൊള്ളുമ്പോൾ ബിറ്റ്കോയിൻ ഒരു വിധിവിലക്കുകളുടെ ഏടാകൂടങ്ങൾ ഇല്ലാതെ പണവിപണിയിൽ ആധിപത്യം ഉറപ്പിക്കുന്നു.

കറൻസിയുടെ അടിസ്ഥാനം വിദേശ കറൻസികളുടെയും സ്വർണത്തിന്റെയും കരുതൽ ധനം ആണ് എന്നതാണ് ഏതൊരു സാമ്പത്തിക ശാസ്ത്ര വിദ്യാർത്ഥിയും മനസ്സിൽ സ്റ്റാമ്പ് ചെയ്തു വെച്ചിരിക്കുന്ന പണസിദ്ധാന്തം. ഓരോ കറൻസിയെയും നിയന്ത്രിക്കുന്നത് അതാത് രാജ്യത്തെ സെൻട്രൽ ബാങ്കുകളോ, ധനകാര്യ മന്ത്രാലയങ്ങളോ ആയിരിക്കും. ഓരോ കറൻസിക്കും അതാത് രാജ്യത്തെ സംസ്കാരവും ആയി ബന്ധങ്ങൾ ഉണ്ടാകും. ഓരോ രാജ്യത്തിന്റെയും വളർച്ച തളർച്ചകളും ലോകത്ത് ഉണ്ടാകുന്ന സംഭവ വികാസങ്ങളും അതാത് രാജ്യത്തെ കറന്സികളുടെ മൂല്യത്തെയും അനുദിനം മാറ്റി മറിച്ച് കൊണ്ടിരിക്കും. ഒരു രൂപ നമ്മുടെ കയ്യിൽ ഉണ്ട് എങ്കിൽ അതിനു ആനുപാതിക ആയ സ്വർണത്തിന്റെ അംശവും വിദേശ കറൻസിയുടെ അംശവും നമ്മുടെ കയ്യിൽ ഉണ്ട് എന്ന് ആണ് പ്രമാണം. അങ്ങിനെ ഒരു വിധത്തിൽ ഉള്ള കരുതലുകളും ബിറ്റ്കോയിന്റെ കാര്യത്തിൽ ഇല്ല. ഫലം, പഠിച്ച ഇക്കോണമിക്സ് കിം നഹീം.

പിന്നെ എങ്ങിനെ ബിറ്റ്കോയിന് മൂല്യം ഉണ്ടാകുന്നു? അത് ലളിതം. വിപണിയുടെ ചോദനവും (demand) പ്രദാനവും (supply) മെറ്റീരിയൽസിന്റെ മൂല്യം നിശ്ചയിക്കുന്ന പോലെ ബിറ്റ്കോയിന്റെ പ്രദാനവും ചോദനവും സ്വയം മൂല്യത്തെ സൃഷ്ടിക്കുന്നു. വേണ്ട എന്ന് കരുതി നമ്മൾ എറിഞ്ഞു കളയുന്ന സാധനങ്ങളും കച്ചവടത്തിന് വെച്ചാൽ വിപണി സ്വയം അതിനും മൂല്യം കണ്ടെത്തും. അത് പോലെ പ്രചാരം കൂടുന്നതിന് അനുസരിച്ച് ബിറ്റ്കോയിന്റെ മൂല്യത്തിനും ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നു. പരമ്പരാഗത കറൻസിയുടെ മൂല്യവും ഉറപ്പും ഒരു കെട്ടുകഥയാണ് എന്ന് ഭാരതീയരായ നമ്മെ ആരും പറഞ്ഞു പഠിപ്പിച്ച് തരേണ്ട ഒരു ആവശ്യവും ഇല്ല. വിശ്വസ്ഥയുടെ പരകോടി എന്ന് നാം വിശ്വസിച്ച് സൂക്ഷിച്ചിരുന്ന നമ്മുടെ കറൻസി ഒറ്റ രാത്രി കൊണ്ട് ടോയ്‌ലറ്റ് പേപ്പറിന് തുല്യം ആയതു നാം കണ്ടതും അനുഭവിച്ചതും ആണ്. അത് കൊണ്ട് കരുതൽ ധനം, നിയന്ത്രണങ്ങൾ എന്നൊക്കെ പൊടിപ്പും തൊങ്ങലും വെച്ച് പരമ്പരാഗത കറൻസികയെ പുകഴ്തത്താം എങ്കിലും ഇതൊക്കെയും വെറും മായയാണ്. ആ മായ പരോക്ഷം ആയാണ് പരമ്പരാഗത കറൻസികൾ നമ്മളിലേക്ക് എത്തിക്കുന്നത് എങ്കിൽ ഇതൊക്കെയും ആദ്യം തന്നെ തള്ളി "ഞാൻ ഇങ്ങിനെ ഒക്കെ ആണ്... വേണമെങ്കിൽ എന്നെ വിശ്വസിച്ചോ" എന്ന പ്രത്യക്ഷ നിലപാടിൽ ക്രയവിക്രയത്തിനു എത്തുന്ന സത്യസന്ധൻ ആണ് ബിറ്റ്കോയിൻ.

പണത്തിന്റെ ധർമ്മം എന്താണ്? ഒറ്റവാക്കിൽ പറഞ്ഞാൽ "കാര്യങ്ങൾ നടക്കണം." അതിനു ഏതെങ്കിലും രാജ്യത്തിന്റെ സെൻട്രൽ ബാങ്ക് എപ്പോൾ വേണം എങ്കിലും പിൻവലിക്കാവുന്ന രീതിയിൽ അടിച്ചിറക്കുന്ന പേപ്പർ തന്നെ വേണം എന്നില്ല. ചില കമ്പനികൾ പ്രൊമോഷൻ ആയി നൽകുന്ന ഗിഫ്ട് കൂപ്പണുകൾ ഉപയോഗിച്ച് സാധനങ്ങളും സേവനങ്ങളും കൈമാറ്റം ചെയ്യപ്പെടുന്നില്ലേ? അവിടെ കറൻസിയുടെ ഇടനില ഇല്ലല്ലോ? നമുക്ക് കാര്യങ്ങൾ നടന്നാൽ മതി. കറൻസികളുടെയും ഇടപാടുകളുടെയും ഉപഭോക്താവിന്റെയും ഇടയിൽ ഉണ്ടായിരുന്ന ആ വിടവ് ആണ് ബിറ്റ്കോയിനെ പോലെ ഉള്ള പുതുതലമുറ നാണയങ്ങൾ നികത്തുന്നത്.

പരമ്പരാഗത ഡിജിറ്റൽ കറൻസി ഉപയോഗിക്കുമ്പോൾ ആര് എപ്പോൾ എന്തിനു ഉപയോഗിച്ചു എന്ന് രേഖപ്പെടുത്ത പെടും അല്ലോ? ബിറ്റ്കോയിന്റെ കാര്യത്തിൽ ഇത്ര കോയിൻ അതിന്റെ ഉടമയാൽ ചിൽവഴിക്കപെട്ടു അല്ലെങ്കിൽ ഉടമ ഇത്ര ബിറ്റ്കോയിൻ നേടി എന്നേ ബിറ്റ്കോയിന്റെ നാൾവഴിയിൽ (block link) രേഖപ്പെടുത്ത പെടുള്ളൂ. വാലറ്റിൽ ഇത്ര ബിറ്റ് കോയിൻ വന്നു, ഇത്ര ബിറ്റ് കോയിൻ പോയി. ദേ പോയി.... ദാ വന്നു. അത്ര തന്നെ. മറ്റു ഡെക്കറേഷനുകൾ ഒന്നും തന്നെ ഇല്ല. ആര് എപ്പോൾ എന്ത് ചെയ്തു? അത് നമ്മുക്ക് അറിയേണ്ട കാര്യം ഇല്ലല്ലോ. നമുക്കെന്താ കാര്യങ്ങൾ നടക്കണം. ബിറ്റ് കോയിന്റെ ഈ സൗകര്യം നിയമ വിരുദ്ധം ആയ കാര്യങ്ങൾക്ക് ബിറ്റ് കോയിൻ ഉപയോഗിക്കപ്പെടാം എന്നുള്ളതിനാൽ രാജ്യാന്തര തലത്തിൽ ബിറ്റ്കോയിൻ നിരോധിക്കപ്പെടാം. ആ നിരോധനത്തെ ബിറ്റ് കോയിൻ ഒരു പക്ഷേ അതിജീവിക്കാനുള്ള സാധ്യത കുറവ് ആണ്. ആരുടേയും നിയന്ത്രണത്തിൽ അല്ലാ എങ്കിലും ബിറ്റ്കോയിന്റെ ജീവ രക്തവും ജീവവായുവും ഇന്റർനെറ്റു ആണ്. അനഭിമതം ആയ സൈറ്റുകളിലേക്കു ഉള്ള വഴികൾ ഏതു രാജ്യത്തിനും എപ്പോൾ വേണം എങ്കിലും തടയാം എന്നിരിക്കേ അന്താരാഷ്ട്രാ തലത്തിൽ രാജ്യങ്ങൾ എല്ലാം കൂടി ചേർന്ന് ബിറ്റ്കോയിൻ ആപ്പ്ളികേഷനുകളും സൈറ്റുകളും ബ്ലോക്ക് ചെയ്‌താൽ അതോടെ ബിറ്റ് കോയിൻ അവസാനിക്കും.

ബിറ്റ് കോയിന്റെ രഹസ്യ സ്വഭാവം ആണ് അതിന്റെ ശക്തി. ആ ശക്തി ക്ഷയിപ്പിച്ചാലും ബിറ്റ് കോയിന് നില നിൽക്കാൻ കഴിയും എന്നത് കൊണ്ട് അന്താരാഷ്ട്രാ തലത്തിൽ ബിറ്റ്കോയിന്റെ രഹസ്യ സ്വഭാവത്തിൽ മാറ്റം വരുത്തണം എന്ന മുറവിളി ഉണ്ടായാൽ ഒരു പക്ഷെ ബിറ്റ് കോയിൻ ഫൗണ്ടേഷൻ ആ താല്പര്യത്തിനു വഴങ്ങിയേക്കും. അങ്ങിനെ ബിറ്റ് കോയിൻ നിലനിർത്താൻ ഫൗണ്ടേഷന് കഴിഞ്ഞേക്കും.

ബിറ്റ് കോയിൻ പോലെയുള്ള പുതു തലമുറ നാണയങ്ങളുടെ സാങ്കേതികത്വം ചർച്ച ചെയ്യുക ആയിരുന്നില്ല ഈ പോസ്റ്റുകളുടെ ഉദ്ദേശ്യം. നിക്ഷേപ സാധ്യതകൾ ആയിരുന്നു ലക്‌ഷ്യം വെച്ചത്. ഈ പോസ്റ്റിൽ ബിറ്റ്കോയിന് തുല്യം ആയതും വിപണിയിൽ ലഭ്യം ആയതും ആയ മറ്റു നാണയങ്ങളിലെ നിക്ഷേപ സാധ്യതകളെ കുറിച്ച് മനസിലാക്കാം എന്ന ലക്ഷ്യത്തോടെ ആണ് ഈ പോസ്റ്റ് എഴുതി തുടങ്ങിയത്. ബിറ്റ്കോയിൻ എന്നെ വേറെ എങ്ങോട്ടൊക്കെയോ കൊണ്ട് പോയി. പോസ്റ്റ് കാട് കയറി. അത് കൊണ്ട് മേപ്പടി നാണയങ്ങളിലെ നിക്ഷേപ സാധ്യതകളെ കുറിച്ച് അടുത്ത് പോസ്റ്റിൽ ചർച്ച ചെയ്യാം.


Friday, August 25, 2017

സ്വകാര്യതയും ആയി ലിങ്കായ ആധാറിന്‌ കിട്ടിയ പണി.

ചോദ്യം : മലയാളികൾ ആധാറിനെ ഇത്രമാത്രം എതിർക്കുന്നത് എന്നാത്തിനാ?

ഉത്തരം : ആധാറിനെ അല്ല മലയാളികൾ എതിർക്കുന്നത്. അവനവന്റെ സ്വകാര്യത അവനവനു സ്വന്തം അല്ല എന്ന കേന്ദ്ര സർക്കാർ നിലപാട് ആധാറിനൊപ്പം ലിങ്ക് ചെയ്തതാണ് മലയാളീ പ്രതിരോധത്തിന് കാരണം. അതായത് ഉത്തമാ സ്വകാര്യതയിലെ മൗലികവകാശ വാദം ആധാറുമായി കൂട്ടി കെട്ടിയില്ലായിരുന്നു എങ്കിൽ നുമ്മ ആധാറിനെ ഇത്രമാത്രം പ്രതിരോധിക്കും ആയിരുന്നില്ല. നമ്മൾ ആധാറിന്‌ എതിരെ അല്ല സമരം ചെയ്യുന്നത്. നമ്മുടെ സ്വകാര്യത നമുക്ക് തന്നെ സ്വാകാര്യം ആയി സ്ഥിരപ്പെടുത്താൻ വേണ്ടിയാണ് നമ്മുടെ സമരം.

എന്തൊക്കെയാണ് സ്വകാര്യത എന്നും ആധാറിൽ ഹനിക്കപ്പെടുന്ന സ്വകാര്യത എന്തൊക്കെയാണ് എന്നും പൊതു സമൂഹത്തിനു മനസിലാകുന്ന വിധം നിർവചിക്കപെട്ടാൽ തീരാവുന്ന പ്രശ്നമേ നമുക്കുള്ളൂ. സർക്കാരും കോടതിയും ചേർന്ന് അത് വേണ്ട പോലെ അങ്ങ് നിർവചിച്ചാൽ മതി. അല്ലാതെ ജനതയുടെ സ്വകാര്യത ജനതയ്ക്കു സ്വന്തം അല്ല അത് സ്റ്റേട്സിന്റെ സ്വത്ത് ആണ് എന്ന രീതിയിൽ കോടതിയിൽ ചെന്ന് വാദിച്ചതാണ് മലയാളിയെ ചൊടിപ്പിച്ചത്.

സ്വകാര്യത എന്ന് കേൾക്കുമ്പോൾ ഒരു സാധാരണക്കാരൻ ചിന്തിക്കുന്നത് ആധാറിലെ വിരലടയാളവും കൃഷ്ണമണി അടയാളവും അല്ല. അടുക്കളയും ഉറക്കറയും ബാത്റൂമും കുടുംബ ബന്ധങ്ങളും സമൂഹത്തിലെ ഇടപെടലുകളും സ്വന്തന്ത്ര്യവും cctv ക്യാമറയും ഒക്കെ ആണ്. അവനവന്റെ സ്വസ്ഥ ജീവിതത്തിലേക്കും വ്യക്ത്യാധിഷ്ഠിത ഇഷ്ടാനിഷ്ടങ്ങളിലേക്കും സ്റ്റേറ്റ്സ് കടന്നു കയറും എന്ന ഭയമാണ് സ്വകാര്യത മൗലികാവകാശം അല്ലാ എന്ന വാദത്തിനു എതിരെ കേരളം അത്രമാത്രം എതിർപ്പും ആയി വരാൻ കാരണം. പാവം ആധാർ തന്റേതു അല്ലാത്ത കാരണത്താൽ അതിൽ പെട്ട് പോയി എന്നേ ഉള്ളൂ.

ആധാറിന്‌ വേണ്ടി സ്വകാര്യത മൗലികാവകാശം അല്ലാ അത് സ്റ്റേട്സിന്റെ അവകാശം ആണ് എന്ന വിധി സ്വന്തം ആക്കിയാൽ നാളെ ഇതേ വിധി കക്കൂസിൽ കേറി സ്വകാര്യത പരിശോധിക്കാൻ വേണ്ടി പോലും ഉപയോഗിക്കപ്പെടും എന്ന് മലയാളിയെ ആരും പറഞ്ഞു പഠിപ്പിക്കേണ്ടത് ഇല്ല. സൂചി കേറ്റാൻ സ്ഥലം കിട്ടിയാൽ കുത്തബ് മിനാർ കുത്തി കേറ്റുന്നവർ ആണ് ഭരണ യന്ത്രം തിരിക്കുന്നത് എന്ന് മലയാളിക്ക് ഉള്ള തിരിച്ചറിവ് തന്നെയാണ് പ്രതിരോധത്തിന് കാരണം.

ബിറ്റ് കോയിൻ - ഒരു ആമുഖം

ബിറ്റ്‌കോയിന്റെ സാങ്കേതിക വശം ചർച്ച ചെയ്യപ്പെടുന്ന ഒരു പോസ്റ്റ് അല്ല ഇത്. പണവിപണിയിലെ ബിറ്റ്കോയിന്റെ സാന്നിദ്ധ്യവും വളർച്ചയും മനസിലാക്കാൻ ഉള്ള ഒരു ശ്രമം. അത്രമാത്രം കണ്ടാൽ മതി.

ബിറ്റ്‌കോയിന്റെ ഉത്ഭവം രണ്ടായിരത്തി എട്ടിൽ ആയിരുന്നു എങ്കിലും വിപണിയിൽ വ്യാപാരം നടന്നത് 2010 ഏപ്രിൽ മാസം ഇരുപത്തി അഞ്ചാം തീയതി ആണ്. ആദ്യത്തെ ഒരു ബിറ്റ്കോയിന്റെ ഓഫർ പ്രൈസ് മൂന്നു സെന്റ് ആയിരുന്നു. എന്നാൽ അതേ വർഷം മെയിൽ വില 10 സെന്റ് ആയി ഉയർന്നു. രണ്ടായിരത്തി പതിനൊന്നു ഫെബ്രുവരിയിൽ വില ഒരു ബിറ്റ്കോയിന് ഒരു ഡോളർ നിലവാരത്തിൽ എത്തി. ഏഴു മാസം കൊണ്ട് ഏകദേശം 1000 മടങ്ങു് വളർച്ച.

അധികം ആരാലും ശ്രദ്ധിക്കപ്പെടാതെ ബിറ്റ്കോയിൻ വിപണിയിൽ നിലയുറപ്പിക്കുന്നതാണ് പിന്നെ കാണുന്നത്. രണ്ടായിരത്തി പതിനൊന്നു മുതൽ രണ്ടായിരത്തി പതിനേഴ് ഈ പോസ്റ്റ് എഴുതുന്നത് വരെ ബിറ്റ്കോയിന്റെ കയറ്റിറക്കങ്ങൾ ഒരു തരത്തിലും നിർവചിക്കാൻ കഴിയാത്ത തരത്തിൽ ആയിരുന്നു.

രണ്ടായിരത്തി പതിനൊന്നു ഫെബ്രുവരിയിൽ ഒരു ഡോളർ എന്ന ഏറ്റവും പ്രധാനപ്പെട്ട മൈൽസ്റ്റോൺ കടന്നതിനു ശേഷം രണ്ടായിരത്തി പതിമൂന്ന് ഏപ്രിൽ വരെ മുന്നോട്ടുള്ള പ്രയാണത്തിൽ ആയിരുന്നു ബിറ്റ്കോയിൻ. എല്ലാ വ്യാപാര ദിവസങ്ങളിലും ഏകദേശം നാല് ശതമാനം വളർച്ച. രണ്ടായിരത്തി പന്ത്രണ്ട് ജനുവരിയിൽ ഒരു ബിറ്റ്കോയിന് 100 ഡോളർ എന്ന അടുത്ത മൈൽസ്റ്റോൺ താണ്ടി. രണ്ടായിരത്തി പതിമൂന്നു ഏപ്രിൽ ആ കാലഘട്ടത്തിലെ ഏറ്റവും ഉയർന്ന വിലയായ 266 ഡോളറിൽ എത്തിയതിനു ശേഷം ആണ് അതുവരെ ഉണ്ടായിരുന്ന ഒരേ ദിശയിൽ ഉള്ള വളർച്ചക്ക് തിരുത്തൽ വന്നത്.

രണ്ടായിരത്തി പതിമൂന്ന് മെയിൽ വില 130 ഡോളറിലേക്ക് വീണു. അതേ വർഷം ജൂണിൽ വില നൂറു ഡോളറിലും താഴേ പോയി. എഴുപത് ഡോളറിൽ വ്യാപാരം നടന്നു. ഈ തിരുത്തലിനു ശേഷം വീണ്ടും ബിറ്റ്കോയിൻ അതിന്റെ ജൈത്രയാത്ര തുടർന്നു. രണ്ടായിരത്തി പതിമൂന്നു ഡിസംബർ ആയപ്പോഴേക്കും വില വീണ്ടും മുകളിലേക്ക് കയറി ഒരു ബിറ്റ്കോയിന്റെ വില ആയിരം ഡോളർ എന്ന നിലയിൽ എത്തി. രണ്ടായിരത്തി പതിമൂന്ന് ഡിസംബർ മുതൽ വീണ്ടും വൻ ഉയർച്ച താഴ്ചകൾ ഉണ്ടായി.

രണ്ടായിരത്തി പതിനാല് മാർച്ചിൽ ആണ് ബിറ്റ്കോയിൻ ഏറ്റവും വല്യ തകർച്ചയെ നേരിട്ടത്. ചൈന ബിറ്റ്കോയിൻ ഇടപാടുകൾ നിരോധിച്ചു എന്ന വ്യാജ വാർത്ത പരന്നതിനെ തുടർന്ന് വില മുന്നൂറു ഡോളറിലേക്ക് വീണു. മെയ് മാസത്തോടെ വീണ്ടും ബിറ്റ്കോയിൻ സ്ഥിരത ആർജിച്ച് തുടങ്ങി.

രണ്ടായിരത്തി പതിനാല് അവസാന മാസങ്ങളിലും രണ്ടായിരത്തി പതിനഞ്ച് ആദ്യ മാസങ്ങളിലും ബിറ്റ്കോയിൻ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട കാലം ആണ്. ബിറ്റ്കോയിൻ വെറും ബബിൾ ആണ് എന്നും എപ്പോൾ വേണം എങ്കിലും വിപണിയിൽ നിന്നും നീക്കം ചെയ്യപ്പെടാം എന്നും വിലയില്ലാത്ത നാണ്യം ആയി മാറാം എന്നും ഉള്ള വിലയിരുത്തലുകൾ വിപണിയിൽ വന്നു. ഫലം ഒരു ബിറ്റ്കോയിന്റെ വില ഇരുനൂറു ഡോളറിലേക്ക് വീഴുക എന്നതായിരുന്നു. ഈ അനിശ്ചിതാവസ്ഥ രണ്ടായിരത്തി പതിനഞ്ച് അവസാന മാസങ്ങൾ വരെ തുടർന്നു.

രണ്ടായിരത്തി പതിനാറിൽ ആണ് വീണ്ടും ബിറ്റ്കോയിൻ സ്ഥിരത കൈവരിക്കുന്നത്. ജൂലൈ ആഗസ്ത് മാസങ്ങളിൽ അറുനൂറു ഡോളറിൽ ബിറ്റ് കോയിൻ നിലയുറപ്പിച്ചു. രണ്ടായിരത്തി പതിനാറ് നവംബറിൽ ചൈനയുടെ കറൻസിയുടെ മൂല്യത്തിൽ കുറവ് വരുത്തിയത് ബിറ്റ്കോയിന്റെ വളർച്ചക്ക് ഇന്ധനം ഏകി. വീണ്ടും ആയിരം ഡോളറിലേക്ക് ഉള്ള കുതിപ്പായിരുന്നു ഫലം.

പിന്നെ രണ്ടായിരത്തി പതിനേഴ്. നമ്മുടെ മുന്നിൽ ഉണ്ട്. രണ്ടായിരത്തി പതിനേഴ് ജനുവരിയിലെ വിപണി വില ആയിരം ഡോളറിനു അടുത്ത്. ഇന്നത്തെ വില (25-08-2017) ഒരു ബിറ്റ് കോയിൻ വേണം എങ്കിൽ 4,270 ഡോളർ കൊടുക്കണം.

ബിറ്റ്കോയിന്റെ ഈ കയറ്റിറക്കങ്ങളിൽ വ്യാപാരം നടത്തി കൈപൊള്ളിയവർ ആണ് നേട്ടം ഉണ്ടാക്കിയതിലും കൂടുതൽ. അത് വിപണിയുടെ ശാസ്ത്രം അങ്ങിനെ തന്നെ ആണല്ലോ. വിപണിയിൽ നേട്ടം ഉണ്ടാക്കുന്നവർ ഇപ്പോഴും എപ്പോഴും കുറവ് തന്നെ ആയിരിക്കും - അത് പണ വിപണി ആണെങ്കിലും മൂലധന വിപണി ആണെങ്കിലും അങ്ങിനെ തന്നെ.

നഷ്ടങ്ങൾ ഉണ്ടായവർ ധാരാളം. എന്നാൽ മറ്റൊരു തരത്തിൽ വിശകലനം ചെയ്താലോ? രണ്ടായിരത്തി പത്ത് ഏപ്രിൽ മാസം ആയിരം ഡോളർ കൊടുത്താൽ കിട്ടും ആയിരുന്ന ബിറ്റ്കോയിന്റെ എണ്ണം ഏകദേശം 10,000 ആണ്. ആയിരം ഡോളർ രണ്ടായിരത്തി പത്ത് ഏപ്രിൽ മാസം ദീർഘ കാലാടിസ്ഥാനത്തിൽ നിക്ഷേപിച്ച ഒരുവന്റെ നിക്ഷേപത്തിന്റെ ഇപ്പോഴത്തെ ഏകദേശ മൂല്യം 43 ദശലക്ഷം ഡോളർ ആണ്. അതായത് രണ്ടായിരത്തി പത്തിൽ പതിനായിരം ഡോളർ അഥവാ ഏകദേശം ആറു ലക്ഷം രൂപ നിക്ഷേപിച്ച ഒരു നിക്ഷേപകന്റെ മൂലധനം ഇപ്പോൾ ഇരുനൂറ്റി മുപ്പത് കോടി രൂപ ആയി വളരും ആയിരുന്നു എന്ന് ചുരുക്കം. ഏഴു വര്ഷം കൊണ്ട് ഇങ്ങിനെ ഒരു മൂലധന വളർച്ച അസംഭവ്യം എന്നു വേണം എങ്കിൽ പറയാം. പക്ഷെ ബിറ്റ്കോയിന്റെ വളർച്ചയുടെ നാൾവഴിയും തോതും ആ അസംഭാവ്യത്തെ സാധൂകരിക്കുന്നു എന്നതാണ് വസ്തുത.

ബിറ്റ്കോയിന്റെ പ്രചുരപ്രചാരം അതേ സ്വഭാവത്തിൽ ഉള്ള നിരവധി നാണയങ്ങളുടെ ഉത്ഭവത്തിനും പ്രചാരത്തിനും കാരണം ആയിട്ടുണ്ട്. ആ നാണയങ്ങളുടെ വിപണി ഇടപെടലുകളെ കുറിച്ച് മറ്റൊരു തലത്തിൽ നമുക്ക് ചർച്ച ചെയ്യാം. 

പിച്ച ചട്ടിയിൽ കയ്യിട്ടു വാരുന്നവർ.

പിച്ച ചട്ടിയിൽ കൈയിട്ടു വാരുക എന്ന കൊടും ക്രൂരത ഇന്ന് ഏറ്റവും കൃത്യം ആയി കാണുന്നത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിലപാടുകളിൽ ആണ്. അതിനു ചൂട്ടു പിടിച്ചു കൊടുക്കുന്നതോ കേന്ദ്ര സർക്കാരും. ഒരു ബാങ്ക് അക്കൗണ്ട് ഇല്ലാതെ ഭാരതത്തിലെ ഒരു ദരിദ്ര പ്രജക്കും ഇന്ന് ജീവിക്കാൻ കഴിയില്ല. ബുദ്ധിക്ക് മണ്ഡരി ബാധിച്ച ഒരു ഭരണ കൂടത്തിന്റെ തലച്ചോറിൽ വിരിഞ്ഞ പണരഹിത ഇക്കോണമി എന്ന ഉഡായിപ്പിൽ ബാങ്ക് അക്കൗണ്ട് ജീവ വായു പോലെ പ്രധാന പെട്ട ഒരു ഘടകം ആയി മാറി. ഫലമോ ഉണ്ണാനുടുക്കാനില്ലേലും ബാങ്ക് അക്കൗണ്ട് നിർബന്ധം എന്ന നില വന്നു. ഗ്യാസിന്റെ സബ്‌സിഡി, സ്കോളർഷിപ് എന്ന് വേണ്ട സർവ കാര്യങ്ങൾക്കും ബാങ്ക് അക്കൗണ്ട് അത്യാവശ്യം ആവുകയും ചെയ്തു.

രാജ്യത്തെ ഏറ്റവും വല്യ പൊതുമേഖല ബാങ്ക് അങ്ങിനെ ദരിദ്ര ഭാരതീയരുടെ അക്കൗണ്ട് കൊണ്ട് നിറഞ്ഞു. മിനിമം ബാലൻസ് ഇല്ലാ എങ്കിൽ പിഴ ഈടാക്കും എന്ന നില വന്നു. അന്നന്നത്തെ അഷ്ടിക്ക് വകയില്ലാത്തവൻ ബാങ്കിൽ നിർബന്ധിത നിക്ഷേപം നടത്തണം എന്ന്.!

പിഴയുടെ പെരുമഴക്കാലം ബാങ്കുകൾ ആഘോഷിച്ചു തുടങ്ങി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാത്രം കഴിഞ്ഞ മൂന്നു മാസം പിരിച്ചെടുത്ത പിഴ 235 കോടി രൂപ.!!!

പിരിച്ചെടുത്തത് കോർപ്പറേറ്റുകളുടെ പക്കൽ നിന്നും അല്ല. തുശ്ചമായ മിനിമം ബാലൻസ് പോലും ബാങ്കിൽ സൂക്ഷിക്കാൻ കഴിയാത്ത ദരിദ്ര ഭാരതീയന്റെ പിച്ച ചട്ടിയിൽ നിന്നും.

മിനിമം ബാലൻസ് സൂക്ഷിക്കാൻ പോലും നിവർത്തിയില്ലാത്തവനെ ചൂഷണം ചെയ്തിട്ട് അതിൽ നിന്നും ശമ്പളം വാങ്ങുന്നവൻ പോലും ഗതി പിടിക്കില്ല. ഒരു ഗതിയും പരഗതിയും ഇല്ലാത്ത സാധുക്കളെ ബാങ്ക് അക്കൗണ്ട് എന്ന കെണിയിൽ പെടുത്തി ഉണ്ടാക്കുന്ന ലാഭത്തിന്റെ ഒരു ഭാഗം സർക്കാരിലേക്കും പോകുന്നുണ്ട്. സർക്കാർ സ്‌പോൺസേർഡ് ചൂഷണം തന്നെയാണ് ഈ ദ്രോഹവും.

ഉടുതുണിക്ക് മറുതുണിയില്ലാത്ത, ഒരു നേരത്തെ അന്നം പോലും അന്യമായ ഒരു സമൂഹത്തിന്റെ ശാപം ഭരണ കൂടമേ നിങ്ങളെ വിട്ടൊഴിയില്ല. രാജ്യദ്രോഹികളുടെ ഭരണം ജനദ്രോഹം ആകുന്നതിൽ അത്ഭുതപ്പെടാനും ഇല്ല.
  

ഉഡായിപ്പുകളുടെ ആശാന്മാർ ഭരണം കയ്യാളുമ്പോൾ പിച്ച ചട്ടികൾ പോലും കൊള്ളയടിക്കപ്പെടുന്നു.

Wednesday, August 23, 2017

പാണക്കാട് തറവാട്ടിലെ ആർഭാട വിവാഹം.

പൊതു പ്രവർത്തകർ സമൂഹത്തിനു നല്ല സന്ദേശങ്ങൾ നൽകാൻ ശ്രമിക്കണം. പാണക്കാട് തറവാടിനെ ഒരു സമൂഹം സ്വന്തം തറവാട് ആയിട്ടാണ് കാണുന്നത്. അവരുടെ പ്രവർത്തനങ്ങൾക്കും സന്ദേശങ്ങൾക്കും വൻ സ്വീകാര്യത ഉണ്ട്. ജനനം മുതൽ മരണം വരെ എല്ലാത്തിനും പാണക്കാട് തങ്ങൾമാരുടെ സാനിധ്യവും അനുഗ്രവും പ്രതീക്ഷിക്കുന്ന ശുദ്ധഗതിക്കാരായ ഒരു വിഭാഗം ആണ് ആ തറവാടിന്റെ ആത്മവിശ്വാസവും, പെരുമയും.
.
ഒരു തരി പൊന്നു പോലും ഇല്ലാതെ തന്നെ വിവാഹ വേഷത്തിൽ ആ കുഞ്ഞു സുന്ദരി കുട്ടിയാണ്. ഇരുനൂറ്റി ഒന്ന് പവൻ അണിഞ്ഞാലേ ആ കുഞ്ഞു വധു എന്ന നിലയ്ക്ക് പൂർണതയിൽ എത്തുള്ളു എന്ന് നിശ്ചയിച്ചത് ആരായാലും ഒരു വിവാഹം കൊണ്ട് ഒരു സമൂഹത്തിനു നൽകാവുന്ന നല്ലൊരു സന്ദേശത്തിനുള്ള അവസരം ആണ് അവർ നശിപ്പിച്ച് കളഞ്ഞത്. സമൂഹത്തിന്റെ ശ്രദ്ധ പതിയുന്നവർ കുറച്ച് കൂടി വക തിരിവോടെ പെരുമാറിയെങ്കിൽ എന്ന് ആഗ്രഹിക്കുന്നത് തെറ്റല്ലല്ലോ?
.
സമൂഹത്തിനു നൽകേണ്ട ഭൗതിക സഹായങ്ങളും ദാനധർമ്മങ്ങളും ഒക്കെ വേണ്ട പോലെ ചെയ്യുന്ന ഒരു കുടുംബം ആണ് പിന്നെ എന്തിനാ അവരുടെ ആർഭാടത്തിൽ താങ്കൾ ഉൽകണ്ഠ പെടുന്നത് എന്ന ചോദ്യത്തിന് ജീവിതം ആർഭാടം ആയിക്കൊള്ളട്ടെ പക്ഷേ ആർഭാട വിവാഹങ്ങൾക്ക് എതിരേ ബോധവൽക്കരണം നടക്കുന്ന അല്ലെങ്കിൽ നടക്കേണ്ട ഒരു കാലഘട്ടത്തിൽ ഏവരും ശ്രദ്ധിക്കുന്ന ഒരു കുടുംബത്തിലെ വിവാഹം ലളിതം ആയി നടത്തി സമൂഹത്തിനു മാതൃക ആക്കാം ആയിരുന്നു എന്ന് നേരെയുള്ള മറുപടി.
.
പണ്ടൊരു കമ്യൂണിസ്റ്റു കാരി എം.എൽ.എ യുടെ മകളുടെ വിവാഹത്തിലെ സ്വർണാഭരണ ധാരാളിത്തം കണ്ടപ്പോൾ ഇല്ലാത്ത ചൊരുക്ക് താങ്കൾക്ക് ഇപ്പോൾ എവിടുന്ന് വന്നു എന്ന ചോദ്യത്തിന് അന്നും എം.എൽ.എ മാഡത്തിനെ എഫ്.ബി.പോസ്റ്റ് ഇറക്കി ഉപദേശിച്ചിരുന്നു എന്ന് താഴ്മയായി അറിയിക്കുന്നു.
.
ആർഭാട വിവാഹത്തെ നഖശിഖാന്തം എതിർക്കുന്നു എന്ന പേരിൽ ആ കുഞ്ഞുങ്ങളുടെ ഫോട്ടോ ഇട്ടു അവരെ അപമാനിക്കുന്ന തരത്തിൽ ആര്മാദിക്കുന്നവർ എന്ത് സന്ദേശം ആണ് സമൂഹത്തിനു നൽകുന്നത്. അവരുടെ ലക്‌ഷ്യം ആർഭാട വിവാഹത്തിന് എതിരെ ഉള്ള പ്രചാരണം അല്ല. രാഷ്ട്രീയ എതിർപ്പുള്ള ഒരു കുടുംബത്തെ താറടിക്കാൻ കിട്ടുന്ന ഒരു അവസരത്തെ നന്നായി ഉപയോഗപ്പെടുത്തുക എന്നതാണ്. രാഷ്ട്രീയ എതിരാളികൾക്ക് അങ്ങിനെ ഒരു ആയുധം കൊടുക്കാതിരിക്കാൻ എങ്കിലും ആ ചെറുമകളുടെ വിവാഹം നാടിനു മാതൃക ആകുന്ന രീതിയിൽ നടത്താൻ ആ തറവാടിന് കഴിയണം ആയിരുന്നു.
.
പാണക്കാട് തറവാട് ഒരു കുടുംബം മാത്രം അല്ല. ഒരു പ്രസ്ഥാനം തന്നെയാണ്. അത് അറിയേണ്ടവർ അറിയാതിരുന്നാൽ എന്ത് ചെയ്യാൻ?


Tuesday, August 22, 2017

കേരളം കണ്ട സണ്ണിലിയോൺ.

രഞ്ജിത് കൗർ വോറ അഥവാ സണ്ണി ലിയോൺ.

അവർ തിരഞ്ഞെടുത്ത അവരുടെ പ്രൊഫഷനിൽ വിജയം നേടിയ ആളാണ്. വാണിജ്യ മൂല്യം ഉള്ള താരം. ആ താരമൂല്യം ആണ് ബോളിവുഡിൽ അവർ കാസ്റ്റ് ചെയ്യപ്പെടാനും കാരണം. നായിക ആയി വന്ന എല്ലാ സിനിമകളും സൂപ്പർ ഹിറ്റുകൾ ആയതും അവരുടെ താര മൂല്യം കൊണ്ടാണ്.

പോൺ ഇൻഡസ്ട്രി ലോകത്ത് നിരോധിക്കപ്പെട്ടിട്ടുള്ള ഒരു സംഗതി അല്ല. മറ്റേതൊരു പെർഫോമിംഗ് ആർട്ടിലും ഉള്ളത് പോലെ കടുത്ത മത്സരം ഉള്ള മേഖല ആണ് പോൺ മൂവീ വ്യവസായവും. ആ വ്യവസായത്തിൽ പിടിച്ചു നിൽക്കാൻ ഒരു പെർഫോമർക്ക് കഴിയുന്നത് അവരുടെ കഴിവും ആകാര വടിവും കൊണ്ട് തന്നെയാണ്. ആദ്യ പോൺ മൂവീയിൽ അഭിനയിച്ച കാലം മുതൽ ഏകദേശം ഒന്നര പതിറ്റാണ്ടോളം അവർക്ക് ആ മേഖലയിൽ പിടിച്ച് നിൽക്കാൻ കഴിഞ്ഞത് അവരുടെ കഴിവും ഭാഗ്യവും കൊണ്ടാണ്.

ശരീരം അവനവന്റെ സ്വാതന്ത്ര്യം ആണ്. അത് തുറന്ന് കാണിക്കാൻ താല്പര്യം ഉള്ളവർ തെരുവിൽ തുണിയില്ലാതെ നടന്ന് പൊതുശല്ല്യം ആകാത്തിടത്തോളം അവർ ആരും തന്നെ അനഭിമതർ ആകുന്നില്ല. ഓരോ പോൺ മൂവിയും ചിത്രീകരിക്കുന്നത് ക്യാമറാ മാനും സംവിധായകനും ലൈറ്റ് ബോയിയും എന്ന് വേണ്ട ആണും പെണ്ണും ആയി ഒരു പിടി ആളുകളുടെ മുന്നിൽ ആണ്. നിർമ്മാണം കഴിഞ്ഞാൽ കാണുന്നത് കോടിക്കണക്കിനു ആളുകളും. അങ്ങിനെ ആണ് ഓരോ പോൺ താരവും ഉദയം ചെയ്യുന്നത്. അല്ലാതെ ബെഡ് റൂമിൽ ഒളിപ്പിച്ച് വെച്ച ഒളിക്യാമറയിൽ ചിത്രീകരിച്ച് റിലീസ് ചെയ്യുന്നത് അല്ല പോൺ മൂവീ. റിലീസ് ചെയ്യുന്നതും നിയമ വിധേയം ആയിട്ടാണ്. അത് കൊണ്ട് തന്നെ സണ്ണി ലിയോൺ അനഭിമത അല്ല.

സ്വന്തം തൊഴിലിൽ വിജയിച്ച ആൾ. വായിച്ച് അറിഞ്ഞിടത്തോളം ഒരുപാട് നന്മകൾ ഉള്ള ഒരു സ്ത്രീ. പോൺ മൂവീകളിൽ ഇണ എപ്പോഴും ഭർത്താവ് ഡാനിയൽ വെബർ ആയിരിക്കണം എന്ന് നിർബന്ധ ബുദ്ധിയുള്ള ആൾ.

പെൺ വാണിഭം, മയക്കു മരുന്ന് വ്യാപാരം, കള്ള ചാരായ വാറ്റ്, കൊലപാതകം, മോഷണം, ആയുധ വ്യാപാരം, ചാരപ്രവർത്തനം, കുട്ടികളുടെ അശ്‌ളീല ചിത്രീകരണം, കള്ളനോട്ടടി, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ അന്താരാഷ്ട്രാ ക്രിമിനൽ കുറ്റങ്ങളിലെ നായിക അല്ല സണ്ണി ലിയോൺ. ഉപജീവനത്തിനായി അവർ തിരഞ്ഞെടുത്ത തൊഴിലിൽ നിയമം അനുശാസിക്കുന്ന രീതിയിൽ തൊഴിൽ എടുത്ത് ജീവിക്കുന്ന ഒരാൾ. അത്രയും ഗൗരവമേ അവർ അർഹിക്കുന്നുള്ളു. അത്രയും ആശങ്ക മതി നമുക്കും. അതിൽ കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട.

സണ്ണി ലിയോണിനെ കാണാൻ കൊച്ചിയിൽ ഓടി കൂടിയവർ കേരളത്തിന്റെ കപടസദാചാരത്തിനെ പൊളിച്ച് അടുക്കുകയാണ് ചെയ്യുന്നത്. കേരളത്തിന്റെ ശാപങ്ങളിൽ ഒന്നായി മാറിയിരിക്കുന്ന സദാചാര പോലീസിങ്ങിന്റെ അത്രയും അശ്ലീലം അല്ല കൊച്ചിയിൽ സണ്ണി ലിയോണിന് ലഭിച്ച അമ്പരപ്പിക്കുന്ന സ്വീകരണം. കപടസദാചാരത്തിന്റെ പറുദീസയായ കേരളത്തിൽ തലയിലൂടെ മുണ്ടിടാതെ ഒരു ഒരു നീലച്ചിത്ര നായികയെ കാണാൻ കേരള യുവത തയ്യാറായി എന്നത് തന്നെ മാറ്റത്തിന്റെ തുടക്കം ആണ്.

കാമുകനും കാമുകിയും, ആങ്ങളയും പെങ്ങളും, ഭാര്യയും ഭർത്താവും, പിതാവും മകളും, മകനും മാതാവും, എന്തിനേറെ? മുത്തശ്ശനും ചെറുമകളും... ഏതു ആണിനേയും പെണ്ണിനേയും ഒന്നിച്ച് കണ്ടാലും അതെല്ലാം സദാചാര വിരുദ്ധം ആയി കാണുകയും സാദാചാരത്തിന്റെ പേരിൽ അവരെ ഒക്കെയും തല്ലി ചതയ്ക്കാൻ ശ്രമിക്കുകയും ചെയ്യുന്ന സദാചാര പോലീസിങ്ങിനു എതിരെ പ്രതികരിച്ചവരെയും തല്ലി ഓടിക്കാൻ മാത്രം ശക്തം ആണ് കേരളത്തിലെ സദാചാര ഗുണ്ടകൾ. ആ സദാചാര പോലീസിങ്ങിനു എതിരെ ഉള്ള ഉണർത്ത് പാട്ടായി കാണാനേ സണ്ണിലിയോണിന് ലഭിച്ച സ്വീകരണം കാരണം ആകുന്നുള്ളു.

കാണാൻ കൂടിയ ആളുകളെയും താരത്തെയും അപമാനിച്ച് കൊണ്ടും അവഹേളിച്ച് കൊണ്ടും കുറിപ്പുകൾ എഴുതി പോസ്റ്റ് ചെയ്യുന്നവർക്ക് അതിൽ അല്പം ആത്മരതിയുടെ സുഖം ലഭിക്കുന്നു എങ്കിൽ ആയിക്കോട്ടെ. പക്ഷെ അതിനു മുന്നേ അവരവരുടെ സദാചാര പെരുമയ്ക്ക് മുന്നിൽ ഒരു കണ്ണാടി എടുത്ത് പിടിക്കണം. അപ്പോൾ അവിടെ നിലക്കണ്ണാടിയുടെ ഒരു മൂലയ്ക്ക് മന്ദഹസിച്ച് കൊണ്ട് സണ്ണി ലിയോൺ നിൽക്കുന്നത് കാണാം.

സണ്ണിലിയോണിന്റെ തന്നെ വാക്കുകളിൽ പറഞ്ഞാൽ "എന്നെ വിധിക്കുന്നവർ വിധിക്കും മുന്നേ എന്റെ പാദരക്ഷയും പാദങ്ങളും ഉപയോഗിച്ച് ഞാൻ നടന്നിടത്ത് കൂടെ നടക്കണം. എന്നിട്ട് അവിടെ നിന്നും എന്നെ വിധിക്കണം. എങ്കിൽ മാത്രമേ അത് ന്യായ വിധിയാകുള്ളൂ,". അതേ അത് തന്നെയാണ് ശെരി. എല്ലാ പാദങ്ങളും പാദരക്ഷകളും കാലടികളും ഒരു പോലെ അല്ല. ആദ്യം നാം എവിടെ എന്ത് എങ്ങിനെ എന്നതാണ്. പിന്നെയാണ് വിമർശിക്കപ്പെടേണ്ടവർ.



വേണം പുതിയ ഊർജ്ജ സംസ്കാരം.

കേരളത്തിലെ വൈദ്യുത പ്രതിസന്ധിക്ക് പുതിയ ജലവൈദ്യുത പദ്ധതികൾ ഒരിക്കലും പരിഹാരം ആകില്ല. മഴയെ ആശ്രയിച്ച് ഊർജോത്പാദനത്തിനു പകരം വെയിലിനെ ആശ്രയിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. പുനരുപയോഗ വൈദ്യുത സ്രോതസുകളിലേക്ക് ഭരണകൂടത്തിന്റെ ശ്രദ്ധ തിരിയേണ്ടതുണ്ട്. സ്വതവേ പരിസ്ഥിതി ദുർബലം പ്രദേശം ആണ് കേരളം. ആകപ്പാടെ ഇമ്മിണി സ്ഥലം. അവിടെ തന്നെ ഡസൻ കണക്കിന് ഡാമുകളും. എന്നിട്ടും മഴയില്ലേൽ വെളിച്ചത്തിനു മാനത്തോട്ടു നോക്കേണ്ട സ്ഥിതിയും.
.
വനവും മഴക്കാടും നശിപ്പിച്ചിട്ട് പ്രകൃതിയെ പ്രോകോപിപ്പിച്ച് മഴയെ ആട്ടി ഓടിച്ചിട്ട് ആണ് ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്ന അതിരപ്പള്ളി വൈദ്യുത പദ്ധതിയും മഴയെ ആശ്രയിച്ച് തന്നെ കെട്ടി പൊക്കാൻ ശ്രമിക്കുന്നത്. മാതാപിതാക്കളെ തല്ലി കൊന്നിട്ട് കോടതിയിൽ ചെന്ന് "ഞാൻ അനാഥനാണ് യുവർ ഓണർ... എന്നെ വെറുതെ വിടണം" എന്ന് പറയുന്നത് പോലെ നിരർത്ഥകം. ഊർജ്ജത്തിനായി മലകളെയും മരങ്ങളെയും നശിപ്പിക്കും. ഡാമുകൾ കെട്ടിപ്പൊക്കും. മഴക്കായി പിന്നെ മാനത്തോട്ടു നോക്കി ഇരിക്കും. മഴയും ഇല്ല വെള്ളവും ഇല്ല വെളിച്ചവും ഇല്ല. വീണ്ടും അയൽ സംസ്ഥാനങ്ങളുടെ ദയയ്ക്കായി കാത്തിരിക്കും. അല്ലെങ്കിൽ ദേശീയ ഗ്രിഡിൽ നിന്നും അന്യായ വില കൊടുത്ത് ഊർജം വാങ്ങും. എന്നാ പിന്നെ ഡാമുകൾ കെട്ടാതെ ഇതങ്ങു ആദ്യം ചെയ്‌താൽ പോരെ? കാലാവസ്ഥാ വ്യതിയാനം സംഭവിച്ചാൽ ചൂട് കൂടും. എയർ കണ്ടീഷനുകളുടെ എണ്ണം കൂടും. പ്രകൃതിയെ നശിപ്പിച്ച് കൊണ്ട് ഒരു യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കപ്പെടുമ്പോൾ അങ്ങിനെ മൂന്നു യൂണിറ്റ് വൈദ്യുതി പുതുതായി ചിലവാക്കപ്പെടും. വീണ്ടും നമ്മുക്ക് ഡാമുകൾ നിർമിക്കേണ്ടി വരും. എന്നാലോ ഊർജ്ജ പ്രതിസന്ധി അവസാനിക്കുകയും ഇല്ല. അണിയറയിൽ പ്രവർത്തിക്കുന്നവരുടെ സാമ്പത്തിക പ്രതിസന്ധി അവസാനിപ്പിക്കാൻ മാത്രമേ പുതുതായി ഉണ്ടാകുന്ന ജലവൈദ്യുത പദ്ധതികൾ കാരണം ആവുകയുള്ളൂ.
.
പാരമ്പര്യേതര ഊർജ്ജ സ്രോതസ്സിലേക്ക് നാം മാറണം. ജലവൈദ്യുത പദ്ധതിക്ക് ചിലവാക്കുന്ന പണം പാരമ്പര്യേതര ഊർജ്ജ സ്രോതസുകളിലേക്ക് മാറ്റിയാൽ അത് ഭാവി തലമുറയോട് ചെയ്യുന്ന നീതിയായിരിക്കും. മൂലധന നിക്ഷേപം താരതമ്യേന കൂടുതൽ ആയിരിക്കും എന്നതാണ് സോളാർ എനർജിയിലേക്കും വിൻഡ് മില്ലിലേക്കും തിരിയുന്നതിൽ നിന്നും നമ്മെ പിന്നോട്ട് വലിക്കുന്നത്.
.
പൊതു ജന പങ്കാളിത്തത്തോടെ ഊർജ്ജ പ്രതിസന്ധിയെ അതിജീവിക്കാൻ ഭാവനാ പൂർവ്വം ആയ നടപടികൾ ആണ് ഉണ്ടാകേണ്ടത്. പാരമ്പര്യേതര ഊർജോത്പാദനത്തിനു വേണ്ടി പുതിയ ഒരു പബ്ലിക് ലിമിറ്റഡ് കമ്പനി ഉണ്ടാക്കണം. കേരളത്തിലെ മുഴുവൻ ആളുകളെയും അതിൽ ഓഹരി ഉടമകൾ ആക്കണം. നാടിന്റെ നില നില്പിനു് വേണ്ടിയുള്ള കരുതലിന്റെ ഭാഗം ആണ് ഈ ഉദ്യമം എന്ന് പൊതു സമൂഹത്തെ ബോധ്യപ്പെടുത്തണം. മറ്റു കമ്പനികളിലെ മൂലധന നിക്ഷേപത്തിന്റെ മാനദണ്ഡത്തിൽ നിന്നും തികച്ചു വ്യത്യസ്തം ആയി ഓരോ കുടുംബത്തിലും നിലവിൽ ഉപയോഗിക്കുന്ന വൈദ്യുതിയുടെ അളവിനെയും അംഗങ്ങളുടെ എണ്ണത്തെയും മാനദണ്ഡം ആക്കി ഓരോ കുടുംബവും എടുക്കേണ്ട ഓഹരികൾ നിശ്ചയിക്കണം. ഒരു മാസം ഒരു കുടുംബം ഉപയോഗിക്കുന്ന ഓരോ ഇരുപത്തി അഞ്ചു യൂണിറ്റിനും ഒരു ഓഹരി നിർബന്ധം ആക്കണം. ദാരിദ്ര്യ രേഖയ്ക്ക് താഴെ ഉള്ളവരെ ഓഹരി എടുക്കാൻ സർക്കാരും പ്രാദേശിക ഭരണകൂടങ്ങളും അനർട്ടും സഹായിക്കണം.
.
ഒരുപാട് കാര്യങ്ങൾക്ക് നാം കേരളീയർ ലോകത്തിനു മാതൃക ആയിട്ടുണ്ട്. പൊതു ജന പങ്കാളിത്തത്തോടെ ഊർജോത്പാദനം എന്ന ഈ മിത്ത് സംഭവിക്കപ്പെടുക ആണെങ്കിൽ അതും ലോകത്തിനു മാതൃക ആണ്. പാരമ്പര്യേതര ഊർജ്ജ സ്രോതസുകൾ ഉപയോഗിക്കുന്നതിനു പകരം ആയി ആഗോള തലത്തിൽ ലഭിക്കുന്ന കാർബൺ ക്രെഡിറ്റിലൂടെയും ഒരു വരുമാനം ഉണ്ടാക്കാനും നമുക്ക് ഇതിലൂടെ സാധിക്കും. ഓഹരി ഉടമകൾക്ക് ചിലവ് കുറഞ്ഞ വൈദ്യുതി, പ്രകൃതിക്ക് സംരക്ഷണം, പുതിയൊരു ഊർജ്ജ വിനിയോഗ സംസ്കാരം എല്ലാം നേടാൻ കഴിയും. ഇതൊരു ബ്രിഹത് പദ്ധതി ആയിരിക്കും. വൈദ്യുതിയുടെ ഉപയോഗത്തിന്റെ അടിസ്ഥാനത്തിൽ മാത്രം അല്ല നിക്ഷേപം സ്വീകരിക്കേണ്ടത്. സ്വകാര്യ കോർപ്പറേറ്റ് മൂലധനവും സ്വീകരിക്കാം.
.
കൃത്യം ആയി പഠിച്ച് നടപ്പാക്കുക ആണ് എങ്കിൽ ഓരോ വീടും ഓരോ ഊർജോൽപ്പാദന യൂണിറ്റുകൾ ആയി മാറും. തരിശായി കിടക്കുന്നിടം, കെട്ടിടങ്ങളുടെ മട്ടുപ്പാവുകൾ തുടങ്ങി എവിടെയും ഊർജ്ജം ഉൽപാദിപ്പിക്കാം. നാളേക്കായി ഇന്നേ കരുതാം.

Saturday, July 29, 2017

കളത്തിൽ ഇറങ്ങാതെ വിജയിച്ചവൾ - ചിത്ര.

ലോക അത്‌ലറ്റിക് ചാമ്പ്യാൻ ഷിപ്പിൽ പങ്കെടുക്കാൻ സാങ്കേതികം ആയി ചിത്രക്ക്  കഴിയില്ല. ഹൈക്കോടതി വിധി വന്നു എങ്കിലും പങ്കെടുക്കുന്നവരുടെ പേര് അയക്കാൻ ഉള്ള അവസാന തീയതി ജൂലൈ ഇരുപത്തി ഏഴു ആയിരുന്നു എന്നത് തന്നെ കാരണം. അതിനു ശേഷം പിന്നെ എൻട്രി വേണം എങ്കിൽ രാജ്യാന്തര കായിക കോടതിയിൽ അപ്പീൽ പോവുകയും അവിടുന്ന് ചിത്രയ്ക്ക് അനുകൂലം ആയ വിധി നേടുകയും വേണം. അവിടെ അപ്പീൽ കൊടുക്കേണ്ടത് ചിത്രയുടെ വഴി മുടക്കിയവർ തന്നെ ആണ്. അപ്പോൾ പിന്നെ പ്രതീക്ഷയ്ക്ക് വകയൊന്നും ഇല്ല.
.
കളത്തിനു പുറത്തെ കളി അറിയാവുന്ന കളിക്കാരും, പരിശീലിപ്പിക്കാൻ അറിയാത്ത വ്യാജ പരിശീലകരും, അൺഒഫിഷ്യലുകളായ ഒഫിഷ്യലുകളും, ലണ്ടനിൽ പോയി തിന്നു കുടിച്ച് കണ്ടമറിഞ്ഞു കുന്നുകണക്കിനു ഷോപ്പിങ്ങും കഴിഞ്ഞു നായ്ക്കൾ ചന്തയ്ക്ക് പോയ പോലെ വിമാനമിറങ്ങും. അപ്പോഴും നമ്മുടെ ചിത്ര കുഞ്ഞു ലോക വിജയി ആയി നമ്മുടെ മനസ്സിൽ ഉണ്ടാകും. ചിലർക്ക് ചിലപ്പോൾ ദൈവത്തിന്റെ കൈയൊപ്പ് കൊണ്ട് കളത്തിൽ ഇറങ്ങാതെയും മത്സരിക്കാതെയും വിജയ കിരീടം ചൂടാൻ കഴിയും. അത്യഅപൂർവം ആയി സംഭവിക്കുന്ന ആ പ്രതിഭാസം ഇപ്പോൾ ചിത്ര എന്ന കൊച്ചു മിടുക്കിക്ക് സ്വന്തം.
.
കളത്തിൽ ഇറങ്ങാതെ, മത്സരിക്കാതെ, ഒരിറ്റു വിയർപ്പ് പൊടിയാതെ നമ്മുടെ സ്വന്തം ചിത്ര ഒന്നാമതായി ഫിനിഷിങ് ലൈൻ കടന്നിരിക്കുന്നു. ലോക ചാമ്പ്യാൻ ഷിപ്പിൽ ആരൊക്കെ പങ്കെടുക്കും... ആരൊക്കെ വിജയിക്കും... അതൊന്നും നമ്മുടെ മുന്നിൽ ഇല്ല. ഊതിക്കാച്ചിയ കായിക താരം എന്ന നിലയിൽ ലണ്ടനിൽ ചിത്ര മാത്രമേ ഭാരതത്തിനു വേണ്ടി പങ്കെടുക്കുന്നുള്ളു. അവൾ ജേതാവായിരിക്കുന്നു. അത്രയും മതി നമുക്ക്.
.
കേൾക്കാത്ത പാട്ടിനു ഇമ്പം ഏറും. ലണ്ടനിൽ ചിത്ര പാടാനിരുന്ന പാട്ട് അതീവ ഹൃദ്യം ആണ്. അതിന്റെ ഇമ്പം മനസിനെ മദിക്കുന്നു. ആ പാട്ടിനു മുന്നിൽ തകർന്നടിയുന്നതു ഭൂമി മലയാളം കെട്ടിപ്പൊക്കിയ ചില വിഗ്രഹങ്ങൾ ആണ്. ഇന്ന് പയ്യോളി മനസ്സിൽ നിന്നും പടിയിറങ്ങിയിരിക്കുന്നു. പയ്യോളി മുണ്ടൂരിനു വഴി മാറിയിരിക്കുന്നു.
.
ലണ്ടൻ ചാമ്പ്യാൻ ഷിപ്പിൽ നീ പങ്കെടുക്കുകയും  സ്വർണം നേടുകയും  നേടിയുന്നെങ്കിൽ ചിത്ര എന്ത് ആകുമായിരുന്നുവോ  അതിലും കൂടുതൽ മലയാളീ മനസുകളിൽ അവൾ അത്രമേൽ ആയി തീർന്നിരിക്കുന്നു. ഏഷ്യൻ ചാമ്പ്യാൻ ഷിപ്പിലെ ആ അഞ്ചു മിനുട്ട്... അത് മതി. അത്രയും മതി...
.
അർഹിച്ചതു തട്ടി തെറിപ്പിച്ച കായിക വേദിയിലെ സ്ഥിരം കത്തി വേഷങ്ങൾ ഈ കുട്ടിയുടെ മുന്നോട്ടുള്ള വഴികളിൽ വീണ്ടും മുള്ളു വാരി ഇടാതെ സൂക്ഷിക്കണം. കായിക ഭാരതം ക്രിക്കറ്റിന് അപ്പുറം വലുതാകാതിരിക്കുന്നതു എന്ത് കൊണ്ട് എന്ന ചോദ്യത്തിന് എക്കാലത്തേക്കും ആയുള്ള ഒരേ ഒരു ഉത്തരം ആണ് പീ.യൂ. ചിത്ര എന്നത്.
.
മിടുക്കിയാണ് ചിത്ര. ഫൈറ്റിംഗ് അറിയാവുന്നവൾ എതിരാളി ശക്തയാകുമ്പോൾ അതൊപ്പിച്ച് വീര്യം കൂടുന്നവൾ. അത് പരിശീലനത്തിലൂടെ ആർജ്ജിക്കാൻ കഴിയുന്ന കഴിവ് അല്ല. അത് ജന്മനാ കിട്ടുന്ന അനുഗ്രഹം ആണ്. അതുള്ള ആളാണ് ചിത്ര. കേവലം ഈഗോയുടെ പേരിൽ ഇപ്പോൾ നടന്ന സംഭവങ്ങളിൽ പ്രതി സ്ഥാനത്ത് നിർത്തി ഈ കുട്ടിയുടെ മുന്നോട്ടുള്ള  വഴി ഭാരതത്തിലെ കായിക വേദി നിയന്ത്രിക്കുന്നവർ തടയില്ല എന്ന് പ്രത്യാശിക്കാം.


പരിശീലക അല്ലാത്ത പീ.ടീ. ഉഷ പരിശീലക ആകുമ്പോൾ...

പരിശീലക എന്ന നിലയിൽ പീ.ടി. ഉഷ ആഡിറ്റ് ചെയ്യപ്പെടാൻ സാഹചര്യം ഒരുക്കപ്പെട്ടു എന്നതാണ് ആഗോള അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ നിന്നും ചിത്ര തഴയപ്പെട്ടതോടെ സംഭവിച്ച ഏറ്റവും ഗുണപരം ആയ കാര്യം. രണ്ടായിരത്തി രണ്ടിൽ കൊട്ടിഘോഷിച്ച് പ്രവർത്തനം ആരംഭിച്ച പീ.ടി. ഉഷയുടെ കായിക പരിശീലന കേന്ദ്രം കഴിഞ്ഞ പതിനഞ്ച് വര്ഷം കൊണ്ട് കായിക ഭാരതത്തിനു എന്ത് സമ്മാനിച്ചു എന്ന് പഠിക്കാൻ ശ്രമിക്കുന്ന ഒരാൾ ചെന്നെത്തുക ടിന്റു ലൂക്ക എന്ന കായിക താരത്തിന് മുന്നിൽ ആയിരിക്കും. അവിടുന്ന് അങ്ങോട്ട് പിന്നെ യാത്ര ഇല്ല. എല്ലാം അവിടെ അവസാനിക്കും.
.
പീ.ടീ. ഉഷയുടെ ശിക്ഷണത്തിൽ തിളങ്ങിയ കായിക താരങ്ങൾ ആരൊക്കെയാണ്? എത്ര പേർ അന്താരാഷ്ട്രാ വേദിയിൽ വെന്നിക്കൊടി പാറിച്ചു? ദേശീയ നിലവാരത്തിലേക്ക് പീ.ടീ. ഉഷ ഉയർത്തി കൊണ്ട് വന്ന താരങ്ങൾ എത്ര? സംസ്ഥാന തലത്തിൽ ഉഷാ സ്‌കൂളിൽ നിന്നും വിജയ സോപാനം കയറിയവർ  എത്ര? എല്ലാത്തിനും കൂടി കേന്ദ്ര, സംസ്ഥാന, പ്രാദേശിക ഭരണകൂടങ്ങൾ ചിലവഴിച്ച തുക എത്ര? ആ തുകയ്ക്ക് ആനുപാതികം ആയ നേട്ടം ഉഷ രാജ്യത്തിനു സമ്മാനിച്ചിട്ടുണ്ടോ? ചോദ്യങ്ങൾ ഉഷയോടു ചോദിച്ചാൽ ഇപ്പോൾ ദൃശ്യമാധ്യമങ്ങൾക്ക് മുന്നിൽ മുഖം തിരിച്ച പോലെ  സമൂഹത്തിനു മുന്നിൽ നിന്നും ഉഷയ്ക്ക് ഓടി ഒളിക്കേണ്ടി വരും.
.
പീ.ടീ. ഉഷയുടെ ശിക്ഷണത്തിൽ രാജ്യാന്തര തലത്തിൽ ഉയർന്നു വന്നതിൽ ഏറ്റവും മുന്നിൽ അർജുന അവാർഡ് നേടിയ ഒളിമ്പ്യാൻ ടിന്റു ലൂക്ക തന്നെ. അതും  ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻ ഷിപ്പിൽ സ്വർണം നേടിയ വിജയത്തിന് അപ്പുറം ഒരു മെഡൽ നേടാൻ പീ.ടീ. ഉഷയുടെ ഈ സ്റ്റാർ പെർഫോമറിന് കഴിഞ്ഞിട്ടും ഇല്ല. ഒളിമ്പിക്സിൽ പങ്കെടുത്തപ്പോഴും  നാൽപത്തി ഒമ്പതാം (സെമി ഫൈനൽ രണ്ടാം ഹീറ്റിൽ അഞ്ചാം സ്ഥാനം) എത്തിക്കാൻ മാത്രമേ ഉഷയ്ക്ക് തന്റെ എക്കാലത്തെയും ഏറ്റവും കഴിവുള്ള കായിക താരത്തെയും  കഴിഞ്ഞിട്ടുള്ളൂ.. ഉഷയുടെ ട്രാക്ക് ആൻഡ് ഫീൽഡ് കാലത്ത് തനിക്ക് നഷ്ടപ്പെട്ടു എന്ന് അവർ വിലപിച്ചിരുന്ന എല്ലാ സൗകര്യങ്ങളും ലഭ്യമാക്കി കൊടുത്തിട്ടും ടിന്റുവിനെ ആ കായിക താരം അർഹിക്കുന്ന തലത്തിലേക്ക് എത്തിക്കാൻ പീ.ടി. ഉഷയ്ക്ക് കഴിഞ്ഞിട്ടുണ്ടോ എന്ന് സംശയം ആണ്.
.
ടിന്റു ലൂക്ക മുതൽ ടിന്റു ലൂക്ക വരെ. ഉഷ സ്‌കൂൾ ഓഫ് അത്ലറ്റിക്സിന്റെ നേട്ടം അങ്ങിനെ സംഗ്രഹിക്കാം.
.
പിന്നെ താഴേക്ക് വന്നാൽ ജെസ്സി ജോസഫ്, ഷഹർബാന, ആബിദ, ജിസ്ന. അവിടെ തീർന്നു! ഉഷയുടെ ശിക്ഷണത്തിൽ അന്താരാഷ്‌ട്ര തലത്തിൽ സാനിദ്ധ്യം അറിയിച്ചവർ നാലേ നാലു പേർ! വീണ്ടും താഴേക്ക് വന്നാൽ ദേശീയ നിലവാരത്തിലേക്ക് എത്തിയവർ സ്നേഹയും, അതുല്യയും, ബിസ്മിയും സൂര്യ മോളും. അവിടം കൊണ്ട് ആ ലിസ്റ്റിനും ഫുൾ സ്റ്റോപ്പ് . സംസ്ഥാന തലത്തിൽ വെന്നിക്കൊടി പാറിച്ചവർ വെറും അഞ്ചു പേർ. അന്താരാഷ്‌ട്ര നിലവാരത്തിൽ ഉള്ള കായിക പരിശീലന കേന്ദ്രം കഴിഞ്ഞ പതിനഞ്ച് വർഷം രാജ്യത്തിനു വേണ്ടി അടവെച്ചു വിരിയിച്ച കായിക താരങ്ങൾ.! തുലച്ച് കൊണ്ടിരിക്കുന്ന ശതകൊടികളെ നീതീകരിക്കുന്ന റിസൾട്ട് ആണോ ഇതു?
.
പീ.ടീ. ഉഷ നല്ല അത്ലറ്റ് ആണ്. അത് പക്ഷേ ലോസേഞ്ചൽസ് ഒളിമ്പിക്സിലെ നാലാം സ്ഥാനം കൊണ്ടല്ല. 1984 ഒളിംപിക്സ് സോവിയറ്റ്  ബഹിഷ്ക്കരിച്ചിരുന്നു. ലോസേഞ്ചൽസ് ട്രാക്കിൽ സോവിയറ്റ് യൂണിയൻ എത്തിയിരുന്നു ഏങ്കിൽ കൊട്ടിപ്പാടുന്ന നാലാമതു സ്ഥാനം ഇപ്പോൾ ശിഷ്യയുടെ ഒളിമ്പിക്സ് റാങ്കിന് അടുത്ത് എവിടെ എങ്കിലും ആയിരുന്നിരിക്കും ഉണ്ടാവുക. എന്നാലും അതിനെ കുറച്ചു കാണുന്നില്ല. റാങ്കോ മെഡലോ അല്ല പങ്കെടുക്കുക എന്നത് തന്നെ ഒളിമ്പിക്സിന്റെ മഹത്വം. അത് പോലെ തന്നെയാണ് ചിത്ര ലോക ചാമ്പ്യൻ ഷിപ്പിൽ പങ്കെടുക്കണം എന്ന് ആഗ്രഹിക്കുന്നതും. അത് മെഡൽ നേടും എന്ന പ്രതീക്ഷ കൊണ്ടല്ല. അങ്ങിനെയുള്ള വേദികളിൽ പങ്കെടുക്കുന്നത് തന്നെയാണ് പ്രഥമ പരിഗണന. ഒളിമ്പിക്സിൽ പങ്കെടുത്തില്ലെങ്കിലും നാലാം സ്ഥാനത്ത് എത്തിയില്ല എങ്കിലും ഉഷ കായിക കേരളത്തിന്റെ അഹങ്കാരവും വികാരവും ആയിരുന്നു. ഏഷ്യൻ ചാമ്പ്യാൻ എന്ന നിലക്ക് തന്നെ അവർ നമുക്ക് ലോക ചാമ്പ്യൻ ആയിരുന്നു. ഇന്നും അങ്ങിനെ തന്നെ.
.
പീ.ടി. ഉഷ നല്ലൊരു അത്‌ലറ്റ് ആണ്. അല്ലെങ്കിൽ ഭാരതം കണ്ട എക്കാലത്തെയും ഏറ്റവും നല്ല അത്‌ലറ്റ് ആണ്. പക്ഷെ ഒരു നല്ല പരിശീലക അല്ല. നല്ലൊരു പരിശീലക ആയിരുന്നു പീ.ടീ. ഉഷ എങ്കിൽ അവരുടെ  സ്റ്റാർ പെർഫോർമർ നിരന്തരം മത്സരം പൂർത്തി ആക്കാതെ ട്രാക്കിൽ നിന്നും മടങ്ങില്ലായിരുന്നു. ടിന്റു ലൂക്കയെ നല്ലൊരു ഫൈറ്റർ ആക്കി മാറ്റാൻ പീ.ടി. ഉഷയ്ക്ക് കഴിഞ്ഞിട്ടില്ല. പരാജയപ്പെടും എന്ന് തോന്നുന്നിടത്ത് മത്സരം കളയുക എന്നത് ടിന്റുവിന്റെ സ്ഥിരം രീതിയാണ്. പനിയായിയുരുന്നു , വയറിളക്കം ആയിരുന്നു, ചൂട് കൂടുതൽ ആയിരുന്നു, ഉറക്കം ശെരിയായില്ലായിരുന്നു, എന്നൊക്കെ ഉള്ള ന്യായീകരണങ്ങളും  ആയി ടിന്റുവിന്റെ മത്സരശേഷം പീ.ടി. ഉഷ പത്രസമ്മേളനം നടത്തുന്നത് ഇപ്പോൾ ഒരു തരം കോമഡിയാണ്.   ഒരു അത്‌ലറ്റ് മത്സരം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വരുന്നത് പരിശീലകയുടെ പിടിപ്പു കേടാണ് എന്ന് പീ.ടീ. ഉഷയെ ആരും പറഞ്ഞു പഠിപ്പിക്കേണ്ടത് ഇല്ലല്ലോ.
.
പീ.ടീ. ഉഷയ്ക്ക് ഒരു കോച്ച് ആകാൻ ഉള്ള അടിസ്ഥാന പരിശീലനങ്ങൾ ലഭ്യം ആയിട്ടുണ്ടോ എന്ന് സംശയം ആണ്. സ്പ്രിന്റിൽ തനിക്ക് ലഭിച്ച പരിശീലനം ഓടാൻ ഉള്ള പരിശീലനം ആണ്. ആ പരിചയം വെച്ച് നല്ലൊരു പരിശീലക ആകാൻ കഴിയുമോ?
.
ഒരു അർത്ഥത്തിൽ ലോകോത്തര നിലവാരം ഉള്ള ടിന്റു ലൂക്കയുടെ വളർച്ചക്ക് തടയിട്ടത് പരിശീലക അല്ലാത്ത, പരിശീലിപ്പിക്കാൻ അറിയാത്ത, പരിശീലക ആകാൻ വേണ്ടുന്ന അടിസ്ഥാന പരിശീലനം ലഭ്യം ആയിട്ടില്ലാത്ത പീ.ടീ. ഉഷ തന്നെയാണ് എന്നത് എപ്പോഴെങ്കിലും പീ.ടീ. ഉഷ മനസിലാക്കുമോ? ഒരു നല്ല പരിശീലകന് നല്ല അത്‌ലറ്റ് ആകാൻ കഴിയില്ല എന്നത് പോലെ തന്നെ ഒരു  അത്‍ലറ്റിനു  നല്ല പരിശീലക ആകാനും കഴിയില്ല. പരിശീലിപ്പിക്കുക എന്നത് അധ്യാപനം ആണ്. അത് എലലാവർക്കും ലഭ്യം ആകുന്ന സംഗതി അല്ല. ട്രാക്കിൽ നിന്നും പിരിയുമ്പോൾ പീ.ടീ. ഉഷയിൽ ഒരു അധ്യാപിക ഉണ്ടായിരുന്നോ എന്ന് അവർ സ്വയം ചോദിക്കണം. അതിനു ഉത്തരം അല്ല എന്ന് തന്നെ ആയിരിക്കും അവർക്ക് ലഭിക്കുക.
.
നല്ലൊരു പരിശീലകനെ - ഗുരുവിനെ കിട്ടിയിരുന്നു എങ്കിൽ ടിന്റു ലൂക്ക ട്രാക്കിൽ അത്ഭുതങ്ങൾ കാട്ടും ആയിരുന്നു. ആ കുട്ടിയുടെ ഭാവി തുലച്ചത് പീ.ടീ. ഉഷയാണ് എന്ന് ടിന്റു ലൂക്ക നാളെ തന്റെ ആത്മകഥയിൽ എഴുതുന്ന ഒരു കാലം വരാതിരിക്കട്ടെ.
.
വെറും മണ്ണിൽ, കൊട്ടത്തറയിൽ നിന്നും നൂറു കണക്കിന് കുട്ടികളെ ഓടിച്ച് സ്വര്ണ സ്വാപാനം കയറ്റിയ കോരുത്തോട് സ്‌കൂളിലെ തോമസ് മാഷിനെ പീ.ടീ. ഉഷ മാതൃക ആക്കണം ആയിരുന്നു. ഒരു അടിസ്ഥാന  സൗകര്യവും ഇല്ലാതെ, കുട്ടികൾക്ക് അത്യാവശ്യം വേണ്ടുന്ന പോഷകാഹാരം  ഇല്ലാതെ കായിക വേദികളിൽ വെന്നിക്കൊടി പാറിക്കാൻ തോമസ് മാഷിന് കഴിഞ്ഞിട്ടുണ്ട്. കാരണം അദ്ദേഹം നല്ല ഗുരുവായിരുന്നു. പീ.ടീ. ഉഷയ്ക്ക് രാജ്യം ലഭ്യം ആക്കിയ  സൗകര്യങ്ങൾ തോമസ് മാഷിന് കിട്ടിയിരുന്നു എങ്കിൽ ട്രാക്കിൽ നിന്നും ഒളിമ്പിക്സ് സ്വർണം ഭാരതത്തിലേക്കും വിമാനം കയറും ആയിരുന്നു. പക്ഷെ പീ.ടീ. ഉഷയ്ക്ക് നൽകിയ പണം രാജ്യത്തിനു പാഴായി എന്ന് മനസിലാക്കുവാൻ ഒരു ചിത്ര വേണ്ടി വന്നു.
.
പീ.ടീ. ഉഷ അവരുടെ സ്‌കൂളിൽ പഠിപ്പിക്കാൻ അറിയാവുന്നവരെ പരിശീലനത്തിന് വെക്കണം. കുശുമ്പും കുന്നായ്മയും അസൂയയും ഈഗോയും കൊണ്ട് തന്റെ ശിഷ്യകളുടെയും മറ്റു കുഞ്ഞുങ്ങളുടെയും ഭാവി തുലക്കരുത്. പീ.ടീ. ഉഷ ഒരു നല്ല പരിശീലക അല്ലാ എന്ന് അവർ സ്വയം തിരിച്ചറിയണം. ഉഷാ സ്‌കൂൾ അങ്ങിനെ നടക്കട്ടെ. ഒരു വിരോധവും ഇല്ല. ഉഷയ്ക്ക് പ്രിന്സിപ്പാളോ മാനേജരോ ആയിരിക്കാം.  പക്ഷെ പരിശീലിപ്പിക്കാൻ അറിയുന്നവരെ അതിനു യോഗ്യത ഉള്ളവരെ  പണിക്ക് വെക്കണം.
.
നാളെ പീ.ടീ. ഉഷയ്ക്ക് ഒരു പക്ഷെ ദ്രോണാചാര്യ പുരസ്കാരം ലഭിച്ചേക്കാം. പക്ഷെ അപ്പോൾ ഭൂമി മലയാളത്തിന്റെ പൊതു ബോധത്തിന് മുന്നിൽ ഏകലവ്യനും ചിത്രയും നിറഞ്ഞു നിൽക്കും. എന്തിനു കൂടുതൽ  - ദ്രോണാചാര്യ പുരസ്കാരം ലഭിക്കാൻ ഇന്ന്  ഏറ്റവും യോഗ്യത ഉള്ള പരിശീലക എല്ലാ അർത്ഥത്തിലും പീ.ടീ. ഉഷ തന്നെ ആണ്.


Tuesday, May 30, 2017

സ്‌കൂൾ സമയ മാറ്റം : ഗുണപരം ആയ തീരുമാനം


"സ്‌കൂൾ സമയം നേരത്തെ ആക്കുന്നതിനു എതിരെ മുസ്‌ലിം സംഘടനകൾ" : വാർത്ത.

മുസ്‌ലിം സമുദായത്തിൽ പെട്ട കുട്ടികൾക്ക് രാവിലെ മദ്രസയിൽ പോകാൻ കഴിയില്ല എന്നതാണ് എതിർപ്പിന് കാരണം ആയി പറയുന്നത്. സ്‌കൂൾ സമയം നേരത്തെ ആക്കുക എന്നത് സമൂഹത്തിന്റെ മുഴുവൻ ആവശ്യമാണ്. നേരത്തെ ക്ലാസ്സ് തുടങ്ങിയാൽ നേരത്തെ ക്ലാസ്സ് തീരും. കുഞ്ഞുങ്ങൾക്ക് ഇരുട്ട് പരക്കും മുന്നേ വീട്ടിൽ എത്താം. ഓഫീസ് സമയവും സ്‌കൂൾ സമയവും തമ്മിൽ വിത്യാസം ഉണ്ടാക്കുന്നത് ഗതാഗത കുരുക്ക് കുറയ്ക്കും. നേരത്തെ ക്ലാസ്സ് തുടങ്ങിയാൽ കോളിറ്റി ടൈമിൽ കൂടുതൽ ഏകാഗ്രതയോടെ പഠിക്കാൻ കുഞ്ഞുങ്ങൾക്കു കഴിയും. അങ്ങിനെ ഒരു പിടി ഗുണങ്ങൾ മുന്നിൽ കണ്ടത് കൊണ്ടാണ് സ്‌കൂൾ സമയം നേരത്തെ ആക്കാൻ ഉള്ള പഠനങ്ങൾ വന്നത്.
.
ഭൗതിക വിദ്യാഭ്യാസത്തിനു ഊന്നൽ നൽകുന്ന ഒരു സമൂഹം ആണ് നമ്മുടേത്. ആത്മീയ വിദ്യാഭ്യാസം വേണ്ടുന്നവർക്കു അതിനും തടസം ഏതും ഇല്ല തന്നെ. എന്നാൽ ആത്മീയ വിദ്യാഭ്യാസത്തിനു പോകണം എന്നുള്ളത് കൊണ്ട് പൊതുവേ പൊതുസമൂഹത്തിനു ഗുണപരം ആകാവുന്ന ഒരു തീരുമാനം നടപ്പിലാക്കാൻ കഴിയില്ല എന്ന് പറയുമ്പോൾ സ്വതവേ ധ്രുവീകരിക്ക പെട്ട് കൊണ്ടിരിക്കുന്ന നമ്മുടെ പൊതു സമൂഹത്തെ കൂടുതൽ ആഴത്തിൽ പിളർത്താനും വർഗീയത വളർത്തുവാനും വളം വെച്ച് കൊടുക്കുകയാണ് മുശാവറയും സമസ്തയും ദക്ഷിണയും പിന്നെ ഒരുപിടി മുല്ലാ കമ്മിറ്റികളും ചെയ്യുന്നത്.
.
മത പഠനം നടത്തേണ്ടവർക്കു സ്‌കൂൾ സമയം കഴിഞ്ഞു അതാകാം. നേരത്തെ ക്ലാസ്സ് തുടങ്ങിയാൽ നേരത്തെ തീരും. അങ്ങിനെ ആകുമ്പോൾ വൈകിട്ടും മതപഠനം നടത്താം. അതും അല്ലാ എങ്കിൽ ഞായറാഴ്ചകളിൽ മുഴുവനും ആയും മതപഠനത്തിന് ആയി മാറ്റി വെക്കാം. ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല.
.
എല്ലാത്തിനും പ്രായോഗികവും ലളിതവും യുക്തിസഹവും ആയ പരിഹാരങ്ങൾ ഉണ്ട് എന്നിരിക്കെ മാർക്കട മുഷ്ടി ചുരുട്ടി പിടിച്ചു സമൂഹത്തിൽ കാലുഷ്യം വിതയ്ക്കരുതേ എന്നപേക്ഷിക്കുകയാണ് സർവ്വ മുസ്‌ലിം സംഘടനകളോടും.
.
വെറുതെ വെറുപ്പിക്കല്ലേന്നു....
 

ലിംഗ പരം.


പൂജനീയ ഗംഗേശാനന്ദ തീർത്ഥപാദർ (ഇവിടുന്നു അങ്ങോട്ട് എളുപ്പത്തിന് വേണ്ടി "ഗതി" എന്ന് ആവർത്തിക്കുന്നത് ആയിരിക്കും) അവർകളുടെ മുറിഞ്ഞു പോയ ലിംഗം ഭൂമിമലയാളത്തിൽ ഭൂകമ്പം ഉണ്ടാക്കിയതിന്റെ അനുരണങ്ങൾ സോഷ്യൽ മീഡിയയിലും കോളിളക്കം സൃഷ്ടിച്ചു കൊണ്ടിരിക്കുക ആണല്ലോ. ഒരു പക്ഷത്ത് കാഷായ വസ്ത്രധാരി ആയതു കൊണ്ടാകാം മറുപക്ഷത്ത് കൂടും കുടുക്കയും എടുത്ത് കൊണ്ട് മുസ്‌ലിം സോഷ്യൽ തൊഴിലാളികൾ ഗതിയുടെ മുറിഞ്ഞ ലിംഗത്തിൽ തൂങ്ങി ആഘോഷം തുടങ്ങിയത്. ഒരു വേള കഴിഞ്ഞപ്പോൾ തല്ലും കൊള്ളും മുറി ലിംഗങ്ങൾ സോഷ്യൽ മീഡിയയിൽ ഇടതടവ് ഇല്ലാതെ മിന്നി മറഞ്ഞു കൊണ്ടിരുന്നു.
.
ഗതിയുടെ മുറിലിംഗം എടുത്ത് വീശി മേപ്പടി മുസ്‌ലിം സോഷ്യൽ തൊഴിലാളികൾ ഒരു സമൂഹത്തെ ആകെ അവഹേളിക്കാൻ തുടങ്ങിയപ്പോൾ തലച്ചോറിലെ അണുബാധ ആർക്കാണ് എന്ന മത്സരത്തിൽ ആയിരിക്കുന്ന സംഘി സഹോദരങ്ങളും വിട്ടു കൊടുത്തില്ല. മറ്റവന്മാരെ തല്ലാൻ എവിടുന്നെങ്കിലും ഒരു മുറിലിംഗം വേണം. എന്നാലല്ലേ പകരത്തിനു പകരം ആകുള്ളൂ.... അങ്ങിനെ അവർ ഗവേഷണങ്ങളിൽ ഏർപ്പെട്ടു. ഒടുവിൽ അവർ കണ്ടെത്തുക തന്നെ ചെയ്തു.
.
മുറി ലിംഗം
.
"ഈ കുഞ്ഞുങ്ങൾ എന്ത് പിഴച്ചു... ഇവരോട് ക്രൂരത കാണിക്കുന്നതിനെ ആർക്കും എതിർക്കേണ്ടേ" ചോദ്യങ്ങളും ആയി സംഘി സഹോദരങ്ങൾ ഗോദയിൽ ചാടി വീണു. എന്താണ് എന്ന് ബെച്ചാൽ മുസ്‌ലിം സമുദായത്തിന്റെ സുന്നത്ത് കല്യാണത്തിന്റെ വിഷ്വലുകൾ എടുത്ത് ആക്രാന്തത്തോടെ അർമ്മാദം തുടങ്ങി.
.
മുസ്‌ലിം സമുദായാംഗം ആണോ? എപ്പോഴെങ്കിലും "രണ്ടേ മുക്കാലേ" എന്ന് വിളി കേൾക്കാതെ ഒരാൾക്കും ബാല്യം പിന്നിടാൻ കഴിയില്ല തന്നെ. സത്യത്തിൽ സുന്നത്ത് എന്താണ് എന്ന് കൃത്യം ആയി അറിയാതെ ആണ് ഈ വിളി ഞങ്ങൾ ഒക്കെ കേൾക്കേണ്ടി വന്നിട്ടുള്ളതു. എല്ലാം കൂടി കൂട്ടിയാൽ മൂന്നു തന്നെയാണ് നമ്മുക്കും ഉള്ളത്. പോകുന്നത് ലിംഗാഗ്രത്തിലെ ലേശം തൊലി മാത്രം ആണ്. ശതമാനക്കണക്കിൽ പറഞ്ഞാൽ തൊലി ഉൾപ്പടെ കൂട്ടായി എടുത്താൽ മൊത്തം ലിംഗത്തിന്റെ കാൽ ശതമാനത്തിൽ താഴെ മാത്രമേ ഞങ്ങൾക്ക് നഷ്ട പെടുന്നുള്ളൂ. അതും തൊലി മാത്രം. മാംസത്തിൽ നിന്നും ലവലേശം മുറിച്ചു മാറ്റുന്നില്ല. എന്നിട്ടും ഞങ്ങൾ രണ്ടേമുക്കാൽ. :(
.
പറഞ്ഞു വന്നത് എന്താണ് എന്ന് ബെച്ചാൽ സുന്നത്ത് കല്യാണം കഴിഞ്ഞു കിടക്കുന്ന കുഞ്ഞുങ്ങളുടെ പൂഞ്ഞാണിയുടെ ഫോട്ടോ കാട്ടി ഗതിയുടെ കുറ്റി പറ്റെ അറ്റു പോയ മുഴുത്ത ലിംഗവും ആയി കൂട്ടി കെട്ടിയതു മ്മിണി ബല്ല്യ ശെയ്ത്തായി പോയി എന്നാണു മൂന്നിൽ നിന്നും മ്മിണി കുറഞ്ഞതിന് രണ്ടേമുക്കാൽ വിളി നിസ്സഹായനായി കേൾക്കേണ്ടി ബന്നിട്ടുള്ള ഈ സാധുവിനു എല്ലാ സംഘി സഹോദരങ്ങളോടും ഉണർത്തിക്കാൻ ഉള്ളത്.
.
ഗതിയുടെ ഗതി അധോഗതി. വെച്ച് പിടിപ്പിക്കാനും പറ്റില്ല. മറ്റേതു പോട്ടെ. ഇനി പെടുക്കന്നത് എങ്ങിനെ ആണോ എന്തോ. മുറിച്ച് എങ്കിലും നമ്മ ഇപ്പോഴും നിർബാധം ഞാത്തി പിടിച്ചു കൊണ്ട് തന്നെ പെടുപ്പിക്കുന്നുണ്ട് എന്ന് തല്പര കക്ഷികളെ വിനീതമായി തര്യപ്പെടുത്തി കൊള്ളുന്നു.

ബ്രായും വിദേശിയും ആണ് ചേച്ചി.


"ശിരോ വസ്ത്രം ഭാരതീയ സംസ്കാരത്തിന് നിരക്കാത്തത്" : പീ. കെ. ശശികല. (എച്ച്. ഐ. വി.)
.
"ബ്രാ, പാന്റീസ്, സാനിറ്ററി നാപ്കിൻ എന്നിവയെല്ലാം വിദേശീയം ആണ്. അപ്പോൾ നിങ്ങൾ ചോദിക്കും ഞാൻ ഇതെല്ലാം ഉപയോഗിക്കുന്നില്ലേ എന്ന്. ശെരിയാണ്....നിങ്ങളുടെ മുന്നിൽ വെച്ച് ഇതൊരൊന്നു ഓരോന്ന് ആയി ഉപേക്ഷിക്കാൻ ഞാൻ പ്രതിജ്ഞാബത്തയാണ്. ഒറ്റയുടുത്ത് മാറ് മറക്കാതെ ഭാരത സംസ്കാരത്തിന് നിരക്കുന്ന വസ്ത്രം ധരിച്ചു നിങ്ങളുടെ മുന്നിൽ പച്ചയായ ഒരു ഭാരത സ്ത്രീയായി നിൽക്കാൻ ഞാൻ തയ്യാറാണ് സുഹൃത്തുക്കളെ ഞാൻ തയ്യാറാണ്."
.
വിവരക്കേടിനു കയ്യും കാലും നാവും വെച്ചാൽ അതിനു ശശികല എന്നും പേരിടാം.

Saturday, May 27, 2017

മഹാമൂഴം

മലയാളത്തിലെ എക്കാലത്തെയും മനോഹരം ആയ നോവൽ സിനിമ ആകുമ്പോൾ പേരെന്താകണം എന്നുള്ള വാറോല  ഹിന്ദു ഐക്യ വേദി (എച്ച്.ഐ.വി) പ്രസിഡന്റ് ശ്രീമതി ശശികല വിളമ്പരം ചെയ്തരിക്കുക ആണല്ലോ?


"എം.ടി. യുടെ രണ്ടാമൂഴം മഹാഭാരതത്തെ കീഴ്മേൽ മറിച്ചതാണ്. ഓരോ കഥാപാത്രത്തെയും  തലകീഴായി അവതരിപ്പിച്ചാണ് എം.ടി. രണ്ടാമൂഴം എഴുതിയിരിക്കുന്നത്." : ശ്രീമതി ശശികല (എച്ച്.ഐ.വി.) യുടെ വാക്കുകൾ ആണിത്.

മേപ്പടി വാക്കുകളിൽ നിന്നും മനസിലാകുന്ന ഒരു സംഗതി  ശ്രീമതി ശശികല "രണ്ടാമൂഴം" വായിച്ചിട്ടില്ല എന്നുള്ളതാണ്. രണ്ടാമൂഴത്തെ കുറിച്ച് ആരോ എവിടെയോ പറഞ്ഞത് എങ്ങാണ്ടും നിന്നും എന്തോ എപ്പോഴോ കേട്ടിട്ടുണ്ട് എന്നുള്ളത് അല്ലാതെ രണ്ടാമൂഴം കൈകൊണ്ടു പോലും ശശികല തൊട്ടിട്ടുണ്ടോ എന്ന് സംശയം ആണ. ഭീമസേനന്റെ വീക്ഷണത്തിലൂടെയും മാനസിക വ്യാപാരങ്ങളിലൂടെയും മഹാഭാരതത്തെ അവതരിപ്പിക്കുക എന്നാൽ എങ്ങിനെയാണ്  ആ സൃഷ്ടി മൂല കൃതിയെ ആക്ഷേപിക്കുന്നത് ആവുക? ശ്രീമതി ശശികല ഉൾപ്പെടുന്ന വരേണ്യ വർഗത്തിന് ഭീമസേനനെ കൊണ്ട്   അയിത്തം ഉണ്ട് എന്നത് തന്നെയാണ് ഭീമസേനനിൽ നിന്നും  മഹാഭാരതത്തെ ശുദ്ധീകരിക്കാൻ ശ്രമിക്കുന്നത് എന്നതാണ് തികഞ്ഞ യാഥാർഥ്യം.

അറിയാതെ എങ്കിലും ശശികല മഹാഭാരതത്തെ വേദികളിൽ നിന്നും വേദികളിലൂടെ ആക്ഷേപിക്കുക ആണ്. മഹാഭാരതം ഒരു കഥയാണെന്നും അതിനു ഒരു കഥാകൃത്ത് ഉണ്ട് എന്നും മഹാഭാരതത്തിൽ വന്നു പോകുന്നത് വെറും കഥാപാത്രങ്ങൾ ആണെന്നും അവർ അറിയാതെ ആണയിടുന്നു. ദൈവദത്തം  എന്ന് അവർ തന്നെ കരുതുകയും പറയുകയും ചെയ്യുന്ന ഒരു കൃതിയെ വെറും കഥയും കഥാപാത്രവും മഹാഭാരത സൃഷ്ടാവിനെ വെറും എഴുത്ത് കാരനും ആക്കി താഴ്ത്തി കെട്ടുന്നതിലൂടെ ശ്രീമതി ശശികല മഹാഭാരതത്തിന്റെ അസ്തിത്വത്തെ തന്നെയാണ് തുരങ്കം വെക്കുന്നത്.

"രണ്ടാമൂഴം" എന്ന ആ പേരും കൂടി ചേരുമ്പോൾ ആണ് എം.ടി മഹാഭാരതത്തെ അധികരിച്ച് എഴുതിയ കൃതി പൂർണത കൈവരിക്കുന്നത്. ശശികല ആ പേര് ഇടരുത് എന്ന് പറയുന്നത് സ്ഥായിയായ വിവര കേടു കൊണ്ട് ആണെങ്കിലും "രണ്ടാമൂഴം" ആയി തന്നെ സിനിമ കാണാൻ ആയിരിക്കും ഒരു പക്ഷേ രണ്ടാമൂഴം ഇഷ്ടപ്പെടുന്ന ഏതൊരു സഹൃദയനും ആഗ്രഹിക്കുക.

രണ്ടാമൂഴം എന്ന നോവലിൽ നിന്നും രണ്ടാംമൂഴം എന്ന തലക്കെട്ട് നഷ്ടപ്പെടുമ്പോൾ രണ്ടാമൂഴത്തിന്റെ ആത്മാവ് തന്നെ ആണ് നഷ്ടപ്പെടുന്നത്. രണ്ടാമൂഴം സിനിമയുടെ അണിയറ പ്രവർത്തകർ സിനിമയുടെ പേര് മാറ്റി രണ്ടാമൂഴത്തിന്റെ സ്വത്വം ഇല്ലാതാക്കരുത്.