Friday, June 06, 2008

മഴത്തുള്ളിക്കിലുക്കമേ വിട.


കേരള്‍ സ്കോമിന്റെ പിന്നിലാര് എന്ന ചോദ്യത്തിനുത്തരം തേടിയവര്‍ മഴത്തുള്ളി ഡോട് കോം എന്ന വെബ് സൈറ്റില്‍ കേരള്‍ സ്കോമിന്റെ വേരുകള്‍ കണ്ടെത്തിയത് യാദൃശ്ചികമായിരുന്നു. മഴത്തുള്ളീ ഡോട് കോമിന്റെ സ്പെയിസ് സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത് കേരള്‍ സ്കോമാണ്. കേരള്‍ സ്കോമിന്റെ ഉടമസ്ഥന്‍ എന്ന് സംശയിക്കുന്ന അവിനാശ് കൊട്ടാരക്കരയ്ക്ക് മഴത്തുള്ളീ ഡോട് കോം നന്ദി രേഖപ്പെടുത്തിയിരിക്കുന്നതും കാണാം. (ചുകപ്പ് കോളം ശ്രദ്ധിക്കൂ.)

മഴത്തുള്ളീ ഡോട് കോമിന്റെ സഹോദര സ്ഥാപനമാണ് നാമേവരും ഇപ്പോള്‍ അംഗമായിരിക്കുന്ന മഴത്തുള്ളിക്കിലുക്കം എന്ന സംശയം ജനിക്കുന്നത് ഇങ്ങിനെയാണ്. നേരെ മഴത്തുള്ളി ഡോട് കോംലേക്ക് പോവുക. “MANSOOR IKKAS PAGE" എന്നിടത്ത് ഞെക്കുക. നാം എത്തിച്ചേരുന്നത് മധുര നൊമ്പരങ്ങള്‍ എന്ന നമ്മുടെ സ്വന്തം കാള്‍മീ ഹലോ മന്‍സൂറിന്റെ ബ്ലോഗില്‍. അവിടെ മഴത്തുള്ളി കിലുക്കത്തിലേക്ക് ലിങ്ക് കാണാം. ആ ലിങ്കിന്റെ മുകളില്‍ മഴത്തുള്ളീ ഡോട് കോമിലേക്കും ലിങ്കു പോകുന്നുണ്ട്. മഴത്തുള്ളിക്കിലുക്കം എന്ന ഗ്രൂപ്പ് ബ്ലോഗിന്റെ അഡ്മിന്‍ മാരില്‍ ഒരാള്‍ നമ്മുടെ മന്‍സൂറും ആണ്. അതായത് മഴത്തുള്ളികിലുക്കവും മഴത്തുള്ളീ ഡോട് കോമും എവിടെയോ പരസ്പരം ബന്ധപ്പെട്ടു നില്‍ക്കുന്നു. മഴത്തുള്ളീ ഡോട് കോം എന്ന വെബ് സൈറ്റ് നേരിട്ട് തന്നെ കേരള്‍ സ്കോമുമായും ബന്ധപ്പെടുന്നു.

മാത്രമല്ല മഴത്തുള്ളീ ഡോട് കോമില്‍ തറവാടിയുടേതും ദേവസേനയുടേയും ആലപ്പുഴക്കാരന്റേയും തുടങ്ങി പലരുടേയും രചനകളും കാണാം .ഇതില്‍ തറവാടിയുടെ പോസ്റ്റ് അദ്ദേഹത്തിന്റെ അനുവാദം കൂടാതെയാണ് മഴത്തുള്ളീ ഡോട് കോം എടുത്തിട്ടുള്ളത് എന്ന് അദ്ദേഹത്തിന്റെ എന്റെയും കോപ്പിയടിച്ചു എന്ന പോസ്റ്റില്‍ നിന്നും മനസ്സിലാക്കാം. മറ്റുള്ളവരുടെ നിചസ്തിതി അറിയണമെങ്കില്‍ അവരവര്‍ തന്നെ പറയണം

അറിഞ്ഞിടത്തോളം പ്രയാസിയും മന്‍സൂറും മഴത്തുള്ളിക്കിലുക്കം എന്ന ഗ്രൂപ്പ് ബ്ലോഗിന്റെ ഉടമസ്ഥരാണ്. മറ്റാരൊക്കെ ഉണ്ടെന്ന് അറിയുകയും ഇല്ല. മന്‍സൂറും പ്രയാസിയും നമ്മുക്കിടയില്‍ തന്നെയുള്ളവരാണ്. അതുകൊണ്ട് തന്നെ അറിഞ്ഞു കൊണ്ട് കേരള്‍സ് കോമിന് അവര്‍ ചൂട്ടു പിടിച്ചിട്ടുണ്ടാകും എന്ന് കരുതുന്നില്ല. പക്ഷേ കേരള്‍സ് കോമിന്റെ സൌജന്യത്തില്‍ പ്രവര്‍ത്തിക്കുന്ന മഴത്തുള്ളീ ഡോട് കോമും മഴത്തുള്ളികിലുക്കവും തമ്മിലുള്ള ബന്ധം എന്ത് എന്ന് വ്യക്തമാക്കപ്പെടുന്നത് വരെ മഴത്തുള്ളിക്കിലുക്കവും സംശയത്തിന്റെ മുനയില്‍ തന്നെ. തന്നിമിത്തം ആ ഗ്രൂപ്പ് ബ്ലോഗിലെ അംഗത്വം പരോക്ഷമായി കേരള്‍ സ്കോമിനെ അംഗീകരിക്കുന്നതു പോലെയാകും എന്നുള്ളത് കൊണ്ട് തല്‍ക്കാലം മഴത്തുള്ളിക്കിലുക്കത്തിലുള്ള എന്റെ അംഗത്വം ഇതിനാല്‍ പിന്‍‌വലിക്കുന്നു. എന്റെ ഒരു പോസ്റ്റായിരുന്നു അവിടെയുണ്ടായിരുന്നത് അതും ഞാന്‍ തിരിച്ചെടുക്കുന്നു.

മഴത്തുള്ളിക്കിലുക്കത്തിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദീകരിക്കാന്‍ മന്‍സൂറും പ്രയാസിയും ബാധ്യസ്ഥരാണ്. അവരല്ലാത ആരൊക്കെയാണ് ആ ഗ്രൂപ്പ് ബ്ലോഗിന്റെ ഉടമസ്ഥാവകാശം കൈയാളുന്നത് എന്നും അറിയേണ്ടുന്നതുണ്ട്. മഴത്തുള്ളീ ഡോട് കോമും മഴത്തുള്ളിക്കിലുക്കവും തമ്മിലുള്ള ബന്ധവും ഇവര്‍ വിശദീകരിക്കേണ്ടുന്നതായി വന്നിരിക്കുന്നു.

പ്രയാസിയുടേയും മന്‍സൂറിന്റേയും പേരുകള്‍ ഈ വിഷയത്തില്‍ വലിച്ചിഴയ്ക്കപ്പെടേണ്ടി വന്നതില്‍ ഖേദിക്കുന്നു.

Wednesday, June 04, 2008

കേരള്‍സ് ഡോട് കോം നിര്‍ത്തിയിടത്ത് നിന്നും നാം തുടങ്ങേണ്ടിയിരിക്കുന്നു!

കേരള്‍സ്‌കോമിന്റെ ചെയ്തികള്‍ക്കെതിരേയുള്ള പ്രതിഷേധം ഫലം കണ്ടു എന്ന രീതിയില്‍ പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കത്തക്ക തെറ്റായിരുന്നുവോ കേരള്‍സ്‌കോം ചെയ്തിരുന്നത്? അങ്ങിനെയാരെങ്കിലും ധരിച്ചിട്ടുണ്ട് എങ്കില്‍ അത് മുന്‍ കൂട്ടി കണ്ടവര്‍ കേരള്‍സ്‌കോം തന്നെയായിരിന്നു. അവര്‍ ഉദ്ദേശിച്ചിടത്ത് നാം നമ്മുടെ പ്രതിഷേധം കൊണ്ടു ചെന്ന് കെട്ടി എന്നതാണ് വസ്തുത.

അവര്‍ തിരക്കഥയെഴുതിയ വഴികളില്‍ കൂടി തന്നെയായിരുന്നു പ്രതിഷേധം മുന്നോട്ട് നീങ്ങിയത്. കൊള്ളയടി മുതല്‍ മലയാളം സര്‍വ്വീസ് അവസാനിപ്പിക്കുന്നത് വരെ എല്ലാം അവരുടെ ഡെസ്‌കില്‍ വിരിഞ്ഞ പദ്ധതികള്‍. ബൂലോഗത്തെ സാധുക്കള്‍ അവര്‍ക്ക് വേണ്ടി കത്തി വേഷം കെട്ടിയാടി. ഒടുവില്‍ അവര്‍ തിരശ്ശീലയിട്ടപ്പോള്‍ “എല്ലാം കോംപ്ലിമെന്‍സ്” ആയി എന്ന വഴുവഴുക്കന്‍ വളിപ്പോടെ നാം അടുത്ത “വെടിക്കെട്ടിന്” വേണ്ടി താല്‍ക്കാലികമായി പിരിഞ്ഞു-പതിവു പോലെ. അപ്പോള്‍ ആര്‍ത്ത് ചിരിച്ചത് കേരള്‍സ്‌കോമായിരുന്നു. അവര്‍ പിടിച്ച ചരടിന്റെ ഇങ്ങേതലയ്ക്കല്‍ നാം ബൂലോഗര്‍ കോമാളിയാട്ടം ആടുന്നത് കണ്ട് അവര്‍ ആര്‍ത്ത് ചിരിക്കുകയായിരുന്നു.

അവരുടെ ‍ ലക്ഷ്യം പബ്ലിസിറ്റി ആയിരുന്നു. അവര്‍ അത് ഒതുക്കത്തില്‍‍ നേടി. കേരള്‍സ്‌കോം മാങ്ങയാണോ മാങ്ങാണ്ടിയാണോ മഞ്ഞളാണോ എന്നറിയാതിരുന്ന ഞാനും നിങ്ങളും “ഇങ്ങാട്ട് കടക്കണ്ട” എന്ന ബോര്‍ഡും തൂക്കി അവര്‍ അങ്ങാട്ട് കടക്കാനുള്ള വാതില്‍ താഴിട്ട് പൂട്ടിയിട്ടും മതില്‍ ചാടി കടന്നും കേരള്‍സ്‌കോം സന്ദര്‍ശിച്ചു കൊണ്ടേയിരുന്നു. സൌഹൃദ സദസ്സുകളില്‍ കേരള്‍സ്‌കോം ചര്‍ച്ചയാക്കി. വായില്‍ നിന്നും ചെവികളിലേക്കും ചാറ്റ് ഫോറങ്ങളില്‍ നിന്നും സൌഹൃദ കണ്ണികളിലേക്കും കേരള്‍സ്‌കോം പടര്‍ന്ന് കയറി. അതായത് കേരള്‍സ്‌കോമിന് അണപൈ ചിലവില്ലാതെ നല്ലൊരു പരസ്യ വാരാഘോഷം നാം സംഘടിപ്പിച്ചു എന്ന് ചുരുക്കം.

തുടക്കം മുതല്‍ തന്നെ കേരള്‍സ്‌കോം ഈ പ്രശ്നം എങ്ങിനെ കൊണ്ടു പോകണം എന്ന് വ്യക്തമായും തീരുമാനിച്ചിരുന്നു. ഇഞ്ചിപ്പെണ്ണിന്റെ പോസ്റ്റുകള്‍ അവിടെ ഇല്ലാതെ വന്നത് യാദൃശ്ചികമല്ല. സൂര്യഗായത്രിയുടെ കറിവേപ്പിലയും യാഹൂവും തമ്മിലുണ്ടായ പകര്‍പ്പവകാശ ലംഘന പ്രശ്നത്തില്‍ മുന്‍ നിരയില്‍ നിന്ന് പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം കൊടുത്ത് പരിചയം ഉള്ള ഇഞ്ചിപ്പെണ്ണ് ഈ പകര്‍പ്പവകാശ പ്രശ്നത്തിലും ഇടപെടുമെന്ന് കേരള്‍സിന് അറിയാമായിരുന്നു. അവരുടെ പോസ്റ്റുകള്‍ ഇല്ലാതെ അവര്‍ രംഗത്ത് വന്നാല്‍ “പൊന്നുരുക്കുന്നിടത്ത് പൂച്ചയ്ക്കെന്ത് കാര്യം” എന്ന രീതിയില്‍ അവരോട് പെരുമാറാമെന്നും പോസ്റ്റുകള്‍ കോപ്പി ചെയ്യപ്പെടാത്തൊരാളുടെ പ്രതിഷേധങ്ങളെ അതേ നിലയ്ക്ക് തന്നെ പ്രകോപിപ്പിച്ച് ഈ പ്രശ്നത്തെ കുറച്ച് ദിവസങ്ങളിലേക്ക് സജീവമായി നിലനിര്‍ത്താം എന്നും കേരള്‍സ് മുന്നേ കണ്ടു. അതു പോലെ തന്നെ സംഭവിക്കുകയും ചെയ്തു. പക്ഷേ മോഷണം നടത്തുന്നത് കണ്ട് വരുന്ന അയല്‍ വീട്ടുകാരനോട് “ഇത് തന്റെ വീടല്ലല്ലോ. ഞങ്ങള്‍ ഇവിടുന്ന് മോഷ്ടിക്കും. താന്‍ തന്റെ പാട് നോക്ക് പോട്..” എന്ന കേരള്‍സിന്റെ നിലലപാടും നഖശിഖാന്തം ചോദ്യം ചെയ്യപ്പെട്ടു. കളവ് കണ്ടു പിടിക്കപ്പെട്ടാല്‍ ആര്‍ക്കും നടപടികളുമായി മുന്നോട്ട് പോകാം എന്ന സാമാന്യ തത്വം മനസ്സിലാക്കാതെയാണ് കേരള്‍സ് പ്രവര്‍ത്തിക്കുന്നത് എന്നും ചിന്തിക്കേണ്ടുന്നതില്ല. പിന്നെന്താണ് പ്രശ്നം. എല്ലാ പ്രശ്നങ്ങളും ഏതാനും പോസ്റ്റുകളിലെ പ്രതിഷേധങ്ങളില്‍ അവസാനിച്ചത് തന്നെയാണ് ഏറ്റവും വലിയ പ്രശ്നം.

കേരള്‍സ്‌കോം അവരുടെ മലയാളം സര്‍വ്വീസ് അവസാനിപ്പിച്ചതില്‍ കാര്യമൊന്നുമില്ല. നേരത്തേയും അവിടെ മലയാളം സേവനങ്ങള്‍ തുലോം കുറവായിരുന്നു. പേരില്‍ അവസാനിക്കുന്നത് തന്നെയായിരുന്നു അവരുടെ മലയാള ബന്ധം. ബ്ലോഗുകളില്‍ നിന്നും മറ്റു വെബ് മാസികകളില്‍ നിന്നും വാരി കൂട്ടിയ രചനകളെ കൊണ്ട് ഒരു മലയാളം സര്‍വ്വീസ് തട്ടികൂട്ടിയെന്നതില്‍ കവിഞ്ഞ് കൂടുതലൊന്നും അവിടെ ഉണ്ടായിരുന്നു എന്ന് തോന്നുന്നില്ല. ഇല്ലാതിരുന്ന ഒരു സംഗതി അവസാനിപ്പിച്ചു എന്ന് പറയുന്നതിനെ വെള്ളം തൊടാതെ വിഴുങ്ങുന്നതിന് മുമ്പ് ഈ പ്രശ്നവുമായി ബന്ധപ്പെട്ട് മലയാളം ബ്ലോഗെഴുതുന്നവരോട് അവര്‍ പ്രതികരിച്ച രീതി ആദ്യം മുതല്‍ വീണ്ടു വിലയിരുത്തേണ്ടുന്നതുണ്ട്. താഴെകാണിച്ചിരിക്കുന്ന ലിങ്കുകളിലൂടെ ഒന്നുകൂടി പോയി വരൂ. അപ്പോള്‍ മനസ്സിലാകും ഈ പ്രശ്നത്തില്‍ കേരള്‍സ് എത്രമാത്രം ഹോം വര്‍ക്ക് ചെയ്തിട്ടുണ്ടായിരുന്നു എന്ന്.

ഈ മെയില്‍ സന്ദേശങ്ങളിലൂടെ ഭീഷണിപ്പെടുത്തിയും തല്ലുമെന്നും കൊല്ലുമെന്നും കോടതിയില്‍ കയറ്റുമെന്നും വീരവാദം മുഴക്കിയും കവല ചട്ടമ്പിത്തരങ്ങളെല്ലാം തരാതരം പ്രയോഗിച്ചതിനും അനുവാദമില്ലാതെ പോസ്റ്റുകള്‍ പൊക്കി അവരുടെ സൈറ്റില്‍ കേറ്റിയതിനും ഒക്കെ അവര്‍ സമാധാനം പറയണ്ടുന്നതായിട്ടുണ്ട്. മലയാളം സര്‍വ്വീസ് പൂട്ടികെട്ടിയത് കൊണ്ട് അവസാനിക്കൂന്നതല്ല അവര്‍ ഉണ്ടാക്കിയ കുഴപ്പങ്ങള്‍.

ഒരു പത്രം നടത്തുക എന്നാല്‍ അതിന് അടിസ്ഥാന പരമായ പല നടപടി ക്രമങ്ങളും നിര്‍വഹിക്കേണ്ടുന്നതുണ്ട്. വെബ് പത്രമാകുമ്പോള്‍ അതൊന്നും വേണ്ടായെന്ന തോന്നല്‍ ഭാരതത്തിലും ലോകത്തില്‍ തന്നെയും ഉയര്‍ന്ന് വരുന്നത് നല്ലതിനല്ല. വാര്‍ത്തകള്‍ സ്കോറോളായി നീങ്ങുന്ന കേരള്‍സിനേയും പത്രമായി കാണേണ്ടുന്നതുണ്ട്. പക്ഷേ അവര്‍ ചെയ്യുന്ന കാര്യങ്ങള്‍ ഒരു പത്രത്തിന് നിരക്കുന്ന തരത്തിലാണോ? വ്യവസ്ഥാപിതമായ രീതിയില്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായിട്ടാണോ അവര്‍ പ്രവര്‍ത്തിക്കുന്നത്. പുതിയ സിനിമകളുടെ വരെ നെറ്റ് എഡിഷന്‍ പബ്ലീഷ് ചെയ്ത് കാശുണ്ടാക്കിയതിന് നിയമകുരുക്കില്‍ പെട്ട ഒരു സംഘത്തിന്റെ പത്ര പ്രവര്‍ത്തനവും സംശയിക്കേണ്ടിയിരിക്കുന്നു. പോണ്‍ സൈറ്റും വ്യാജ സിഡീ വില്‍പ്പനയുമായി മുന്നോട്ട് നീങ്ങുന്ന കേരള്‍സിനെതിരേയുള്ള പ്രതിഷേധവും പ്രകടനവും ഭാരതത്തില്‍ വിവര സാങ്കേതിക രംഗത്ത് പുതിയ നിയമ നിര്‍മ്മാണം ഉണ്ടാക്കുന്ന തരത്തില്‍ വളര്‍ത്തി കൊണ്ട് വരുവാന്‍ നമ്മുക്ക് കഴിയണം.

വിവര സാങ്കേതിക രംഗത്തെ പകര്‍പ്പവകാശ നിയമങ്ങള്‍ ഭാരതത്തില്‍ ശൈശവാവസ്ഥയിലാണ്. കൂടുതല്‍ ശക്തമായ നിയമങ്ങള്‍ ഉണ്ടാകേണ്ടുന്നത് ഇന്നിന്റെ ആവശ്യവുമാണ്. അതിന് മുന്നിട്ടിറങ്ങേണ്ടുന്നത് ഇന്റര്‍ നെറ്റിന്റെ സൌകര്യങ്ങളെ നന്നായി മനസ്സിലാക്കിയിട്ടുണ്ട് എന്ന് സ്വയം കരുതുന്ന നാം തന്നെയാണ്. വെബ്.2 മുന്നോട്ട് വെക്കുന്ന അനന്തമായ ആശയപ്രചാരണ സൌകര്യങ്ങള്‍ നാളെ നമ്മില്‍ നിന്നും തട്ടിപ്പറിക്കപ്പെടാതിരിക്കണമെങ്കില്‍ നാം ഇന്നേ ജാഗരൂകരായിരിക്കണം. കേരള്‍സ് ഒരു നിമിത്തം ആയി എന്ന് മാത്രം കരുതിയാല്‍ മതി.

വല്യമ്മായിക്കും, ഇഞ്ചിപ്പെണ്ണിനും,മയൂരക്കും,രാജ് നീട്ടിയത്തിനും, അനില്‍ശ്രീക്കും, സജിക്കും, കണ്ണൂസിനും, കാപ്പിലാനും ഒക്കെ കേരള്‍സ് അയച്ച മെയിലുകളും തൊണ്ടി മുതലായി നാം സൂക്ഷിച്ചിരിക്കുന്ന സ്ക്രീന്‍ ഷോട്ടുകളും ഒക്കെ വെച്ച് നാം കേരള്‍സിനെതിരേ നിയമ നടപടികളുമായി മുന്നോട്ട് പോകണം. കേരള്‍സില്‍ നിന്നും നഷ്ടപരിഹാരം എന്നതാ‍യിരിക്കരുത് നമ്മുടെ ലക്ഷ്യം. വിവരസാങ്കേതിക രംഗത്തെ പകര്‍പ്പവകാശ നിയമങ്ങള്‍ നമ്മുടെ നാട്ടിലും ശക്തമാക്കുവാന്‍ കേരള്‍സിനെതിരേയുള്ള നടപടികള്‍ കാരണമാകണം എന്നതായിരിക്കണം ആത്യന്തികമായി നാം ലക്ഷ്യം വെക്കേണ്ടുന്നത്. അതിന് ബൂലോഗം മുഴുവനും ഒരുമിച്ച് നില്‍ക്കണം. ബൂലോഗത്തിന് പുറത്തേക്കും നമ്മുക്ക് ഈ വിഷയം ചര്‍ച്ചയാക്കാന്‍ കഴിയണം. ഇഞ്ചിപ്പെണ്ണിന്റെ ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വാര്‍ത്താ മൂല്യമുള്ളതാണ്. എത്തേണ്ടിടത്ത് എത്തേണ്ടുന്ന രീതിയില്‍ എത്തിയാല്‍ കേരള്‍സ്‌കോം സമാധാനം പറയേണ്ടി വരും. അത് എത്തേണ്ടുന്നിടത്ത് കൃത്യമായി എത്തിക്കാന്‍ നമ്മുക്ക് കഴിയണം.

വ്യവസ്ഥാപിതമായ ചട്ടക്കൂട്ടില്‍ പ്രവര്‍ത്തിക്കുന്ന ഒരു പ്രസ്ഥാനവും ഇന്ന് മലയാളം ബ്ലോഗെഴുത്ത് കാര്‍ക്കില്ല. എങ്കില്‍ കൂടിയും മലയാള ബ്ലൊഗെഴുത്ത്കാരുടെ ഒരു അനൌപചാരിക സംഘടനയായി ബ്ലോഗ് അക്കാദമി പ്രവര്‍ത്തിക്കുന്നുണ്ട്. നിലവില്‍ കേരളത്തില്‍ ബ്ലോഗെഴുത്ത് ഒരു ചര്‍ച്ചയാക്കാന്‍ കഴിഞ്ഞിട്ടുള്ള ബ്ലോഗ് അക്കാദമിയും ഇക്കാര്യത്തില്‍ അവര്‍ക്ക് നിര്‍വഹിക്കാനുള്ള കടമകള്‍ സ്വയം ഏറ്റെടുത്ത് ചെയ്യണം. ബ്ലോഗ് അക്കാദമി പത്ര സമ്മേളനം വിളിച്ച് പകര്‍പ്പവകാശ പ്രശ്നം മുഖ്യധാരാ മാധ്യമങ്ങളുടെ ശ്രദ്ധയിലേക്ക് കൊണ്ട് വരാന്‍ ശ്രമിക്കണം.

ബ്ലോഗ് അക്കാദമിക്ക് മുന്നിട്ടിറങ്ങാന്‍ ഏതെങ്കിലും തരത്തിലുള്ള വൈമുഖ്യം ഉണ്ടെങ്കില്‍ ഈ വിഷയം ചര്‍ച്ച ചെയ്യാനും നിയമ നടപടികളേയും മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളേയും ഏകോപിപ്പിക്കുന്നതിനും വേണ്ടി ഒരു പൊതു സഭ ഉണ്ടാക്കിയെടുക്കണം. അറിയാവുന്നത് പരസ്പരം പറഞ്ഞും, ചെയ്യാവുന്നത് സ്വയം ഏറ്റെടുത്ത് ചെയ്തും ഈ വിഷയത്തിന്റെ ഗൌരവസ്വഭാവം മനസ്സിലാക്കി പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.

കൊച്ചിയിലെ ഒരു വക്കീല്‍ സുഹൃത്തിനോട് ഈ പ്രശ്നം അവതരിപ്പിച്ചിട്ടുണ്ട്. അദ്ദേഹം വേണ്ടത് ചെയ്യാമെന്ന് ഏറ്റിട്ടുണ്ട് എങ്കിലും നിയമത്തിന്റെ വഴിയിലൂടെ ഒരു പുതിയ വിഷയവുമായി മുന്നോട്ട് പോകുന്നതിന്റെ സാംഗത്യം അദ്ദേഹത്തെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. ഒരാള്‍ക്കും ഒറ്റയ്ക്ക് ഒന്നും ചെയ്യാന്‍ കഴിയുന്ന ഒരു വിഷയമല്ല ഇത്. എല്ലാവരും അവരവര്‍ക്ക് ലഭ്യമായിട്ടുള്ള അറിവും പരിചയവും ഈ വിഷയത്തില്‍ ഉപയോഗപ്പെടുത്തണം. ആര് മുന്നില്‍ നില്‍ക്കണം എന്ന ചോദ്യത്തിന് പ്രസക്തിയില്ല. നല്ലൊരു വക്കീലിനെ കാണുക. നാട്ടില്‍ തന്നെ അതിന് വേണ്ടുന്ന ഏര്‍പ്പാടുകള്‍ ചെയ്യുക. പണമില്ലാതെ ഒന്നും ചെയ്യാന്‍ കഴിയില്ലാ എങ്കില്‍ അതിനുള്ള മാര്‍ഗ്ഗവും നോക്കണം.


കേരളാ സംസ്ഥാന സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ. എം.ഏ. ബേബിക്കും കേരളാ പോലീസിന്റെ സൈബര്‍ സെല്ലിനും ഇതുവരെയുണ്ടായ എല്ലാ സംഗതികളും വെച്ച് കത്തെഴുതിയിട്ടുണ്ട്. നടപടി ഉണ്ടാകും എന്ന് തന്നെയാണ് വിശ്വസിക്കുന്നത്.
നാട്ടിലുള്ള സുഹൃത്തുക്കള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ താല്പര്യമെടുക്കണം. നമ്മുടെ ഉദ്യമം കേരള്‍സിന്റെ ചെയ്തികള്‍ക്കെതിരേ മാത്രമല്ല. നാളെ ഉയര്‍ന്ന് വരാവുന്ന ഇതേ തരത്തിലുള്ള പ്രശ്നങ്ങള്‍ക്കെല്ലാം എതിരേയുള്ള പ്രതിരോധം കൂടിയാണ്. ഒറ്റയ്ക്ക് ചെയ്യാന്‍ കഴിയുന്നതെല്ലാം ഞാന്‍ ചെയ്യും. പക്ഷേ അതിന് പരിമിതികളുണ്ട്. കൂട്ടായിട്ടാണെങ്കില്‍ ഞാന്‍ കൂടെയുണ്ടാവും എന്ന് ഉറപ്പും തരുന്നു.

പ്രിയ സുഹൃത്തുക്കളെ,
ഒന്നും അവസാനിച്ചിട്ടില്ല. എല്ലാം തുടങ്ങേണ്ടിയിരിക്കുന്നു-കേരള്‍സ് ഡോട് കോം അവസാനിപ്പിച്ചിടത്ത് നിന്നും.

*************************
ഈ വിഷയവുമായി ബന്ധപ്പെട്ട് ഇതുവരെയുണ്ടായിട്ടുള്ള ചര്‍ച്ചകള്‍ താഴെ.

1. സജിയുടെ ബ്ലോഗിലെ ചര്‍ച്ച : ബ്ലോഗുകള്‍ കേരള്‍സ് ഡോട് കോമില്‍

2. രാജ് നീട്ടിയത്തിന്റെ ബ്ലോഗില്‍ : Banned from reading my content

3. മയൂരയുടെ ബ്ലോഗില്‍ : 1. Boot legging bloggers posts, shame on you kerala dot com

4. ഇഞ്ചിപ്പെണ്ണിന്റെ ബ്ലോഗില്‍ : 1.മോഷണം മോഷണം തന്നെ പാരില്‍

5. കണ്ണൂസിന്റെ ബ്ലോഗില്‍: Are u a thief Mr. Kerals Dot Com

6. വല്യമ്മായിയുടെ ബ്ലോഗില്‍: Content theft by kerals.com

7. കണ്ണൂസിന്റെ ബ്ലോഗില്‍: കേരള്‍സ് ഡോട് കോമിന്റെ മാപ്പ്

8. അഗ്രജന്റെ ബ്ലോഗില്‍: ബ്ലോഗ് മോഷണം.

9. COPY WRITE VOILATIONS എന്ന ബ്ലോഗില്‍:Kerals.com-The new wave of plagiarism from blogs

10. സിബുവിന്റെ ബ്ലോഗില്‍: Kerals.com - a theif who stalks its victims.html

11. അരവിന്ദിന്റെ ബ്ലോഗില്‍: Content theft by kerals.com

12. തുളസി കക്കട്ടിലിന്റെ ബ്ലോഗില്‍: Content theft by kerals.com

13. ഡാലിയുടെ ബ്ലോഗില്‍: The story of robbery: plagiarism by kerals.com

14. A world of my own എന്ന ബ്ലോഗില്‍: A short term course on "How to plagiarize" by kerals.com

15. പ്രമോദ് കെ.എമ്മിന്റെ ബ്ലോഗില്‍: Content theft by kerals.com

16. രേഷ്മയുടെ ബ്ലോഗില്‍: Content theft by kerals.com

17. സതീഷ് മാക്കോത്തിന്റെ ബ്ലോഗില്‍: ചോദിച്ചാല്‍ തരുമായിരുന്നല്ലോ കേരള്‍സേ...

18. ബ്ലോഗാര്‍ത്ഥി എന്ന ബ്ലോഗില്‍: Stealing-2.0

19. ഇഞ്ചിപ്പെണ്ണിന്റെ ബ്ലോഗില്‍: മോഷണം, ഭീഷണി, തെറി, സ്റ്റോക്കിങ്ങ് - ഇനിയെന്തൊക്കെ കേരള്‍സ് ഡോട് കോം? ‍

20. ഏവൂരാന്റെ ബ്ലൊഗില്‍:ജനയുഗം പത്രത്തില്‍ വന്നത്

21. ഏവൂരാന്റെ ബ്ലൊഗില്‍: മൌനത്തിനുള്ള വില

22. രാജ് നീട്ടിയത്തിന്റെ ബ്ലോഗില്‍: I will never feel the same. I will never be the same.

23. പി.ആറിന്റെ ബ്ലോഗില്‍: ഞാനും ചേരുന്നു. I too join

24. വക്കാരിമഷ്ടയുടെ ബ്ലോഗില്‍:Protest against the copyright violations, threat, abuse, stalking etc of kerals.com

25. മയൂരയുടെ ബ്ലോഗില്‍: Blogger being stalked and harassed by kerals.com


26. തൊമ്മന്റെ ബ്ലോഗില്‍: കേരള്‍സ് ഡോട് കോം-പിന്നിലാര്?

27. ഏവൂരാന്റെ ബ്ലൊഗില്‍: അതിക്രമത്തിനെ അപലപിക്കുന്നു

28. കുഞ്ഞന്റെ ബ്ലോഗില്‍: Protest against content theft | മോഷണത്തിനെതിരെ പ്രതിഷേധം.

29. സന്തോഷിന്റെ ബ്ലോഗില്‍: Protest against Copyright Violation, Abuse, Threat, and Cyber Stalking by Kerals.com

30. കേരളാ ഫാര്‍മറുടെ ബ്ലൊഗില്‍: എന്റെ പൂര്‍ണ്ണ പിന്തുണ കേരളാ ഡോട് കോമിനെതിരേ.

31. ആമ്പലിന്റെ ബ്ലോഗില്‍: kerals.com എനിക്ക് പറ്റിയതും, പ്രതിഷേധവും

32. തറവാടിയുടെ ബ്ലോഗില്‍: എന്റേയും കോപ്പിയടിച്ചു

33. കരീം മാഷിന്റെ ബ്ലോഗില്‍: കേരള്‍സ് ഡോട് കോം എന്ന കേടന്‍

34. ഇഞ്ചിപ്പെണ്ണിന്റെ ബ്ലോഗില്‍: Stealing, Threat, Cyber Stalking, Abuse – What next Kerals.com ?

35. ചന്ദ്രശേഖരന്‍ നായരുടെ ബ്ലോഗില്‍: ശിവകുമാറിനെതിരേ നടപടിയെടുക്കുക.

36. MASIJEEVI യുടെ ബ്ലോഗില്‍: Support to Inji pouring from Hindi Blogosphere as well

37. സാറയുടെ ബ്ലോഗില്‍: Inji I am with you...

38. DEBASHIS ന്റെ ബ്ലോഗില്‍: भारतः ब्लॉगचोरी और सीनाजोरी

39. നേഹാ വിശ്വനാഥന്‍ പറയുന്നു.: India: Bullying a Blogger!

40. കമ്പ്ലൈന്‍സ് ബോര്‍ഡില്‍: copyright violation

41. സിറിള്‍ ഗുപ്ത പറയുന്നു: Kerals.Com - Fools promote stolen content, then they try to threaten a blogger.

42. അമൂമയുടെ ബ്ലോഗില്‍: Kopy Kerals

43. താഹീറബ്ദുവിന്റെ ബ്ലോഗില്‍: Content theft by Kerals.com

44. മയൂരയുടെ ബ്ലോഗില്‍: പോസ്റ്റും കട്ടു ബാനും ചെയ്തു

45. ഇഞ്ചിപ്പെണ്ണിന്റെ ബ്ലോഗില്‍: Kerals.com ന്റെ പുതിയ വിരട്ടല്‍ തന്ത്രം (header gorging)

46. PR@TZ പറയുന്നു: Plagisrists causing national unrest

47. DINU പറയുന്നു: Stealing, Threat, Abuse – against a blogger

48. ചന്ദ്രശേഖരന്‍ നായര്‍ പറയുന്നു: फिर साहित्य की चोरी

49. രേവതിയുടെ ബ്ലോഗില്‍: Dealing with Goons - We are there with you Inji !

50. സപ്തവര്‍ണ്ണങ്ങളുടെ ബ്ലോഗില്‍: Kerals.com , Boologam (Malayalam Blogoshpere) and some issues!

51. ശേഖര്‍ പറയുന്നു: Clouds of Plagiarism

52. മെര്‍കുഷിയോ പറയുന്നു: എല്ലാം അല്ലെങ്കില്‍ ഒന്നുമില്ല: ഇഞ്ചിപെണ്ണിനു വേണ്ടി ഒരു പോസ്റ്റ്

53. സപ്തവര്‍ണ്ണങ്ങള്‍ അവിനാശിനോട് ചോദിക്കുന്നു: Kerals.Com – Stop this!

54. ജയരാജന്റെ ബ്ലോഗില്‍: Protest against content theft and cyberstalking

55. നളന്‍സ് എഴുതുന്നു: Kerals.com turns out be mafialand

56. ഡാലിയുടെ ബ്ലോഗിലെ പ്രതിഷേധം: Black week against the black world കറുത്ത ലോകത്തിനെതിരെ കരിവാരം

57. ഒണ്‍ സാലോയുടെ ബ്ലൊഗിലെ പ്രതിഷേധം: കരിവാരം - Black week

58. രാജ് നീട്ടിയത്തിന്റെ ബ്ലോഗിലെ പ്രതിഷേധം: The Colour is black

Saturday, May 31, 2008

ഷെയറിംഗ് അക്കോമഡേഷനും പ്രവാസ ജീവിതവും.

ജോലിക്കുള്ള വേതനം ഒരിടത്ത് സ്ഥിരമായി നില്‍ക്കുകയും, താമസം/വെള്ളം/കറണ്ട്/കഞ്ഞി ചിലവുകള്‍ സ്ഥിരമായി ഉയര്‍ന്ന് ഉയര്‍ന്ന് പോവുകയും ചെയ്തു കൊണ്ടിരിക്കുന്ന വര്‍ത്തമാന കാല പ്രവാസ ജീവിതത്തില്‍ ഒഴിച്ചു കൂടാനാകാത്ത ഒന്നായി ഷെയറിംഗ് അക്കോമഡേഷന്‍ മാറിയത് ജീവിത ചിലവ് കുറയ്ക്കുവാനുള്ള പ്രവാസിയുടെ വ്യഗ്രതയില്‍ നിന്നുമാണ്.

പത്തടി നീളവും പന്ത്രണ്ടടി വീതിയും ഉള്ള ഇടുങ്ങിയ റൂമുകളിലെ വിശാലതയില്‍ മേലോട്ട് രണ്ടും നെരപ്പേ നാലും കട്ടിലുകളിലൊന്നിന്റെ ആഡംബരത്തില്‍ പ്രവാസ ജീവിതം നയിക്കുന്നവന്റെ നാട്ടിലെ വീട്ടില്‍ പൂട്ടിയിട്ടിരിക്കുന്ന റൂമുകളുടെ എണ്ണം ഏറ്റവും കുറഞ്ഞത് മൂന്നെണ്ണം ആയിരിക്കും. ഭാര്യക്കും പൊന്നുമക്കള്‍ രണ്ടു പേര്‍ക്കുമായി പണി കഴിപ്പിച്ചിട്ടിരിക്കുന്ന മണി സൌധത്തിന്റെ എല്ലാ റൂമുകളിലും വര്‍ഷത്തില്‍ ഒരിക്കല്‍ പോലും ഒരു പക്ഷേ കുടുംബാംഗങ്ങളുടെ ശ്രദ്ധയെത്തുക പോലുമുണ്ടാകില്ല. വര്‍ഷത്തിലൊരിക്കലെ ആഡംബരത്തിന് വേണ്ടി മറ്റു പതിനൊന്ന് മാസവും നരകയാതനയെന്ന തത്വം പ്രവാസി തന്റെ ജീവിതവീഥിയില്‍ എഴുതി ചേര്‍ത്തിരിക്കുന്നു. ചേട്ടന്‍/ഇക്ക/ഇച്ചായന്‍ വരുമ്പോള്‍ മാത്രം തുറക്കപ്പെടുന്ന റൂമുകളിലെ പൊടിയടിച്ച് പെയിന്റടിച്ച് മാസം ഒന്ന് തള്ളി നീക്കി തിരിച്ച് വീണ്ടും ചേട്ടന്‍/ഇക്ക/ഇച്ചായന്‍ വന്ന് കുടുസ്സു റൂമിലെ ബെഡ് സ്പെയിസ്സില്‍ ചേക്കേറും.

ബെഡ് സ്പെയിസ് എന്നാല്‍ ബെഡ് ഇടാനുള്ള സ്ഥലം മാത്രമായിരിക്കും ലഭ്യമാവുക. നാട്ടിലേക്ക് പോകാനും വരാനും ഉപയോഗിക്കുന്ന സ്യൂട്ട് കേയ്സ് ഏറ്റവും താഴെയുള്ള കട്ടിലിന്നടിയില്‍, വസ്ത്രം തൂക്കാന്‍ ഭിത്തിയില്‍ അടിച്ച നാലഞ്ചാണികള്‍, പതിനാറു പേര്‍ക്ക് പെരുമാറാ‍ന്‍ ബാത്ത് റൂം ഒന്ന്, പടല പിണക്കങ്ങളുടെ ഭാഗമായി അടുക്കള ഭാഗം വെച്ചതിനാല്‍ അടുക്കളയില്‍ കുത്തി നിറക്കപ്പെട്ട നാലഞ്ചു ഗ്യാസുകുറ്റികളും അടുപ്പുകളും, നില‍യ്ക്കാതെ ഓടി കൊണ്ടിരിക്കുന്ന ടി.വി. ഒന്ന്, ചീഞ്ഞ സോക്സിന്റെ മടുപ്പിക്കുന്ന രൂക്ഷ ഗന്ധം തങ്ങി നില്‍ക്കുന്ന റൂമുകള്‍, പ്രവാസിയുടെ ഷെയറിംഗ് അക്കോമഡേഷന്റെ നേര്‍ ചിത്രം അവിടെ കഴിയുന്നു. എക്സിക്യൂട്ടീവ് ബാച്ചിലര്‍ എന്ന ഓമന പേരില്‍ അറിയപ്പെടുന്ന വെള്ള കോളര്‍ ജീവനക്കാരന്റെ താമസ വിശേഷമാണീ പറഞ്ഞത്.

നീല കോളര്‍ കാരന്റെ താമസ വിശേഷം പറയാതിരിക്കുകയാണ് ഭേതം. റുമിന്റെ വലിപ്പം പത്തുക്ക് പത്ത്. താമസക്കാര്‍ പന്ത്രണ്ട്. നിലത്ത് നാല് കട്ടില്‍. മുകളിലേക്ക് മൂന്ന്. നടുക്ക് നാലുക്ക് നാല് സ്ഥലം ലീവിങ്ങ് സ്പെയിസാണ്. അവിടെയും ടി.വി യൊന്നുണ്ടാകും. കട്ടിലുകളുടെ തലയ്ക്കലും കാല്‍ക്കലുമായിട്ടായിരിക്കും സ്ഥാവര ജംഗമം മുഴുവന്‍. ചീഞ്ഞ സോക്സിന്റെ മടുപ്പിക്കുന്ന മണം ഇവിടേയും എക്സിക്യൂട്ടീവ് ബാച്ചിലര്‍ അക്കോമഡേഷനിലേതിന് തുല്യമായിരിക്കും. അടുക്കളയില്‍ ദേശീ, ബംഗാളി, പാകിസ്ഥാനി, നേപ്പാളി, ശ്രീലങ്കന്‍, ഫിലിപ്പൈനി ഗ്യാസ് കുറ്റികളും അടുപ്പുകളും വെവ്വേറെയുണ്ടാകും. തമ്മില്‍ തല്ല് ഉണ്ടാകുന്നത് അപൂര്‍വ്വം ആയിരിക്കും. തല്ലു പിടിക്കാന്‍ എപ്പോഴും അന്യ രാജ്യക്കാര്‍ ഉണ്ടാകും എന്നതിനാല്‍ നാം സംഘടിതരായിരിക്കും. അതിനാലാണ് രാജ്യാന്തര അടുപ്പു കുറ്റികളും അടുപ്പുകളും അടുക്കളയില്‍ ഉണ്ടാകുന്നത്. ഒരു കാര്യത്തില്‍ നീല കോളര്‍ ജീവനക്കാരന്‍ ഭാഗ്യവാനായിരിക്കും. എന്തെന്നാല്‍ ബാത്ത് റൂമുകള്‍ നാലു പേര്‍ക്ക് ഒന്നുണ്ടാകും. കാരണം ബാത്ത് റൂമിലെ തിരക്ക് കാരണം സൈറ്റിലേക്ക് പോകല്‍ താമസ്സിക്കരുത് എന്ന ശുദ്ധ വിചാരം ഭരിക്കുന്നതിനാല്‍ കമ്പനി മുതലാളി ബാത്ത് റൂമിന്റെ കാര്യത്തില്‍ എപ്പോഴും ഉദാര മനസ്കനായിരിക്കും. ഇത് നീല കോളര്‍ ഷെയറിംഗ് അക്കോമഡേഷന്റെ നീറുന്ന നേര്‍ ചിത്രം.

ഇന്നിയാണ് ഏറ്റവും ദുഷ്കരമായ ഷെയറിംഗ് ഫാമിലിയുടെ കദന കഥ കടന്ന് വരുന്നത്. വിവാഹിതന്‍ പ്രവാസം തിരഞ്ഞെടുത്ത് കഴിഞ്ഞാല്‍ അന്നന്നത്തെ അഷ്ടിക്ക് വക തികഞ്ഞില്ലാ എങ്കില്‍ കൂടിയും കുടുംബത്തെ എങ്ങിനെ ഇക്കരെ കടത്താം എന്നുള്ളതായിരിക്കും ഊണിലും ഉറക്കിലും ചിന്തിക്കുക. കുടുംബ വിസക്ക് ഗള്‍ഫ് ഭരണ കൂടങ്ങള്‍‍ നിഷ്‌കര്‍ഷിക്കുന്ന ശമ്പള മാനദണ്ഡങ്ങള്‍ എങ്ങിനേയും മറി കടന്ന് കുടുംബ വിസ തരപ്പെടുത്തി ഭാര്യയേയും മക്കളേയും കടല്‍ കടത്തുന്ന ഗള്‍ഫ് പ്രവാസി ആദ്യമായി തിരയുന്നത് ഷെയറിംഗ് ഫാമിലി അക്കോമഡേഷന്‍ ആയിരിക്കണമല്ലോ? എഴുന്നൂറ്റി അമ്പത് ദിര്‍ഹം ബെഡ് സ്പെയിസിന് വാടക കൊടുക്കാനില്ലാതെ ജീവിച്ച് പോകവേയായിരിക്കും കുടുംബത്തെ താമസിപ്പിക്കുവാന്‍ അക്കോമഡേഷന് തപ്പുന്നത്. സ്റ്റുഡിയോ ഫ്ലാറ്റിന് പോലും അമ്പതിനായിരം ദിര്‍ഹം കൊടുക്കേണ്ടി വരുന്നിടത്ത് ഷെയറിംഗ് അക്കോമഡേഷന്‍ അല്ലാതെ മറ്റൊരു മാര്‍ഗ്ഗവും തിരഞ്ഞെടുക്കാനുണ്ടാകില്ലല്ലോ? തുശ്ച വരുമാനക്കാരന് കുടുംബത്തോടൊപ്പം താമസിക്കുവാ‍നായി ഫ്ലാറ്റുകള്‍ പങ്കു വെച്ച് തുടങ്ങിയത് അങ്ങിനെയാണ്.

രണ്ടു ബെഡ് റും ഹാള്‍ ഫ്ലറ്റെടുക്കുന്നു. ബെഡ് റൂമുകള്‍ വീതം വെച്ച് താമസം ആരംഭിക്കുന്നു. അടുക്കളയും എറായവും* കുളിമുറിയും പൊതു സ്വത്തായിരിക്കും. പാചകം ചിലയിടത്ത് ഒന്നിച്ചും മറ്റു ചിലിടത്ത് വെവ്വേറെയും ആയിരിക്കും. ഇതൊക്കെയാണല്ലോ ഷെയറിങ്ങ് ഫാമിലി എന്ന് കേള്‍ക്കുമ്പോള്‍ തോന്നുന്നത്. വാടക കൂടി കൂടി വന്നപ്പോള്‍ ഇതിലും ചില മാറ്റങ്ങള്‍ വന്നു. ഹാള്‍ ഇല്ലാതായി. അതും ഒരു റുമായി പരിവര്‍ത്തനപ്പെടുത്തി മൂന്ന് ഫാമിലി താമസിക്കാന്‍ തക്ക തരത്തിലാക്കി തുടങ്ങി. ബാല്‍ക്കണിയുണ്ടെങ്കില്‍ അവിടെ കെട്ടി മറച്ച് ചെറിയൊരു എറായം നിര്‍മ്മിക്കപ്പെട്ടു. അങ്ങിനെ വാടക ചിലവ് കുറയ്ക്കുവാനായി തുടങ്ങിയ ഷെയറിങ്ങ് ഫാമിലി സംവീധാനം ഒരു കച്ചവടമായി മാറുവാന്‍ പിന്നെ അധികം കഴിയേണ്ടി വന്നില്ല. ആദ്യം ഒരു ഫ്ലാറ്റെടുത്ത് വാടക കുറയ്ക്കാനായി ഒരു ഫാമിലിയെ കൂടെ കൂട്ടിയ ആള്‍ ഹാള്‍ കൂടി വാടകക്ക് കൊടുക്കാം എന്ന് തിരിച്ചറിഞ്ഞപ്പോള്‍ മറ്റൊരു ഫ്ലാറ്റെടുത്ത് റൂമുകള്‍ തിരിച്ച് വാടകക്ക് കൊടുത്തും ലാഭം ഉണ്ടാക്കാം എന്ന് മനസ്സിലാക്കുക കൂടിയായിരുന്നു. അത് മനസ്സിലാക്കിയവര്‍ക്ക്‍ ഷെയറിങ്ങ് അക്കോമഡേഷന്‍ എന്നാല്‍ ലൈസന്‍സ് വേണ്ടാത്ത നഷ്ട സാധ്യതയില്ലാത്ത കച്ചവടമായി മാറാനും കൂടുതല്‍ കാത്തിരിക്കേണ്ടി വന്നില്ല.

അങ്ങിനെ റൂമുകള്‍ വീണ്ടും വീണ്ടും വിഭജിക്കപ്പെട്ടു. ജിപ്സം ബോര്‍ഡും പ്ലൈയും ഒക്കെ കൊണ്ട് റൂമുകള്‍ ഇരട്ടിക്കപ്പെട്ടു. രണ്ടു ബെഡ് റൂം ഹാളില്‍ നാലില്‍ കൂടുതല്‍ കുടുംബങ്ങള്‍ ചേക്കേറി. അതോടൊപ്പം വില്ലകള്‍ വാടകക്കെടുത്തും ഭാഗം വെപ്പ് തുടങ്ങി. പഞ്ചായത്തീരാജ് നിലവില്‍ വന്ന കാലത്ത് അന്നത്തെ ഭരണ കക്ഷികക്ക് അനുകൂലമായി വാര്‍ഡുകള്‍ വിഭജിക്കപ്പെട്ടതു പോലെ ഇടിഞ്ഞ് വീഴാറാ‍യ വില്ലകളില്‍ റുമുകളെ വിഭജിച്ച് റൂമുകള്‍ക്കുള്ളില്‍ റുമുകള്‍ സൃഷ്ടിക്കപ്പെട്ടു. വില്ലകളിലെ കാര്‍ ഷെഡ് വരെ റൂമുകളായി പരിണമിച്ചു. ഒരു കുടുംബത്തിനായി പണികഴിക്കപ്പെട്ട വില്ലകളിലും ഫ്ലാറ്റുകളിലും അസംഖ്യം കുടുംബങ്ങള്‍ പാര്‍പ്പ് തുടങ്ങി. ഇതെല്ലാം അനധികൃതമായിരുന്നു. എല്ലാം അറിയാമായിരുന്നിട്ടും ഭരണ കൂടം കണ്ടില്ലാ എന്ന് നടിച്ചത് പാര്‍പ്പിട പ്രശ്നം രൂക്ഷമായത് കൊണ്ടാണെന്നും ഈ നാട്ടില്‍ ഭരണ കൂടത്തിന്റെ കണ്ണു വെട്ടിച്ച് ഒന്നും ചെയ്യാന്‍ കഴിയില്ലാ എന്നും ഷെയറിങ്ങ് അക്കോമഡേഷന്‍ കച്ചവടക്കാര്‍ മനസ്സിലാക്കിയില്ല. അങ്ങിനെയിരിക്കുമ്പോഴാണ് എല്ലാ പരിധികളും ലംഘിച്ച് ഷെയറിങ്ങ് അക്കോമഡേഷന്‍ പുതിയ സംസ്കാരത്തിന് തുടക്കമിട്ടത്. അതെങ്ങനെയെന്നല്ലേ?

മൂന്ന് ബെഡ്‌‌റൂം ഫ്ലാറ്റാണ് ഇവിടുത്തെ കഥാപാത്രം. മൂന്ന് കിടപ്പ് മുറിയുള്ള ഒരു ഫ്ലാറ്റില്‍ എത്ര കുടുംബത്തിന് കഴിയാം?
മൂന്ന് കുടുംബത്തിന്?
നാലോ?
അഞ്ച് കുടുംബത്തിനോ?
അല്ലേ അല്ല. പത്ത് കുടുംബങ്ങള്‍ വരെ മൂന്ന് കിടപ്പ് മുറികള്‍ ഉള്ള ഒരു ഫ്ലാറ്റില്‍ ചേക്കേറുന്നു എന്നത് വിശ്വസിക്കാന്‍ കഴിയുമോ? വിശ്വസിക്കണം. എങ്ങിനെയെന്നല്ലേ?

ആദ്യം മൂന്ന് കിടപ്പ് മുറികളുള്ള ഫ്ലാറ്റെടുക്കുന്നു. ഇവിടെ റുമുകള്‍ ഒന്നും വിഭജിക്കപ്പെടുന്നില്ല. പത്ത് കുടുംബത്തിലെ ഭര്‍ത്താക്കന്മാരെല്ലാം കൂടി ഒരു റൂമില്‍. ഭാര്യമാരും കുട്ടികളും മറ്റൊരു റൂമില്‍. മുന്നാമതൊരു റൂം മണിയറയാണ്. എല്ലാ ദിവസവും ഒരു കുടുംബത്തിന് ആ റൂം ഉപയോഗിക്കാം. അതായത് എല്ലാ ഭാര്യമാരും ഭര്‍ത്താക്കന്മാരും ബാച്ചിലര്‍ സ്റ്റാറ്റസില്‍ രണ്ടു റൂമുകളിലായി കഴിയുന്നു. പത്ത് ദിവസത്തില്‍ ഒരിക്കല്‍ കുടുംബമായി മറ്റൊരു റൂമിലും. ഷെയറിങ്ങ് അക്കോമഡേഷന്റെ ഏറ്റവും നീചമായ പരിണാമമായിരുന്നു ഇത്. ഇതും സംഭവിക്കപ്പെട്ടു. തുശ്ചമായ വരുമാനത്തില്‍ വിദേശത്ത് കുടുംബത്തോടൊപ്പം കഴിയണം എന്ന മധ്യവര്‍ഗ്ഗത്തിന്റെ ചിന്തയില്‍ നിന്നുമാണ് ഇത്രയും മ്ലേഛമായ സംസ്കാരത്തിലേക്ക് പ്രവാസം വഴുതി വീണത്.

അങ്ങിനെ ഷെയറിങ്ങ് അക്കോമഡേഷന്‍ എല്ലാ പരിധികളും ലംഘിച്ചു തുടങ്ങി എന്ന് കണ്ടിടത്താണ് ഭരണകൂടം ചില നിബന്ധനകളുമായി രംഗത്ത് വന്ന് തുടങ്ങിയത്. ആദ്യ ഘട്ടമെന്ന നിലയില്‍ വില്ലകളില്‍ നിന്നും ഷെയറിങ്ങ് അക്കോമഡേഷന്‍ എന്ന ലൈസന്‍സ് ഇല്ലാ കച്ചവട പരിപാടി ഒഴിപ്പിച്ച് തുടങ്ങി. താമസം വിനാ ഫ്ലാറ്റുകളിലേക്കും ഒഴിപ്പിക്കല്‍ വ്യാപിപ്പിക്കപ്പെടും. അതായത്, തങ്ങളുടെ വരുമാനത്തിനുള്ളില്‍ നിന്ന് കൊണ്ട് വിദേശത്ത് കുടുംബത്തോടൊപ്പം താമസിക്കാന്‍ കഴിയുന്നവരിലേക്ക് മാത്രമായി പ്രവാസത്തിലെ കുടുംബവിസാ സംവീധാനം ചുരുക്കപ്പെടും എന്ന് സാരം.

ലഭ്യമാക്കപ്പെടുന്ന സൌകര്യങ്ങളെ വന്‍ സാമ്പത്തിക ലാഭത്തിനായി ദുരുപയോഗപ്പെടുത്തുക എന്ന കുതന്ത്രത്തിന്റെ അനന്തരഫലാണ് ഇന്ന് പ്രവാസ ഭൂമികയില്‍ ഏര്‍പ്പെടുത്തപ്പെടുന്ന എല്ലാ നിബന്ധനകളും നിയന്ത്രണങ്ങളും എന്ന് ഒരിക്കല്‍ കൂടി ഇപ്പോഴത്തെ ഭരണകൂട നടപടികളും നമ്മേ ഓര്‍മ്മപ്പെടുത്തുന്നു!
--------------------------------
* ലിവിങ്ങ് റും.

Thursday, May 29, 2008

സാംസ്കാരിക വകുപ്പ് മന്ത്രിക്ക് ഒരു മലയാള ബ്ലോഗര്‍ സമര്‍പ്പിക്കുന്ന പരാതി.

സര്‍,

അമ്മ മലയാളത്തെ ഒരു വികാരമായി ഹൃദയത്തില്‍ സൂക്ഷിക്കുന്ന ഒരു സമൂഹം കമ്പൂട്ടറിനെ മലയാളം പഠിപ്പിച്ച് വിവര സാങ്കേതിക വിദ്യയുടെ ഏറ്റവും ന്യൂതനമായ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് കഴിഞ്ഞ രണ്ട് വര്‍ഷമായി വായുവില്‍ വളര്‍ത്തിയെടുക്കുന്ന മലയാള ഭാഷയെ കുറിച്ച് താങ്കള്‍ക്ക് അറിവുണ്ടാകുമല്ലോ? മലയാളത്തില്‍ ബ്ലോഗ് എഴുതുക എന്നാല്‍ അവരവരുടെ സൃഷ്ടികള്‍ കമ്പൂട്ടറില്‍ ടൈപ്പ് ചെയ്തിടുക എന്ന് മാത്രമല്ല അര്‍ത്ഥമാക്കേണ്ടുന്നത്. പുസ്തകങ്ങളില്‍ നിന്നും അകന്നു ഇന്റര്‍നെറ്റിന്റെയും വിവരസാങ്കേതിക വിദ്യയുടേയും മാസ്മരിക ലോകത്ത് വിഹരിക്കുന്ന പുതു തലമുറക്ക് മലയാളത്തോട് ചേര്‍ന്ന് നില്‍ക്കാനുള്ള അവസരവും ഏറ്റവും ലളിതമായ മാര്‍ഗ്ഗങ്ങളിലൂടെ നമ്മുടെ മാതൃഭാഷയിലൂടെ തന്നെ സന്ദേശങ്ങള്‍ കൈമാറാനുള്ള സ്വാതന്ത്ര്യവും എല്ലായിപ്പോഴും ഒരു കീ ബോര്‍ഡിനപ്പുറം അമ്മ മലയാളത്തെ വായിക്കാനുള്ള അനുഗ്രവുമാണ് മലയാള ഭാഷാ ബ്ലോഗിങ്ങിന്റെ സവിശേഷത.

കഴിഞ്ഞ രണ്ടര വര്‍ഷക്കാലമായി മലയാള ബ്ലോഗിങ്ങ് സമൂഹം യാതൊരു വിധ പ്രതിഫലവും പ്രതീക്ഷിക്കാതെ മലയാളത്തില്‍ എഴുതി കൂട്ടിയ ലേഖനങ്ങളും കഥകളും കവിതകളും മറ്റുള്ളവര്‍ക്ക് പാഠമാകാന്‍ കഴിയുന്ന തരത്തിലുള്ള അനുഭവകുറിപ്പുകളും ഏകദേശം ഒരു ലക്ഷം കവിയും. നല്ല എണ്ണം പറഞ്ഞ എഴുത്ത് കാരും നിരീക്ഷകരും നിറഞ്ഞ് നില്‍ക്കുന്നതാണ് മലയാളം ബ്ലോഗിങ്ങ്. ബൂലോഗം എന്ന സങ്കല്പ സമൂഹം സൃഷ്ടിച്ച് ആത്മ സംതൃപ്തിക്ക് വേണ്ടി മാത്രം എഴുതി മറ്റുള്ളവര്‍ക്ക് വായിക്കാനായി സമര്‍പ്പിക്കുന്ന മലയാള ബ്ലോഗിങ്ങിന് തുല്യം വെക്കാന്‍ മലയാള ഭാഷാ സാഹിത്യ സാംസ്കാരിക രംഗത്ത് മറ്റെന്തെങ്കിലും ഉണ്ടാകുമെന്ന് തോന്നുന്നില്ല. ഒരു സര്‍ക്കാര്‍ ഏജന്‍സിയുടേയും സാമ്പത്തികമോ ധാര്‍മ്മികമോ ആയ സഹായമില്ലാതെ വിവര സാങ്കേതിക രംഗത്ത് മലയാള ഭാഷ വളര്‍ന്ന് വരുവാനായി ബ്ലോഗ് സമൂഹം ചെയ്യുന്ന സേവനം തുല്യതയില്ലാത്തതാണ്.

ഏകദേശം മൂവായിരത്തോളം എഴുത്ത് കാരും എത്രയോ ഇരട്ടി വായനക്കാരും ഉള്ള ഈ സമൂഹം ഇന്നൊരു പ്രതിസന്ധിയിലാണ്. മലയാള ബ്ലോഗ് സമൂഹം ഉരുക്കഴിച്ചെടുത്ത അവരുടെ രചനകള്‍ യാതൊരു തത്വദീക്ഷയും ഇല്ലാതെ കേരള്‍സ് ഡോട് കോം എന്ന വെബ് പത്രം കോപ്പി ചെയ്തിരിക്കുന്നു! എഴുത്ത് കാരുടെ അറിവോ സമ്മതമോ കൂടാതെ കേരള്‍സ് ഡോട് കോം അവരുടെ വെബ് സൈറ്റില്‍ ബൂലോഗത്തെ ശ്രദ്ധേയമായ മിക്ക ബ്ലോഗ് പോസ്റ്റുകളും കോപ്പിയടിച്ച് പ്രസിദ്ധീകരിച്ചിരിക്കുന്നതിനെതിരേ ഈ സമൂഹം അതിന്റെ എല്ലാ ശക്തിയും ഉപയോഗിച്ച് പ്രതിഷേധിച്ചു കൊണ്ടിരിക്കുകയാണ്.

ഈ പകല്‍ വെട്ടി കൊള്ള കേരള്‍സ് ഡോട് കോമിന്റെ മാനേജ്‌മെന്റിന്റെ ശ്രദ്ധയില്‍ കൊണ്ടു വരുവാന്‍ ശ്രമിച്ചു എങ്കിലും വളരെ നിഷേധാത്മകമായ ഒരു നിലപാടാണ് അതിന്റെ നേതൃത്വത്തില്‍ ഉള്ളവരില്‍ നിന്നും ഞങ്ങള്‍ക്ക് കിട്ടിയത്. പരാതി സന്ദേശമയച്ചവരെ അവരുടെ സൈറ്റ് സന്ദര്‍ശിക്കുന്നതില്‍ നിന്നും വിലക്കിയതിലൂടെ കട്ട മുതല്‍ ചോദിച്ച് ചെന്ന ഉടമസ്ഥനെ കട്ടവന്‍ ബന്ധനസ്ഥനാക്കുന്ന അവസ്ഥയാണ് കേരള്‍സ് ഡോട് കോമില്‍ നിന്നും ഉണ്ടായിരിക്കുന്നത്. കൂടാതെ പരാതി പെട്ടവര്‍ക്ക് പ്രകോപനപരമായ മറു സന്ദേശം അയച്ചും ഭീഷണിപ്പെടുത്തിയും കേരള്‍സ് ഡോട് കോം അവരുടെ നിഷേധാത്മക നിലപാട് തുടരുകയാണ്.

കേരള്‍സ് ഡോട് കോമിന്റെ ഉടമസ്ഥന്‍ കൊട്ടാരക്കരയിലുള്ള ഒരു അവിനാശ് ആണെന്നും രെജിസ്ട്രേഡ് ഓഫീസ് ശ്രീനഗറില്‍ ആണെന്നും കമ്പനിയുടെ പേര് അനശ്വര ഗ്രൂപ്പ് ഓഫ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് ആണെന്നുമാണ് അവരുടെ വെബ് സൈറ്റില്‍ നിന്നും മനസ്സിലാകുന്നത്. വിവര സാങ്കേതിക രംഗത്തെ പകര്‍പ്പവകാശത്തിന്റെ പരിധിയിലും ബൌദ്ധിക സ്വത്തവകാശ നിയമത്തിന്റെ പരിധിയിലും വരുന്ന കുറ്റകരമായ ഒരു നടപടിയായി കേരള്‍സ് ഡോട് കോമിന്റെ ചെയ്തിയെ കാണണം എന്ന് വിനീതമായി അപേക്ഷിക്കുകയാണ്. വിവര സാങ്കേതിക രംഗത്ത് നടക്കുന്ന കുറ്റകൃത്യങ്ങളില്‍ ഒന്നായി ഈ വിഷയത്തെ കണ്ട് മലയാള ഭാഷയുടെ വളര്‍ച്ചക്ക് അനുഗുണമായ രീതിയില്‍ ഗവണ്മെന്റിന്റെ ഭാഗത്ത് നിന്നും ഇക്കാര്യത്തില്‍ ക്രിയാത്മകമായ ഇടപെടലുകള്‍ ഉണ്ടായില്ലാ എങ്കില്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ തുടര്‍കഥയാകും.

മലയാള ഭാഷയെ പ്രവാസത്തിലിരുന്നും സ്നേഹിക്കുന്ന ഒരു വല്യ സമൂഹത്തിന്റെ പ്രതിഷേധവും പരാതിയുമാണിത്. കേരള്‍സ് ഡോട് കോമിനെതിരേ വേണ്ടുന്ന രീതിയിലുള്ള നടപടികള്‍ക്ക് ഞങ്ങള്‍ അങ്ങയുടെ സഹായം തേടുന്നു.

അനുകൂലമായ നടപടി പ്രതീക്ഷിച്ചുകൊണ്ട്,
സസ്നേഹം
അഞ്ചല്‍ക്കാരന്‍
shehabu@gmail.com
P.A. Shehabu
P.B. No. 70029
Sharjah, U.A.E.

----------------------------------------------------
(ഇതുമായി ബന്ധപ്പെട്ട് ഇതുവരെയുണ്ടായിട്ടുള്ള ചര്‍ച്ചകളും ലേഖനങ്ങളും പ്രതിഷേധ കുറിപ്പുകളും എഴുത്തു കുത്തുകളും ലിങ്കായി ചേര്‍ക്കുന്നു.)

1. സജിയുടെ ബ്ലോഗിലെ ചര്‍ച്ച : ബ്ലോഗുകള്‍ കേരള്‍സ് ഡോട് കോമില്‍

2. രാജ് നീട്ടിയത്തിന്റെ ബ്ലോഗില്‍ : Banned from reading my content

3. മയൂരയുടെ ബ്ലോഗില്‍ : 1. Boot legging bloggers posts, shame on you kerala dot com
2. പോസ്റ്റും കട്ടു ബാനും ചെയ്തു


4. ഇഞ്ചിപ്പെണ്ണിന്റെ ബ്ലോഗില്‍ : 1.മോഷണം മോഷണം തന്നെ പാരില്‍
2. Kerals.com ന്റെ പുതിയ വിരട്ടല്‍ തന്ത്രം (header gorging)

5. കണ്ണൂസിന്റെ ബ്ലോഗില്‍: Are u a thief Mr. Kerals Dot Com

6. വല്യമ്മായിയുടെ ബ്ലോഗില്‍: Content theft by kerals.com

7. കണ്ണൂസിന്റെ ബ്ലോഗില്‍: കേരള്‍സ് ഡോട് കോമിന്റെ മാപ്പ്

8. അഗ്രജന്റെ ബ്ലോഗില്‍: ബ്ലോഗ് മോഷണം.

9. COPY WRITE VOILATIONS എന്ന ബ്ലോഗില്‍:Kerals.com-The new wave of plagiarism from blogs

10. സിബുവിന്റെ ബ്ലോഗില്‍: Kerals.com - a theif who stalks its victims.html

11. അരവിന്ദിന്റെ ബ്ലോഗില്‍: Content theft by kerals.com

12. തുളസി കക്കട്ടിലിന്റെ ബ്ലോഗില്‍: Content theft by kerals.com

13. ഡാലിയുടെ ബ്ലോഗില്‍: The story of robbery: plagiarism by kerals.com

14. A world of my own എന്ന ബ്ലോഗില്‍: A short term course on "How to plagiarize" by kerals.com

15. പ്രമോദ് കെ.എമ്മിന്റെ ബ്ലോഗില്‍: Content theft by kerals.com

16. രേഷ്മയുടെ ബ്ലോഗില്‍: Content theft by kerals.com

17. സതീഷ് മാക്കോത്തിന്റെ ബ്ലോഗില്‍: ചോദിച്ചാല്‍ തരുമായിരുന്നല്ലോ കേരള്‍സേ...

18. ബ്ലോഗാര്‍ത്ഥി എന്ന ബ്ലോഗില്‍: Stealing-2.0
-------------------------------------------------------

ഈ കത്ത് ബഹുമാനപ്പെട്ട സാംസ്കാരിക വകുപ്പ് മന്ത്രിക്ക് അയക്കുന്നു.
അദ്ദേഹത്തിന്റെ വിലാസം:
ശ്രീ. എം.എ. ബേബി,
റൂം നമ്പര്‍ 208, സെക്കന്റ് ഫ്ലോര്‍,
നോര്‍ത്ത് സാന്റ്വിച്ച് ബ്ലോക്ക്,
സെക്രട്ടറിയേറ്റ്, തിരുവനന്തപുരം.
ഈ മയില്‍ : minister-education@kerala.gov.in


കോപ്പി സൈബര്‍ സെല്ലിനും അയക്കുന്നു.

ഇത് സൈബര്‍ സെല്ലില്‍ രെജിസ്ടര്‍ ചെയ്യാനുള്ള ലിങ്ക്. ഇവിടെ പേര് രെജിസ്റ്റര്‍ ചെയ്തെങ്കില്‍ മാത്രമേ സൈബര്‍ സെല്ലിലേക്ക് പരാതി അയക്കാന്‍ കഴിയുള്ളൂ. സൈബര്‍ സെല്ലിന്റെ ഈ മെയില്‍ ഐഡി cyberkeralam@cdactvm.in എന്നതാണ്.സൈബര്‍ സെല്ലുമായി ബന്ധപ്പെടാനുള്ള കൂടുതല്‍ വിവരങ്ങള്‍ ഇവിടെ.

Saturday, May 24, 2008

ശിഹാബുദ്ദീന്‍‌ പൊയ്ത്തുംകടവിനെ ആദരിച്ചു.


അഞ്ചല്‍ സെന്റ് ജോണ്‍സ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ യൂ.ഏ.യീ കൂട്ടായ്മയായ “അസ്ക” മൂന്നാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച കാവ്യാഞ്ജലി - 2008 ന്റെ വേദിയില്‍ വെച്ച് അക്കാദമി അവാര്‍ഡും പത്മരാജന്‍ പുരസ്കാരവും നേടിയ ശ്രീ. ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിനെ ആദരിച്ചു. മലയാള കവിതയുടെ കാല്പനിക വസന്തത്തിന് തുടക്കമായ മഹാകവി കുമാരനാശാന്റെ വീണപൂവിന്റെ ജന്മശതാബ്ദി വര്‍ഷത്തില്‍ അസ്കയുടെ മൂന്നാം പിറന്നാള്‍ മഹാകവിക്ക് സമര്‍പ്പിച്ച സ്മരണാഞ്ജലിയായിരുന്നു. അമ്മ മലയാളത്തെ ഒരു വികാരമായി ഹൃദയത്തില്‍ സൂക്ഷിക്കുന്ന അഞ്ചല്‍ സെന്റ് ജോണ്‍സ് കോളേജിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രിന്‍സിപ്പാള്‍ ഡോക്ടര്‍ ജോര്‍ജ്ജ് ടി. ജോണ്‍ അസ്കയുടെ സ്നേഹോപഹാരം ശ്രീ. ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന് സമ്മാനിച്ചു.

തനിക്ക് ലഭിച്ച പത്മരാജന്‍ പുരസ്കാരം തിരുവനന്തപുരം ടാഗോര്‍ തീയറ്ററില്‍ വെച്ച് തന്റെ അഭാവത്തില്‍ സമ്മാനിക്കപ്പെടുന്ന അതേ നിമിഷത്തില്‍ ഈ പ്രവാസ ഭൂമികയില്‍ ആദരിക്കപ്പെടുക എന്ന ദൈവദത്തമായ മുഹൂര്‍ത്തത്തിനാണ് കാവ്യാഞ്ജലി-2008 വേദിയാകുന്നതെന്ന് ശ്രീ. ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് മറുപടി പ്രസംഗത്തില്‍ പറഞ്ഞു വെച്ചപ്പോള്‍ മഹാകവി കുമാരനാ‍ശാന്റെ സ്മരണകളിരമ്പി നിന്ന വേദി അക്ഷരാര്‍ത്ഥത്തില്‍ അതിന്റെ ഏറ്റവും മഹത്തായ നിമിഷങ്ങള്‍ക്ക് കൂടി സാക്ഷ്യം വഹിക്കുകയായിരുന്നു.


പ്രിയപ്പെട്ട കഥാകാരന് ഒരിക്കല്‍കൂടി അഭിനന്ദനങ്ങള്‍.