Sunday, October 12, 2008

സിസ്റ്റര്‍ അല്‍ഫോന്‍സാമ്മയ്ക്ക് പ്രണാമം.



വെറുപ്പിന്റേയും വിദ്വോഷത്തിന്റേയും പകയുടേയും പകരം വീട്ടലിന്റേയും ലോകത്തില്‍ സഹനത്തിന്റേയും സഹാനുഭൂതിയുടേയും സ്നേഹത്തിന്റേയും സന്ദേശം ഉയര്‍ത്തിപ്പിടിച്ചു കൊണ്ടാണ് കേരളത്തിലെ ഒരു കൊച്ചു ഗ്രാമത്തില്‍ നിന്നും അല്‍ഫോന്‍സ എന്ന സന്യാസിനി ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാകുന്നത്. ലോക ജനസംഖ്യയില്‍ മൂന്നിലൊന്നും വിശ്വാസമര്‍പ്പിച്ചിരിയ്ക്കുന്ന ഒരു മത വിഭാഗത്തിന്റെ ഏറ്റവും പരമമാ‍യ വിശ്വാസ തലത്തിലേയ്ക്ക് ഉയര്‍ത്തപ്പെടുന്ന ഒരു ആത്മാവ് ലോകത്തിന്റെ തന്നെ ശ്രദ്ധയെ അവര്‍ വസിച്ചിരുന്നിടത്തേയ്ക്ക് ആവാഹിച്ചു കൊണ്ടു വന്ന മഹത്തായ നിമിഷങ്ങള്‍ക്കാണ് നാമിന്ന് സാക്ഷ്യം വഹിച്ചത്.

കണ്‍കെട്ടിന്റേയും ബ്ലാക്ക്മാജിക്കിന്റേയും അകമ്പടികളില്ലാതെ, ജനിച്ചു വളര്‍ന്ന സമൂഹത്തോട് സ്നേഹത്തിന്റെ ഭാഷയില്‍ സംവേദിച്ച സിസ്റ്റര്‍ അല്‍ഫോന്‍സ വിശുദ്ധയായി പ്രഖ്യാപിയ്ക്കപ്പെടുന്നത് ലോകത്തിന്റെ ഭാവം തന്നെ വിദ്വോഷമായി മാറിയ കാലഘട്ടത്തിലാണ് എന്നത് യാദൃശ്ചികമല്ല. ആഗോള മനുഷ്യ സമൂഹം അവനവന്‍ചേരികള്‍ പണിതുയര്‍ത്തുന്ന കലുഷിതമായ വര്‍ത്തമാനകാല ജീവിത സാഹചര്യത്തില്‍ സ്നേഹത്തിന്റേയും സഹനത്തിന്റേയും മഹത്വം ചര്‍ച്ച ചെയ്യപ്പെടാന്‍ സിസ്റ്റര്‍ അല്‍ഫോന്‍സാമ്മ ഒരു കാരണമാവുകയാണ് ചെയ്തത്.

വിശുദ്ധയാക്കപ്പെട്ട സന്യാസിനിയുടെ സഭയില്‍ ഈശ്വര ചൈതന്യം തൊട്ടു തീണ്ടിയിട്ടില്ലാത്തവര്‍ പൌരോഹത്യം കൈയ്യാളുന്നുണ്ട് എന്ന വസ്തുത വിശുദ്ധയാക്കപ്പെട്ടവളുടെ വിശുദ്ധിയെ ചോദ്യം ചെയ്യുന്നതിനു ഹേതുവാകുന്നില്ല. സിസ്റ്റര്‍ അല്‍ഫോന്‍സാമ്മയുടെ സഭയിലെ പൌരോഹത്യത്തിനും അല്‍ഫോന്‍സാമ്മ പാഠമാകേണ്ടുന്നതുണ്ട്. സമൂഹത്തില്‍ സ്നേഹം പ്രചരിപ്പിയ്ക്കേണ്ടവര്‍, സഹനത്തിന്റെ മഹത്വം പ്രഘോഷിയ്ക്കേണ്ടവര്‍ കോപത്തിന്റേയും ധാര്‍ഷ്ട്യത്തിന്റേയും പകയുടേയും പ്രചാരകരാകുന്ന കറുത്ത ദിനങ്ങളില്‍ സിസ്റ്റര്‍ അല്‍ഫോന്‍സാമ്മ മരണത്തിലും ഉയര്‍ത്തിപ്പിടിച്ച തത്വങ്ങള്‍ തിരിച്ചറിയേണ്ടുന്ന മുഹൂര്‍ത്തം കൂടിയായിരുന്നു ഇന്ന് വത്തിക്കാനില്‍ കഴിഞ്ഞു പോയത്.

സിസ്റ്റര്‍ അല്‍ഫോന്‍സാമ്മയുടെ മധ്യസ്ഥതയില്‍ സമാധാനം കരഗതമാകുന്നു എന്ന് ഏതെങ്കിലും വിശ്വാസിയ്ക്ക് തോന്നുന്നിടത്തോളം അയാളെ സംബന്ധിച്ചിടത്തോളം സിസ്റ്റര്‍ അല്‍ഫോന്‍സാ പ്രഖ്യാപിയ്ക്കപ്പെട്ടിട്ടില്ലാ എങ്കിലും വിശുദ്ധതന്നെ.

സഹനത്തിന്റേയും സ്നേഹത്തിന്റേയും സന്ദേശം പേറി വിശുദ്ധരുടെ പട്ടികയിലേയ്ക്കുയര്‍ന്ന സിസ്റ്റര്‍ അല്‍ഫോന്‍സാമയ്ക്ക് പ്രണാമം...
-------------------
ചിത്രം IBN ല്‍ നിന്നും.

61 comments:

അഞ്ചല്‍ക്കാരന്‍ said...

സഹനത്തിന്റേയും സ്നേഹത്തിന്റേയും സന്ദേശം പേറി വിശുദ്ധരുടെ പട്ടികയിലേയ്ക്കുയര്‍ന്ന സിസ്റ്റര്‍ അല്‍ഫോന്‍സാമയ്ക്ക് പ്രണാമം...

കാപ്പിലാന്‍ said...

സിസ്റ്റര്‍ അല്‍ഫോന്‍സാമയ്ക്ക് പ്രണാമം.

Lathika subhash said...

എന്റെയും പ്രണാമം.

siva // ശിവ said...

സിസ്റ്റര്‍ അല്‍ഫോന്‍സാമയുടെ മധ്യസ്ഥതയില്‍ സമാധാനം കരഗതമാകുന്നു എന്ന് ഏതെങ്കിലും വിശ്വാസിയ്ക്ക് തോന്നുന്നിടത്തോളം അയാളെ സംബന്ധിച്ചിടത്തോളം സിസ്റ്റര്‍ അല്‍ഫോന്‍സാ പ്രഖ്യാപിയ്ക്കപ്പെട്ടില്ലാ എങ്കിലും വിശുദ്ധതന്നെ.

താങ്കള്‍ക്കെങ്കിലും ഇതൊക്കെ മനസ്സിലാകുന്നുവല്ലോ...സന്തോഷം തോന്നുന്നു...ഇന്നലെ മുതല്‍, ഒരുവന്റെ വിശ്വാസം മറ്റൊരുവന് അവിശ്വാസവും അന്ധവിശ്വാസവും ആകുന്നതൊക്കെ വായിച്ച് വല്ലാതെ വിഷമം തോന്നി ഇരിക്കുകകായിരുന്നു...

നന്ദിയുണ്ട്...ഒരുപാട്...

siva // ശിവ said...

സിസ്റ്റര്‍ അല്‍ഫോന്‍സാമയ്ക്ക് എന്റെയും പ്രണാമം...

മാണിക്യം said...

വിശുദ്ധ അല്‍ഫോന്‍സാമയ്ക്ക് പ്രണാമം.
വിശുദ്ധ അല്‍ഫോന്‍സായുടെ ജീവിതം തുറന്നുതരുന്ന വഴി സഹനത്തിന്‍േറതാണ്. മിശിഹായില്‍ വിശ്വസിക്കുന്നതുമാത്രമല്ല, മിശിഹായ്ക്കുവേണ്ടി സഹിക്കുന്നതും ദൈവകൃപയായിട്ടു കണ്ട ആത്മീയതയാണ് അല്‍ഫോന്‍സാമ്മയുടേത്.
ഭാരതത്തിലെ കത്തോലിക്കരുടെ പ്രധാന മധ്യസ്ഥയായി അല്‍ഫോന്‍സാമ്മ

മൃദുല്‍രാജ് said...

ഇതൊക്കെ കാണുമ്പോള്‍ ഒരു സംശയം.. അപ്പ്ലോള്‍ ബാക്കി സിസ്റ്റേഴ്സ് ഒന്നും സഹനത്തിന്റെ വഴിയില്‍ അല്ലേ സഞ്ചരിക്കുന്നത് ? ജീവിച്ചിരുന്നപ്പോള്‍ അല്‍‌ഫോന്‍സാമ്മ ചെയ്ത അത്ഭുതങ്ങള്‍ എന്തൊക്കെയായിരുന്നു? ഒരു സാധാരണ സിസ്റ്റര്‍ എന്നതില്‍ കവിഞ്ഞ് അവര്‍ക്കുണ്ടായിരുന്ന പ്രത്യേകത എന്തായിരുന്നു? മുപ്പത്താറ് വയസ്സിനുള്ളില്‍ അവര്‍ ചെയ്ത ആതുര സേവനങ്ങള്‍ എന്തൊക്കെയായിരുന്നു? ആരെങ്കിലും ഒന്നു പറഞ്ഞു തരുമോ?

അഞ്ചല്‍ക്കാരന്‍ said...

മൃദുല്‍ രാജ്,
ഈ പോസ്റ്റും ഒരു പക്ഷേ അല്‍ഫോന്‍സാമ്മയുടെ വിശുദ്ധിയ്ക്ക് ഒരു ഉദാഹരണമാണ്.

അല്‍ഫോന്‍സാമ്മയെ വിശുദ്ധയാക്കി പ്രഖ്യാപിയ്ക്കപ്പെടുന്ന ചടങ്ങുകളുടെ ചര്‍ച്ചകള്‍ വാര്‍ത്താ മാദ്ധ്യമങ്ങളില്‍ നിറഞ്ഞ് നിന്നൊരു നിമിഷം എനിയ്ക്കും തോന്നിയതാണ് താങ്കള്‍ ചോദിച്ച പോലെയുള്ള സംശയങ്ങള്‍. തുടര്‍ന്ന് ഈ പോസ്റ്റിനു വിപരീതമായി അല്‍ഫോന്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിയ്ക്കുന്ന ചടങ്ങുകളെ നഖശിഖാന്തമെതിര്‍ത്തു കൊണ്ട് ഒരു പോസ്റ്റ് എഴുതി കൊണ്ടിരിയ്ക്കുകയായിരുന്നു ഞാന്‍. ആ പോസ്റ്റിലേയ്ക്ക് വേണ്ടുന്ന സ്ഥിതിവിവര കണക്കുകളും സിസ്റ്റര്‍ അല്‍ഫോന്‍സാമ്മയുടെ ജീവ ചരിത്രവും നെറ്റില്‍ പരതി ഇറങ്ങിയ ഞാന്‍ പതുക്കെ പതുക്കെയാണ് മനസ്സിലാക്കിയത് സ്നേഹത്തിന്റേയും സഹനത്തിന്റേയും സ്ഥാനം വിശുദ്ധപദവിയ്ക്കും എത്രയോ ഉന്നതിയിലാണെന്ന്. അനുനിമിഷം ദുസ്സഹമായ പീഡനം അനുഭവിയ്ക്കമ്പോഴും സഹജീവികളുടെ സന്തോഷത്തിനു വേണ്ടി പ്രവര്‍ത്തിയ്ക്കുകയും ലോക നന്മയ്ക്ക് വേണ്ടി പ്രാര്‍ത്ഥിയ്ക്കുകയും ചെയ്യുക എന്നാല്‍ അത് അത്ഭുതം അല്ലാതെ മറ്റെന്താണ്. അത് തൊട്ടറിഞ്ഞപ്പോഴാണ് ഈ പോസ്റ്റായത്.

സന്യാസിനീ സമൂഹം സ്നേഹവും സഹനവും ഇല്ലാത്തവരല്ല എന്നല്ല. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും മഹാത്മാ ഗാന്ധി ആകാന്‍ കഴിഞ്ഞിരുന്നില്ലല്ലോ? ഭാരതത്തില്‍ കോണ്‍ഗ്രസ് കാരില്ലാത്തതു കൊണ്ടല്ലല്ലോ ഇറ്റലിയില്‍ നിന്നും ഒരാള്‍ വന്ന് ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷയായത്?

അതങ്ങനെയാണ്. അങ്ങ് സംഭവിയ്ക്കുന്നതാണ്. അത് പോലെ സംഭവിച്ചതാണ് സിസ്റ്റര്‍ അല്‍ഫോന്‍സാമ്മയുടെ വിശുദ്ധപദവിയും. കാരുണ്യവും സ്നേഹവും ദയയും സഹനവും അന്യാമാകുന്ന ഒരു കാലഘട്ടത്തില്‍ സ്നേഹത്തേകുറിച്ചും സഹനത്തെക്കുറിച്ചും ചര്‍ച്ച ചെയ്യപ്പെട്ട ഒരു ദിനമായിരുന്നു ഇന്നലെ കഴിഞ്ഞത്. അതിനു സിസ്റ്റര്‍ അല്‍ഫോന്‍സാമ്മ ഒരു നിമിത്തമാവുകയായിരുന്നു എന്ന് ചിന്തിയ്ക്കുന്നതല്ലേ അവരുടെ അത്ഭുത പ്രകടനങ്ങള്‍ അന്വേഷിച്ചു പോകുന്നതിലും നല്ലത്.

മൃദുല്‍രാജ് said...

അതുകൊണ്ട് മാത്രം എന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരമാകുന്നില്ല അഞ്ചല്‍. ഇന്നലെ ഇത് ഇത്രയധികം ചര്‍ച്ച ചെയ്യപ്പെട്ടത് കേരളത്തില്‍ മാത്രമാണ് എന്ന് കൂടി ഓര്‍ക്കണം. ബാക്കിയുള്ള സ്ഥലങ്ങളില്‍ ഇത് കത്തോലിക്കാ സഭയില്‍ മാത്രം ഒതുങ്ങുന്ന ഒരു ചടങ്ങ് മാത്രം. അതും ഇടക്കിടെ ഉണ്ടാകുന്നതാണ്. കത്തോലിക്കാ സഭക്ക് പതിനായിരത്തിലധികം വിശുദ്ധര്‍ ഉണ്ടെന്നാണ് കണക്ക്.

ഞാനും ഒരു പോസ്റ്റ് ഇട്ടു പോയി.. ഇവിടെ കാണാം റോമുളൂസച്ചന്റെ ഡയറി കുറിപ്പുകള്‍ , ചില സംശങ്ങള്‍

അഞ്ചല്‍ക്കാരന്‍ said...

മൃദുല്‍ രാജ്,
മുന്‍ വിധിയുമായിട്ടാണ് അല്‍ഫോന്‍സാമ്മയുടെ ജീവിതത്തിലേയ്ക്ക് ഞാനിറങ്ങിയത്. എന്നിട്ടും എനിയ്ക്ക് എന്റെ മുന്‍ വിധികളെ മാറ്റിയിട്ട് ഞാന്‍ ഉദ്ദേശിച്ചതില്‍ നിന്നും വിഭിന്നമായ ഒരു പോസ്റ്റിടേണ്ടി വന്നത് അവരുടെ ജീവിതത്തില്‍ ഞാന്‍ എന്തൊക്കെയോ നന്മകള്‍ കണ്ടതു കൊണ്ടാണ്.

മാത്രമല്ല. സിസ്റ്റര്‍ അഭയ കേസിന്റെ നാള്‍വഴികള്‍ എന്ന പോസ്റ്റ് തീരാതെ മറ്റു പോസ്റ്റുകള്‍ ഈ ബ്ലോഗില്‍ വേണ്ടാ എന്നു തീരുമാനിച്ചിരുന്നിടത്താണ് സിസ്റ്റര്‍ അല്‍ഫോന്‍സാമ്മയുടെ വിശുദ്ധപദവിയെ വിമര്‍ശിച്ചു കൊണ്ട് പോസ്റ്റെഴുതാന്‍ ഞാന്‍ തീരുമാനിച്ചത്. പക്ഷേ ആ പോസ്റ്റ് ഇങ്ങിനെ ആയി ആണ് പ്രസിദ്ധീകരിയ്ക്കപ്പെട്ടത് എന്ന് മാത്രം.

ഒന്നു ഞാന്‍ പറയാം. അല്‍ഫോന്‍സാമ്മയെ കുറിച്ച് ഞാന്‍ എഴുതിയിട്ടത് എന്റെ ചിന്തയില്‍ തോന്നിയത് മാത്രമാണ്. താങ്കള്‍ക്കോ മറ്റാര്‍ക്കെങ്കിലുമോ തിരിച്ചാണ് തോന്നുന്നത് എങ്കില്‍ അതും പ്രകടിപ്പിയ്ക്കാനുള്ള സ്വാതന്ത്ര്യമാണല്ലോ നാം ഇന്നനുഭവിയ്ക്കുന്നത്. പക്ഷേ ഇതെന്റെ സ്വാത്രന്ത്ര്യം. തര്‍ക്കത്തിനില്ല.

നന്മയെ നല്ലഹൃദയത്തോടെ സ്വീകരിയ്ക്കാം - അത് ആരു കൊണ്ടു വരുന്നു എന്നതിനു എന്തെങ്കിലും പ്രസക്തിയുണ്ട് എന്ന് തോന്നുന്നില്ല. തിന്മയെ അതേപോലെ തന്നെ അവഗണിയ്ക്കുകയും ചെയ്യാം.

Appu Adyakshari said...

അഞ്ചല്‍ക്കാരാ ഈ പോസ്റ്റിനു നന്ദി. "വിശുദ്ധയാക്കപ്പെട്ട സന്യാസിനിയുടെ സഭയില്‍ ഈശ്വര ചൈതന്യം തൊട്ടു തീണ്ടിയിട്ടില്ലാത്തവര്‍ പൌരോഹത്യം കൈയ്യാളുന്നുണ്ട് എന്ന വസ്തുത വിശുദ്ധയാക്കപ്പെട്ടവളുടെ വിശുദ്ധിയെ ചോദ്യം ചെയ്യുന്നതിനു ഹേതുവാകുന്നില്ല" ഇന്നലെ ബ്ലോഗില്‍ നടന്ന പല ചര്‍ച്ചകളും കണ്ടപ്പോള്‍ എനിക്കു തോന്നിയതും ഇതുതന്നെ. ഞാനും വായിച്ചിട്ടുണ്ട് അല്‍ഫോസാമ്മയുടെയുടെ ജീവചരിത്രം. കത്തോലിക്കനല്ല എങ്കിലും ഈ മഹതി ജീവിച്ചിരുന്ന സ്ഥലങ്ങളിലും അവരെ കബറടക്കിയിരിക്കുന്ന സ്ഥലത്തും പോയിട്ടുണ്ട്. അവരുടെ ജീവിതത്തെപ്പറ്റി കൂടുതല്‍ വായിച്ചറിഞ്ഞപ്പോള്‍ എനിക്കു തോന്നിയത് താങ്കള്‍ പറഞ്ഞതുപോലെ സ്നേഹത്തിന്റേയും സഹനത്തിന്റേയും സ്ഥാനം വിശുദ്ധപദവിയ്ക്കും എത്രയോ ഉന്നതിയിലാണ്‍ എന്നതാണ്. അനുനിമിഷം ദുസ്സഹമായ പീഡനം അനുഭവിയ്ക്കമ്പോഴും സഹജീവികളുടെ സന്തോഷത്തിനു വേണ്ടി പ്രവര്‍ത്തിയ്ക്കുകയും ലോക നന്മയ്ക്ക് വേണ്ടി പ്രാര്‍ത്ഥിയ്ക്കുകയും ചെയ്യുക എന്നാല്‍ അത് അത്ഭുതം അല്ലാതെ മറ്റെന്താണ്. അതല്ലാതെ അല്‍ഫോന്‍സാമ്മ ജീവിച്ചിരുന്നപ്പോള്‍ രോഗികളെ സൌഖ്യമാക്കുകയോ, വെള്ളത്തിനുമീതേ നടക്കുകയോ, കല്ലിനെ അപ്പമാക്കുകയോ ഒന്നും ചെയ്തിട്ടില്ല. വിശുദ്ധജീവിതം എന്നു പറയുന്നത് ആ അര്‍ദ്ധത്തിലല്ല മനസ്സിലാക്കേണ്ടത്.

ശിവ എഴുതിയിരിക്കുന്നതുപോലെ, ഒരു വിഭാഗത്തിന്റെ വിശ്വാസം മറ്റൊരു വിഭാഗത്തിന് വെറുപ്പായി തോന്നേണ്ടകാര്യമുണ്ടോ? ടി.വി ചാനലുകള്‍ ഈ ചടങ്ങീനെ ലൈവായി വീടുകളില്‍ എത്തിച്ചു. ഇതുപോലെ ഫുഡ്ബോള്‍ മത്സരങ്ങളും, വള്ളം കളിയും, ആറ്റുകാല്‍ പൊങ്കാലയും, മകരവിളക്കും, ഹജ്ജ് നടക്കുന്നതുമൊക്കെ നമ്മള്‍ കാണാറില്ലേ. ഇഷ്ടമുള്ളവര്‍ കാണട്ടെ, വേണ്ടാത്തവര്‍ക്ക് റിമോട്ട് കണ്ട്രോള്‍ അല്ലേ കൈയ്യിലിരിക്കുന്നത്!!

Appu Adyakshari said...

Comment follow up request

തറവാടി said...

ഒരു മതത്തിലുണ്ടായ പ്രവൃത്തി മറ്റൊരു മതത്തിനോ ആളുകള്‍ക്കോ ഉപദ്രവമില്ലെങ്കില്‍ അതിനെ എന്തിന് വിമര്‍‌ശിക്കുന്നു എന്നാണ് ചില പോസ്റ്റുകള്‍ കണ്ടപ്പോള്‍ തോന്നിയത്. സമൂഹത്തിലെ തെറ്റ് തിരുത്താനാണെന്ന വാദമെങ്കില്‍ തെറ്റെന്ന് ആരാണ് തീരുമാനിക്കുന്നത്?

നന്‍‌മ, അത് മത/ദൈവ വിശ്വാസികളില്‍ നിന്നുണ്ടാവുമ്പോള്‍ സ്വീകരിക്കുന്നതിന് നിരീശ്വരവാദികളേയോ തിരിച്ചോ എന്താണ് തടസ്സമാകുന്നതെന്ന് മനസ്സിലാവുന്നില്ല.

ദൈവത്തെ/മത വിശ്വാസങ്ങളെ അന്ധമായി തള്ളിപ്പറഞ്ഞാലേ പുരോഗമന വാദികളും ശാസ്ത്രഞ്ജരും ബുദ്ധിമാന്‍‌മരും ആകൂ എന്ന ചിന്താഗതിയാണ് പലരേയും ഭരിക്കുന്നത്.

ഓരോരുത്തരും ഓരോ വിശ്വാസത്തില്‍ (ദൈവ/മത/നിരീശ്വര/...)ജീവിക്കട്ടെ ഒരു വിഭാഗത്തിന് മറ്റുള്ളവര്‍ തെറ്റെന്ന് പറയാനും പരിഹസിക്കാനും എന്തവകാശം?

അഞ്ചലേ പോസ്റ്റ് കാലോചിതമായി.

ഋഷി|rISHI said...

താല്‍‌പര്യമുള്ള വിഷയം!
ഒരു കുഞ്ഞ് കനാല്‍ തുറന്ന് വയ്ക്കുന്നു എന്റെ മെയിലിലേക്ക്.

വിദുരര്‍ said...

അഞ്ചല്‍കാരന്‍, അഭിനന്ദനം. വിയോജിപ്പുകള്‍ അങ്ങിനെ തന്നെ പറയുകയും ഏറെ പ്രധാനപ്പെട്ട കാര്യങ്ങളില്‍ ഊന്നുകയും ചെയ്‌തതു നന്നായി.

CasaBianca said...

:)

Kaippally said...

അഞ്ചൽക്കാര
ചുരുക്കത്തിൽ ഇനി മനഃസമാധാനത്തോടെ മനോരമക്ക് അൽഫോൺസമ്മയെ classifiedലൂടെ മുമ്പത്തേക്കാൾ അല്പം rate കൂട്ടി വിറ്റു കുറച്ചു കാശുണ്ടാക്കാം.
എത്ര നല്ല പത്ഥതി.

തറവാടി.
മറ്റാർക്കും ദോഷമില്ലാത്ത ഒരു കാര്യം തന്നെയാണു് ഇതു്. പക്ഷെ അതുപോലെ തന്നെ സാധാരണ ജനത്തിനു് യാതൊരു ഗുണവും ഇല്ല എന്നുകൂടി ചേർത്തു് പറയണം.

T.Vയിൽ തത്സമയ ദൃശ്യങ്ങൾ മാദ്ധ്യമങ്ങൾ കാണിച്ചപ്പോൾ എത്ര പരസ്യങ്ങൾ നിങ്ങൾ കണ്ടു? പതിവിലും അല്പം കൂടുതൽ ആയിരിക്കണം.

സാധാരണ മനുഷ്യനു് ഗുണമില്ല. എന്നാൽ indirect ഗുണമുള്ള ചിലർ ഉണ്ടു്.
1) ദൃശ്യ മാദ്ധ്യമങ്ങൾ.
2) പരസ്യങ്ങൾ മാദ്ധ്യമങ്ങളിൽ പ്രദർശിപ്പിക്കുന്ന agencyകൾ
3) പരസ്യം നിർമിക്കുന്ന production houses
4) പരസ്യങ്ങളുടെ sponsors

രാഷ്ട്രീയ പാർട്ടികളും (പ്രത്യേകിച്ചും Kerala Congress) ക്രൈസ്തവ സഭകളും ഇതു് ശരിക്കും മുതലെടുക്കും എന്നുള്ളതിൽ യാതൊരു സംശയവുമില്ല.

എല്ലാം കച്ചവടം തന്നെയാണു്. മതം വിറ്റിട്ടുള്ള കച്ചവടം.

ഇന്ത്യയിൽ നിശബ്ദമായി മനുഷ്യ സേവനങ്ങൾ ചെയ്തും പൊതുജന വിദ്യാഭ്യാസം നൾഗിയും, വൈദ്യ സേവനങ്ങൾ ചെയ്തും മണ്മറഞ്ഞ പോയ അനേകം പാദിരിമാരും, കന്യാസ്ത്രിമാരും, വൈദ്യന്മാരും, ഉണ്ടായിട്ടുണ്ടു്. അവർക്കാർക്കും ഇത്രമാത്രം popularity എന്തുകൊണ്ടു് ലഭിച്ചില്ല എന്നുകൂടി ആരെങ്കിലും അനവേഷിച്ചോ?

ദൈവത്തെ/മത വിശ്വാസങ്ങളെ അന്ധമായി തള്ളിപ്പറഞ്ഞാലേ പുരോഗമന വാദികളും ശാസ്ത്രഞ്ജരും ബുദ്ധിമാന്‍‌മരും ആകൂ എന്ന ചിന്താഗതിയാണ് പലരേയും ഭരിക്കുന്നത്.
അന്ധമായി തള്ളി പറഞ്ഞിലല്ലോ തറവാടി. വസ്തുനിഷ്ടമായ കാര്യങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ടു തന്നെയാണു് ഇതുപോലുള്ള വിശ്വാസ കച്ചവടങ്ങൾ വെളിപ്പെടുത്തുന്നതു്.

പിന്നെ പുരോഗമന വാദികളും ശാസ്ത്രഞ്ജരും. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു കൂട്ടമാണല്ലോ അവർ. താങ്കളേ പോലുള്ള ദൃഢ് വിശ്വാസികളെയാണു് ഇന്നത്തെ കേരളത്തിനു് ആവശ്യം. എന്നാലല്ലെ കച്ചവടം മെച്ചപ്പെടു.

Kaippally said...

അഞ്ചലും, തറവാടിയും ഇസ്ലാം വിശ്വാസികൾ ആണെന്ന വിശ്വാസത്തോടെ ഞാൻ നിങ്ങളെ നേരവഴിയിലേക്ക് നയിക്കാൻ ഒരു ശ്രമം നടത്തട്ടെ.

(നേർവഴി കാട്ടുന്നവൻ നേർവഴിയിലാണോ എന്നൊന്നും ചോയിക്കല്ലും.)

Quranൽ شرك‎ എന്ന പദം എന്താണു് എന്നു നിങ്ങൾ രണ്ടും പഠിക്കുക. അതാണു് നിങ്ങൾ ഇവിടെ പ്രോത്സാഹിപ്പിക്കുന്നതു്.

Anonymous said...

അല്‍ഫോന്‍സാമ്മയെ നഖശിഖാന്തം എതിര്‍ക്കാന്‍ നെറ്റില്‍ പരതിയ അഞ്ചല്‍കാരന്‍ , അല്‍ഫോന്സാമ്മ വിശുദ്ധപദവിക്കും അപ്പുറത്താണ് എന്ന കണ്ടെത്തല്‍ അല്‍ഫോണ്‍സാമ്മയുടെ “കറാമത്ത്” അല്ലാതെ പിന്നെന്താണ് ?

അഞ്ചല്‍കാരാ. ഡിങ്ങ്ടി ഡിങ്ങാ.

അഞ്ചല്‍ക്കാരന്‍ said...

കൈപ്പള്ളീ,
തറവാടി ഇസ്ലാമാണോ അല്ലയോ എന്നത് അദ്ദേഹവുമായി ബന്ധപ്പെട്ട കാര്യം. പക്ഷേ ഞാന്‍ ഇസ്ലാമാണ്.

ഇസ്ലാമായതു കൊണ്ട് തന്നെയാണ് മറ്റ് മതസ്ഥരുടെ വിശ്വേസ പ്രമാണങ്ങളെ ഇകഴ്ത്താന്‍ കഴിയാത്തതും. ഖുറാനും ഹദീസുകളും കൈപ്പള്ളിയോളം അറബിയില്‍ തന്നെ മനസ്സിലാക്കാന്‍ കഴിയാത്ത ഒരാളാണ് ഞാന്‍. മലയാളം പരിഭാഷ വായിച്ചിട്ടുണ്ട്. ഖുറാന്‍ അറബിയില്‍ തന്നെ വായിച്ച് ഗ്രഹിയ്ക്കാന്‍ കഴിഞ്ഞിട്ടുള്ള താങ്കള്‍ക്കുള്ളിടത്തോളം അറിവ് ഖുറാനെ സംബന്ധിച്ചിടത്തോളം എനിയ്ക്കില്ല എന്ന വസ്തുത നില നില്‍ക്കേ തന്നെ പറയട്ടെ:

സിസ്റ്റര്‍ അല്‍ഫോന്‍സാമ്മ സ്നേഹത്തിന്റേയും സഹനത്തിന്റേയും ത്യാഗത്തിന്റേയും പ്രതിരൂപം തന്നെയായിരുന്നു .

ഇത് പറയുന്നതിനെ എന്റെ ഏകദൈവത്തിലുള്ള വിശ്വേസം ഒരു തരത്തിലും എന്നെ വിലക്കുന്നില്ല.

ഈ പോസ്റ്റിടാനുള്ള കാരണവും ഞാന്‍ പറഞ്ഞിരുന്നു-മുകളില്‍ ഒരു കമന്റില്‍. അല്‍ഫോന്‍സാമ്മയുടെ ജീവിതം എന്തായിരുന്നു എന്ന് തിരിച്ചറിയുന്നവരാരും ആ സന്യാസിനിയെ ഇകഴ്ത്താന്‍ തുനിയില്ല തന്നെ. മുന്‍‌വിധിയോടു കൂടി സമീപിച്ചിട്ടും എനിയ്ക്കിങ്ങനെ ഒരു പോസ്റ്റിടേണ്ടി വന്നതില്‍ എനിയ്ക്ക് സന്തോഷമേയുള്ളൂ‍.

പിന്നെ സഭ. ആ സംഗതിയോടുള്ള എന്റെ നിലപാട് ഞാന്‍ പോസ്റ്റില്‍ തന്നെ വ്യക്തമാക്കിയിട്ടും ഉണ്ട്. അല്‍ഫോന്‍സാമ്മയുടെ വാര്‍ത്താ പ്രാധാന്യം കച്ചവടമാക്കാന്‍ ശ്രമിയ്ക്കുന്നതിനെ പറ്റിയുള്ള എന്റെ അഭിപ്രായം ഇതിനു ശേഷം ഞാന്‍ ഇവിടെ പറഞ്ഞിട്ടും ഉണ്ട്.

അപ്പോള്‍ കാര്യങ്ങളൊന്നും മനസ്സിലായി കാണില്ല എന്ന് കരുതുന്നു.

നന്ദി.

Kaippally said...

അഞ്ചൽ
അയ്യോ തീർന്നില്ല !!!

ഒരു ക്രൈസ്തവ സന്യാസിനിയെ ആദരിക്കുന്നു. അവരുടെ sainthood അംഗീകരിക്കുന്നു എന്നു് മനസിലാക്കട്ടെ.

എന്നാൽ കുർആൻ ഈ വിഷയത്തിൽ എന്തു പറയുന്നു എന്നു നോക്കുക.


9:31 അവരുടെ പണ്ഡിതന്‍മാരെയും പുരോഹിതന്‍മാരെയും മര്‍യമിന്‍റെ മകനായ മസീഹിനെയും അല്ലാഹുവിന്‌ പുറമെ അവര്‍ രക്ഷിതാക്കളായി സ്വീകരിച്ചു. എന്നാല്‍ ഏകദൈവത്തെ ആരാധിക്കാന്‍ മാത്രമായിരുന്നു അവര്‍ കല്‍പിക്കപ്പെട്ടിരുന്നത്‌. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്ന്‌ അവനെത്രയോ പരിശുദ്ധന്‍!

9:32 അവരുടെ വായ്കൊണ്ട്‌ അല്ലാഹുവിന്‍റെ പ്രകാശം കെടുത്തിക്കളയാമെന്ന്‌ അവര്‍ ആഗ്രഹിക്കുന്നു. അല്ലാഹുവാകട്ടെ തന്‍റെ പ്രകാശം പൂര്‍ണ്ണമാക്കാതെ സമ്മതിക്കുകയില്ല. സത്യനിഷേധികള്‍ക്ക്‌ അത്‌ അനിഷ്ടകരമായാലും.

9:33 അവനാണ്‌ സന്‍മാര്‍ഗവും സത്യമതവുമായി തന്‍റെ ദൂതനെ അയച്ചവന്‍. എല്ലാ മതത്തെയും അത്‌ അതിജയിക്കുന്നതാക്കാന്‍ വേണ്ടി. ബഹുദൈവവിശ്വാസികള്‍ക്ക്‌ അത്‌ അനിഷ്ടകരമായാലും.

9:34 സത്യവിശ്വാസികളേ, പണ്ഡിതന്‍മാരിലും പുരോഹിതന്‍മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന്‌ ( അവരെ ) തടയുകയും ചെയ്യുന്നു. സ്വര്‍ണവും വെള്ളിയും നിക്ഷേപമാക്കിവെക്കുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ അത്‌ ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക്‌ വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക.


ഷിർൿ എന്നാൽ ദൈവം കൂടാതെ മറ്റു (മനുഷ്യരിലോ, ജീവജാലങ്ങളിലോ) വിശ്വാസം അർപ്പികുക.

ഇസ്ലാമിൽ രണ്ടു തരം ഷിർക്കുകൾ ഉണ്ടു്. ഷിർൿ അൽ അക്ബർ (വലിയ ഷിർക്ക്) , ഷിർൿ അൽ അസ്ഗർ (ചെറിയ ഷിർക്ക്).

ഇസ്ലാമിൽ വിശ്വസിക്കുന്ന ഒരു വ്യക്തിക്ക് ഒരിക്കലും പൊരുത്തപെടാൻ കഴിയാത്ത ഒരു ഏർപ്പാടാണു് ഈ sainthood.

ഇതെഴുതുന്ന ഒരു വ്യക്തി എങ്ങനെ ഈ തെറ്റു ഞ്യായികരിക്കുന്നു എന്നുകൂടി എഴുതുക.

നേരന്‍ said...

പ്രിയ കൈപള്ളി മാഷെ;
ഖുര്‍‌ആനിലെ ശിര്‍ക്ക് എന്ന പദത്തിന്റെ വ്യാപകാര്‍ത്ഥം വേദക്കാരെ ഉള്‍കൊള്ളുന്നില്ല.
വേദക്കരെയും ബഹുദൈവ രാധകരേയും ഖുറാന്‍ രണ്ട് തലത്തിലാണു പരിചയപ്പെടുത്തുന്നത്. (ഒന്നു-അഹ്‌ലുല്‍ കിതാബും രണ്ടാമത്തേത്-മുഷ്‌രികീന്‍ എന്നും)

കൃസ്തീയ വിശ്വാസികളെ വിവാഹം ചെയ്യാന്‍ പോലും ഖുറാന്‍ അനുവദിക്കുന്നു.-(സൂക്തം മായിദ -5) ഖുരാന്‍ ക്രോഡീകരിച്ച മൂന്നാ‍ം ഖലീഫ വരെ കൃസതീയ മതവിശ്വാസിനിയെ വിവാഹം കഴിച്ചിട്ടുണ്ട്.

അഞ്ചല്‍കാരന്‍ ശിര്‍ക്ക് പ്രോത്സാഹിപ്പിക്കുന്നു എന്നു പറയുന്നതിനേക്കാളും ഉചിതം അദ്ദേഹം മാന്യമായി തങ്ങളോടൊപ്പം വേദം നല്‍കപ്പെട്ട രൌ വിഭാഗത്തോടുള്ള ആദരവ് കാണിച്ചതായിരിക്കണം.

മൃദുല്‍രാജ് said...

നേരന്‍ എന്താണ് പറയുന്നത് എന്ന് തെളിച്ച് പറഞ്ഞാല്‍ ഇതൊന്നും അറിയാത്തവര്‍ക്കും കൂടി മനസ്സിലായേനെ. പറഞ്ഞതിന്റെ അര്‍ത്ഥം കൃസ്ത്യന്‍ മതവിഭാഗം വേദം നല്‍കപ്പെട്ടരില്‍ പെടും ബഹുദൈവാരാധകര്‍ അല്ല എന്നാണോ? ബൂലോകത്തെ പല ചര്‍ച്ചകളിലും പലതാണ് പറയുന്നത്. സത്യം ആര്‍ക്കറിയാം.

നേരന്‍ said...

മൃദുല്‍ രാജ്: അതെ, കൃസ്തീയ മതവിഭാഗം വേദം നല്‍കപ്പെട്ടവരില്‍ പെടും. ജൂത-കൃസ്തീയ വിഭാഗക്കാരെ ‘അഹ്‌ലുല്‍ കിതാബ്‘ വേദം നലകപ്പെട്ടവര്‍ എന്നാണു ഖുര്‍‌ആന്‍ അഭിസംബോധന ചെയ്യുന്നത്. യേശുവിനേയും കന്യാമറിയത്തെ കുറിച്ചും ഇസ്രായീല്‍ വംശജരെ കുറിച്ചും ഖുറാന്‍ വളരെ നീണ്ട അധ്യായങ്ങളിലൂടെ പ്രതിപാതിക്കുന്നുമുണ്ട്.

മൃദു: കൈപള്ളി മാഷിന്റെ കമെന്റിന്റെ പ്രതികരണം എന്നതുകൊണ്ടാ ഞാന്‍ കൂടുതല്‍ വിശദീകരിക്കാതെ പറഞ്ഞത്. ഇനിയും ചോദിക്കാട്ടോ.

മൃദുല്‍രാജ് said...

അപ്പോള്‍ നേരനോട് ഒരു ചൊദ്യം കൂടി.
അല്‍ഫോന്‍സാമ്മക്ക് പകരം ഗുരു നിത്യ ചൈതന്യ യതിയെയോ ശ്രീനാരായണഗുരുവിനെയോ, സത്യസായിബാബയെയോ (പുട്ടപര്‍ത്തിയിലെ കള്ളനല്ല) ‍ സമാനമായ പദവിയിലേക്ക് ഉയര്‍ത്തിയാല്‍ അതിനെ അഞ്ചല്‍ ന്യായീകരിച്ചാല്‍ "ഭയങ്കര" ശിര്‍ക്ക് ആയി മാറും അല്യോ? ഇതെന്ത് ന്യായപ്രമാണം?

കൃസ്ത്യന്‍സിന്റെ "തൃത്വം" എന്ന സങ്കല്പ്പത്തെ ഒരിക്കലും ന്യായീകരിക്കാത്ത ഖുറാന്‍ വച്ച് നിങ്ങള്‍ എങ്ങനെയാണ് ദൈവത്തിന് പ്രിയപ്പെട്ടവര്‍ എന്ന ലേബല്‍ ഉള്ള വിശുദ്ധരെ അംഗീകരിക്കുന്നത് എന്ന് കൂടി വ്യക്തമാക്കിയാല്‍ കൊള്ളാം.

നേരന്‍ said...

മൃദുലാ: അഞ്ചല്‍ അല്‍ഫോന്മയെ വിശുദ്ധ പദവിയിലേക്കു ഉയര്‍ത്തിയതിനെ എന്തു വിശ്വാസപ്രകാരമാ ന്യായീകരിച്ചത് എന്നു വ്യക്തമല്ല; അദ്ദേഹം ഒരു മുസ്ലിം ആണെന്നു പറയുകയും ഇസ്ലാമില്‍ ഒരു മനുഷ്യന്റെ വിധി നിര്‍ണ്ണയം അവന്റെ സൃഷ്ടാവിന്റെ മാത്രം അധികാരപരിധിയിലുള്ളതാണു.

നിത്യചൈതന്യയതിയേയോ, ശ്രീനാരായണഗുരുവിന്റേയോ, സത്യസായിബാബയുടേയോ “സമാന പദവിയിലേക്കു” ഉയര്‍ത്തുന്നകാര്യം - വിശുദ്ധപദവിയിലേക്കു ഇവരൊക്കെ താനെ ഉയര്‍ന്നോളും അല്ലാതെ അവരെ ഉയര്‍ത്തേണ്ട സാംസ്ക്കരിക ദാരിദ്ര്യം നമുക്കുണ്ടെന്നു തോന്നുന്നില്ല.

കൃസ്ത്യന്‍സിന്റെ "തൃത്വം" എന്ന സങ്കല്പ്പത്തെ ഒരിക്കലും ന്യായീകരിക്കാത്ത ഖുറാന്‍ തന്നെയാണു കൃസ്തീയ മതവിഭാഗക്കാരെ കല്യാണം കഴിക്കാം എന്ന ആശയവും അംഗീകരിക്കുന്നത്. ഇസ്ലാമിക കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളില്‍ ഇത്തരം നിയമങ്ങള്‍ വിശദീകരിച്ചു ഏതു വിഭാഗത്തിലുള്ള സ്ത്രീകളേയും കല്യാണം കഴിക്കാനുള്ള വകുപ്പും ഉണ്ടാക്കി വെച്ചിട്ടുണ്ട്. ഇനിയും ചോദിക്കാന്‍ മടിക്കരുത്. പക്ഷെ ഈ നമുക്കു വേദി ഇവിടെ വേണ്ട.
മൃദുലേ; മതങ്ങളെ ആഴത്തില്‍ പഠിക്കാന്‍ ശ്രമിക്കരുത്; നിന്റെയീ കുഞ്ഞു ആയുസ്സില്‍ നിനക്ക് എന്തെല്ല്ലാം വേറെ ഉപകാരപ്രദമായ കാര്യുങ്ങള്‍ ചെയ്യാനുണ്ട്.

മൃദുല്‍രാജ് said...

തൃപ്തിയായി... അഞ്ചലിനെ പിന്തുണക്കാന്‍ വന്നയാള്‍ കൊള്ളാം..

നേരന്‍ said...

മൃദുലേ: :)

N.J Joju said...

കുറച്ചു കാര്യങ്ങള്‍ വ്യക്തമാക്കാനാഗ്രഹിയ്ക്കുന്നു.

1.അല്‍‌ഫോന്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിയ്ക്കുന്നു എന്നു പറഞ്ഞാല്‍ അവരെടെ ജീവിതവിശുദ്ധിയെ സഭ ഔദ്യോഗികമായി അംഗീകരിയ്ക്കുന്നു എന്നാണര്‍ത്ഥം. അതിനുമുന്‍പും അല്‍ഫോന്‍സാമ്മ വിശുദ്ധയായിരുന്നു.

2. വിശുദ്ധരായി പ്രഖ്യാപിയ്കുന്നതിന് സുദ്ദീര്‍ഘമായ നടപടിക്രമങ്ങളുണ്ട്. അല്‍ഫോന്‍സാമ്മയുടെ കാര്യത്തില്‍ ഏതാണ്ട് അന്‍പതുവര്‍ഷത്തോളമേ എടുത്തുള്ളൂ.

3. വിശുദ്ധരെ ദൈവസന്നിധിയിലെ മധ്യസ്ഥരായാണ് കത്തോലിയ്ക്കാ സഭകണക്കാക്കുന്നത്.

4. ഏറ്റവും പ്രധാനമായി ചിലജീവിതമാതൃകകളെ വിശ്വാസികളുടെ മുന്‍പില്‍ അവതരിപ്പിയ്ക്കുകയാണ് കത്തോലിയ്ക്കാസഭ. ജീവിതത്തില്‍ ബുദ്ധിമുട്ടൂകളുണ്ടാവുമ്പോള്‍ നിരാശരാവുകയും ആത്മഹത്യയില്‍ അഭയം തേടുകയും ഒക്കെ ചെയ്യൂന്ന ആധുനിക സമൂഹത്തില്‍, തനിയ്ക്കു അനുഭവിയ്ക്കേണ്ടി വന്ന രോഗങ്ങളെയും ബുദ്ധിമുട്ടൂകളെയും സന്തോഷത്തോടെ സഹിച്ചു എന്നതാണ് അല്‍ഫോന്‍സാമ്മയുടെ മഹത്വം.

5. sainthood നെക്കുറിച്ചുള്ള ഇസ്ലാം മതത്തിന്റെ കാഴ്ചപ്പാട് എന്താണെന്ന് എനിയ്ക്കറിഞ്ഞുകൂടാ. എങ്കിലും കൈപ്പള്ളി ഉദ്ധരിച്ചിരിയ്ക്കുന്ന ഖുറാന്‍ വചനങ്ങള്‍ sainthood ന് എതിരാണ് എന്നു തോന്നുന്നില്ല.

Appu Adyakshari said...

ഇത്രയും കാര്യങ്ങള്‍ ഇവിടെ വ്യക്തമായി എഴുതിയതിനു നന്ദി ജോജൂ. കത്തോലിക്കാ സഭയുടെ (എല്ലാ ക്രിസ്ത്യന്‍ വിഭാഗങ്ങളുടെയും അല്ലതാനും) ഒരു ആഭ്യന്തരകാര്യമാണ് ഈ പ്രഖ്യാപനം. ഈ ചടങ്ങ് മീഡിയകള്‍ ലൈവായി കാണിക്കുകയും ഈ കാലഘട്ടത്തിന്റേതായ രീതിയില്‍ പബ്ലിസിറ്റി കൊടുക്കുകയും ചെയ്തു എന്നത് നേര്. അതുകൊണ്ട്മാത്രം, അല്‍ഫോന്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ച ചടങ്ങ് ഒരു സുപ്രഭാതത്തില്‍, ഏതോ ഹിഡന്‍ അജന്റയുടെ ഭാഗമായി ക്രിസ്തീയ സഭകള്‍ നടത്തിയ ഒരു സ്പോണ്‍സേഡ് പ്രോഗ്രാം എന്ന മാതിരി കുറേ പോസ്റ്റുകളും അതില്‍ വന്ന കമന്റുകളും കണ്ടു. ഇതൊരു വിശ്വാസക്കച്ചവടവും, ഭക്തിബിസിനസും ആണെന്നു വരെ വ്യഖ്യാനങ്ങളുണ്ടായി. യഥാര്‍ത്ഥത്തില്‍ ഇത്തരം കാര്യങ്ങളൊക്കെ വളരെ സര്‍വ്വവ്യാപകമാവുന്ന ഈ കാലഘട്ടത്തിന് എത്രയോമുമ്പ് (അന്‍പതു വര്‍ഷം എന്ന് ജോജു) കത്തോലിക്കാ സഭ ആരംഭിച്ച അല്‍ഫോന്‍സാമ്മയുടെ വിശുദ്ധപദവി പ്രഖ്യാപനവൂമായി ബന്ധപ്പെട്ട വിവിധ പടികളായ ചടങ്ങുകളുടെ പൂര്‍ത്തീകരണം മാത്രമാണ് കഴിഞ്ഞയാഴ്ച നടന്ന ചടങ്ങ്. അല്‍ഫോന്‍സാമ്മയ്ക്കു ജീവിച്ചിരുന്ന കാലഘട്ടത്തിനും വളരെ മുമ്പ് ജീവിച്ചിരിക്കുകയൂം, പുണ്യജീവിതം നയിക്കുകയും വിശുദ്ധനെന്ന് ഒരുപാട് വിശ്വാസികള്‍ കരുതുകയും ചെയ്യുന്ന ചാവറ അച്ചനെ (അദ്ദേഹവും വാഴത്തപ്പെട്ടവന്‍ എന്ന പദവിയിലേക്ക് അല്‍ഫോന്‍സാമ്മയോടോപ്പം 1986 ല്‍ പ്രഖ്യാപിക്കപ്പെട്ടയാളാണ്) ഇതുവരേയും കത്തോലിക്കാ സഭ വിശുദ്ധപദവിയിലേക്ക് പ്രഖ്യാപിച്ചിട്ടില്ല എന്നതും ശ്രദ്ധിക്കുക.

ഒരു മതത്തിന്റെ കാഴ്ചപ്പാടുകളും വീക്ഷണങ്ങളും വച്ച് മറ്റൊരു മതത്തിന്റെ രീതികളെ വിശകലനം ചെയ്യുന്നത് എത്രമാത്രം ശരിയാണ്? എന്തിനു മതങ്ങളെ പറയുന്നു, വിവിധ വിശ്വാസരീതികളുള്ള ഒരേ മത വിഭാഗങ്ങളെ നോക്കൂ. എല്ലാവര്‍ക്കും അവരവര്‍ പറയുന്നത് ശരി.. അതല്ലേ ശരി :-)

നേരന്‍ said...
This comment has been removed by the author.
നേരന്‍ said...

വാഴത്തപ്പെട്ടവന്‍ എന്ന പദവിയിലേക്ക് അല്‍ഫോന്‍സാമ്മയോടോപ്പം 1986 ല്‍ പ്രഖ്യാപിക്കപ്പെട്ട ചവറ അച്ചനെ കാത്തോലിക്കാ സഭ ഇന്നേവരെ വിശുദ്ധപദവിയിലേക്കു ഉയര്‍ത്തിയിട്ടില്ല എന്ന അപ്പുവിന്റെ ഒരു പരിഭവത്തില്‍ നിന്നും അമ്പതല്ല അമ്പതാണ്ട് തന്നെ മനുഷ്യന്‍ എത്ര സുദീര്‍ഘമായ പരിപാടി ആവിഷ്കരിച്ചു വിശകലനം ചെയ്താലും മനുഷ്യനിലെ നന്മ തിന്മകള്‍ തൂക്കിയളന്നു തിട്ടപ്പെടുത്താന്‍ മനുഷ്യന്‍ അശക്തനാണെന്ന് വരും. ഇതു തന്നെയാണു ഇസ്ലാമിലെ sainthood ഉം കാത്തോലിക്കാ sainthood ഉം തമ്മിലുള്ള വിത്യാസം. മുസ്ലിംകളിലെ ദൈവത്തിന്റെ വിശുദ്ധദാസന്മാരെ ആരും അറിയുകപോലുമില്ല. ഇന്ന് കുറെ കള്ളനാണയങ്ങള്‍ ഈ പേരും‌പറഞ്ഞു വെളളം മന്ത്രിച്ചൂതി കാഷുണ്ടാക്കുന്നുണ്ട്. കാത്തോലിക്കാ വിശ്വാസികള്‍ക്കു sainthood നെ തീരുമാനിക്കാന്‍ ചിലപെരുമാറ്റച്ചട്ടങ്ങള്‍ ഉള്ളതു അവരുടെ ഭാഗ്യം. ഈ വിശ്വാസികളുടെ ഒരു കാര്യേ; എല്ലാം അങ്ങട്ട് കണ്ണുമടച്ചു വിശ്വസിക്കില്ല.

സാജന്‍| SAJAN said...

അഞ്ചലിന്റെ പോസ്റ്റ് അഭിനന്ദനം അര്‍ഹിക്കുന്നു.
ഒരിസ്ലാം മത വിശ്വാസിയായിട്ടും മറ്റുള്ള മതത്തില്‍ നന്‍‌മയെന്ന് തോന്നിയത് അംഗീകരിച്ച നല്ല മനസ്സിന്,
എതിര്‍പ്പുകള്‍ ഉണ്ടാവുമെന്ന് അറിഞ്ഞിട്ടുമത് തുറന്നെഴുതിയ ആര്‍ജ്ജവത്തിന്:)
സെയിന്റ് ഹുഡിനെപറ്റിയുള്ള ചര്‍ച്ചയല്ലേ? നടക്കട്ടെ
ഇത് മെയിലിലേക്ക് വരാന്‍ വേണ്ടി മാത്രം.
അല്‍ഫോന്‍സയേ വിശുദ്ധയായി പ്രഖ്യാപിച്ചത്, കത്തോലിക്ക സഭയുടെ ആഭ്യന്തര കാര്യമല്ലേ?.
ഇതില്‍ മറ്റുള്ള സഭകളായ യാക്കോബായ, മാര്‍തോമാ, വിവിധ പ്രൊട്ടസ്റ്റന്റ് സഭകള്‍, പെന്തക്കോസ്ത് സഭകള്‍ക്ക് യാതൊരു മനസറിവോ ഉത്തരവാദിത്വമോ ഇല്ല.
പക്ഷേ അപ്പുവും അഞ്ചലും എഴുതിയത് പോലെ, ഇതൊരു സ്പോണ്‍സേഡ് പ്രോഗ്രാം എന്ന രീതിയില്‍ കാണുന്നത് ശരിയല്ല എന്നാണ് അഭിപ്രായം.
കാശുണ്ടുക്കാന്നവര്‍ക്ക് ഇതു തന്നെ വേണമെന്നില്ലല്ലൊ ബിസിനസിന് അവര്‍ ഏത് വഴിയിലൂടെയും അതിനു മാര്‍ഗങ്ങള്‍ കണ്ടെത്തും ഇതില്‍ കത്തോലിക്ക സഭയെ വിമര്‍ശിക്കുന്നത് എന്തിനാണെന്ന് മനസിലാവുന്നതേയില്ല.
ഇത് ഒരു ബിസിനസ് തന്ത്രമായിരുന്നുവെങ്കില്‍ എത്രയോ പുണ്യാത്മക്കളെന്ന് സഭ കരുതുന്നവരെ വിശുദ്ധിയിലേക്ക് അവര്‍ക്ക് ഇതിനോടക്ം ഉയര്‍ത്താമായിരുന്നു?

The Common Man | പ്രാരബ്ധം said...

പറയാനുള്ളത്‌ ഇവിടെ പറഞ്ഞിട്ടുണ്ട്‌ എന്നു പറഞ്ഞാ, നിങ്ങളാരും വന്നു നോക്കിയില്ലെങ്കിലോ എന്നു പേടിച്ച്‌, അതു കോപ്പി പേസ്റ്റ് ചെയ്യുന്നു.

വാഴ്ത്തപ്പെട്ട അല്‍ഫോന്‍സാമ്മ, കത്തോലിക്കാ സഭയിലെ വിശുദ്ധരുടെ പദവിയിലേയ്ക്കുയര്‍ത്തപ്പെട്ടതിന്റെ ആഘോഷവും ആരവവും , അല്‍പ്പം വിമര്‍ശ്ശനവുമൊക്കെ ബൂലോകത്ത്‌ കാണാനിടയായി. ഏതൊരു കാര്യത്തിലും ഉയര്‍ന്നു കേള്‍ക്കുന്ന വ്യത്യസ്തമായ പൊതുജനാഭിപ്രായങ്ങളും, അതിന്‍മേലുള്ള ചര്‍ച്ചകളുമാണ്‌, മറ്റു പലരെയും പോലെ എന്നെയും ഈ മാധ്യമത്തിന്റെ ഒരാരാധകനാക്കുന്നത്‌.

സഭയുമായും സഭയുടെ ചട്ടക്കൂടുമായും ചെറുപ്പം മുതലേ അടുത്തു പരിചയമുള്ള ഒരു കത്തോലിക്കന്‍ എന്ന നിലയില്‍ ചില വിശദീകരണങ്ങള്‍ നല്‍കാനാണ്‌ എന്റെ ശ്രമം. പലരും പലവുരു പറഞ്ഞ കഴിഞ്ഞ കാര്യങ്ങള്‍ തന്നെ.

വിശുദ്ധിയോടെ ജീവിച്ചു മരിച്ചവരെ സഭയ്ക്കുള്ളില്‍ ബഹുമാനിക്കാനും, അവരുടെ ജീവിതം ഒരു മാതൃകയായി വിശ്വാസികള്‍ക്കു മുമ്പില്‍ അവതരിപ്പിക്കാനുമായി , അത്തരം ആളുകളെ വിശുദ്ധന്‍/വിശുദ്ധ പദവികളേയ്ക്കുയര്‍ത്തുന്നത്‌ നൂറ്റാണ്ടുകളായി കത്തോലിക്കാ സഭയില്‍ നിലനിന്നുപോരുന്ന ഒരു പാരമ്പര്യമാണ്‌. അവരോടുള്ളു ബഹുമാനത്തിനു 'വണക്കം' എന്നാണ്‌ സഭ പറയുന്നത്‌. അവരുടെ ജീവിതരീതികള്‍ അനുകരിക്കാനും, അവരോടു മാദ്ധ്യസ്ഥം യാചിക്കാനും സഭ പഠിപ്പിക്കുന്നു. അല്ലാതെ അവരാരും ദൈവങ്ങളോ, ദൈവത്തിനു സമന്‍മാരോ അല്ല. അന്ധമായ വിശ്വാസത്തിന്റെ പേരില്‍ ചുരുക്കം ചിലര്‍ കാണിച്ചുകൂട്ടുന്ന പ്രഹസങ്ങള്‍ തെറ്റായ സന്ദേശങ്ങള്‍ നല്‍കുന്നുണ്ട്‌ എന്നതു ശരിയാണെങ്കിലും, അതൊന്നും സഭയുടെ നിലപാടാകുന്നില്ല.

ഈ നാമകരണ നടപടി വളരെ ദൈര്‍ഘ്യമേറിയതും വിപുലവുമാണ്‌. മാറുന്ന രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങള്‍ക്കനുസരിച്ച്‌ ഒരാളെ വിശുദ്ധനാക്കാന്‍ പറ്റില്ല. പല തലങ്ങളിലുള്ള പരിശോധനകളും പഠനങ്ങളും അടങ്ങുന്ന നാമകരണ നടപടി, നമ്മുടെ നാട്ടിലെ സിവിലിയന്‍ അവാര്‍ഡുകളോട്‌ താരതമ്യം ചെയ്യാന്‍ സാധിക്കില്ല.

വിശുദ്ധപദവിയിലേയ്ക്കുയര്‍ത്തപ്പെട്ടവരെല്ലാം മാര്‍പ്പാപ്പാമാരോ വൈദികരോ സന്യസ്തരോ ആയിരുന്നില്ല. വളരെയധികം അറിയപ്പെടുന്ന പേരുകേട്ടവരായിരിക്കണം ഇവര്‍ എന്നും ഒരു നിര്‍ബന്ധവുമില്ല. വിശ്വാസത്തില്‍ നിന്നും വ്യതിചലിച്ചു ജീവിച്ച സ്വന്തം മകനുവേണ്ടി കരഞ്ഞു പ്രാര്‍ത്ഥിച്ച മോനിക്കാ എന്ന വീട്ടമ്മ വിശുദ്ധയായിട്ടുണ്ട്‌. അല്‍ഫോന്‍സാമ്മയും അതുപോലെ ഒരു ജീവിതമാണ്‌.

മെച്ചപ്പെട്ട സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളില്‍ ജനിച്ചിട്ടും, അതിന്റെ സുഖസൌകര്യങ്ങള്‍ ഉപേക്ഷിച്ചു മഠത്തില്‍ ചേര്‍ന്ന അല്‍ഫോന്‍സാമ്മ , നിശബ്ദ സഹനത്തിലൂടെയാണ്‌ വിശുദ്ധി നേടിയത്‌. രോഗം മൂലമുള്ള ശാരീരിക സഹനം, സഹപ്രവര്‍ത്തകരുടെ തെറ്റിധാരണകള്‍ മൂലമുള്ള മാനസിക സഹനം- രണ്ടും അമ്മയെ ഒരു പോലെ ബുദ്ധിമുട്ടിച്ചിരുന്നു. പക്ഷേ ഇതെല്ലാം അനുഗ്രഹങ്ങളായി കണ്ട്‌ ആസ്വദിക്കാന്‍ അമ്മ ശ്രമിച്ചു.

ആ ജീവചരിത്രത്തിന്റെ ഇത്രയും ഭാഗമെങ്കിലും ആരുടെയും യുക്തിക്കു നിരക്കാത്തതല്ല എന്നു കരുതുന്നു. ദര്‍ശ്ശനങ്ങള്‍ പോലെയുള്ള കാര്യങ്ങള്‍ അംഗീകരിക്കാന്‍ വിശ്വാസികള്‍ക്കേ ഒരു പക്ഷേ സാധിക്കൂ. അപ്പോ, ഒരു നല്ല ജീവിതം ജീവിച്ചു മരിച്ച, സഹനങ്ങള്‍ ദൈവാനുഗ്രഹങ്ങളായി കണ്ട ഒരു വ്യക്തിയെ ഒരു പദവി വഴി സഭ സഭയ്ക്കുള്ളില്‍ ബഹുമാനിക്കുമ്പോള്‍, അതില്‍ ചിലര്‍ക്കു ബുദ്ധിമുട്ടു തോന്നേണ്ട കാര്യമെന്താണ്‌?

നാട്ടിലെ മാധ്യമങ്ങള്‍ അതിനു അമിതപ്രാധാന്യം നല്‍കിയത്‌ അതിനുള്ളിലെ കച്ചവടസാധ്യത മാത്രം മുന്നില്‍കണ്ടായിരിക്കണം. പക്ഷേ മാധ്യമങ്ങളുടെ കച്ചവട സാധ്യത എന്നു പറയുന്നത്‌ പ്രസ്തുത വാര്‍ത്തയ്ക്കു എത്ര ആവശ്യക്കാരുണ്ടെന്നതാണ്‌. കത്തോലിക്കാ സഭയ്ക്കുള്ളില്‍ , ഈ ചടങ്ങിനു്‌ എത്ര മാത്രം പ്രാധാന്യമുണ്ടെന്നത്‌, സഭയെക്കുറിച്ചറിയാവുന്നവര്‍ക്കറിയാം. അതറിയാവുന്നവര്‍ , കത്തോലിക്കനല്ലെങ്കില്‍പോലും, ഇതു ശ്രദ്ധിക്കും. ഈ കാര്യം മാധ്യമങ്ങള്‍ക്കും അറിയാം. കത്തോലിക്കര്‍ മാത്രമേ ഇതു ശ്രദ്ധിക്കൂ എന്നുണ്ടെങ്കില്‍ ദേശീയ വാര്‍ത്താ ചാനലുകളൊന്നും ഇതിനു ഇത്ര പ്രാധാന്യം കൊടുക്കാന്‍ ന്യായമില്ലല്ലോ.

എല്ലാ വര്‍ഷവും നടക്കുന്ന , ശബരിമലയിലെ മകരവിളക്കു്‌ ഏതാണ്ടെല്ലാ മലയാള ചാനലുകളും തല്‍സമയം കാണിക്കാറുണ്ട്‌. അതുപോലെ തന്നെ പ്രധാനപ്പെട്ട, അതും ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ഒരു ചടങ്ങ്‌, അതില്‍ ഒരു ഭാരതീയന്‍, ഒരു മലയാളി അംഗീകരിക്കപെടുമ്പോള്‍ അതിനു വാര്‍ത്താപ്രാധാന്യം ലഭിക്കുന്നു എന്നതില്‍ ഒരുപാടു ആകുലപ്പെടേണ്ട കാര്യമൊന്നുമില്ല.

മറ്റോതൊരു പ്രസ്ഥാനത്തെയും പോലെ കത്തോലിക്കാ സഭയിലും അനുചിതമായ പല പ്രവണതകളും വളര്‍ന്നു വരുന്നതില്‍ ആശങ്കയുള്ള ഒരു വിശ്വാസിയാണ്‌ ഞാനും. രാഷ്ട്രീയ- സാമ്പത്തിക സ്വാധീനമുള്ളവര്‍ മാത്രം അല്‍മായപ്രതിനിധികളായി പൊതുസമൂഹത്തില്‍ ഉയര്‍ത്തിക്കാട്ടപ്പെടുന്നതില്‍ എനിക്കു അമര്‍ഷമുണ്ട്‌. അല്‍ഫോന്‍സാമ്മയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട്‌* , മിഷന്‍ ലീഗ്‌ എന്ന സംഘടന സ്ഥാപിക്കന്‍ യത്നിച്ച, അതിനെ ലോകത്തിലെ ഏറ്റവും വലിയ അല്‍മായസംഘടനയായി വളര്‍ത്തിയ കുഞ്ഞേട്ടനു
മുന്നില്‍ , കെ.എം.മാണി അല്‍മായപ്രതിനിധി ആയത്‌ രൂപതാകേന്ദ്രങ്ങളില്‍ അദ്ദേഹത്തിനുള്ള സ്വാധീനം കൊണ്ടു മാത്രമായിരിക്കണം. [യാത്ര പുറപ്പെടുന്നതിനു മുമ്പ്‌ പി.സി.തോമസുമായി ഒരു രാഷ്ട്രീയ സംഘടനത്തിനും കേരളത്തിന്റെ സ്വന്തം മാണി സാര്‍ ഈ അവസരം ഉപയോഗിച്ചു എന്നും കേട്ടു, കഷ്ടം!]. ഷെവലിയര്‍, പ്രോ എക്ലേറ്റ്‌ എറ്റ്‌ പൊന്തിഫിക്ക്‌ എന്നിങ്ങനെയുള്ള അല്‍മായ ബഹുമതികള്‍ പലപ്പോഴും മെത്രാന്‍മാരുമായി നല്ല ബന്ധം പുലര്‍ത്തുന്നവര്‍ക്കു മാത്രമാണ്‌ ലഭിക്കുന്നതെന്ന ആരോപണം , ഇത്തരം ബഹുമതികള്‍ പ്രഖ്യാപിക്കുമ്പോളെല്ലാം ഉയര്‍ന്നു വരാറുള്ളതാണ്‌. അതില്‍ ഒരു പരിധിവരെയൊക്കെ ശരിയുണ്ടായിരുന്നു താനും.

പക്ഷേ, അല്‍ഫോന്‍സാമ്മയുടെ കാര്യത്തില്‍ ഇങ്ങനെ ഒരു മനസ്താപവും എനിക്കില്ല. സി.എം.ഐ. സമൂഹത്തിന്റെ അഭിമാനസ്തംഭമായ വാഴ്ത്തപെട്ട ചാവറയച്ചന്‍ , അല്‍ഫോന്‍സാമ്മയ്ക്കു മുമ്പേ വിശുദ്ധപദവിയിലെത്തും എന്നായിരുന്നു ഞാന്‍ കരുതിയിരുന്നത്‌. മാന്നാനം പള്ളിയില്‍ സ്ഥിരമായി പോയിരുന്നതു കൊണ്ട്‌ അവിടെ വരുന്ന ആളുകളുടെ അനുഭവസാക്ഷ്യങ്ങള്‍ ഒട്ടനവധി അറിഞ്ഞിട്ടുണ്ട്‌ എന്നതു ഒരു പ്രധാനകാരണമാണെങ്കിലും, സി.എം.ഐ. സമൂഹത്തിനു സഭയിലുള്ള സ്വാധീനം നടപടികള്‍ക്കു വേഗം കൂട്ടും എന്നു ഞാന്‍ കരുതി.

പക്ഷേ, ആരുമല്ലാതിരുന്ന, ആരുമാകാനാഗ്രഹിക്കാതിരുന്ന ഒരു സാധാരണക്കാരിയെ, ലോകം മുഴുവന്‍ അറിയുന്ന വിശുദ്ധയായി സഭ ഉയര്‍ത്തിയപ്പോള്‍ , അതു നല്‍കുന്ന സന്ദേശം എനിക്കു ഹൃദ്യമായി അനുഭവപ്പെട്ടു.

അല്‍ഫോന്‍സാമ്മ ഉരുവുവിട്ടിരുന്ന ഒരു സുകൃത ജപത്തോടെ അവസാനിപ്പിക്കാം : " സഹനമേ തരണമേ, മരണമേ വരണമേ". അതായിരുന്നു ആ ജീവിതത്തിന്റെ രത്നചുരുക്കം.

N.J Joju said...

"മനുഷ്യന്‍ എത്ര സുദീര്‍ഘമായ പരിപാടി ആവിഷ്കരിച്ചു വിശകലനം ചെയ്താലും മനുഷ്യനിലെ നന്മ തിന്മകള്‍ തൂക്കിയളന്നു തിട്ടപ്പെടുത്താന്‍ മനുഷ്യന്‍ അശക്തനാണെന്ന് വരും."

ശരിയാണ്.
അതുകൊണ്ടുതന്നെയാണ് നാമകരണനടപടികളില്‍ അത്ഭുതങ്ങള്‍ക്കായി കാക്കുന്നത്. വൈദ്യശാസ്ത്രത്തിനു വിശദീകരിയ്ക്കാനാവാത്തത് എന്നു കരുതുന്ന അത്ഭുതങ്ങളെ ദൈവത്തിന്റെ പക്കല്‍ നിന്നുള്ള അടയാളങ്ങളായാണ് സഭ കാണുന്നത്.

12ആം തിയതിയിലെ ദീപികപത്രത്തിന്റെ സപ്ലിമെന്റില്‍ ബിഷപ്പ് പള്ളിയ്ക്കാപ്പറമ്പിലുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം ഇക്കാര്യം പറയുന്നുണ്ട്.
ക്യാന്‍സര്‍ രോഗം സുഖമാകുന്നതുപോലും അത്ഭുതമായി പരിഗണിയ്ക്കണമെന്നില്ല. ചാവറയച്ചന്റെ കാര്യത്തില്‍ അത്തരത്തില്‍ വൈദ്യശാസ്ത്രത്തിനു വിശദീകരിയ്ക്കാന്‍ കഴിയാത്ത അത്ഭുതത്തിന്റെ അഭാവമാണ് വിശുദ്ധപദവിയിലേയ്ക്ക് ഉയര്‍ത്തപ്പെടുന്നതിനുള്ള തടസം.

നേരന്‍ said...

N J ജോജു : "മനുഷ്യന്‍ എത്ര സുദീര്‍ഘമായ പരിപാടി ആവിഷ്കരിച്ചു വിശകലനം ചെയ്താലും മനുഷ്യനിലെ നന്മ തിന്മകള്‍ തൂക്കിയളന്നു തിട്ടപ്പെടുത്താന്‍ മനുഷ്യന്‍ അശക്തനാണെന്ന് വരും."
ഞാന്‍ മുകളില്‍ ഇങ്ങിനെ പറഞ്ഞത് ഇസ്ലാമിലെ sainthood ഉം കാത്തോലിക്കാ sainthood ഉം തമ്മിലുള്ള വിത്യാസം പറയുന്നതിനാണ്.
ഈ പറഞ്ഞതു ശെരിയാണു എന്നു ജോജ്ജു സമ്മതിക്കുന്നതിന്റെ അര്‍ത്ഥം കാത്തോലിക്കാ സഭയുടെ മനുഷ്യന്റെ ആത്മീയ ഭൌതിക പ്രവൃത്തനങ്ങള്‍ തൂക്കി മാര്‍ക്കിട്ടു വിശുദ്ധരാണെന്നു തീരുമാനിക്കുന്നതും, കുമ്പസാരക്കൂട്ടില്‍ നിന്നു പാതിരിമാര്‍ പാപങ്ങള്‍ക്കു തീര്‍പ്പുകല്പിക്കുന്നതുമൊക്കെ ദൈവത്തിന്റെ അധികാരത്തില്‍ കൈകടത്തലാവില്ലെ. ചവറയച്ചന്‍ കാത്തോലിക്കാ സഭ വിശ്വാസിയായിട്ടും കാത്തോലിക്കാ സഭയക്കു അദ്ദേഹത്തിന്റെ കാര്യത്തില്‍ ഒരു തീരുമാനമെടുക്കാനാവാതെ പോവുമ്പോള്‍ സഭ തന്നെ രണ്ടു തട്ടിലാവുകയല്ലെ. വൈദ്യശാസ്ത്രത്തിന്റെ വിശദീകരിക്കാന്‍ കഴിയാത്ത അത്ഭുതത്തിന്റെ അഭാവമാണു ചവറയച്ചന്റെ കാര്യത്തില്‍ സംഭവൈച്ചതെങ്കില്‍ വൈദ്യശാസ്തത്തിന്റെ പിന്‍ബലമില്ലെങ്കില്‍ സഭയ്ക്കു ഒരു തീരുമാനമെടുക്കാനാവില്ലെ. ശാസ്ത്രത്തിന്റെ പിന്‍ബലത്തില്‍ കാര്യങ്ങള്‍ക്കു തീരുമാനമാവുന്നെങ്കില്‍ ; അതു തന്നെയല്ലെ - നിലവിലുള്ള ദൈവപ്രോക്ത മതവിശ്വാസങ്ങളെ അംഗീകരിക്കാത്ത യുക്തിവാദികളും ചെയ്യുന്നത്.

THE COMMON MAN :പ്രാരാബ്ധം :

“അവരോടു മാദ്ധ്യസ്ഥം യാചിക്കാനും സഭ പഠിപ്പിക്കുന്നു “

ഈ മാദ്ധ്യസ്ഥം എന്താണെന്നു ഒന്നു വിശദീകരിച്ചു തരുമോ ? ഇതു വരെ പൊട്ടിപുറപ്പെട്ട ഒരു മതത്തിലും വിശ്വാസമില്ലാത്തയെനിക്ക് എവിടെയെങ്കിലും ഒരു സാധ്യതയുണ്ടോ എന്നറിയാനാ.

Appu Adyakshari said...

നേരന്‍, “ഇതു വരെ പൊട്ടിപുറപ്പെട്ട ഒരു മതത്തിലും വിശ്വാസമില്ലാത്തയെനിക്ക്“ എന്ന് സ്വയം വിശേഷിപ്പിച്ചിരിക്കുന്ന താങ്കള്‍ക്ക് ദൈവം, പ്രാര്‍ത്ഥന എന്നീ കാര്യങ്ങളില്‍ വിശ്വാസമുണ്ടോ? ഉണ്ടാ‍വണം എന്നില്ല, അഥവാ ഉണ്ടെങ്കില്‍ ഇനി പറയുന്ന കാര്യങ്ങള്‍ മനസ്സിലാക്കാന്‍ എളുപ്പമാണ്.

മദ്ധ്യസ്ഥ (പ്രാര്‍ത്ഥന) എന്നാല്‍ ഒരാള്‍ മറ്റൊരാള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക എന്നാണ് അര്‍ത്ഥം. ഇത് ക്രിസ്തുമതത്തില്‍ മാത്രമല്ല, മറ്റെല്ലാ വിശ്വാസങ്ങളിലും ഉണ്ട്. ഒരാള്‍ ഒരാപത്തില്‍ പെട്ടിരിക്കുമ്പോള്‍, അല്ലെങ്കില്‍ അയാള്‍ക്കു നല്ലതുവരാന്‍, അല്ലെങ്കില്‍ സ്വന്തം കുടുംബത്തിനു വേണ്ടി, മക്കള്‍ക്കുവേണ്ടി, സുഹൃത്തിനുവേണ്ടി ഒക്കെ പ്രാര്‍ത്ഥിക്കുക. ഇതാണ് സമൂഹപ്രാര്‍ത്ഥനയില്‍ ചെയ്യുന്നത്. സ്വന്തം ആവശ്യങ്ങളെ ദൈവത്തിനു വിട്ടുകൊടുത്ത് മറ്റുള്ളവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ക്രിസ്തീയ സഭകള്‍ പഠിപ്പിക്കുന്നു.

ക്രിസ്തീയവിശ്വാസത്തില്‍ മറ്റൊരു കാര്യംകൂടി കടന്നുവരുന്നു. അവിടെ ഒരാളുടെ ഭൂമിയിലെ ജീവിതം എന്നത് അയാളുടെ ആകെ ജീവിതത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ്. കൂടാരവാസം (ഒരു താല്‍ക്കാലിക ജീവിതം) എന്നാണ് ബൈബിളില്‍ അതിനെ വിശേഷിപ്പിച്ചിരിക്കുന്നതു തന്നെ. അതായത്, മരിക്കുക എന്നത് ഭൂമിയിലെ ജീവിതം അവസാനിച്ച് മറ്റൊരു സ്ഥലത്തേക്ക് പോകുന്നു എന്നേയുള്ളൂ. അതിനാലാണ് മരിക്കുക എന്ന വാക്കിനേക്കാള്‍ കൂടുതലായി “വാങ്ങീപ്പോവുക” എന്ന വാക്ക് സഭയില്‍ ഉപയോഗിക്കുന്നത്. ജീവിച്ചിരിക്കുമ്പോള്‍ തന്നെ വിശുദ്ധിയില്‍ ജീവിച്ചവരുടെ ആത്മാക്കള്‍ ദൈവവുമായുള്ള ഉറ്റസംസര്‍ഗത്തില്‍ (പ്രാര്‍ത്ഥനയില്‍) മരണശേഷവും കഴിയുന്നുവെന്നും സഭ പഠിപ്പിക്കുന്നു. ആത്മാവിനു മരണമില്ലാത്തതിനാല്‍, വിശുദ്ധരുടെ ആത്മാക്കള്‍ക്കും ജീവിച്ചിരിക്കുന്ന ആളുകള്‍ ചെയ്യുന്നതുപോലെ മറ്റുള്ളവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സാധിക്കുമെന്ന് കത്തോലിക്കാ സഭയും, ഓര്‍ത്തഡോക്സ് സഭകളും മറ്റും പഠിപ്പിക്കുന്നു. പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങള്‍ക്ക് ഇവിടെ അല്പം വിയോജിപ്പുണ്ട്. അവരെ സംബന്ധിച്ചിടത്തോളം ജീവിച്ചിരിക്കുന്ന വിശ്വാസികള്‍ മാത്രം ചെയ്യുന്ന ഒന്നാണ് മദ്ധ്യസ്ഥപ്രാര്‍ത്ഥന എന്നത്; മരിച്ചുപോയവരൊക്കെയും ഒരു നിത്യനിദ്രയിലാണ്.അതിനാല്‍ അവര്‍ പ്രാര്‍ത്ഥിക്കുന്നില്ല എന്ന് ഇവര്‍ വിശ്വസിക്കുന്നു. (ഇങ്ങനെയുള്ള വിശ്വാസ വ്യത്യാസങ്ങളാണ് വിവിധ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ ഉണ്ടാവാന്‍ തന്നെ കാരണം)

വിഷയത്തിലേക്ക് വരാം, ഇവിടെ അല്‍ഫോന്‍സായുടെ മാദ്ധ്യസ്ഥപ്രാര്‍ത്ഥന ഒരാ‍വശ്യത്തിനു വേണ്ടി ഒരാള്‍ അപേക്ഷിക്കുന്നു എന്നുവച്ചാല്‍, ദൈവത്തോടുള്ള അവരുടെ പ്രാര്‍ത്ഥനയില്‍ ആ വിഷയവും ഓര്‍ക്കണമേ എന്നു റിക്വസ്റ്റ് ചെയ്യുന്നു എന്നാണര്‍ത്ഥം. വിശുദ്ധിയില്‍ ജീവിച്ചിരുന്നവരുടെ പ്രാര്‍ത്ഥന ദൈവത്തിനു കൂടുതല്‍ സ്വീകാര്യമാണ് (പാപികളേക്കാള്‍) എന്ന വിശ്വാസമാവാം ഇതിന്റെ പിന്നിലുള്ളത്. പ്രൊട്ടസ്റ്റന്റ് ക്രിസ്തീയവിഭാഗങ്ങള്‍ ഈ രീതിയെ പിന്തുണയ്ക്കുന്നില്ല. അവരുടെ വിശ്വാസപ്രകാരം ദൈവത്തോട് നേരില്‍ ചോദിക്കുന്ന ഒരു കാര്യത്തിനു(മരിച്ചുപോയ) ഒരു മീഡിയേറ്റര്‍ ആവശ്യമില്ല. എന്നാല്‍ ജീവിച്ചിരിക്കുന്നവര്‍ക്ക് അതാവാം താനും.

ചോദ്യത്തിന്റെ ഉത്തരം കിട്ടിക്കാണും എന്നു വിശ്വസിക്കുന്നു.

മൃദുല്‍രാജ് said...

ഈ ചെയ്തതെല്ലാം ഒരു മത വിഭാഗത്തിന്റെ മാത്രം കാര്യമാണ്, അതില്‍ മറ്റുള്ളവര്‍ക്ക് അഭിമാനിക്കേണ്ട ഒന്നും ഇല്ല, അതു തന്നെയാണ് ഇപ്പോഴും ഞാന്‍ പറയുന്നത്. കേരളത്തിലോ കത്തോലിക്കര്‍ ധാരാളമുള്ള സ്ഥലങ്ങളിലോ അല്ലാതെ എത്ര ഭാരതീയര്‍ക്ക് ഇപ്പോള്‍ നടന്ന ചടങ്ങിനെ പറ്റി അറിവ് കാണും? ആത്മാര്‍ത്ഥമായി ചിന്തിക്കൂ.

കേരളാ കോണ്‍ഗ്രസിന്റെ ഒരു പൊതു ചടങ്ങ് പോലെ അല്ലായിരുന്നോ മാണി വേദിയില്‍ നിന്നത്? അദ്ദേഹമാണോ അല്‍മായരില്‍ പ്രമുഖന്‍? ഇതൊക്കെ ആരുടേയും മതവികാരത്തില്‍ കൊളുത്തി പിടിക്കാന്‍ പറയുന്നതല്ല. ചില കാര്യങ്ങള്‍ കാണുമ്പോള്‍ പറഞ്ഞു പോകുന്നതാണ്.

ഒരു ഹിന്ദുവായ ഞാന്‍ ഹിന്ദു മതതിലെ ഒരു ആള്‍ദൈവങ്ങളേയും ഇഷ്ടപ്പെടുന്നില്ല. ചന്ദ്രനേയും സൂര്യനേയും ഹനുമാനേയും ദൈവമായി അംഗീകരിക്കാന്‍ ഇഷ്ടപ്പെടുന്നുമില്ല. എല്ലാത്തിനേയും നിയന്ത്രിക്കുന്ന ഒരു പ്രപഞ്ചശക്തി എന്നൊന്ന് ഉണ്ടെന്ന് പാതി വിശ്വസിക്കുന്നുവെങ്കിലും അതിലും പൂര്‍ണ്ണമായി വിശ്വാസമില്ല, കാരണം ഒരു തെളിവും ഇല്ല എന്നത് തന്നെ. പിന്നെങ്ങനെ ദൈവത്തിന്റെ വലതു ഭാഗത്തിരിക്കാന്‍ വിശുദ്ധര്‍ ഉണ്ടാകും , അവരെ കണ്ടു പിടിക്കാന്‍ പല കടമ്പകള്‍ ഉണ്ട് എന്നൊക്കെ വിശ്വസിക്കുന്നത്? വത്തിക്കാന്‍ തെരെഞ്ഞെടുക്കുന്നവര്‍ മാത്രമേ ദൈവത്തിന് പ്രിയപ്പെട്ടവര്‍ ആകൂ എന്നൊക്കെ പറഞ്ഞാല്‍ എങ്ങനെ അംഗീകരിക്കും?

നമുക്കു ചുറ്റും അവരേക്കാള്‍ വിശുദ്ധരായവര്‍ ധാരാളം ഉണ്ട്. അശരണര്‍ക്ക് സഹായമാകുന്നവര്‍. അല്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് വേണ്ടി സഹനങ്ങള്‍ നടത്തിയവര്‍, ജീവിതം മാറ്റി വച്ചവര്‍. മഹാത്മാഗാന്ധി, ആചാര്യ വിനോവഭാവേ, ബാബ ആംതേ, മദര്‍ തെരേസ തുടങ്ങി കോട്ടയത്തുള്ള നവജീവന്‍ ട്രസ്റ്റ് നടത്തുന്ന പി.യു തോമസ് വരെ എന്റെ മുമ്പില്‍ വിശുദ്ധര്‍ ആണ്.

ഇതൊക്കെയാണ് എന്റെ കാഴ്ച്കപ്പാട്. രോഗബാധിതയായ ഒരു കന്യാസ്ത്രീ തന്റെ രോഗപീഢക്കിടയിലും പ്രാര്‍ത്ഥനയില്‍ ജീവിച്ചു എന്നത് മാത്രം കൊണ്ട് അവരുടെ ജീവിതം വിശുദ്ധമായിരുന്നു എന്ന് കരുതാന്‍ മാത്രം എന്റെ മനസ്സ് പാകപ്പെട്ടിട്ടില്ല എന്ന് തന്നെ കൂട്ടിക്കോളൂ. "മരണമേ തരണമേ" എന്ന് പ്രാര്‍ത്ഥിക്കാതെ രോഗ ബാധയില്‍ നിന്ന് കര കയറ്റണമേ എന്ന് എന്തു കൊണ്ട് അവര്‍ പ്രാര്‍ത്ഥിച്ചില്ല എന്നത് അത്ഭുതം ഉളവാക്കുന്നു. എങ്കില്‍ അവര്‍ക്ക് കൂടുതല്‍ കാലം ആതുരസേവനം നടത്താമായിരുന്നല്ലോ.

എന്തെങ്കിലുമാകട്ടെ,,, വിശ്വാസികള്‍ വിശ്വസിക്കൂ.. അല്പോന്‍സാമ്മയുടെ മദ്ധ്യസ്ഥപ്രാര്‍ത്ഥനയില്‍ രോഗം ഭേദമാകും എന്ന് കരുതി മരുന്ന് കഴിക്കാതിരിക്കരുതെന്നു മാത്രം.ഒന്നു കൂടി. മരുന്ന് കഴിച്ച് രോഗം ഭേദമായ ശേഷം ന്യൂസ് പേപ്പറില്‍ "ഉപകാര സ്മരണ" ഇടാതിരിക്കാന്‍ ശ്രമിക്കുക.

നേരന്‍ said...

അപ്പു: “മദ്ധ്യസ്ഥ (യാചന)“ യെ കുറിച്ചുള്ള താങ്കളുടെ വിശദീകരണത്തിനു നന്ദി. മുസ്ലിംകള്‍ക്കിടയിലുള്ള പോലെ - ബദ്‌രീങ്ങളെ കാക്കണേ; മൊഹ്ദ്ദീന്‍ ശൈഖിന്റെ ബര്‍കതിനാല്‍ എനിക്കു രോഗശാന്തി തരേണമേ; എന്നിങ്ങനെ വിശുദ്ധരേയും, സല്‍കര്‍മ്മങ്ങളേയും മുന്‍‌നിര്‍ത്തി നാഗൂര്‍, മുത്തുപേട്ട, അജ്മീര്‍, ഭീമാപള്ളി, മമ്പുറം തങ്ങള്‍ പോലെയുളള ‘മറപെട്ടു” പോയ വിശുദ്ധ ആത്മാക്കളെ ഇടനിര്‍ത്തി ‘ഇടതേടുന്ന’ ഏര്‍പ്പാട് അല്പം പുരോഗമനം ഉണ്ടെന്ന ഞാന്‍ ധരിച്ചുപോയ കൃസ്ത്യാനികളിലും ഉണ്ടെന്നത് എനിക്കു പുതിയ അറിവാ;
ഇസ്ലാം മതത്തില്‍ സുന്നി-മുജാഹിദ്-ജമാ‍‌അത്ത്- എന്നിങ്ങനെ യുള്ള വിഭാഗങ്ങള്‍ ഈ ‘ഇടതേടലിലും’‘മദ്ധ്യസ്ഥ ‘(“തവസ്സുല്‍“ ,“ ഇസ്തിഗാസ“)) ഉണ്ടാ‍യിട്ടുള്ള അഭിപ്രായ വിത്യാസത്തിന്റെ പേരിലാ ഭിന്നിച്ചിരികുന്നത്, അതേ ഭിന്നത തന്നെയാണ് കൃസ്തീയ മതത്തേയും , ഓര്‍ത്തഡോക്സ് സഭ,പ്രൊട്ടസ്റ്റന്റ്, കാത്തോലിക്കാ സഭ എന്നിങ്ങനെ വിഭജിച്ചിരിക്കുന്നതെന്നതും അറിയാന്‍ പറ്റി. ഈ രണ്ടു മതവും സഹോദര സ്ഥാപങ്ങളാ അല്യോ ?

മനുഷ്യ ചിന്തയുടെ സമാനതകളും മതതത്വങ്ങളുടെ സമാനതകളും ഇതിലൊന്നും വിശ്വസിക്കാത്ത എന്നെ ചിന്തിപ്പിക്കുന്നതിലുപരി ചിരിപ്പിക്കുകയാ. ഹാ ഇതെന്തു ജീവിതം. അപ്പൂ നീ എനിക്ക് വേണ്ടിയും ദൈവത്തോട് യാചിക്കണം, ദൈവവും അല്പം ചിരിക്കട്ടെ.

എന്റെ പ്രാര്‍ത്ഥന: ദൈവമേ, എന്നെ നീയെന്തിനു ഈ കൂടാരത്തിലേക്കു അയച്ചു, എന്നെ ഇങ്ങോട്ടു അയക്കുന്നതിനു മുന്‍പ് ഒന്നു ചോദിച്ചുകൂടായിരുന്നോ, എങ്കില്‍ ഞാന്‍ വേറൊരുകൂടാരത്തിലേക്കു സ്ഥലം മാറുമായിരുന്നല്ലോ.മതം, വിശ്വാസം, പള്ളി, പ്രാര്‍ത്ഥന, അടി,കൊലപാതകം, ഇതൊന്നു തീര്‍ത്ത് നീ എന്ന് എന്നെ മനസ്സമാധാനത്തോടെ ജീവിപ്പിക്കും ? എന്റെ ഈ കുഞ്ഞുആയുസ്സില്‍ പ്രാര്‍ത്ഥിച്ചു സമയം കളയാന്‍ നേരമില്ല ദൈവമേ, എല്ലാറ്റിനും നീയാണു ഉത്തരവാദി, എല്ലാം അറിയുന്ന നീ എല്ലാം അങ്ങട്ട് ശരിയാക്കി തന്ന് ഈ കൂടാരം ഒരു സ്വര്‍ഗ്ഗഭൂമിയാക്കി തന്നേരെ. !


അഞ്ചലേ ; നീ എവിടെയോ കിടന്നു ചിരിക്കുന്നുണ്ടാവും അല്ലേ ?

N.J Joju said...

നേരന്‍,

ഒരു മതത്തിലും വിശ്വാസമില്ലാത്ത താങ്കളെ ഈ വിഷയത്തിലെ സഭയുടെ നിലപാട് ബോധ്യപ്പെടുത്തുക ശ്രമകരമാണ്. വിശുദ്ധിയൂടെ മാനദണ്ഡം അളന്നുതിട്ടപ്പെടുത്തുക എന്നത് മനുഷ്യരെ സംബന്ധിച്ചിടത്തോളം അസാധ്യമെന്നോ ശ്രമകരമെന്നോ ഉള്ള താങ്കളുടെ നിലപാടിനോട് ഞാന്‍ യോജിയ്ക്കുന്നു. അതേസമയം ജീവിതമാതൃകകളായി കത്തോലിയ്ക്കാസഭ ഒരാളെ ചൂണ്ടിയ്ക്കാണിയ്ക്കാന്‍ ശ്രമിയ്ക്കുമ്പോള്‍ അതു കുറ്റമറ്റതാക്കാനുള്ള ഒരു ശ്രമം അനിവാര്യമാവുന്നു. അതുകൊണ്ടാണ് ഇത്തരം ഒരു നടപടിക്രമത്തിലേയ്ക്ക് കടക്കുന്നത്. വിശുദ്ധരുടെ മാധ്യസ്ഥം വഴി സംഭവിച്ച അത്ഭുതങ്ങളെ ദൈവത്തിന്റെ പക്കല്‍നിന്നുള്ള അടയാളമായി ആണു കണക്കാക്കുന്നത്.

മധ്യസ്ഥപ്രാര്‍ത്ഥനയെപറ്റി അപ്പു പറഞ്ഞതില്‍ കൂടുതലൊന്നും പറയാനില്ല.

മൃദുല്‍രാജ് പറഞ്ഞതുപോലെ ഇതൊക്കെ ഒരു മതത്തിന്റെ കാര്യം മാത്രമായി കണക്കാക്കുന്നതില്‍ തെറ്റൊന്നുമില്ല. കെ.എം മാണിയല്ല കത്തോലിയ്ക്കരുടെ പ്രതിനിധി എന്ന വാദത്തോടും യോജിയ്ക്കുന്നു.
“മഹാത്മാഗാന്ധി, ആചാര്യ വിനോവഭാവേ, ബാബ ആംതേ, മദര്‍ തെരേസ തുടങ്ങി കോട്ടയത്തുള്ള നവജീവന്‍ ട്രസ്റ്റ് നടത്തുന്ന പി.യു തോമസ് വരെ എന്റെ മുമ്പില്‍ വിശുദ്ധര്‍ ആണ്.”
അത് അങ്ങിനെതന്നെ ആയിരിയ്ക്കട്ടെ.

പ്രാര്‍ത്ഥനകൊണ്ട് എല്ലാരോഗവും ഭേദമാകുമെന്നോ മരുന്നു കഴിയ്ക്കരുതെന്നോ കത്തോലിയ്ക്കാസഭ പഠിപ്പിയ്ക്കുന്നില്ല.

നേരന്‍ said...

n.j. ജോജു: മതത്തില്‍ വിശ്വാസമില്ല എന്നത് കൊണ്ട് മതങ്ങളെ കുറിച്ചു അറിയാന്‍ താല്പര്യമില്ലാതില്ല, മതങ്ങളെ കുറിച്ചു നിറം പകരാതെയുള്ള വിശകലനമാണ് എന്നെ മതനിരാസത്തിലെത്തിച്ചത്. ഞാനും ബുദ്ധിയും ചിന്തയുമുള്ള മരിച്ചുപോവേണ്ടുന്ന പച്ചയായ മനുഷ്യന്‍ തന്നെ. മതത്തിന്റെ ആള്‍ക്കാരു തന്നെ ദൈവത്തിന്റെ ജോലി ചെയ്യുക (വിശുദ്ധരെ തിരഞ്ഞെടുക്കുക, പാപം പൊറുത്തുകൊടുക്കുക etc) എന്നിങ്ങനെയുള്ള സാമാന്യ ബുദ്ധിക്ക് യോജിക്കാത്ത ആശയങ്ങളാണ്, മതത്തില്‍ നിന്നും എന്നെ അകറ്റുന്നത്. നമ്മുടെ ജന്മത്തിനും ലോകത്തിന്റെ സൃഷ്ടിപ്പിനും നമ്മുടെ മരണത്തിനും എന്തൊക്കെയോ കാരണങ്ങള്‍ ഉണ്ടായാലും അതൊന്നും ഇന്നു നിലവിലുള്ള മത പൌരോഹിത്യ വര്‍ഗ്ഗം മനുഷ്യന്റെ ചിന്തയെ തന്നെ ഹൈജാക്ക് ചെയ്യുന്ന രീതിയില്‍ പഴയത് തന്നെ പാടി പാടി ഫലിപ്പിക്കുകയാ;

ജോജു; സഹോദരാ..നിന്റെ ചിന്തയെ നീ എന്തിനു ഈ ഏടുതാങ്ങികളുടെ കയ്യിലൊതുക്കി സുഷുപ്തിയിലാളുന്നു, നമ്മുടെ മുന്നിലുള്ള യാഥാര്‍ത്ഥ്യം, നമ്മുടെ മുന്നില്‍ പുലരുന്ന പ്രഭാതമാണ്, മരിച്ച ശേഷം ഇരുട്ടോ വെളിച്ചമോ എന്തുമാവട്ടെ, മതങ്ങള്‍ മലീമസമാക്കിയ ഒരു ലോകത്തോടു വിട പറയുക. ദൈവത്തെ തേടി വിശ്വാസങ്ങളും മതങ്ങളുമുണ്ടാക്കി, തമ്മില്‍ തല്ലി രാജ്യങ്ങളും അതിര്‍ത്തികളും പണിത്, ആയുധങ്ങള്‍ കൂട്ടിയിട്ടു തമ്മില്‍ തമ്മില്‍ ഭയന്നു ജീവിക്കുന്ന മനുഷ്യ സമൂഹത്തിന് ഇനിയൊരായിരം വര്‍ഷങ്ങള്‍ക്കെ ശേഷമെങ്കിലും വിവേചനവും വിദ്വേഷവും മില്ലാത്ത ഒരു ലോകമുണ്ടാവട്ടെ.

വിശ്വാസവും വിശ്വാസികളും ലോകത്തിനു സമ്മാനിക്കുന്നത് അരിയോ ഗോതമ്പോ അല്ല; വെറും പ്രാര്‍ത്ഥനകളുടെ ആരവങ്ങള്‍ മാത്രം. മനുഷ്യനെ പ്രാര്‍ത്ഥനാ മന്ത്രങ്ങളില്‍ തളച്ചിട്ടു ഒന്നുമല്ലാതാക്കുന്ന ഈ മതവിശ്വാസങ്ങള്‍ എന്തിനാ.?

Anonymous said...

നേരാ,
ദിപ്പൊ നുമ്മ ആരായി?
എല്ലാം നല്ല പസ്റ്റ് പസ്റ്റായി വെട്ടത്ത് വന്നല്ലോ ന്റെ ചങ്ങായി, നുമ്മ തീരുമാനിച്ചു കയിഞ്ഞ് ക്വേട്ടോ നുമ്മടെ മതം വിട്ടിട്ട് വന്നേക്കാം, അല്ലെങ്കില്‍ തന്നെ യേത് മതത്തില്‍ ചേരണം ബിശാരിച്ച് എടങ്ങേറായി ഇരിക്കയാരുന്നു.നുമ്മക്ക് പ്രായമാവുമ്പോ ബെസ്റ്റാന്ന് തോന്നണ് മതത്തില്‍ ചേരാന് ക്കൊണ്ട് സര്‍ക്കാര് പറഞ്ഞാരുന്നല്ലൊ
ങ്ങ്‌ള് പറഞ്ഞത് കൊണ്ട് ഇനി അതും വേണ്ട.
അദ്ദാണല്ലൊ ദിപ്പോ അതിന്റെ ഒരിത്,
അല്ല ജോജു, ങ്ങള് പറഞ്ഞാരുന്നോ മനുശേന്മാര്‍ക്ക് തന്നെ ഈ മനുശേന്മാര്‍ ചെയ്തു കൂട്ട്ണ ഹറാമ്പെറപ്പുകളൊക്കെ ശമിക്കാന്‍ കയിമെന്ന്?

അതൊക്കെ നേരന്‍ മാഷ്ക്ക് യെബ്‌ട്ന്ന് കിട്ടി, എന്തായാലും ഓന്‍ ഒരു ബല്ലാത്ത പഹയന്‍ തന്നെ എന്റെ ശിഹാബ് മാഷെ, ഓനെ ങ്ങ്‌ള് സൂക്ഷിച്ചോളിന്‍

Anonymous said...

കൈപ്പള്ളിയുടെ ചൊദ്യത്തിന് അഞ്ചലിന്റെയോ തറവാടിയുടേയോ മറുപടി കണ്ടില്ല,...

അഞ്ചലേ , എന്തേ മറുപടി പറയാത്തത്?

നേരന്‍ said...

സജീവാ: ഭൂമിയോളം പാപം ചെയ്തു വന്നാലും ഞാന്‍ നിങ്ങക്ക് പൊറുത്തു തരും എന്നു പടച്ചോന്‍.

തൊന്നൂറ്റൊന്‍പതെണ്ണത്തിനെ കൊന്നു, ഇനി നേറ്ക്കാവാനെന്താ വജ്ജ്ന്നൂം ചോയിച്ച് മൊയ്‌ല്യാരടുത്ത് പോയപ്പോ; അങ്ങേര്‍ : “ന്‍ച്ച് നിയൊരു ബജ്ജും ഇല്ല “ എന്ന്. പിന്നേ അങ്ങേരുടെ കഥയും കഴിച്ചു സെഞ്ച്വറി തേച്ചവന്‍; മരിച്ചപ്പോ , ഞമ്മന്റ്റെ മാലിക്കും രിദ്‌വാനും അടികൂടുയാ... ഇവന്‍ സ്വര്‍ഗ്ഗത്തിന്റവകാശിയാ.. ഇവന്‍ നരകത്തിന്റെ അവകാശിയാ എന്നും പറഞ്ഞു. തല്ലുകൂടുകയാ..

എന്തു ചെയ്താലും; തൌബ ചെയ്താല്‍ മതിയല്ലോ; അല്ലെങ്കില്‍ പിന്നെ ജീവിതവസാനം ഒരു ഹജ്ജ് കര്‍മ്മം. അപ്പോ ജനിച്ച കുഞ്ഞിനെ പോലെ ആയി പോലും.

അല്ലെങ്കില്‍ കുമ്പസാര ക്കൂട്ടില്‍ കേറിനിന്നു ഒരു തൌബ. എല്ലാ ഹറാമ്പറപ്പും തീര്‍ന്നു.

ഒരു പടച്ചോനുമില്ലാത്ത പാവം ഞാമ്മന്റെ കാര്യം. നമ്മളേതു കോടതിയിലാണപ്പാ പോണ്ടത്.

Anonymous said...

അനോണീ: അഞ്ചലും തറവാടിയും മതം മാറിവരാന്‍ പോയിരിക്കയാണ്. ബസ് കിട്ടിക്കാണില്ല, ക്ഷമി.

N.J Joju said...

നേരന്‍,

താങ്കളുടെ വിശ്വാസം താങ്കളെ രക്ഷിയ്ക്കട്ടെ

അഞ്ചല്‍ക്കാരന്‍ said...

ഈശ്വരന്‍!
വിശ്വാസിയ്ക്ക് ദൈവം ഉണ്ടെന്നു വിശ്വാസിയ്ക്കുന്നതിനു തെളിവിന്റെ ആവശ്യമില്ല. കാരണം അവന്‍ അനു നിമിഷം ഈശ്വര ചൈതന്യം അനുഭവിച്ചറിയുന്നു. അവിശ്വാസിയ്ക്ക് ഈശ്വരന്‍ എന്നും തെളിവുകള്‍ തേടാനുള്ളൊരു ഉപാധിയുമാണ്. എന്നാണോ അവിശ്വാസി വിശ്വാസിയായി മാറുന്ന അന്ന് അവന് ഈശ്വര ചൈതന്യം അനുഭവിച്ചറിയാനും കഴിയും. ഒരുവന്‍ ഈശ്വരനില്‍ നിന്നും അകലുന്നതിലും പതിന്മടങ്ങ് വേഗതയില്‍ ഈശ്വരന്‍ അവനില്‍ നിന്നും ഓടിയകലും. അതുകൊണ്ട് തന്നെ അവിശ്വാസിയെ വിശ്വാസിപ്പിയ്ക്കുക എന്നാല്‍ ചൂചികുഴയില്‍ കൂടി ഒട്ടകം കടക്കുന്നതിനേക്കാള്‍ ശ്രമകരവും ആണ്.

ഈശ്വരന്‍ ഉണ്ട് എന്ന് വിശ്വാസിയ്ക്കുന്ന എനിയ്ക്ക് ഈശ്വര ചൈതന്യം അനുഭവിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ട്. എന്റെ ജീവിത സാഹചര്യങ്ങള്‍ ഇസ്ലാമത വിശ്വാസത്തില്‍ അധിഷ്ടിതമായിരുന്നതു കൊണ്ട് ഞാന്‍ ഇസ്ലാം മത വിശ്വാസിയായി. ഇസ്ലാം മുന്നോട്ട് വെയ്ക്കുന്ന ഏകദൈവ വിശ്വാസം എന്നില്‍ രൂഡമൂലമായി. എന്റെ ജീവിത സാഹചര്യങ്ങള്‍ എന്നെ ഏക ഇലാഹിന്റെ വിശ്വാസിയാക്കി മാറ്റി എന്നത് കൊണ്ടും ഞാന്‍ ഇസ്ലാം മത വിശ്വാസി ആണ് എന്നുള്ളത് കൊണ്ടും മറ്റു മതസമൂഹത്തിലോ അല്ലെങ്കില്‍ പൊതു സമൂഹത്തിലോ ഞാന്‍ കാണുന്ന ഒരു നന്മയെ അമുസ്ലീം സാഹചര്യങ്ങളില്‍ നിന്നും ഉത്ഭവിച്ചതാണ് എന്നതിന്റെ അടിസ്ഥാനത്തില്‍ ചവിട്ടി തേയ്ക്കാന്‍ എനിയ്ക്ക് കഴിയില്ല.

ഇസ്ലാമാകുന്നിടത്തോളം എല്ലാ നന്മകളേയും ഉള്‍കൊള്ളാനും എനിയ്ക്ക് കഴിയണം. സെന്റ് അല്‍ഫോന്‍സാമ്മയില്‍ ഞാന്‍ കണ്ട നന്മകള്‍ എനിയ്ക്ക് കഴിയുന്ന ഒരു മാധ്യമത്തില്‍ ഞാന്‍ എഴുതിയിട്ടു. അല്‍ഫോന്‍സാമ്മ വിശുദ്ധയാകുന്നത് കത്തോലിക്കാ സഭയ്ക്ക് മാത്രമാകാം. പക്ഷേ അവര്‍ സഹനത്തിന്റേയും സ്നേഹത്തിന്റേയും നേര്‍ രൂപമാകുന്നത് പൊതുസമൂഹത്തിനാണ്. അല്‍ഫോന്‍സാമ്മ ദൈവമാണെന്ന് കത്തോലിക്കാ സഭ പോലും പറയുമെന്ന് തോന്നുന്നില്ല. അവര്‍ ദൈവത്തിന് വളരെ അധികം ഇഷ്ടമുള്ള ഒരുവള്‍ ആയിരുന്നു എന്നതാണ് കത്തോലിയ്ക്കാ സഭയും വിശുദ്ധപദവിയിലേയ്ക്ക് ഉയര്‍ത്തി കൊണ്ട് പറഞ്ഞത്.

ഏക ഇലാഹില്‍ വിശ്വാസിയ്ക്കുന്ന എനിയ്ക്ക് അല്‍ഫോന്‍സാമ്മ സ്നേഹത്തിന്റേയും സഹനത്തിന്റേയും പ്രതി രൂപമായിരുന്നു എന്ന് പറയുന്നതില്‍ എന്റെ വിശ്വാസ പ്രമാണങ്ങളോ ഇസ്ലാമിലെ വിധിവിലക്കുകളോ തടസ്സമാകുന്നതേ ഇല്ല.

നേരേ മറിച്ച് അല്‍ഫോന്‍സാമ്മ ദൈവമാണെന്ന് പറയുന്നിടത്ത് ഞാന്‍ ഇസ്ലാമില്‍ നിന്നും പുറത്താവുകയും ചെയ്യും. ആരും പിടിച്ച് പുറത്താക്കുകയല്ല. ആത്മീയമായി പിന്നെ എനിയ്ക്ക് ഞാന്‍ ഇസ്ലാമാണെന്ന് പറയാനുള്ള അവകാശമില്ല. ഇവിടെ ഞാനെന്നല്ല കത്തോലിക്കാ സഭപോലും അല്‍ഫോന്‍സാമ്മ ദൈവമാണെന്ന് പറഞ്ഞിട്ടില്ല.

കത്തോലിക്കാ സഭ സിസ്റ്റര്‍ അല്‍ഫോന്‍സാമ്മയെ വിശുദ്ധയായി ഉയര്‍ത്തുന്നതിനും മുന്നേ തന്നെ ആ സന്യാസിനി സ്നേഹത്തിന്റേയും സഹനത്തിന്റേയും സ്വരൂപമായിരുന്നു. അത് വിശുദ്ധയായി ഉയര്‍ത്തപ്പെട്ടതിന്നു ശേഷവും അങ്ങിനെ തന്നെ. ജീവിച്ചിരിയ്ക്കുമ്പോഴോ മരിച്ചപ്പോഴോ ധന്യായാക്കപ്പെട്ടപ്പോഴോ വാഴ്ത്തപ്പെട്ടവളായപ്പോഴോ വിശുദ്ധയാക്കപ്പെട്ടപ്പോഴോ സിസ്റ്റര്‍ അല്‍ഫോന്‍സാമ്മ ദൈവമായി മാറിയിട്ടില്ല. അവര്‍ തികഞ്ഞ മനുഷ്യനായി മാറുകയായിരുന്നു ചെയ്തത്.

വിശ്വാസിയെ അവിശ്വാസിയ്ക്കോ അവിശ്വാസിയെ വിശ്വാസിയ്ക്കോ തിരുത്താന്‍ കഴിയില്ല. ദൈവ വിശ്വാസം തെളിവുകള്‍ തേടേണ്ടുന്ന ഒന്നല്ല വിശ്വാസിയെ സംബന്ധിച്ചിടത്തോളം. അവിശ്വാസിയ്ക്ക് തെളിവുകള്‍ തേടി തേടി ഒടുവില്‍ വിശ്വാസി ആയി മാറാം.

നേരന്‍ said...

" അതൊക്കെ നേരന്‍ മാഷ്ക്ക് യെബ്‌ട്ന്ന് കിട്ടി, എന്തായാലും ഓന്‍ ഒരു ബല്ലാത്ത പഹയന്‍ തന്നെ എന്റെ ശിഹാബ് മാഷെ, ഓനെ ങ്ങ്‌ള് സൂക്ഷിച്ചോളിന്‍"

സജീവന്‍ എന്ന അഞ്ജാതനാമധേയത്തില്‍ എനിക്കു നേരെ നല്‍കിയ വാണിംഗ് ഞാന്‍ ഇപ്പോഴാ ശ്രദ്ധിച്ചത്. സന്തോഷായി. വ്യവസ്ഥാപിത മതവും മതവിശ്വാസികളുടെ സംഘബലത്തിലുള്ള ആത്മവിശ്വാസവും നല്ലത്. ദൈവ വിശ്വാസത്തിന്റെ മറവില്‍ എന്ത് നെറികേടും ചെയ്യാനുള്ള ആത്മബലംതന്നെയാണ് ഇന്നത്തെ ലോകത്തിന്റെ ശാപം. എങ്കിലും സജീവാ; സഹോദരാ; വിശ്വാസികളില്‍ ഇനിയും പ്രതീക്ഷയുണ്ട്; ദൈവം എന്ന സങ്കല്പം നെഞ്ചിലേറ്റി മനുഷ്യനെ മനുഷ്യനായി കാണാന്‍ കഴിയുന്നവരുടെ വംശം കുറ്റിയറ്റുപോവാന്‍ ഇനിയും സമയമുണ്ട്. അഞ്ചല്‍കാരന്റെ മഹാമനസ്കത കണ്ടില്ലേ.

SUNISH THOMAS said...

:)

Kaippally said...

ഇതു് ഒരുപാടു് വഴിമാറി പോകുന്നു എന്നു് തോന്നുന്നു. എങ്കിലും വേറെ വായ്ക്ക് രുചിയുള്ള ഒരു കോപ്പും ആരും എഴുതാത്തതുകൊണ്ടു് ഇവിടെ ആകാം എന്നു കരുതി ദാണ്ടെ:

അഞ്ചൽ പറഞ്ഞു:
"എന്റെ ജീവിത സാഹചര്യങ്ങള്‍ ഇസ്ലാമത വിശ്വാസത്തില്‍ അധിഷ്ടിതമായിരുന്നതു കൊണ്ട് ഞാന്‍ ഇസ്ലാം മത വിശ്വാസിയായി."

അയ്യോ അല്ല. അഞ്ചൽ ജനിച്ചതു് ഒരു ഇസ്ലാം മത വിശ്വാസികളുടെ കുടുമ്പത്തിലായതുകൊണ്ടു് അഞ്ചൽ ഇസ്ലാം ആയി. 99.5% മനുഷ്യരും അങ്ങനെ തന്നെ.

പക്ഷെ ഒരുവൻ നീരിശ്വരവാദിയാകുന്നതു് അങ്ങനെയല്ല. അതു് സ്വന്തം തീരുമാനമാണു്.

അമുസ്ലീമുകൾ (നിരീശ്വരവാദുകളുടെ തൊട്ടുപിന്നാലെ തന്നെ) എല്ലാം നരഗത്തിൽ barbecue ചെയ്യപ്പെടും എന്ന കാര്യം അറിയാമല്ലോ?. അങ്ങനെയുള്ളവരുമായി താങ്കളെപോലുള്ള ഒരു നല്ല മുസ്ലീം എങ്ങനെ അംഗീകരിക്കും.

ഒരു ഇസ്ലാമായ താങ്കൾ എന്തുകൊണ്ടു് ഒരു അമുസ്ലീമിനെ കുറിച്ച് പുകഴ്തി എഴുതി. താങ്കൾ ഹസ്സൻ ഹുസൈനിനെ പറ്റി എന്തുകൊണ്ട് എഴുതിയില്ല. ഇമാം ഹനീഫയെപറ്റിയും ഇമാം വഹാബിനെപറ്റിയും എന്തുകൊണ്ടു പഠിച്ച് എഴുതിയില്ല. അവരെക്കാൽ ഒക്കെ മുന്നിലാണോ Saint അല്ഫോൺസാമ്മ.

മറ്റുകാര്യങ്ങൾ എല്ലാ വിശ്വാസികളും സ്ഥിരം വിളമ്പുന്ന കഞ്ഞി. അതിൽ ഇട്ടു് അളിച്ചുവാരാൻ ഒട്ടും സമയമില്ല.

O.T.
അഞ്ചൽ പറഞ്ഞു:
"ദൈവ വിശ്വാസം തെളിവുകള്‍ തേടേണ്ടുന്ന ഒന്നല്ല വിശ്വാസിയെ സംബന്ധിച്ചിടത്തോളം."

എന്നാൽ ദയവായി കണക്കുകളും അളവുകളും പറയരുതു്. പറഞ്ഞാൽ തെളിയിക്കാൻ തയ്യാറാവണം.

താങ്കൾ പറഞ്ഞു:
"ഒരുവന്‍ ഈശ്വരനില്‍ നിന്നും അകലുന്നതിലും പതിന്മടങ്ങ് വേഗതയില്‍ ഈശ്വരന്‍ അവനില്‍ നിന്നും ഓടിയകലും. "

അതായതു്
വളരെ simple relativity problem ആണു് ഇവിടെ അഞ്ചൽ വതരിപ്പിക്കുന്നതു്.
"ഒരുവനും" "ഈശ്വരനും" ഓട്ടം ആരംഭിക്കുന്നതു് ഒരു സ്ഥലത്തുനിന്നു തന്നെയാണു് എന്നു കരുതട്ടെ. ഈ സ്താനത്തിനു് p എന്നു വിളിക്കാം. രണ്ടുപേരും നേരെ എതിരവശത്തേക്കാണു് ഓടുന്നത് എങ്കിൽ:
(ഒരുവൻ) x is traveling away from y (ഈശ്വരൻ) .
അപ്പോൾ x-p = y-p*10.

ഈ പത്തിന്റെ കണക്ക് മനസിലാക്കാൻ പ്രയാസമാണു്.

കാരണം "ഒരുവൻ" പ്രകാശത്തിന്റെ 1/9th ആണു സഞ്ചരിക്കുന്നതു് എങ്കിൽ ഈശ്വരൻ പ്രകാശത്തേക്കാൾ കൂടുതൽ വേഗത്തിൽ സഞ്ചരിക്കേണ്ടി വരും.

അതു് അസാദ്ധ്യമാണു്. Einstineന്റെ Theory of relativeity അതു തെളിയിക്കുന്നുണ്ടു്.

അഞ്ചൽ പറഞ്ഞ ഈ കണക്ക് ഏത് ശാസ്ത്രത്തിൽ നിന്നാണു് കണ്ടുപിടിച്ചതു്, ഈ "ഓട്ടം" നടന്നപ്പോൾ അഞ്ചൽ എവിടെയായിരുന്നു നിന്നതു്.
വിശദമായി എഴുതിയാൽ നന്നായിരുന്നു.

Anonymous said...

ഹമ്പടാ ലാക്കിട്ടറ് സൂരജിന്‍‌റ്റെ അസുഗം കൈപ്പള്ളിക്കും പുടിച്ചാ.

അഞ്ചല്‍ക്കാരന്‍ said...

....അതായതു്
വളരെ simple relativity problem ആണു് ഇവിടെ അഞ്ചൽ വതരിപ്പിക്കുന്നതു്.
"ഒരുവനും" "ഈശ്വരനും" ഓട്ടം ആരംഭിക്കുന്നതു് ഒരു സ്ഥലത്തുനിന്നു തന്നെയാണു് എന്നു കരുതട്ടെ. ഈ സ്താനത്തിനു് p എന്നു വിളിക്കാം. രണ്ടുപേരും നേരെ എതിരവശത്തേക്കാണു് ഓടുന്നത് എങ്കിൽ:
(ഒരുവൻ) x is traveling away from y (ഈശ്വരൻ) .
അപ്പോൾ x-p = y-p*10.

ഈ പത്തിന്റെ കണക്ക് മനസിലാക്കാൻ പ്രയാസമാണു്.

കാരണം "ഒരുവൻ" പ്രകാശത്തിന്റെ 1/9th ആണു സഞ്ചരിക്കുന്നതു് എങ്കിൽ ഈശ്വരൻ പ്രകാശത്തേക്കാൾ കൂടുതൽ വേഗത്തിൽ സഞ്ചരിക്കേണ്ടി വരും.

അതു് അസാദ്ധ്യമാണു്. Einstineന്റെ Theory of relativeity അതു തെളിയിക്കുന്നുണ്ടു്.


കൈപ്പള്ളീ,
ഇവിടെ എനിയ്ക്ക് ഭാഷാ പരമായ ഒരു തെറ്റു സംഭവിച്ചിട്ടുണ്ട്. പതിന്മടങ്ങ് എന്നത് നാം ഈശ്വരനില്‍ നിന്നും അകലുന്നതിലും വേഗം ഈശ്വരന്‍ നമ്മില്‍ നിന്നും അകലും എന്ന് തിരുത്തി വായിയ്ക്കണം. പതിന്മടങ്ങ് എന്നത് കൊണ്ട് എത്രയോ വേഗം എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്.

പക്ഷേ ആ തെറ്റു പോലും ഈശ്വര നിശ്ചയമായിരുന്നു എന്നു കരുതാനാണെനിയ്ക്കിഷ്ടം. എന്തെന്നല്ലേ?

പതിന്മടങ്ങിലെ പത്താണ് കൈപ്പള്ളിയെ കൊണ്ട്
...അതു് അസാദ്ധ്യമാണു്. Einstineന്റെ Theory of relativeity അതു തെളിയിക്കുന്നുണ്ടു്. എന്ന് ഇവിടെ പറയിച്ചത്. അതു കൊണ്ടാണ് എനിയ്ക്കാ സ്റ്റേറ്റ്മെന്റിനു മറുപടി പറയാന്‍ അവസരം ലഭിച്ചത്:

അതായത് ഐന്‍സ്റ്റീനല്ല ദൈവം. ഐസ്റ്റീന്റെ സിദ്ധാന്തങ്ങള്‍ മനുഷ്യനാണ് ബാധകം. ഐസ്റ്റീന്റെ സിദ്ധാന്തങ്ങള്‍ക്കൊപ്പം നീങ്ങല്‍ ദൈവത്തിന്റെ ബാധ്യതയല്ല. പ്രകാശവര്‍ഷവും വേഗവും എല്ലാം മനുഷ്യന്റെ സൌകര്യത്തിനു വേണ്ടി അവന്‍ ഉണ്ടാക്കി വെച്ചിരിയ്ക്കുന്ന ചില ടൂള്‍സുകളാണ്. ഓര്‍ക്കുക: ഈ ടൂള്‍സ് പോലും മനുഷ്യന്‍ കണ്ടെത്തിയിരിയ്ക്കുന്നത് ദൈവഹിതം മൂലമാണ്.

ഈശ്വരന്റെ അറിവോ സമ്മതമോ ഇല്ലാതെ ഒരീച്ചയുടെ ചിറക് പോലും ചലിയ്ക്കുന്നില്ല എന്ന് താങ്കളും വിശുദ്ധ ഗ്രന്ഥങ്ങളില്‍ വായിച്ചിട്ടുണ്ടാകുമല്ലോ?

നേരന്‍ said...

അഞ്ചല്‍കാരന്‍ “ഒരുവന്‍ ഈശ്വരനില്‍ നിന്നും അകലുന്നതിലും പതിന്മടങ്ങ് വേഗതയില്‍ ഈശ്വരന്‍ അവനില്‍ നിന്നും ഓടിയകലും.“

ഈശ്വരന് അവന്റെ സൃഷ്ടികളോട് ഒരുത്തരവാദിത്തവുമില്ലെ ? ഈശ്വരനില്‍ നിന്നും മനുഷ്യന്‍ ഓടി അകലുമ്പോള്‍ ഈശ്വരന്‍ അതിലും വേഗത്തില്‍ ഓടിച്ചെന്നു barbecue വിനുള്ള തയ്യാറെടുപ്പ് നടത്തുകയാണോ വേണ്ടത്; താങ്കള്‍ പറയുന്നു ദൈവത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെ ഒരീച്ചയുടെ ചിറക് പോലും ചലിക്കില്ല എന്ന്, എങ്കില്‍ ദൈവത്തില്‍ നിന്നും മനുഷ്യന്‍ ഓടിയകലുന്നതിനും ഉത്തരവാദി ദൈവം തന്നെയല്ലെ; ദൈവത്തിനു barbecue ഉണ്ടാക്കാനാണോ കുറെ മനുഷ്യജന്മത്തെ ഇങ്ങിനെ ഓടാനായി വിട്ടത്.

അഞ്ചലേ ഈ പോസ്റ്റ് കുറേ വിശ്വാസപരമായ ചോദ്യങ്ങള്‍ ബാക്കിയാക്കുന്നു. നിങ്ങള്‍ക്കു ഒരു ബുദ്ധിമുട്ടാവും കൂടുതല്‍ ചോദ്യങ്ങള്‍.

എങ്കിലും ഒരു ചോദ്യം കൂടി : താങ്കള്‍ “വിശുദ്ധ” എന്ന പദത്തിനു നിങ്ങളുടെ വിശ്വാസപ്രകാരം നിങ്ങള്‍ നല്‍കുന്ന അര്‍ത്ഥമെന്താണ് ?

“സഹനത്തിന്റേയും സ്നേഹത്തിന്റേയും സന്ദേശം പേറി വിശുദ്ധരുടെ പട്ടികയിലേയ്ക്കുയര്‍ന്ന സിസ്റ്റര്‍ അല്‍ഫോന്‍സാമയ്ക്ക് പ്രണാമം...“ ഇവിടം വായിച്ചപ്പോള്‍ ഇതില്‍ “വിശുദ്ധരുടെ പട്ടിക” എന്ന വാക്കിനര്‍ത്ഥം ഇസ്ലാമായ നിങ്ങള്‍ ഏതു കാഴചപ്പാടിലാണ് വിവക്ഷിക്കുക.

Kaippally said...

ഒരു മനുഷ്യ സ്ത്രീയെ വിശുദ്ധ എന്നു പ്രക്യാപിക്കുമ്പോൾ അവർക്ക് ദൈവീക ശക്തികൾ or അമാനുഷിക സിദ്ധികൾ ഉണ്ടെന്നാണു് നാം മനസിലാക്കേണ്ടതു്. ചുരിക്കി പറഞ്ഞാൽ ഇവരിലൂടെ പ്രാർത്ഥിച്ചാൽ ദൈവം പ്രാർത്ഥന കേൾക്കും എന്നാണു് വിശ്വാസം. ഒരു Intermediary.

അഞ്ചലിനു് പഠിക്കാൻ ഒരു വാക്കുകൂടി: തൌഹീദ്. ഇസ്ലാമിന്റെ അടിസ്ഥാന വിശ്വാസങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതു്. സൂറ ഞാൻ ചൊല്ലുന്നില്ല. ചൊല്ലണമെങ്കിൽ ഒരുപാടു ചൊല്ലണം. അഞ്ചൽ വിശ്വസിക്കുന്ന ഇശ്വരൻ പലവെട്ടം പലയിടങ്ങളിലായി വിവരിച്ചിട്ടുള്ളതാണു് ഇതു്. ദൈവം സർവ്വവ്യാപിയും സർവ്വജ്ഞാനിയുമാണു് എന്നു പറയുന്നുണ്ടു്. പിന്നെ ദൈവത്തിനു് ഇടനിലക്കാർ എന്തിനു്?

ബൈബിളിലും ഉണ്ട് ഇതിനു സമാനമായ വചനങ്ങൾ.

ഒരു ഇസ്ലാമിനു് ഒരു വിധത്തിലും പൊരുത്തപെടാനാവത്ത ആശയമാണു് മനുഷ്യനും ദൈവത്തിനും ഇടയിൽ നിന്നു് സുപാർശ്ശ ചെയ്യുന്ന ഇടനിലക്കാർ. തൌഹീദിനെ dilute ചെയ്യുന്ന ഒന്നും ഇസ്ലാമിൽ അനുവദനീയമല്ല. അതിനു് കോട്ടം തട്ടുന്ന ഒരു പ്രോത്സാഹനവും ഇസ്ലാം അനുവദിക്കുന്നുമില്ല.

താങ്കൾ വിശ്വസിക്കുന്ന ഖുർ-ആൻ വിഗ്രഹാരധനയെ കുറിച്ചു് എന്തു പറയുന്നു എന്നു് താങ്കൾക്ക് അറിയാം എന്നു കരുതുന്നു. അല്ഫോൺസ്സാമ്മയുടെ വിഗ്രഹങ്ങളും ചിത്രങ്ങളും പല പള്ളികളിലും വീടുകളിലും കണ്ടു വരുന്നു.

അഞ്ചലിന്റെ പ്രവാചകന്മാർ വിശ്വസിച്ചിരുന്ന ദൈവം വിഗ്രാരാധനയെ കുരിച്ചു് ബൈബിൾ ഇപ്രകാരം കല്പിച്ചു.

പുറപ്പാടു് 20:4
ഒരു വിഗ്രഹം ഉണ്ടാക്കരുതു; മിതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുതു.

പുറപ്പാടു് 20:23
എന്റെ സന്നിധിയിൽ വെള്ളികൊണ്ടുള്ള ദേവന്മാരെയോ പൊന്നുകൊണ്ടുള്ള ദേവന്മാരെയോ നിങ്ങൾ ഉണ്ടാക്കരുതു.

ആവർത്തന പുസ്തകം 4:16-18
4:16 അതു കൊണ്ടു നിങ്ങൾ ആണിന്റെയെങ്കിലും പെണ്ണിന്റെയെങ്കിലും സാദൃശ്യമോ,
4:17 ഭൂമിയിലുള്ള യാതൊരു മൃഗത്തിന്റെയും സാദൃശ്യമോ, ആകാശത്തു പറക്കുന്ന യാതൊരു പക്ഷിയുടെയും സാദൃശ്യമോ,

4:18 ഭൂമിയിലുള്ള യാതൊരു ഇഴജാതിയുടെയും സാദൃശ്യമോ, ഭൂമിക്കു കീഴെ വെള്ളത്തിലുള്ള യാതൊരു മത്സ്യത്തിന്റെയും സാദൃശ്യമോ, ഇങ്ങനെ യാതൊന്നിന്റെയും പ്രതിമയായ വിഗ്രഹം ഉണ്ടാക്കി വഷളത്വം പ്രവർത്തിക്കരുതു.



ഇനി അഞ്ചൽ എന്തു പറയുന്നു?

The Common Man | പ്രാരബ്ധം said...

"...ഒരു മനുഷ്യ സ്ത്രീയെ വിശുദ്ധ എന്നു പ്രഖ്യാപിക്കുമ്പോൾ അവർക്ക് ദൈവീക ശക്തികൾ ഒര്‍ അമാനുഷിക സിദ്ധികൾ ഉണ്ടെന്നാണു് നാം മനസിലാക്കേണ്ടതു്..."

ഇത്‌ കത്തോലിക്കാ സഭയുടെ നിലപാടല്ല, അല്ല, അല്ല.

The Common Man | പ്രാരബ്ധം said...

വിശുദ്ധരുടെ രൂപങ്ങളും പടങ്ങളും, എന്തിനു സാക്ഷാല്‍ യേശുക്രിസ്തുവിന്റെ രൂപങ്ങള്‍ പോലും, വെറും പ്രതീകങ്ങള്‍ മാത്രമാണ്, അല്ലാതെ അതൊന്നും ദൈവമല്ല. 'ഇത് ദൈവമാണ്‌' എന്നു പറഞ്ഞു ചൂണ്ടിക്കാണിക്കാന്‍ കത്തോലിക്കര്‍ക്കു പദാര്‍ത്ഥ രൂപത്തില്‍ ഒന്നേയുള്ളൂ, അത്‌ വി:കുര്‍ബ്ബാനയാണ്‌, The Holy Sacrament.

The Common Man | പ്രാരബ്ധം said...

പ്രിയ കൈപ്പള്ളീ,

കത്തോലിക്കാസഭയില്‍ നടന്ന ഒരു ചടങ്ങിനെ വിമര്‍ശ്ശിക്കാന്‍ ബൈബിളിനെ കൂട്ടുപിടിക്കുമ്പോ, കത്തോലിക്കാ സഭയുടെ ബൈബിള്‍ തന്നെ ക്വോട്ട് ചെയ്യുന്നതല്ലേ ഒരു ഭംഗി? താങ്കള്‍ കൊടുത്തിരുക്കുന്നത് അതാണെന്നു തോന്നുന്നില്ല.

[ അങ്ങനെ ബൈബിള്‍ പല തരമുണ്ടോ? ഉണ്ട്‌]

മൃദുല്‍രാജ് said...

ഹ ഹ ഹ ഹ ഹ..

എങ്ങനെ ചിരിക്കാതിരിക്കും? ഇതുവരെ അനുകൂലിച്ച് കമന്റിട്ട കത്തോലിക്കര്‍ ഒഴിച്ചുള്ള എല്ലാ 'അല്‍ഫോന്‍സാ ഭക്തര്‍ക്കും' ഉള്ള മറുപടി അല്ലേ മുകളില്‍ കിടക്കുന്നത്? ബൈബിള്‍ പോലും "സ്വന്തമായുള്ള" ഒരു വിഭാഗത്തിന്റെ അല്ലേ അമ്മ !!

അപ്പോള്‍ പുറപ്പാട് പുസ്തകം ആരുടെ ഒക്കെ വകയാണാ ആവോ? ഇതിപ്പോള്‍ ഞങ്ങളുടെ പുസ്തകം പഠിച്ചിട്ട് വരൂ എന്നാലെ ശരിയാകൂ എന്ന് സുന്നികളും ഷിയാകളും ഖുറാനെ പറ്റി പറയുന്ന പോലെ ആയല്ലോ.

The Common Man | പ്രാരബ്ധം said...

"Cheyyunnathalle oru bhamgi" - ennanu chodyam....

"Athu thanne venom, illenkil pattilla" -ennallla....

Mridulraaj onnukoodi athu vaayichu nokkanam ennu thaazhmayaayi apekshikkunnu.....

PS: Sunnikalkkum Shiyakalkkum different Holy Quran aano?

jobin joy said...

Thakn's to s.r.Alphonsa

sidu said...

താങ്ങളുടെ മൊബൈൽ നമ്പർ തരാൻ പറ്റുവോ